വി.നോമ്പുകാലധ്യനചിന്തകൾ-42
42-നില്പതാം വെള്ളി.
------------------
നമ്മുടെ കർത്താവിന്റെ നാല്പതുദിവസത്തെ ഉപവാസവും സാത്താന്റെ പരീക്ഷയുമാണു ഇന്നത്തെ ഏവൻഗേലിയോനിലെ വിഷയം.വി.ലൂക്കോഃ4;1-13,വി.മത്താഃ4;1-11 എന്നീഭാഗങ്ങളിൽ ഈ സംഭവം വിവരിച്ചിരിക്കുന്നു.കർത്താവിന്റെ ഉപവാസത്തെക്കുറിച്ചുള്ള ചില കാര്യങ്ങൾ വി.നോമ്പിന്റെ പ്രഥമ തിങ്കളിൽ നാം ചിന്തിക്കുകയുണ്ടായി.കർത്താവിന്റെ ഉപവാസം നൽകുന്ന സന്ദേശങ്ങളിലേക്കു കടക്കുന്നതിനു മുമ്പു ഇതിനോടു ബന്ധമുള്ള ചില ആമുഖ ചിന്തകളിലേക്കു നമ്മുടെ ശ്രദ്ധ പതിയേണ്ടതുണ്ടു. കർത്താവു ഉപവസിച്ചതു നാല്പതു ദിവസമായിരുന്നു.മോശെയും ഏലിയാവും നാല്പതുദിവസം നോമ്പു നോറ്റതായി വി.വേദപുസ്തകം സാക്ഷിക്കുന്നു.വി.വലിയനോമ്പു,അമ്പതുനോമ്പായിട്ടാണു അറിയപ്പെടുന്നതെങ്കിലും,അതു നാല്പതുനോമ്പാണു.യഥാർത്ഥത്തിൽ നാല്പതാം വെള്ളിയാഴ്ച കൊണ്ടു നോമ്പു അവസാനിക്കുന്നു.പിന്നീടുള്ള പത്തു ദിവസങ്ങൾ,വി.നോമ്പിലൂടെ നാം ആർജ്ജിച്ചെടുത്ത ആത്മീയപുതുക്കത്തോടെ പുതിയ അനുഭവങ്ങളിലേക്കു പ്രവേശിക്കുന്നു.ലാസറിന്റെ ശനി എന്നു അറിയപ്പെടുന്ന നാല്പത്തായൊന്നാം ദിവസം,വി.നോമ്പിലൂടെ നാം നേടിയ രൂപാന്തരത്തിന്റെ,മരണത്തിൽ നിന്നു നിത്യജീവനിലേക്കുള്ള മാറ്റത്തിന്റെ അനുഭവം സൂചിപ്പിക്കുന്നു.ഈ രുപാന്തരത്തിലൂടെ ഓശാന പെരുനാളിലേക്കു കടന്നു മശിഹാതമ്പുരാനെ നാം കർത്താധികർത്താവായി സ്വീകരിക്കുന്നു.പെസഹായിലൂടെ കർത്താവിന്റെ തിരുശരീരരക്തങ്ങളുടെ അംശികളായി നിത്യജീവൻറെ അവകാശികളായി ഭവിക്കുന്നു.കർത്താവിന്റെ കഷ്ടാനുഭവങ്ങളിലൂടെയും ക്രൂശുമരണത്തിലൂടെയും കടന്നു ഉയർപ്പിന്റെ സന്തോഷത്തിൽ എത്തിച്ചേരുന്നു.ഇവയുടെയെല്ലാം ഒരുക്കത്തിന്റെ പൂർത്തീകരണം എന്ന നിലയിൽ വി.നോമ്പിന്റെ നാല്പതാംദിനം അത്യധികം പ്രാധാന്യത്തോടെ സഭ കാണുന്നു.അന്നു വി.കുർബ്ബാന അർപ്പിക്കേണ്ടദിനമായി നിശ്ചയിച്ചിരിക്കുന്നതു ഈ ദിനത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു.
നാല്പതു എന്ന സംഖ്യയുടെ പ്രത്യേകത എന്താണു? വി.വേദപുസ്തകത്തിലെ സംഖ്യകളെ കുറിച്ചു പഠനം നടത്തിയിട്ടുള്ള വേദശാസ്ത്രപണ്ഡിതന്മാർ,നാല്പതു എന്ന സംഖ്യയെ,പരിശീലന കാലഘട്ടമായിട്ടും,പരീക്ഷണ കാലമായിട്ടും,ശിക്ഷണകാലമായിട്ടുമാണു വിലയിരുത്തുന്നതു.വി.നോമ്പു,പരീക്ഷയുടേയും,പരിശീലനത്തിന്റേയും സ്വയശിക്ഷണത്തിന്റേയൂം ദിനങ്ങളാണല്ലോ.സാത്താനു നമ്മെ പരീക്ഷിക്കുവാൻ അവസരം ഒരുക്കുന്നു നോമ്പിൽ.സാത്താനെ പരാജയപ്പെടുത്തുവാനുള്ള പരിശീലനം നോമ്പിലൂടെ നേടുന്നു.ആത്മനിയന്ത്രണത്തിനുള്ള ശിക്ഷണദിനങ്ങളായി മാറുന്നു ഈ നോമ്പുദിനങ്ങൾ.അങ്ങനെ ആത്മബലം നേടി ജയമുള്ള ക്രിസ്തീയ ജീവിതത്തിന്റെ ഉടമകളായി നാം മാറുന്നു.മാറണം.ഏതാണ്ടു 140 പ്രാവശ്യം നാല്പതു എന്ന സംഖ്യ വി.വേദപുസ്തകത്തിൽ ഉപയോഗിച്ചിട്ടുണ്ടു എന്നതു തന്നെ ഈ സംഖ്യയുടെ പ്രാധാന്യം വ്യക്തമാക്കുന്നു.നാല്പതിന്റെ പ്രാധാന്യം വിളിച്ചോതുന്ന വി.വേദപുസ്തകത്തിലെ എട്ടു പ്രധാന സംഭവങ്ങൾ ചുവടെ ചേർക്കുന്നു. 1. മോശെ ദൈവകരങ്ങളിൽ നിന്നു കല്പനകൾ നേടുവാനായി പർവ്വതത്തിൽ നാല്പതുദിവസം വസിച്ചു.പുറഃ24;18 2. യിസ്രായേൽ ജനം കാളക്കുട്ടിയെ ഉണ്ടാക്കി ആരാധിച്ചതിനു ശേഷം മോശെ നാല്പതുദിവസം വീണ്ടും പർവ്വതത്തിൽ പാർത്തു.ആവഃ9;18,25 3.നാല്പതുദിവസം ദേശം ഒറ്റുനോക്കുന്നു.സംഖ്യഃ13;25,ദേശം ഒറ്റുനോക്കിയതിന്റെ ശിക്ഷാവിധിയായി നാല്പതുദിവസത്തിനു ഒത്തവണ്ണം നാല്പതു സംവത്സരം അകൃത്യം വഹിക്കുന്നു.സംഖ്യഃ14;33,34 4.ഏലിയാവു ഹോറേബു പർവ്വതം വരെ നാല്പതുദിവസം നടന്നു.1.രാജാഃ19;8 5.നിനവേക്കാർ നാല്പതുദിവസം നോമ്പു നോറ്റു.യോനഃ3;4 6.യഹൂദായുടെ അതിക്രമത്തിന്റെ പ്രതീകമായി യെഹസ്കേൽ വലതുവശം ചരിഞ്ഞു നാല്പതുദിവസം കിടന്നു.യെഹഃ4;6 7.കർത്താവിന്റെ ഉപവാസം.വി.മത്താഃ4;1-11 8.കർത്താവു ഉയർത്തെഴുന്നേറ്റ ശേഷം നാല്പതുദിവസം പ്രത്യക്ഷപ്പെട്ടു.അപ്പോഃ1;2 നാല്പതാം ദിവസം സ്വർഗ്ഗാരോണം ചെയ്തു.
നാല്പതു എന്ന സംഖ്യയ്ക്കു മറ്റൊരു വലിയ അർത്ഥം കൂടെ വേദപണ്ഡിതന്മാർ കല്പിച്ചിരിക്കുന്നു.5×8=40 ,അഞ്ചിന്റേയും എട്ടിന്റേയും സങ്കിലിതഫലമാണു നാല്പതു.മറ്റു പല സംഖ്യകളും കൂട്ടിച്ചേർത്തു നാല്പതു ഉണ്ടാക്കുവാൻ കഴിയുമെങ്കിലും,വി.വേദപുസ്തകത്തിൽ അഞ്ചിനും എട്ടിനും നൽകിയിരിക്കുന്ന പ്രാധാന്യം കണ്ടറിയുമ്പോൾ ഈ സങ്കലനത്തിന്റെ പ്രസക്തി മനസ്സിലാകും.അഞ്ചു ദൈവകൃപയുടെ പ്രതീകമാണു.അതാകട്ടെ ആത്മീയ പുതുക്കത്തിലേക്കു നയിക്കുന്നു.പിതാവു,പുത്രൻ,പരിശുദ്ധാത്മാവു,സൃഷ്ടി,പരിത്രാണനം എന്നീ അഞ്ചു ദൈവികരഹസ്യങ്ങളെയാണു ഈ സംഖ്യകൾ വെളിവാക്കുന്നതു.ത്രിത്വം സൃഷ്ടിച്ചു,ആ സൃഷ്ടി നാശത്തിൽ പതിച്ചപ്പോൾ ദൈവകൃപമൂലം രക്ഷ ലഭിച്ചു.ആ കൃപയ്ക്കു മറ്റൊരു അർത്ഥം കൂടെ കല്പിച്ചിരിക്കുന്നു 4+1=5.ദൈവികരഹസ്യങ്ങളിൽ നാലാമത്തെയാണല്ലോ സൃഷ്ടി.അതിനാൽ നാലു ലോകത്തെ പ്രതിനിധീകരിക്കുന്നതോടൊപ്പം മനുഷ്യന്റെ ദൗർബ്ബല്യങ്ങളും നിസ്സഹായാവസ്ഥയും നിസ്സാരതയും വെളിവാക്കുന്നു.ആ വിധത്തിൽ4+1മനുഷ്യന്റെ ബലഹീനതയെ പരിഹരിക്കുന്ന ദൈവശക്തിയെ കുറിക്കുന്നു.എട്ടു എന്ന സംഖ്യയ്ക്കും പ്രത്യേക അർത്ഥം കല്പിച്ചിരിക്കുന്നു.ഏഴു കഴിഞ്ഞുവരുന്ന സംഖ്യയാണല്ലോ എട്ടു.അതാകട്ടെ ഉയർപ്പിനേയും പുതുജനനത്തേയും സൂചിപ്പിക്കുന്നു.ആഴ്ചവട്ടത്തിന്റെ ഒന്നാം നാളാണല്ലോ കർത്താവു ഉയർത്തെഴുനേറ്റതു.യഹോവയായ ദൈവം ആറു ദിവസം സൃഷ്ടി നടത്തി,ഏഴാം ദിവസം സ്വസ്തമായിരുന്നു.ആ സ്വസ്തതയ്ക്കു ശേഷം വരുന്ന ദിവസമാണല്ലോ എട്ടു.ഇതെല്ലാം ഒരു പുതിയ വ്യവസ്ഥിതിയെ,ഒരു പുതിയ ക്രമത്തെയാണു വ്യക്തമാക്കുന്നതു.പ്രളയത്തിനു ശേഷം ഉണ്ടായ പുതിയ ലോകത്തെയാണു നോഹയുടെ പെട്ടകത്തിൽ ഉണ്ടായിരുന്ന എട്ടു പേർ സൂചിപ്പിക്കുന്നതു.2.പത്രോഃ2;5,1.പത്രോഃ3;20.യിസ്രായേൽ ജനം പരിച്ഛേദന ഏല്ക്കുന്നതു എട്ടാം ദിവസമാണല്ലോ.ഉല്പഃ 17;12.അതാകട്ടെ ഹൃദയ പരിച്ഛേദനയുടെ മുൻകുറിയായിരുന്നുവെന്നു കൊലോഃ2;11 വ്യക്തമാക്കുന്നു.ആദ്യജാതന്മാരെ ദൈവത്തിനു സമർപ്പിക്കുന്നതും എട്ടാം ദിവസമാണു.പുറഃ22;29,30 ഇവിടെയെല്ലാം എട്ടു പുതുക്കത്തിന്റെ പ്രതീകമായിട്ടാണു ഉപയോഗിച്ചിരിക്കുന്നതു.ഇതെല്ലാം കൂട്ടി വായിക്കുമ്പോൾ നാല്പതുദിവസത്തിന്റെ അർത്ഥവും പ്രസക്തിയും ആവശ്യകതയൂം ഭംഗിയായി വെളിവാകുന്നു.യിസ്രായേൽ ജനം മാസ്രയീമിലെ അടിമത്തത്തിൽ നിന്നു വിമോചിതരായി വാഗ്ദത്ത നാടായ കനാനിൽ എത്തിച്ചേരുവാൻ നാല്പതു സംവത്സരത്തെ മരുഭൂ പ്രയാണം ആവശ്യമായിരുന്നതു പോലെ പാപത്തിന്റെ അടിമത്തത്തിൽ നിന്നു മോചനം പ്രാപിച്ചു നിത്യജിവനിലേക്കുള്ള പ്രയാണമാണു നാല്പതുദിവസത്തെ നോമ്പാചരണം.വി.നോമ്പിന്റെ ഈ അർത്ഥതലങ്ങളെല്ലാം പരിശുദ്ധ പിതാക്കന്മാർ കണ്ടറിഞ്ഞതുകൊണ്ടാണു ഈ വലിയ നോമ്പു സംഖ്യയിലും അതിന്റെ അർത്ഥതലത്തിലും ഇങ്ങനെ ക്രമപ്പെടുത്തിയിരിക്കുന്നതു.
കർത്താവിന്റെ ഉപവാസത്തിലേക്കു കടക്കാം.ഇവിടെ സ്വാഭാവികമായി ഉണ്ടാകാവുന്ന,ഉണ്ടാകുന്ന ഒരു സംശയമുണ്ടു.കർത്താവു നാല്പതുദിവസം ഉപവസിച്ചുവെന്നാണു നാം വായിക്കുന്നതു.(വി.മത്താഃ4;2) അപ്പോൾ ,മോശെയും ഏലിയാവും നമ്മുടെ കർത്താവും നാല്പതുദിവസം നോമ്പു നോറ്റുവെന്നു പറയുന്നതു എത്രമാത്രം വേദാനുസരണമാണു.ഉപവാസം എന്നല്ലാതെ നോമ്പു എന്ന വാക്കു യെശ്ശയ്യാ പ്രവചനത്തിലല്ലാതെ മറ്റെങ്ങും ഉപയോഗിച്ചിട്ടുമില്ല.വി.മത്താഃ17;21 ൽ'പ്രാർത്ഥനയാലും ഉപവാസത്താലുമല്ലാതെ ഈ ജാതി നീങ്ങിപ്പോകയില്ല'എന്നാണല്ലോ പറഞ്ഞിരിക്കുന്നതു.വി.മത്തായി ആറാമദ്ധ്യായത്തിൽ ഉപവാസത്തെക്കുറിച്ചാണു പറഞ്ഞിരിക്കുന്നതു.യെശഃ 58;3 മുതലുള്ള വാക്യങ്ങളിൽ നോമ്പു എന്നു നാം വായിക്കുന്നുവെങ്കിലും അവിടെ ഉപയോഗിച്ചിരിക്കുന്ന ഇംഗ്ളീഷു പദം fast എന്നാണു.fast,fasting എന്നീ പദങ്ങൾക്കു ഉപവാസം എന്നാണു മലയാള തർജ്ജുമ.എന്നാൽ ഈ പദത്തിനു യദാർത്ഥത്തിൽ അതു തന്നെയാണോ അർത്ഥം എന്നു ചിന്തിക്കേണ്ടതാണു.ഇംഗ്ളീഷു മലയാളം നിഘണ്ടുവിൽ fast നു കൊടുത്തിരിക്കുന്ന അർത്ഥം ഉണ്ണാവ്രതം,പട്ടിണികിടക്കൽ, ഭക്ഷണം വെടിയൽ എന്നിങ്ങനെയാണു.നോമ്പു ഒരു വ്രതാനുഷ്ഠാനമാണു.എന്നാൽ ഉപവാസത്തിനു നാം കൊടുക്കുന്ന അർത്ഥം കൂടെവസിക്കൽ എന്നാണല്ല.ഉപവാസത്തിൽ ചിലതു വെടിയേണ്ടതുണ്ടു.നോമ്പു ചില വർജ്ജനങ്ങളുമാണു.ആവിധത്തിൽ ചിന്തിക്കുമ്പോൾ ഈ രണ്ടു വാക്കുകളും ഒരേ അർത്ഥത്തിലാണു ഉപയോഗിക്കുന്നതു ഗ്രഹിക്കാൻ കഴിയും.പ്രത്യേകിച്ചും വി.വേദപുസ്തകത്തിൽ ഇവ ഒരേ അർത്ഥത്തിൽ തന്നെയാണു ഉപയോഗിച്ചിരിക്കുന്നതു.
കർത്താവിന്റെ ഉപവാസത്തിലേക്കു നമ്മുടെ ചിന്തകളെ തിരിച്ചുവിടാം. നോമ്പു ഒരു പരീക്ഷയാണെന്നു നാം നേരത്തെ ചിന്തിച്ചു കഴിഞ്ഞതാണു.വി.മത്താഃ4;1ൽ 'പിശാചിനാൽ പരീക്ഷിക്കപ്പെടുവാനായി' എന്നു വ്യക്തമായി പറഞ്ഞിരിക്കുന്നു.അവന്നു വിശന്നപ്പോൾ പരീക്ഷകൻ അടുത്തുവന്നു എന്നു തുടർന്നു പറയുന്നു.പിശാചിനാൽ പരീക്ഷിക്കപ്പടുവാനായി ആത്മാവു അവനെ മരുഭൂമിയിലേക്ക കൂട്ടിക്കൊണ്ടു പോയി എന്നു പറഞ്ഞിരിക്കുന്നതു നമ്മുടെ ചിന്തയെ തൊട്ടുണർത്തേണ്ട ഒന്നാണു.പരീക്ഷ കടന്നു വരുന്നതു എപ്പോഴാണു എന്നു ഭാഗം സൂചിപ്പിക്കുന്നു.വി.മത്തായി മൂന്നാം അദ്ധ്യയം അവസാനത്തിൽ കർത്താവിന്റെ സ്നാനവും പരിശുദ്ധാത്മാവിന്റെ ആവാസവുമാണു നാം വായിക്കുന്നതു.അതു കഴിഞ്ഞ ഉടനെയാണു ഈ പരീക്ഷയെന്നതാണു ഏറ്റം ശ്രദ്ധാർഹമായ വസ്തുത.വി.ലൂക്കോഃ4;1ൽ 'യേശു പരിശുദ്ധാത്മാവു നിറഞ്ഞവനായി യോർദ്ദാൻ വിട്ടു മടങ്ങിയതിനു ശേഷമാണു ഈ സംഭവം നടന്നതായി പറയുന്നു.വി.മർക്കോസും ,കർത്താവിന്റെ പരീക്ഷയുടെ വിശദാംശങ്ങൾ നൽകുന്നില്ലെങ്കിലും സന്ദർഭം ഇതു തന്നെയാണെന്നു പറയുന്നു.വി.മർക്കോഃ1;11,12. ഇതു ഒരു വലിയ ആത്മീയ സത്യമാണു വെളിവാക്കുന്നതു.ദൈവികാനുഗ്രഹങ്ങൾ പ്രാപിച്ചു കഴിയുമ്പോഴെല്ലാം സാത്താനിൽ നിന്നു ഈ വിധ പ്രതികരണം ഉണ്ടാകുമെന്നു ഇതു നമ്മെ പഠിപ്പിക്കുന്നു.മോശെ നാല്പതുദിവസം പർവ്വതത്തിൽ യഹോവയോടു കൂടെ ആയിരുന്നു.യിസ്രായേൽ ജനത്തിനു വേണ്ടി കല്പനകൾ വാങ്ങി ഇറങ്ങി വന്നപ്പോൾ നേരിടേണ്ടി വന്ന പ്രതിസന്ധി ഇതു വ്യക്തമാക്കുന്നു.ഏലിയാവു ബാലിന്റെ വിഗ്രഹങ്ങളെ യഹോവയുടെ ശക്തിയാൽ തച്ചുടയ്ക്കുന്നതു.1രാജാഃ18;17-40 നാം വായിക്കുന്നു.എന്നാൽ ഉടൻതന്നെ വന്നു ചേർന്ന പ്രതികരണവും പ്രത്യാഘാതവും ഈ സത്യം അരക്കിട്ടു ഉറപ്പിക്കുന്നു.1.രാജാഃ19;3അവൻ ഭയപ്പെട്ടു എഴുനേറ്റു ജീവരക്ഷക്കായി പുറപ്പെട്ടു.'ബാലിനെതിരായി പട പൊരുതിയ ഏലിയാവിന്റെ ധൈര്യമെല്ലാം ഇസബേൽ എന്ന സ്ത്രീയുടെ ഭീഷണിക്കു മുമ്പിൽ ചോർന്നു പോകുന്നു.ആ ധൈര്യം വീണ്ടെടുക്കുവാൻ നാല്പതുദിവസത്തെ നോമ്പു ഏലിയാവിന്നും,യിസ്രായേലിന്റെ പ്രതികരണത്തെ അതിജീവിക്കുവാൻ മോശെയ്ക്കു നാല്പതുദിവസം പർവ്വതത്തിനു മുകളിൽ ചെലവഴിക്കേണ്ടി വന്നതും,സാത്താന്റെ പരീക്ഷണത്തേയും,അതിനെ അതിജീവിക്കുവാൻ നോമ്പിന്റെ ആവശ്യകതയേയും വെളിവാക്കുന്നു. സിസറിയാഫിലിപ്പിയയിൽ വച്ചു 'നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ മശിഹായാണെന്ന സത്യവിശ്വാസം ഏറ്റുപറഞ്ഞ ശീമോനെ , ദൈവികസത്യം വെളിപ്പെടുത്തികിട്ടി ഭാഗ്യവാനായി മാറിയ ഉടൻ തന്നെ സാത്താൻ അവനെ പരീക്ഷിച്ചതിന്റെ ഫലമാണു കർത്താവിനെ മാറ്റി നിർത്തി ശാസിച്ചതു.സാത്താനെ എന്നെ വിട്ടുപോ എന്നു കർത്താവു ശീമോനോടു പറഞ്ഞതു ഈ സത്യത്തിന്റെ തെളിവാണു.(വി.മത്താഃ 16;23)അനുഗ്രഹങ്ങൾക്കു പിന്നാലെ പരീക്ഷകൾ കടന്നു വരുമെന്നും,അതിനെ അതിജീവിക്കുവാൻ ഉള്ള ഏക മാർഗ്ഗം നോമ്പും ഉപവാസവുമാണെന്നു കർത്താവിന്റെ ഉപവാസവും മോശെയുടേയും ഏലിയാവിന്റേയും അനുഭവവും നമ്മെ പഠിപ്പിക്കുന്നു.
ത്രിവിധ പരീക്ഷകളാണു കർത്താവിനു നേരിടേണ്ടി വന്നതു.ആദ്യത്തെ പരീക്ഷ ഭക്ഷണത്തിലൂടെയാണു.ജഡമോഹമെന്നു അതിനെ വിശേഷിപ്പിക്കാം.അവന്നു വിശന്നപ്പോൾ പരീക്ഷകൻ അടുത്തു വന്നു.വിശപ്പു ഒരു പരീക്ഷയല്ല. ഭക്ഷിക്കുന്നതു പാപവുമല്ല.എന്നാൽ വിശപ്പിനെ സാത്താൻ തന്റെ പരീക്ഷയ്ക്കുള്ള ആയുധമാക്കും എന്നാണു ഇവിടെ നാം മനസ്സിലാക്കേണ്ടതു.മരുഭൂമിയിൽ ഭക്ഷണം കിട്ടുകയില്ല.പിന്നെ എങ്ങനെ വിശപ്പു ശമിപ്പിക്കും.ഒരു അത്ഭുതം പ്രവർത്തിക്കുവാൻ സാത്താൻ പ്രലോഭിപ്പിക്കുന്നു.ഈ കല്ലുകൾ അപ്പമാകുവാൻ കല്പിക്കുക.നിർദ്ദോഷമായ ഒരു പ്രവൃത്തി.ഇതു സാത്താന്റെ പ്രലോഭനമാണെന്നു കർത്താവു തിരിച്ചറിഞ്ഞു. നിർദ്ദോഷമെന്നു തോന്നാമെങ്കിലും നേരായ മാർഗ്ഗത്തിലല്ല അതു നേടുന്നതു എന്നതിനാൽ അതു സാത്താന്റെ കുതന്ത്രമായി കർത്താവു കണ്ടു.ആർക്കും ഉപദ്രവമുണ്ടാക്കാത്തതും,നന്മയെന്നു തോന്നാവുന്നതുമായ കാര്യങ്ങളിലൂടെയാണു സാത്താൻ പലപ്പോഴും അവന്റെ വലയിൽ നമ്മെ വീഴ്ത്തുന്നതു.ഒരു ഉദാഹരണം.വീടില്ലാത്ത ഒരുവനു ഞാൻ വീടു വച്ചു കൊടുക്കുന്നു.അങ്ങനെ ചെയ്യുവാൻ എന്നെ പ്രേരാപ്പിച്ചതു മനസ്സലിവും സ്നേഹവുമാണു.എന്നാൽ സാത്താൻ എന്റെ ഈ നന്മ പ്രവൃത്തിയെ വികലമാക്കും.പണിയെല്ലാം പൂർത്തിയാക്കി കഴിഞ്ഞപ്പോൾ എനിക്കൊരു മോഹം.ഇത്രയും പണം ഞാൻ മുടക്കിയതല്ലേ.അതു പത്തുപേർ അറിയണം.ഒരു സമ്മേളനം വിളിച്ചു കൂട്ടി മന്ത്രിയെ കൊണ്ടു താക്കോൽ ദാനം നിർവ്വഹിക്കുന്നു.ഇതു സാത്താന്റെ പ്രലോഭനമാണെന്നു ഞാൻ മനസ്സിലാക്കുന്നില്ല.ഈ വിധ നന്മ ചെയ്യുവാൻ മറ്റുള്ളവർക്കു ഒരു പ്രചോദനമാകുവാനാണു എന്നു ഞാൻ സമാധാനിക്കും.ഇതു സാത്താന്റെ കെണിയായി മാറും എന്നു കർത്താവു അറിഞ്ഞതു കൊണ്ടാണു 'വലതു കൈ ചെയ്യുന്നതു ഇടതു കൈ അറിയരുതെന്നു പഠിപ്പിച്ചതു.അതുകൊണ്ടു നന്മ ചെയ്യരുതു എന്നല്ല,നന്മ ചെയ്യുമ്പോൾ കൂടുതൽ ശ്രദ്ധ ആവശ്യമാണു എന്നാണു അതിന്റെ അർത്ഥം. കർത്താവിനു ഉണ്ടായ ഈ പരീക്ഷണം രണ്ടു കാര്യങ്ങൾ കൂടെ വെളിവാക്കുന്നു.ആദ്യമാതാപിതാക്കന്മാർ സാത്താനു അടിമയായി തീർന്നതു ഭക്ഷണത്തിലൂടെയാണല്ലോ.വി.നോമ്പിൽ ഭക്ഷണം വെടിയുന്നതിന്റെ ആവശ്യകത ഇതു വ്യക്തമാക്കുന്നു.ഭക്ഷണത്തിലുടെ കടന്നു വന്ന പാപത്തേയും തൽഫലമായ മരണത്തേയും അതിജീവിക്കുവാൻ,ലൗകിക ഭക്ഷണമായ സാധാരണ അപ്പത്തെ ആത്മീയ ഭക്ഷണമായ തന്റെ തിരുശരീര രക്തങ്ങളായി നമുക്കു നൽകിയിരുക്കുന്നു.'മനുഷ്യൻ അപ്പം കൊണ്ടു മാത്രമല്ല ദൈവത്തിന്റെ വായിൽ നിന്നുവരുന്ന സകലവചനം കൊണ്ടും ജീവിക്കുന്നു എന്ന മറുപടിയിൽ ഇതു വെളിവാകുന്നു. കർത്താവിനെ സംബന്ധിച്ചിടത്തോളം ഇത് മറ്റൊരു പ്രലോഭനം കൂടെയായിരുന്നു. മനുഷ്യന്റെ പ്രാഥമിക ആവശ്യങ്ങളായ ഭക്ഷണം, പാർപ്പിടം,വസ്ത്രം ഇവ നൽകാതെ മനുഷ്യനെ നേടുവാൻ കഴിയികയില്ലായെന്നാണു സാത്താൻ പറയുന്നത്. തന്റെ പരസ്യ ശുശ്രൂഷയ്ക്കുള്ള ഒരുക്കമായിരുന്നല്ലോ ഈ ഉപവാസം. നശിച്ചുപോകുന്ന ആഹാരമല്ല, നിത്യ ജീവനു ഉപകരിക്കുന്ന ആഹാരം നൽകുകയാണു തന്റെ ആഗമന ഉദ്ദേശമെന്ന് വ്യക്തമാക്കുന്നു. അപ്പം വേണ്ടായെന്നല്ല;അപ്പത്തിനായി മാത്രം ജീവിക്കരുതു എന്നാണു അതിന്റെ അർത്ഥം ലൗകിക ജീവിതത്തിനു വേണ്ടി മാത്രമുള്ള ആത്മീയത സാത്താന്റെ പ്രലോഭനമാണെന്നു തിരിച്ചറിയണം.ഭക്ഷണ വർജ്ജനത്തിലൂടെ അതിനെ അതിജീവിക്കണം
പിശാചു പിന്നീടു ദേവാലയ ഗോപുരാഗ്രത്തിൽ കൊണ്ടു നിർത്തി താഴോട്ടുചാടുവാൻ ആവശ്യപ്പെടുന്നു. സങ്കീ: 9, 11. - 12 വാക്യങ്ങൾ ഉദ്ധരിക്കുകയും ചെയ്യുന്നു.വേദവാക്യങ്ങൾ കൊണ്ടു പിശാചിനെ പരാജയപ്പെടുത്തുവാൻ യേശു ശ്രമിച്ചപ്പോൾ പിശാചും വേദവാക്യങ്ങൾ ഉപയോഗിച്ചു യേശുവിനെ വീഴ്ത്തുവാൻ ശ്രമിക്കുന്നു.ദൈവവചങ്ങളെ കോട്ടിമാട്ടിയും സന്ദർഭങ്ങളിൽ നിന്നു അടർത്തിമാറ്റിയും സ്വാർത്ഥതാല്പര്യങ്ങൾക്കായി ദുർവ്യാഖ്യനം ചെയ്തും സാത്താൻ നമ്മെ വീഴ്ത്തുവാൻ ശ്രമിക്കുന്നു.ആദ്യമാതാപിതാക്കന്മാരെ സാത്താൻ വീഴ്ത്തിയതു ദൈവകല്പ'നയെ ദുർവ്യാഖ്യാനം ചെയ്തായിരുന്നുവല്ലോ.കൺമോഹം മറ്റൊരു പ്രലോഭന മാർഗ്ഗമാണു.അത്ഭുതം പ്രവർത്തിച്ചു മനുഷ്യരുടെ മുമ്പിൽ വലിയവനായി അവരെ തന്നിലേക്കു ആകർഷിക്കുക.ആദ്ധ്യാത്മിക മണ്ഡലത്തിൽ ഇന്നു ഇതു ഒരു വലിയ പ്രലോഭനമായി വളർന്നിരിക്കുന്നു.പിന്നീടു കർത്താവു തന്റെ പരസ്യശുശ്രൂഷയിൽ അനേകം അത്ഭുതങ്ങൾ പ്രവർത്തിച്ചുവല്ലോ എന്നു ചോദിക്കാവുന്നതാണു.പക്ഷെ,അതിനു രണ്ടു കാരണങ്ങൾ ഉണ്ടു.വി.യോഹന്നാന്റെ ഭാഷ്യത്തിൽ അത്ഭുതങ്ങളെല്ലാം ദൈവമഹത്വം വെളിപ്പടുത്തുന്ന അടയാളങ്ങളായിരുന്നു എന്നതാണു ഒന്നു.രണ്ടു,ദൈവത്തിനു മനുഷ്യരിലുള്ള മനസ്സലിവും സ്നേഹവുമാണു അതു വെളിവാക്കുന്നതു.മറ്റുള്ളവരുടെ മുമ്പിൽ താൻ വലിയവനാണു എന്നു കാട്ടുവാനായിരുന്നില്ല.പിശാചിന്റെ ഈ പരീക്ഷ കർത്താവു അതീവ ഗൗരവത്തോടെയാണു കണ്ടതു എന്നു മറുപടി വ്യക്തമാക്കുന്നു.'നിന്റെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുതു എന്നും എഴുതിയിരിക്കുന്നു.ആവഃ6;16.അത്ഭുതത്തിനുള്ള അഭിവാഞ്ഛ ദൈവമായ കർത്താവിനെ പരീക്ഷിക്കുകയാണു
. യേശുവിനെ പിശാചു ഒരു ഉയർന്ന മലയിലേക്കു കൂട്ടിക്കൊണ്ടു പോയി,ലോകത്തിലുള്ള രാജ്യങ്ങളേയും മഹത്വങ്ങളേയും കാണിച്ചിട്ടു തന്നെ വീണു നമസ്കരിച്ചാൽ ഇതൊക്കെയും നിനക്കു തരാം എന്നു പറഞ്ഞു.ജീവനത്തിന്റെ പ്രതാപമാണു മറ്റൊരു പ്രലോഭനം.ലൗകിക അധികാരം നേടിയെടുക്കുക.ആ അധികാരം ഉപയോഗിച്ചു എല്ലാത്തിനേയും പരാജയപ്പെടുത്തി തന്റെ പ്രജകളാക്കി മാറ്റി അജയ്യനായി വാഴുക.ഒരു ഒത്തുതീർപ്പിനു,ഒരു അനുരഞ്ജനത്തിനാണു സാത്താൻ ഇവിടെ ശ്രമിക്കുന്നതു.വിശ്വാസകാര്യങ്ങളിൽ വിട്ടുവീഴ്ചയും ഒത്തുതീർപ്പും സാത്താന്റെ പ്രലോഭനങ്ങളാണു നാം അറിയേണ്ടതുണ്ടു.'നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവൂ എന്നു എഴുതിയിരിക്കുന്നു.ആവഃ6;13 എന്നു പറഞ്ഞു യേശു പിശാചിനെ ആട്ടിയോടിക്കുന്നു.മറ്റു പ്രലോഭനങ്ങളിലൊന്നും കാണിക്കാത്ത തന്റേടം വിശ്വാസകാര്യത്തില്‍,ആരാധനയുടെകാര്യത്തിൽ കർത്താവു ഇവിടെ കാട്ടിയെന്നതു ശ്രദ്ധിക്കേണ്ട ഒന്നുതന്നെയാണു.അനേകം സത്യവിശ്വാസികളെ വഴിതെറ്റിക്കുന്ന,പിശാചിന്റെ ഒരു പ്രധാന മാർഗ്ഗമാണു അനുരഞ്ജനമെന്നതു.സാരമില്ല,കുഴപ്പമില്ല,അങ്ങനെയൊന്നും അതിനു അർത്ഥമില്ല എന്നൊക്കെ പറഞ്ഞു പല ആത്മീയ സത്യങ്ങളിൽ നിന്നും സാത്താൻ നമ്മെ പിൻതിരിപ്പിക്കുവാൻ ഈ മാർഗ്ഗമാണു ഉപയോഗിക്കുന്നതു എന്നു നാം അറിഞ്ഞിരിക്കണം.സാത്താനെ പരാജയപ്പെടുത്തുവാനായി സഭ ഒരുക്കിയിട്ടുള്ള വി.നോമ്പിൽ നിന്നുപോലും പിൻതിരിപ്പിക്കുവാൻ ഈ മാർഗ്ഗം ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. കർത്താവിനുണ്ടായ പരീക്ഷയും അതിനെ അതിജീവിച്ച മാർഗ്ഗവും നമുക്കു ഒരു വലിയ സന്ദേശം നൽകുന്നുണ്ടു.കർത്താവു സാത്താന്റ മൂന്നു പ്രലോഭനങ്ങളേയും അതിജീവിച്ചതു ദൈവവചനങ്ങളിൽ കൂടെയായിരുന്നുവെന്നതാണു നമുക്കു നൽകുന്ന സന്ദേശം.ഭക്ഷണം വർജ്ജിച്ചു നോമ്പു ആചരിക്കുന്നതോടൊപ്പം തിരുവചന പാരായണവും ധ്യാനവും അനിവാര്യമാണെന്നു ഇതു നമ്മെ പഠിപ്പിക്കുന്നു.വി.നോമ്പിലും നോമ്പാചരണത്തിനു ശേഷവും സാത്താന്റെ പ്രലോഭനങ്ങളിൽ കാലിടറിവീഴുവാൻ കാരണം തിരുവചനധ്യാനത്തിനു നാം വേണ്ടത്ര പ്രാധാന്യം കല്പിക്കാതിരിക്കുന്നതാണു.പരിശുദ്ധ പിതാക്കന്മാർ വി.നോമ്പിലെ പ്രാർത്ഥനകൾ ഒരുക്കിയപ്പോൾ അതിനോടു ചേർന്നു വായിച്ചു ധ്യാനിക്കുവാനായി പ്രത്യേക വേദഭാഗങ്ങൾ ചേർത്തിരിക്കുന്നതു ഈ വസ്തുത ഗ്രഹിച്ചതുകൊണ്ടാണു.എന്നാൽ നാം അതിനു എത്രമാത്രം പ്രധാന്യം കല്പിക്കുന്നുണ്ടു എന്നു ആത്മശോധന നടത്തേണ്ടതാണു.അതു അതിന്റെ ഗൗരവത്തോടെ പാലിക്കാൻ കഴിയാതെ പോകുന്നതു കൊണ്ടല്ലേ നാം ജയമുള്ള ക്രിസ്തീയജീവിതത്തിനു അന്യമായി ഭവിക്കുന്നതു എന്നതും ഇവിടെ ചിന്തനീയമായി അവശേഷിക്കുന്നു.
സാത്താനെ പരാജയപ്പെടുത്തുന്ന നോമ്പായി,അതിന്റെ വർജ്ജനങ്ങളും ചിട്ടകളും അതേപടി പാലിക്കുന്നവർക്കു ലഭിക്കുന്ന ഭാഗ്യാതിരേകമാണു കർത്താവിന്റെ ഉപവാസത്തിന്റെ അവസാനം നാം കാണുന്നതു.വി.മത്താഃ4;11'അപ്പോൾ ദൂതന്മാർ വന്നു അവനെ ശുശ്രൂഷിച്ചു.'ദൈവദൂതന്മാരുടെ ശുശ്രൂഷയും സഖിത്വവും കാവലും വി.നോമ്പാചരണത്തിലൂടെ നാം പ്രാപിക്കുന്നു.പരിശുദ്ധ പിതാക്കന്മാർ വി.നോമ്പിന്റെ നമസ്കാരം ആത്മനിറവിൽ എഴുതി നമുക്കായി നൽകിയപ്പോൾ,ഈ സത്യം തിരിച്ചറിഞ്ഞു പ്രാർത്ഥിക്കുവാനായി നമ്മെ പഠിപ്പിച്ചിരിക്കുന്നു.ചൊവ്വാ ആറാംമണി നമസ്കാരത്തിന്റെ കോലോ ശ്രദ്ധിക്കുക 'വെടിപ്പോടെ നോമ്പു നോക്കുന്നവന്റെ തലമുറ മാലാഖമാരോടു കലർന്നിരിക്കുന്നു. നോമ്പിനാൽ ശ്രേഷ്ഠരായി തീരുന്നവർക്കു അവൻ സ്നേഹിതനുമായി തീരുന്നു.അവനെ പരാപാലിക്കുന്നവൻ കർത്താവാകയാൽ ദുഷ്ടനു അവനെ തൊടുന്നതിനു പോലും കഴിയുകയിവല്ല.'ചൊവ്വാ ഒൻപതാം മണിയുടെ കോലോകളിൽ നാം പ്രാർത്ഥിക്കുന്നു.'സഹോദരന്മാരേ!വെടിപ്പുള്ള നോമ്പാലും പ്രാർത്ഥനയാലും കണ്ണുനീരുകളാലും രാത്രിയുടെ ജാഗരണത്താലും നാം ഉത്സാഹികളാകണം.അതിനാൽ മാലാഖമാർക്കും ഉന്നതത്തിലെ ഈറേന്മാർക്കും നാം സ്നേഹിതരായി തീരുകയും മോക്ഷം അവകാശിക്കുകയും ചെയ്യും.' ഈ വലിയ മഹത്വത്തിനു അർഹരാക്കി തീർക്കുന്ന വി.നോമ്പു അതിന്റെ എല്ലാ വിശുദ്ധിയോടും കൂടെ ആചരിക്കുവാൻ കഴിയേണ്ടതിനു സന്ധ്യ സ്ളൂസോയിലെ ഈ അപേക്ഷകൾ സമർപ്പിക്കാം
. ഞങ്ങളുടെ ദൈവമായ മശിഹാ!അലസതയാൽ ഹീനമായ പാപവികാരങ്ങളിൽ വീണുപോയ ഞങ്ങൾക്കു നിന്റെ നോമ്പു ബലമേറിയ ആയുധവും പരിചയുമായിരിക്കേണമേ.ഞങ്ങൾ നിന്റെ ശക്തിയാൽ നന്നേ ഒരുങ്ങി ആത്മീയ പോരാട്ടത്തിൽ നല്ലപോലെ പോരാടി വിജയ കിരീടം പ്രാപിക്കുമാറാകേണമേ.(സെദറ.)ഇപ്പോൾ നോമ്പുകളുടെ നാഥനും പ്രാർത്ഥനകളെ കൈക്കൊള്ളുന്നവനുമായ കർത്താവേ!ഞങ്ങളുടെ നോമ്പിനെ സ്വീകരിക്കേണമേ.ഞങ്ങളുടെ ജാഗരണത്തിൽ സന്തോഷിക്കേണമേ.ഞങ്ങളുടെ പ്രാർത്ഥനകളെ കേൾക്കേണമേ.ഞങ്ങളുടെ യാചനകൾക്കു മറുപടി നൽകേണമേ.ഞങ്ങളുടെ അകൃത്യങ്ങളെ നീക്കേണമേ.വ്രണങ്ങളെ വച്ചു കെട്ടേണമേ.രോഗത്തെ സുഖപ്പെടുത്തേണമേ.ബലഹീനതകളെ നീക്കേണമേ.വീഴ്ചകളെ പരിഹരിക്കേണമേ.അരിഷ്ടരായ ഞങ്ങൾക്കു മോചനമരുളേണമേ.നിന്റെ ദാസന്മാരും ദാസികളുമായ സഭയുടെ മക്കളായവരുടെ ഈ നോമ്പിനെ അംഗീകരിക്കേണമേ. ആമ്മീൻ .
നാല്പതു എന്ന സംഖ്യയുടെ പ്രത്യേകത എന്താണു? വി.വേദപുസ്തകത്തിലെ സംഖ്യകളെ കുറിച്ചു പഠനം നടത്തിയിട്ടുള്ള വേദശാസ്ത്രപണ്ഡിതന്മാർ,നാല്പതു എന്ന സംഖ്യയെ,പരിശീലന കാലഘട്ടമായിട്ടും,പരീക്ഷണ കാലമായിട്ടും,ശിക്ഷണകാലമായിട്ടുമാണു വിലയിരുത്തുന്നതു.വി.നോമ്പു,പരീക്ഷയുടേയും,പരിശീലനത്തിന്റേയും സ്വയശിക്ഷണത്തിന്റേയൂം ദിനങ്ങളാണല്ലോ.സാത്താനു നമ്മെ പരീക്ഷിക്കുവാൻ അവസരം ഒരുക്കുന്നു നോമ്പിൽ.സാത്താനെ പരാജയപ്പെടുത്തുവാനുള്ള പരിശീലനം നോമ്പിലൂടെ നേടുന്നു.ആത്മനിയന്ത്രണത്തിനുള്ള ശിക്ഷണദിനങ്ങളായി മാറുന്നു ഈ നോമ്പുദിനങ്ങൾ.അങ്ങനെ ആത്മബലം നേടി ജയമുള്ള ക്രിസ്തീയ ജീവിതത്തിന്റെ ഉടമകളായി നാം മാറുന്നു.മാറണം.ഏതാണ്ടു 140 പ്രാവശ്യം നാല്പതു എന്ന സംഖ്യ വി.വേദപുസ്തകത്തിൽ ഉപയോഗിച്ചിട്ടുണ്ടു എന്നതു തന്നെ ഈ സംഖ്യയുടെ പ്രാധാന്യം വ്യക്തമാക്കുന്നു.നാല്പതിന്റെ പ്രാധാന്യം വിളിച്ചോതുന്ന വി.വേദപുസ്തകത്തിലെ എട്ടു പ്രധാന സംഭവങ്ങൾ ചുവടെ ചേർക്കുന്നു. 1. മോശെ ദൈവകരങ്ങളിൽ നിന്നു കല്പനകൾ നേടുവാനായി പർവ്വതത്തിൽ നാല്പതുദിവസം വസിച്ചു.പുറഃ24;18 2. യിസ്രായേൽ ജനം കാളക്കുട്ടിയെ ഉണ്ടാക്കി ആരാധിച്ചതിനു ശേഷം മോശെ നാല്പതുദിവസം വീണ്ടും പർവ്വതത്തിൽ പാർത്തു.ആവഃ9;18,25 3.നാല്പതുദിവസം ദേശം ഒറ്റുനോക്കുന്നു.സംഖ്യഃ13;25,ദേശം ഒറ്റുനോക്കിയതിന്റെ ശിക്ഷാവിധിയായി നാല്പതുദിവസത്തിനു ഒത്തവണ്ണം നാല്പതു സംവത്സരം അകൃത്യം വഹിക്കുന്നു.സംഖ്യഃ14;33,34 4.ഏലിയാവു ഹോറേബു പർവ്വതം വരെ നാല്പതുദിവസം നടന്നു.1.രാജാഃ19;8 5.നിനവേക്കാർ നാല്പതുദിവസം നോമ്പു നോറ്റു.യോനഃ3;4 6.യഹൂദായുടെ അതിക്രമത്തിന്റെ പ്രതീകമായി യെഹസ്കേൽ വലതുവശം ചരിഞ്ഞു നാല്പതുദിവസം കിടന്നു.യെഹഃ4;6 7.കർത്താവിന്റെ ഉപവാസം.വി.മത്താഃ4;1-11 8.കർത്താവു ഉയർത്തെഴുന്നേറ്റ ശേഷം നാല്പതുദിവസം പ്രത്യക്ഷപ്പെട്ടു.അപ്പോഃ1;2 നാല്പതാം ദിവസം സ്വർഗ്ഗാരോണം ചെയ്തു.
നാല്പതു എന്ന സംഖ്യയ്ക്കു മറ്റൊരു വലിയ അർത്ഥം കൂടെ വേദപണ്ഡിതന്മാർ കല്പിച്ചിരിക്കുന്നു.5×8=40 ,അഞ്ചിന്റേയും എട്ടിന്റേയും സങ്കിലിതഫലമാണു നാല്പതു.മറ്റു പല സംഖ്യകളും കൂട്ടിച്ചേർത്തു നാല്പതു ഉണ്ടാക്കുവാൻ കഴിയുമെങ്കിലും,വി.വേദപുസ്തകത്തിൽ അഞ്ചിനും എട്ടിനും നൽകിയിരിക്കുന്ന പ്രാധാന്യം കണ്ടറിയുമ്പോൾ ഈ സങ്കലനത്തിന്റെ പ്രസക്തി മനസ്സിലാകും.അഞ്ചു ദൈവകൃപയുടെ പ്രതീകമാണു.അതാകട്ടെ ആത്മീയ പുതുക്കത്തിലേക്കു നയിക്കുന്നു.പിതാവു,പുത്രൻ,പരിശുദ്ധാത്മാവു,സൃഷ്ടി,പരിത്രാണനം എന്നീ അഞ്ചു ദൈവികരഹസ്യങ്ങളെയാണു ഈ സംഖ്യകൾ വെളിവാക്കുന്നതു.ത്രിത്വം സൃഷ്ടിച്ചു,ആ സൃഷ്ടി നാശത്തിൽ പതിച്ചപ്പോൾ ദൈവകൃപമൂലം രക്ഷ ലഭിച്ചു.ആ കൃപയ്ക്കു മറ്റൊരു അർത്ഥം കൂടെ കല്പിച്ചിരിക്കുന്നു 4+1=5.ദൈവികരഹസ്യങ്ങളിൽ നാലാമത്തെയാണല്ലോ സൃഷ്ടി.അതിനാൽ നാലു ലോകത്തെ പ്രതിനിധീകരിക്കുന്നതോടൊപ്പം മനുഷ്യന്റെ ദൗർബ്ബല്യങ്ങളും നിസ്സഹായാവസ്ഥയും നിസ്സാരതയും വെളിവാക്കുന്നു.ആ വിധത്തിൽ4+1മനുഷ്യന്റെ ബലഹീനതയെ പരിഹരിക്കുന്ന ദൈവശക്തിയെ കുറിക്കുന്നു.എട്ടു എന്ന സംഖ്യയ്ക്കും പ്രത്യേക അർത്ഥം കല്പിച്ചിരിക്കുന്നു.ഏഴു കഴിഞ്ഞുവരുന്ന സംഖ്യയാണല്ലോ എട്ടു.അതാകട്ടെ ഉയർപ്പിനേയും പുതുജനനത്തേയും സൂചിപ്പിക്കുന്നു.ആഴ്ചവട്ടത്തിന്റെ ഒന്നാം നാളാണല്ലോ കർത്താവു ഉയർത്തെഴുനേറ്റതു.യഹോവയായ ദൈവം ആറു ദിവസം സൃഷ്ടി നടത്തി,ഏഴാം ദിവസം സ്വസ്തമായിരുന്നു.ആ സ്വസ്തതയ്ക്കു ശേഷം വരുന്ന ദിവസമാണല്ലോ എട്ടു.ഇതെല്ലാം ഒരു പുതിയ വ്യവസ്ഥിതിയെ,ഒരു പുതിയ ക്രമത്തെയാണു വ്യക്തമാക്കുന്നതു.പ്രളയത്തിനു ശേഷം ഉണ്ടായ പുതിയ ലോകത്തെയാണു നോഹയുടെ പെട്ടകത്തിൽ ഉണ്ടായിരുന്ന എട്ടു പേർ സൂചിപ്പിക്കുന്നതു.2.പത്രോഃ2;5,1.പത്രോഃ3;20.യിസ്രായേൽ ജനം പരിച്ഛേദന ഏല്ക്കുന്നതു എട്ടാം ദിവസമാണല്ലോ.ഉല്പഃ 17;12.അതാകട്ടെ ഹൃദയ പരിച്ഛേദനയുടെ മുൻകുറിയായിരുന്നുവെന്നു കൊലോഃ2;11 വ്യക്തമാക്കുന്നു.ആദ്യജാതന്മാരെ ദൈവത്തിനു സമർപ്പിക്കുന്നതും എട്ടാം ദിവസമാണു.പുറഃ22;29,30 ഇവിടെയെല്ലാം എട്ടു പുതുക്കത്തിന്റെ പ്രതീകമായിട്ടാണു ഉപയോഗിച്ചിരിക്കുന്നതു.ഇതെല്ലാം കൂട്ടി വായിക്കുമ്പോൾ നാല്പതുദിവസത്തിന്റെ അർത്ഥവും പ്രസക്തിയും ആവശ്യകതയൂം ഭംഗിയായി വെളിവാകുന്നു.യിസ്രായേൽ ജനം മാസ്രയീമിലെ അടിമത്തത്തിൽ നിന്നു വിമോചിതരായി വാഗ്ദത്ത നാടായ കനാനിൽ എത്തിച്ചേരുവാൻ നാല്പതു സംവത്സരത്തെ മരുഭൂ പ്രയാണം ആവശ്യമായിരുന്നതു പോലെ പാപത്തിന്റെ അടിമത്തത്തിൽ നിന്നു മോചനം പ്രാപിച്ചു നിത്യജിവനിലേക്കുള്ള പ്രയാണമാണു നാല്പതുദിവസത്തെ നോമ്പാചരണം.വി.നോമ്പിന്റെ ഈ അർത്ഥതലങ്ങളെല്ലാം പരിശുദ്ധ പിതാക്കന്മാർ കണ്ടറിഞ്ഞതുകൊണ്ടാണു ഈ വലിയ നോമ്പു സംഖ്യയിലും അതിന്റെ അർത്ഥതലത്തിലും ഇങ്ങനെ ക്രമപ്പെടുത്തിയിരിക്കുന്നതു.
കർത്താവിന്റെ ഉപവാസത്തിലേക്കു കടക്കാം.ഇവിടെ സ്വാഭാവികമായി ഉണ്ടാകാവുന്ന,ഉണ്ടാകുന്ന ഒരു സംശയമുണ്ടു.കർത്താവു നാല്പതുദിവസം ഉപവസിച്ചുവെന്നാണു നാം വായിക്കുന്നതു.(വി.മത്താഃ4;2) അപ്പോൾ ,മോശെയും ഏലിയാവും നമ്മുടെ കർത്താവും നാല്പതുദിവസം നോമ്പു നോറ്റുവെന്നു പറയുന്നതു എത്രമാത്രം വേദാനുസരണമാണു.ഉപവാസം എന്നല്ലാതെ നോമ്പു എന്ന വാക്കു യെശ്ശയ്യാ പ്രവചനത്തിലല്ലാതെ മറ്റെങ്ങും ഉപയോഗിച്ചിട്ടുമില്ല.വി.മത്താഃ17;21 ൽ'പ്രാർത്ഥനയാലും ഉപവാസത്താലുമല്ലാതെ ഈ ജാതി നീങ്ങിപ്പോകയില്ല'എന്നാണല്ലോ പറഞ്ഞിരിക്കുന്നതു.വി.മത്തായി ആറാമദ്ധ്യായത്തിൽ ഉപവാസത്തെക്കുറിച്ചാണു പറഞ്ഞിരിക്കുന്നതു.യെശഃ 58;3 മുതലുള്ള വാക്യങ്ങളിൽ നോമ്പു എന്നു നാം വായിക്കുന്നുവെങ്കിലും അവിടെ ഉപയോഗിച്ചിരിക്കുന്ന ഇംഗ്ളീഷു പദം fast എന്നാണു.fast,fasting എന്നീ പദങ്ങൾക്കു ഉപവാസം എന്നാണു മലയാള തർജ്ജുമ.എന്നാൽ ഈ പദത്തിനു യദാർത്ഥത്തിൽ അതു തന്നെയാണോ അർത്ഥം എന്നു ചിന്തിക്കേണ്ടതാണു.ഇംഗ്ളീഷു മലയാളം നിഘണ്ടുവിൽ fast നു കൊടുത്തിരിക്കുന്ന അർത്ഥം ഉണ്ണാവ്രതം,പട്ടിണികിടക്കൽ, ഭക്ഷണം വെടിയൽ എന്നിങ്ങനെയാണു.നോമ്പു ഒരു വ്രതാനുഷ്ഠാനമാണു.എന്നാൽ ഉപവാസത്തിനു നാം കൊടുക്കുന്ന അർത്ഥം കൂടെവസിക്കൽ എന്നാണല്ല.ഉപവാസത്തിൽ ചിലതു വെടിയേണ്ടതുണ്ടു.നോമ്പു ചില വർജ്ജനങ്ങളുമാണു.ആവിധത്തിൽ ചിന്തിക്കുമ്പോൾ ഈ രണ്ടു വാക്കുകളും ഒരേ അർത്ഥത്തിലാണു ഉപയോഗിക്കുന്നതു ഗ്രഹിക്കാൻ കഴിയും.പ്രത്യേകിച്ചും വി.വേദപുസ്തകത്തിൽ ഇവ ഒരേ അർത്ഥത്തിൽ തന്നെയാണു ഉപയോഗിച്ചിരിക്കുന്നതു.
കർത്താവിന്റെ ഉപവാസത്തിലേക്കു നമ്മുടെ ചിന്തകളെ തിരിച്ചുവിടാം. നോമ്പു ഒരു പരീക്ഷയാണെന്നു നാം നേരത്തെ ചിന്തിച്ചു കഴിഞ്ഞതാണു.വി.മത്താഃ4;1ൽ 'പിശാചിനാൽ പരീക്ഷിക്കപ്പെടുവാനായി' എന്നു വ്യക്തമായി പറഞ്ഞിരിക്കുന്നു.അവന്നു വിശന്നപ്പോൾ പരീക്ഷകൻ അടുത്തുവന്നു എന്നു തുടർന്നു പറയുന്നു.പിശാചിനാൽ പരീക്ഷിക്കപ്പടുവാനായി ആത്മാവു അവനെ മരുഭൂമിയിലേക്ക കൂട്ടിക്കൊണ്ടു പോയി എന്നു പറഞ്ഞിരിക്കുന്നതു നമ്മുടെ ചിന്തയെ തൊട്ടുണർത്തേണ്ട ഒന്നാണു.പരീക്ഷ കടന്നു വരുന്നതു എപ്പോഴാണു എന്നു ഭാഗം സൂചിപ്പിക്കുന്നു.വി.മത്തായി മൂന്നാം അദ്ധ്യയം അവസാനത്തിൽ കർത്താവിന്റെ സ്നാനവും പരിശുദ്ധാത്മാവിന്റെ ആവാസവുമാണു നാം വായിക്കുന്നതു.അതു കഴിഞ്ഞ ഉടനെയാണു ഈ പരീക്ഷയെന്നതാണു ഏറ്റം ശ്രദ്ധാർഹമായ വസ്തുത.വി.ലൂക്കോഃ4;1ൽ 'യേശു പരിശുദ്ധാത്മാവു നിറഞ്ഞവനായി യോർദ്ദാൻ വിട്ടു മടങ്ങിയതിനു ശേഷമാണു ഈ സംഭവം നടന്നതായി പറയുന്നു.വി.മർക്കോസും ,കർത്താവിന്റെ പരീക്ഷയുടെ വിശദാംശങ്ങൾ നൽകുന്നില്ലെങ്കിലും സന്ദർഭം ഇതു തന്നെയാണെന്നു പറയുന്നു.വി.മർക്കോഃ1;11,12. ഇതു ഒരു വലിയ ആത്മീയ സത്യമാണു വെളിവാക്കുന്നതു.ദൈവികാനുഗ്രഹങ്ങൾ പ്രാപിച്ചു കഴിയുമ്പോഴെല്ലാം സാത്താനിൽ നിന്നു ഈ വിധ പ്രതികരണം ഉണ്ടാകുമെന്നു ഇതു നമ്മെ പഠിപ്പിക്കുന്നു.മോശെ നാല്പതുദിവസം പർവ്വതത്തിൽ യഹോവയോടു കൂടെ ആയിരുന്നു.യിസ്രായേൽ ജനത്തിനു വേണ്ടി കല്പനകൾ വാങ്ങി ഇറങ്ങി വന്നപ്പോൾ നേരിടേണ്ടി വന്ന പ്രതിസന്ധി ഇതു വ്യക്തമാക്കുന്നു.ഏലിയാവു ബാലിന്റെ വിഗ്രഹങ്ങളെ യഹോവയുടെ ശക്തിയാൽ തച്ചുടയ്ക്കുന്നതു.1രാജാഃ18;17-40 നാം വായിക്കുന്നു.എന്നാൽ ഉടൻതന്നെ വന്നു ചേർന്ന പ്രതികരണവും പ്രത്യാഘാതവും ഈ സത്യം അരക്കിട്ടു ഉറപ്പിക്കുന്നു.1.രാജാഃ19;3അവൻ ഭയപ്പെട്ടു എഴുനേറ്റു ജീവരക്ഷക്കായി പുറപ്പെട്ടു.'ബാലിനെതിരായി പട പൊരുതിയ ഏലിയാവിന്റെ ധൈര്യമെല്ലാം ഇസബേൽ എന്ന സ്ത്രീയുടെ ഭീഷണിക്കു മുമ്പിൽ ചോർന്നു പോകുന്നു.ആ ധൈര്യം വീണ്ടെടുക്കുവാൻ നാല്പതുദിവസത്തെ നോമ്പു ഏലിയാവിന്നും,യിസ്രായേലിന്റെ പ്രതികരണത്തെ അതിജീവിക്കുവാൻ മോശെയ്ക്കു നാല്പതുദിവസം പർവ്വതത്തിനു മുകളിൽ ചെലവഴിക്കേണ്ടി വന്നതും,സാത്താന്റെ പരീക്ഷണത്തേയും,അതിനെ അതിജീവിക്കുവാൻ നോമ്പിന്റെ ആവശ്യകതയേയും വെളിവാക്കുന്നു. സിസറിയാഫിലിപ്പിയയിൽ വച്ചു 'നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ മശിഹായാണെന്ന സത്യവിശ്വാസം ഏറ്റുപറഞ്ഞ ശീമോനെ , ദൈവികസത്യം വെളിപ്പെടുത്തികിട്ടി ഭാഗ്യവാനായി മാറിയ ഉടൻ തന്നെ സാത്താൻ അവനെ പരീക്ഷിച്ചതിന്റെ ഫലമാണു കർത്താവിനെ മാറ്റി നിർത്തി ശാസിച്ചതു.സാത്താനെ എന്നെ വിട്ടുപോ എന്നു കർത്താവു ശീമോനോടു പറഞ്ഞതു ഈ സത്യത്തിന്റെ തെളിവാണു.(വി.മത്താഃ 16;23)അനുഗ്രഹങ്ങൾക്കു പിന്നാലെ പരീക്ഷകൾ കടന്നു വരുമെന്നും,അതിനെ അതിജീവിക്കുവാൻ ഉള്ള ഏക മാർഗ്ഗം നോമ്പും ഉപവാസവുമാണെന്നു കർത്താവിന്റെ ഉപവാസവും മോശെയുടേയും ഏലിയാവിന്റേയും അനുഭവവും നമ്മെ പഠിപ്പിക്കുന്നു.
ത്രിവിധ പരീക്ഷകളാണു കർത്താവിനു നേരിടേണ്ടി വന്നതു.ആദ്യത്തെ പരീക്ഷ ഭക്ഷണത്തിലൂടെയാണു.ജഡമോഹമെന്നു അതിനെ വിശേഷിപ്പിക്കാം.അവന്നു വിശന്നപ്പോൾ പരീക്ഷകൻ അടുത്തു വന്നു.വിശപ്പു ഒരു പരീക്ഷയല്ല. ഭക്ഷിക്കുന്നതു പാപവുമല്ല.എന്നാൽ വിശപ്പിനെ സാത്താൻ തന്റെ പരീക്ഷയ്ക്കുള്ള ആയുധമാക്കും എന്നാണു ഇവിടെ നാം മനസ്സിലാക്കേണ്ടതു.മരുഭൂമിയിൽ ഭക്ഷണം കിട്ടുകയില്ല.പിന്നെ എങ്ങനെ വിശപ്പു ശമിപ്പിക്കും.ഒരു അത്ഭുതം പ്രവർത്തിക്കുവാൻ സാത്താൻ പ്രലോഭിപ്പിക്കുന്നു.ഈ കല്ലുകൾ അപ്പമാകുവാൻ കല്പിക്കുക.നിർദ്ദോഷമായ ഒരു പ്രവൃത്തി.ഇതു സാത്താന്റെ പ്രലോഭനമാണെന്നു കർത്താവു തിരിച്ചറിഞ്ഞു. നിർദ്ദോഷമെന്നു തോന്നാമെങ്കിലും നേരായ മാർഗ്ഗത്തിലല്ല അതു നേടുന്നതു എന്നതിനാൽ അതു സാത്താന്റെ കുതന്ത്രമായി കർത്താവു കണ്ടു.ആർക്കും ഉപദ്രവമുണ്ടാക്കാത്തതും,നന്മയെന്നു തോന്നാവുന്നതുമായ കാര്യങ്ങളിലൂടെയാണു സാത്താൻ പലപ്പോഴും അവന്റെ വലയിൽ നമ്മെ വീഴ്ത്തുന്നതു.ഒരു ഉദാഹരണം.വീടില്ലാത്ത ഒരുവനു ഞാൻ വീടു വച്ചു കൊടുക്കുന്നു.അങ്ങനെ ചെയ്യുവാൻ എന്നെ പ്രേരാപ്പിച്ചതു മനസ്സലിവും സ്നേഹവുമാണു.എന്നാൽ സാത്താൻ എന്റെ ഈ നന്മ പ്രവൃത്തിയെ വികലമാക്കും.പണിയെല്ലാം പൂർത്തിയാക്കി കഴിഞ്ഞപ്പോൾ എനിക്കൊരു മോഹം.ഇത്രയും പണം ഞാൻ മുടക്കിയതല്ലേ.അതു പത്തുപേർ അറിയണം.ഒരു സമ്മേളനം വിളിച്ചു കൂട്ടി മന്ത്രിയെ കൊണ്ടു താക്കോൽ ദാനം നിർവ്വഹിക്കുന്നു.ഇതു സാത്താന്റെ പ്രലോഭനമാണെന്നു ഞാൻ മനസ്സിലാക്കുന്നില്ല.ഈ വിധ നന്മ ചെയ്യുവാൻ മറ്റുള്ളവർക്കു ഒരു പ്രചോദനമാകുവാനാണു എന്നു ഞാൻ സമാധാനിക്കും.ഇതു സാത്താന്റെ കെണിയായി മാറും എന്നു കർത്താവു അറിഞ്ഞതു കൊണ്ടാണു 'വലതു കൈ ചെയ്യുന്നതു ഇടതു കൈ അറിയരുതെന്നു പഠിപ്പിച്ചതു.അതുകൊണ്ടു നന്മ ചെയ്യരുതു എന്നല്ല,നന്മ ചെയ്യുമ്പോൾ കൂടുതൽ ശ്രദ്ധ ആവശ്യമാണു എന്നാണു അതിന്റെ അർത്ഥം. കർത്താവിനു ഉണ്ടായ ഈ പരീക്ഷണം രണ്ടു കാര്യങ്ങൾ കൂടെ വെളിവാക്കുന്നു.ആദ്യമാതാപിതാക്കന്മാർ സാത്താനു അടിമയായി തീർന്നതു ഭക്ഷണത്തിലൂടെയാണല്ലോ.വി.നോമ്പിൽ ഭക്ഷണം വെടിയുന്നതിന്റെ ആവശ്യകത ഇതു വ്യക്തമാക്കുന്നു.ഭക്ഷണത്തിലുടെ കടന്നു വന്ന പാപത്തേയും തൽഫലമായ മരണത്തേയും അതിജീവിക്കുവാൻ,ലൗകിക ഭക്ഷണമായ സാധാരണ അപ്പത്തെ ആത്മീയ ഭക്ഷണമായ തന്റെ തിരുശരീര രക്തങ്ങളായി നമുക്കു നൽകിയിരുക്കുന്നു.'മനുഷ്യൻ അപ്പം കൊണ്ടു മാത്രമല്ല ദൈവത്തിന്റെ വായിൽ നിന്നുവരുന്ന സകലവചനം കൊണ്ടും ജീവിക്കുന്നു എന്ന മറുപടിയിൽ ഇതു വെളിവാകുന്നു. കർത്താവിനെ സംബന്ധിച്ചിടത്തോളം ഇത് മറ്റൊരു പ്രലോഭനം കൂടെയായിരുന്നു. മനുഷ്യന്റെ പ്രാഥമിക ആവശ്യങ്ങളായ ഭക്ഷണം, പാർപ്പിടം,വസ്ത്രം ഇവ നൽകാതെ മനുഷ്യനെ നേടുവാൻ കഴിയികയില്ലായെന്നാണു സാത്താൻ പറയുന്നത്. തന്റെ പരസ്യ ശുശ്രൂഷയ്ക്കുള്ള ഒരുക്കമായിരുന്നല്ലോ ഈ ഉപവാസം. നശിച്ചുപോകുന്ന ആഹാരമല്ല, നിത്യ ജീവനു ഉപകരിക്കുന്ന ആഹാരം നൽകുകയാണു തന്റെ ആഗമന ഉദ്ദേശമെന്ന് വ്യക്തമാക്കുന്നു. അപ്പം വേണ്ടായെന്നല്ല;അപ്പത്തിനായി മാത്രം ജീവിക്കരുതു എന്നാണു അതിന്റെ അർത്ഥം ലൗകിക ജീവിതത്തിനു വേണ്ടി മാത്രമുള്ള ആത്മീയത സാത്താന്റെ പ്രലോഭനമാണെന്നു തിരിച്ചറിയണം.ഭക്ഷണ വർജ്ജനത്തിലൂടെ അതിനെ അതിജീവിക്കണം
പിശാചു പിന്നീടു ദേവാലയ ഗോപുരാഗ്രത്തിൽ കൊണ്ടു നിർത്തി താഴോട്ടുചാടുവാൻ ആവശ്യപ്പെടുന്നു. സങ്കീ: 9, 11. - 12 വാക്യങ്ങൾ ഉദ്ധരിക്കുകയും ചെയ്യുന്നു.വേദവാക്യങ്ങൾ കൊണ്ടു പിശാചിനെ പരാജയപ്പെടുത്തുവാൻ യേശു ശ്രമിച്ചപ്പോൾ പിശാചും വേദവാക്യങ്ങൾ ഉപയോഗിച്ചു യേശുവിനെ വീഴ്ത്തുവാൻ ശ്രമിക്കുന്നു.ദൈവവചങ്ങളെ കോട്ടിമാട്ടിയും സന്ദർഭങ്ങളിൽ നിന്നു അടർത്തിമാറ്റിയും സ്വാർത്ഥതാല്പര്യങ്ങൾക്കായി ദുർവ്യാഖ്യനം ചെയ്തും സാത്താൻ നമ്മെ വീഴ്ത്തുവാൻ ശ്രമിക്കുന്നു.ആദ്യമാതാപിതാക്കന്മാരെ സാത്താൻ വീഴ്ത്തിയതു ദൈവകല്പ'നയെ ദുർവ്യാഖ്യാനം ചെയ്തായിരുന്നുവല്ലോ.കൺമോഹം മറ്റൊരു പ്രലോഭന മാർഗ്ഗമാണു.അത്ഭുതം പ്രവർത്തിച്ചു മനുഷ്യരുടെ മുമ്പിൽ വലിയവനായി അവരെ തന്നിലേക്കു ആകർഷിക്കുക.ആദ്ധ്യാത്മിക മണ്ഡലത്തിൽ ഇന്നു ഇതു ഒരു വലിയ പ്രലോഭനമായി വളർന്നിരിക്കുന്നു.പിന്നീടു കർത്താവു തന്റെ പരസ്യശുശ്രൂഷയിൽ അനേകം അത്ഭുതങ്ങൾ പ്രവർത്തിച്ചുവല്ലോ എന്നു ചോദിക്കാവുന്നതാണു.പക്ഷെ,അതിനു രണ്ടു കാരണങ്ങൾ ഉണ്ടു.വി.യോഹന്നാന്റെ ഭാഷ്യത്തിൽ അത്ഭുതങ്ങളെല്ലാം ദൈവമഹത്വം വെളിപ്പടുത്തുന്ന അടയാളങ്ങളായിരുന്നു എന്നതാണു ഒന്നു.രണ്ടു,ദൈവത്തിനു മനുഷ്യരിലുള്ള മനസ്സലിവും സ്നേഹവുമാണു അതു വെളിവാക്കുന്നതു.മറ്റുള്ളവരുടെ മുമ്പിൽ താൻ വലിയവനാണു എന്നു കാട്ടുവാനായിരുന്നില്ല.പിശാചിന്റെ ഈ പരീക്ഷ കർത്താവു അതീവ ഗൗരവത്തോടെയാണു കണ്ടതു എന്നു മറുപടി വ്യക്തമാക്കുന്നു.'നിന്റെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുതു എന്നും എഴുതിയിരിക്കുന്നു.ആവഃ6;16.അത്ഭുതത്തിനുള്ള അഭിവാഞ്ഛ ദൈവമായ കർത്താവിനെ പരീക്ഷിക്കുകയാണു
. യേശുവിനെ പിശാചു ഒരു ഉയർന്ന മലയിലേക്കു കൂട്ടിക്കൊണ്ടു പോയി,ലോകത്തിലുള്ള രാജ്യങ്ങളേയും മഹത്വങ്ങളേയും കാണിച്ചിട്ടു തന്നെ വീണു നമസ്കരിച്ചാൽ ഇതൊക്കെയും നിനക്കു തരാം എന്നു പറഞ്ഞു.ജീവനത്തിന്റെ പ്രതാപമാണു മറ്റൊരു പ്രലോഭനം.ലൗകിക അധികാരം നേടിയെടുക്കുക.ആ അധികാരം ഉപയോഗിച്ചു എല്ലാത്തിനേയും പരാജയപ്പെടുത്തി തന്റെ പ്രജകളാക്കി മാറ്റി അജയ്യനായി വാഴുക.ഒരു ഒത്തുതീർപ്പിനു,ഒരു അനുരഞ്ജനത്തിനാണു സാത്താൻ ഇവിടെ ശ്രമിക്കുന്നതു.വിശ്വാസകാര്യങ്ങളിൽ വിട്ടുവീഴ്ചയും ഒത്തുതീർപ്പും സാത്താന്റെ പ്രലോഭനങ്ങളാണു നാം അറിയേണ്ടതുണ്ടു.'നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവൂ എന്നു എഴുതിയിരിക്കുന്നു.ആവഃ6;13 എന്നു പറഞ്ഞു യേശു പിശാചിനെ ആട്ടിയോടിക്കുന്നു.മറ്റു പ്രലോഭനങ്ങളിലൊന്നും കാണിക്കാത്ത തന്റേടം വിശ്വാസകാര്യത്തില്‍,ആരാധനയുടെകാര്യത്തിൽ കർത്താവു ഇവിടെ കാട്ടിയെന്നതു ശ്രദ്ധിക്കേണ്ട ഒന്നുതന്നെയാണു.അനേകം സത്യവിശ്വാസികളെ വഴിതെറ്റിക്കുന്ന,പിശാചിന്റെ ഒരു പ്രധാന മാർഗ്ഗമാണു അനുരഞ്ജനമെന്നതു.സാരമില്ല,കുഴപ്പമില്ല,അങ്ങനെയൊന്നും അതിനു അർത്ഥമില്ല എന്നൊക്കെ പറഞ്ഞു പല ആത്മീയ സത്യങ്ങളിൽ നിന്നും സാത്താൻ നമ്മെ പിൻതിരിപ്പിക്കുവാൻ ഈ മാർഗ്ഗമാണു ഉപയോഗിക്കുന്നതു എന്നു നാം അറിഞ്ഞിരിക്കണം.സാത്താനെ പരാജയപ്പെടുത്തുവാനായി സഭ ഒരുക്കിയിട്ടുള്ള വി.നോമ്പിൽ നിന്നുപോലും പിൻതിരിപ്പിക്കുവാൻ ഈ മാർഗ്ഗം ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. കർത്താവിനുണ്ടായ പരീക്ഷയും അതിനെ അതിജീവിച്ച മാർഗ്ഗവും നമുക്കു ഒരു വലിയ സന്ദേശം നൽകുന്നുണ്ടു.കർത്താവു സാത്താന്റ മൂന്നു പ്രലോഭനങ്ങളേയും അതിജീവിച്ചതു ദൈവവചനങ്ങളിൽ കൂടെയായിരുന്നുവെന്നതാണു നമുക്കു നൽകുന്ന സന്ദേശം.ഭക്ഷണം വർജ്ജിച്ചു നോമ്പു ആചരിക്കുന്നതോടൊപ്പം തിരുവചന പാരായണവും ധ്യാനവും അനിവാര്യമാണെന്നു ഇതു നമ്മെ പഠിപ്പിക്കുന്നു.വി.നോമ്പിലും നോമ്പാചരണത്തിനു ശേഷവും സാത്താന്റെ പ്രലോഭനങ്ങളിൽ കാലിടറിവീഴുവാൻ കാരണം തിരുവചനധ്യാനത്തിനു നാം വേണ്ടത്ര പ്രാധാന്യം കല്പിക്കാതിരിക്കുന്നതാണു.പരിശുദ്ധ പിതാക്കന്മാർ വി.നോമ്പിലെ പ്രാർത്ഥനകൾ ഒരുക്കിയപ്പോൾ അതിനോടു ചേർന്നു വായിച്ചു ധ്യാനിക്കുവാനായി പ്രത്യേക വേദഭാഗങ്ങൾ ചേർത്തിരിക്കുന്നതു ഈ വസ്തുത ഗ്രഹിച്ചതുകൊണ്ടാണു.എന്നാൽ നാം അതിനു എത്രമാത്രം പ്രധാന്യം കല്പിക്കുന്നുണ്ടു എന്നു ആത്മശോധന നടത്തേണ്ടതാണു.അതു അതിന്റെ ഗൗരവത്തോടെ പാലിക്കാൻ കഴിയാതെ പോകുന്നതു കൊണ്ടല്ലേ നാം ജയമുള്ള ക്രിസ്തീയജീവിതത്തിനു അന്യമായി ഭവിക്കുന്നതു എന്നതും ഇവിടെ ചിന്തനീയമായി അവശേഷിക്കുന്നു.
സാത്താനെ പരാജയപ്പെടുത്തുന്ന നോമ്പായി,അതിന്റെ വർജ്ജനങ്ങളും ചിട്ടകളും അതേപടി പാലിക്കുന്നവർക്കു ലഭിക്കുന്ന ഭാഗ്യാതിരേകമാണു കർത്താവിന്റെ ഉപവാസത്തിന്റെ അവസാനം നാം കാണുന്നതു.വി.മത്താഃ4;11'അപ്പോൾ ദൂതന്മാർ വന്നു അവനെ ശുശ്രൂഷിച്ചു.'ദൈവദൂതന്മാരുടെ ശുശ്രൂഷയും സഖിത്വവും കാവലും വി.നോമ്പാചരണത്തിലൂടെ നാം പ്രാപിക്കുന്നു.പരിശുദ്ധ പിതാക്കന്മാർ വി.നോമ്പിന്റെ നമസ്കാരം ആത്മനിറവിൽ എഴുതി നമുക്കായി നൽകിയപ്പോൾ,ഈ സത്യം തിരിച്ചറിഞ്ഞു പ്രാർത്ഥിക്കുവാനായി നമ്മെ പഠിപ്പിച്ചിരിക്കുന്നു.ചൊവ്വാ ആറാംമണി നമസ്കാരത്തിന്റെ കോലോ ശ്രദ്ധിക്കുക 'വെടിപ്പോടെ നോമ്പു നോക്കുന്നവന്റെ തലമുറ മാലാഖമാരോടു കലർന്നിരിക്കുന്നു. നോമ്പിനാൽ ശ്രേഷ്ഠരായി തീരുന്നവർക്കു അവൻ സ്നേഹിതനുമായി തീരുന്നു.അവനെ പരാപാലിക്കുന്നവൻ കർത്താവാകയാൽ ദുഷ്ടനു അവനെ തൊടുന്നതിനു പോലും കഴിയുകയിവല്ല.'ചൊവ്വാ ഒൻപതാം മണിയുടെ കോലോകളിൽ നാം പ്രാർത്ഥിക്കുന്നു.'സഹോദരന്മാരേ!വെടിപ്പുള്ള നോമ്പാലും പ്രാർത്ഥനയാലും കണ്ണുനീരുകളാലും രാത്രിയുടെ ജാഗരണത്താലും നാം ഉത്സാഹികളാകണം.അതിനാൽ മാലാഖമാർക്കും ഉന്നതത്തിലെ ഈറേന്മാർക്കും നാം സ്നേഹിതരായി തീരുകയും മോക്ഷം അവകാശിക്കുകയും ചെയ്യും.' ഈ വലിയ മഹത്വത്തിനു അർഹരാക്കി തീർക്കുന്ന വി.നോമ്പു അതിന്റെ എല്ലാ വിശുദ്ധിയോടും കൂടെ ആചരിക്കുവാൻ കഴിയേണ്ടതിനു സന്ധ്യ സ്ളൂസോയിലെ ഈ അപേക്ഷകൾ സമർപ്പിക്കാം
. ഞങ്ങളുടെ ദൈവമായ മശിഹാ!അലസതയാൽ ഹീനമായ പാപവികാരങ്ങളിൽ വീണുപോയ ഞങ്ങൾക്കു നിന്റെ നോമ്പു ബലമേറിയ ആയുധവും പരിചയുമായിരിക്കേണമേ.ഞങ്ങൾ നിന്റെ ശക്തിയാൽ നന്നേ ഒരുങ്ങി ആത്മീയ പോരാട്ടത്തിൽ നല്ലപോലെ പോരാടി വിജയ കിരീടം പ്രാപിക്കുമാറാകേണമേ.(സെദറ.)ഇപ്പോൾ നോമ്പുകളുടെ നാഥനും പ്രാർത്ഥനകളെ കൈക്കൊള്ളുന്നവനുമായ കർത്താവേ!ഞങ്ങളുടെ നോമ്പിനെ സ്വീകരിക്കേണമേ.ഞങ്ങളുടെ ജാഗരണത്തിൽ സന്തോഷിക്കേണമേ.ഞങ്ങളുടെ പ്രാർത്ഥനകളെ കേൾക്കേണമേ.ഞങ്ങളുടെ യാചനകൾക്കു മറുപടി നൽകേണമേ.ഞങ്ങളുടെ അകൃത്യങ്ങളെ നീക്കേണമേ.വ്രണങ്ങളെ വച്ചു കെട്ടേണമേ.രോഗത്തെ സുഖപ്പെടുത്തേണമേ.ബലഹീനതകളെ നീക്കേണമേ.വീഴ്ചകളെ പരിഹരിക്കേണമേ.അരിഷ്ടരായ ഞങ്ങൾക്കു മോചനമരുളേണമേ.നിന്റെ ദാസന്മാരും ദാസികളുമായ സഭയുടെ മക്കളായവരുടെ ഈ നോമ്പിനെ അംഗീകരിക്കേണമേ. ആമ്മീൻ .
Comments
Post a Comment