വി.നോമ്പുകാലധ്യാനചിന്തകൾ-41
41-ഓശാന വ്യാഴം
--------------
ഇന്നത്തെ ഏവൻഗേലിയോൻ ഭാഗങ്ങളായ വി.ലൂക്കോഃ4;33-41, വി.മർക്കോഃ8;22-26, വി.മത്താഃ20;17-19 എന്നിവ ഇതിനു മുമ്പു നമ്മുടെ ധ്യാനവിഷയമായിട്ടുള്ളതിനാൽ മറ്റൊരു വായനയായ അപ്പോഃ16;23-40 നമ്മുടെ പ്രധാന ധ്യാനവിഷയമായി എടുക്കുന്നു.ഫിലിപ്പിയയിൽ വച്ചു പൗലോസും ശീലാസും കാരാഗൃഹത്തിൽ അടയ്ക്കപ്പെടുന്നതും അവിടെ അവർ ദൈവത്തെ പാടിസ്തുതിച്ചപ്പോൾ കാരാഗൃഹവാതിൽ തുറക്കുകയും അവരുടെ ചങ്ങലകൾ അഴിഞ്ഞുവീഴുകയും ചെയ്യുന്നു.ഉറക്കമുണർന്ന കാരാഗൃഹപ്രമാണി കാരാഗൃഹവാതിൽ തുറന്നു കിടക്കുന്നതു കണ്ടു തടവുകാർ രക്ഷപെട്ടുവെന്നു കരുതി ആത്മഹത്യയ്ക്കു ശ്രമിക്കുന്നു.പൗലോസും ശീലാസും അതിൽനിന്നു അയാളെ പിൻതിരിപ്പിക്കുന്നു.അതു അയാളെ ക്രിസ്തുവിങ്കവലേക്കു ആകർഷിച്ചു.അയാളും കുടുംബവും താമസിയാതെ സ്നാനം ഏറ്റു സഭയോടു ചേർന്നു .അധിപതികൾ പൗലോസിനേയും ശീലാസിനേയും വിട്ടയയ്ക്കുകയും ചെയ്തു.ഈ വയനാഭാഗത്തിന്റെ ഉള്ളടക്കം ഇതാണു.
പൗലോസും ശീലാസും കാരാഗൃഹത്തിൽ അടയ്ക്കപ്പെടുവാനുള്ള കാരണം അതിനു മുമ്പുള്ള ഭാഗത്തു നമുക്കു വായിച്ചു മനസ്സിലാക്കുവാൻ കഴിയും.അവർ ഫിലിപ്പിയയിൽ ചെന്നു കഴിഞ്ഞു രണ്ടു സംഭവങ്ങൾ നടക്കുന്നു.അവർ ശബ്ബത്തുനാളിൽ ഗോപുരത്തിനു പുറത്തു പോയി.അവിടെ പ്രാർത്ഥനാസ്ഥലമുണ്ടായിരിക്കുമെന്നു കരുതി പുഴവക്കത്തു ഇരുന്നു.അവിടെ വന്ന സ്ത്രീകളോടു സംസാരിച്ചു.തുയത്തൈരാ പട്ടണക്കാരിയും രക്താംബരം വില്ക്കുന്നവളുമായ ലുദിയ എന്നു പേരുള്ള ഭക്തയായ സ്ത്രീ ഇവരുടെ സംസാരം കേട്ടുകൊണ്ടിരുന്നു.കർത്താവു അവളുടെ ഹൃദയം തുറക്കുകയും അവളും കുടുംബവും സ്നാനം ഏല്ക്കുകയും ,അവരുടെ വീട്ടിൽ പാർപ്പാൻ നിർബ്ബന്ധിക്കുകയും ചെയ്തു.അവർ പ്രാർത്ഥനാസ്ഥലത്തു ചെല്ലുമ്പോൾ ലക്ഷണം പറയുന്ന ഒരു വെളിച്ചപ്പാടത്തി അവിടെ ഉണ്ടായിരുന്നു.അവൾ യജമാനന്മാർക്കു ലാഭമുണ്ടാക്കുന്നവളായിരുന്നു.അവൾ പൗലോസിനേയും മറ്റും കണ്ടപ്പോൾ 'ഈ മനുഷ്യർ അത്യുന്നതനായ ദൈവത്തിന്റെ രക്ഷാമാർഗ്ഗം നിങ്ങളോടു അറിയിക്കുന്നവർ എന്നു വിളിച്ചു പറഞ്ഞു.ഇങ്ങനെ പലനാൾ ചെയ്തപ്പോൾ പൗലോസു മുഷിഞ്ഞിട്ടു ഭൂതം അവളെ വിട്ടുപോകുവാൻ യേശുവിന്റെ നാമത്തിൽ കല്പിച്ചു.ആ നാഴികയിൽ തന്നെ ഭൂതം അവളെ വിട്ടുപോയി.അവളെക്കൊണ്ടു ആദായം ഉണ്ടാക്കിക്കൊണ്ടിരുന്നവർക്കു ഇതു അനിഷ്ടമായി.അവർ പൗലോസിനേയും ശീലാസിനേയും പിടിച്ചു ചന്തസഥലത്തു പ്രമാണിമാരുടെ മുമ്പിൽ കൊണ്ടുപോയി.യഹൂദന്മാരായ ഇവർ നമ്മുടെ പട്ടണത്തെ കലക്കി നമുക്കു അംഗീകരിപ്പാൻ ന്യായമല്ലാത്ത ആചാരങ്ങളെ പ്രസംഗിക്കുന്നുവെന്നു പറഞ്ഞു.പുരുഷാരവും അവർക്കെതിരായി.അതിപധികൾ അവരുടെ വസ്ത്രം വലിച്ചുരിഞ്ഞു കോൽകൊണ്ടു അടിപ്പിച്ചു കാരാഗൃഹത്തിൽ അടച്ചു
. അങ്ങനെ കാരാഗൃഹത്തിൽ കിടക്കുമ്പോൾ അർദ്ധരാത്രിയിൽ പൗലോസും ശീലാസും പ്രാർത്ഥിക്കുകയും ദൈവത്തെ പാടിസ്തുതിക്കുകയും ചെയ്യുന്നു.പൗലോസിന്റേയും ശീലാസിന്റേയും ഈ പ്രവൃത്തി അസാധാരണമാണു.നിരപരാധി കുറ്റക്കാരനേ പോലെ കോൽകൊണ്ടുള്ള അടിയേറ്റു ബന്ധനസ്ഥനായി മറ്റു തടവുകാരോടൊപ്പം കാരാഗൃഹത്തിൽ കിടക്കുമ്പോൾ ഒരാൾക്കു എങ്ങനെ പാടുവാനും ദൈവത്തെ സ്തുതിക്കുവാനും കഴിയും.സന്തോഷകരമായ ജീവിതാനുഭവങ്ങൾ ഉണ്ടാകുമ്പോഴാണല്ലോ സ്വാഭാവികമായി പാടുകയും ദൈവത്തെ സ്തുതിക്കുകയും ചെയ്യുക.അനിഷ്ടകരമായ ജീവിതാനുഭവങ്ങൾ ഉണ്ടാകുമ്പോൾ നാം പ്രാർത്ഥിക്കും.പക്ഷെ അതു സന്തോഷത്തോടെ ആയിരിക്കുകയില്ല.അത്യധികം ദുഃഖത്തോടെയും സങ്കടത്തോടെയും ആയിരിക്കും.എന്നാൽ ഇവർ ഇവിടെ ഇതാ അടികളേയും കാരാഗൃഹവാസത്തേയും സന്തോഷത്തോടെ സ്വീകരിക്കുന്നു.അതിൽ വേദന ഇല്ലാഞ്ഞല്ല.അവ ക്രിസ്തുവിനു വേണ്ടിയാണു എന്നതത്രേ അവർ സന്തോഷിക്കുവാൻ കാരണം.ദുഃഖത്തിന്റെ പാനപാത്രം കർത്താവെന്റെ കൈയ്യിൽ തന്നാൽ സന്തോഷത്തോടതു വാങ്ങി ഹല്ലേലുയ്യാ പാടീടും ഞാൻ എന്നു ഭക്തനായ കവി പാടുവാൻ കാരണം ഈ അനുഭവം സ്വായത്തമാക്കിയതു കൊണ്ടാണു.അതാണു യഥാർത്ഥ ക്രിസ്ത്യാനിത്വം.ഫിലിപ്പിയർക്കു എഴുതുമ്പോൾ പരി.പൗലോസുശ്ളീഹാ പറയുന്നു.ഫിലിഃ1;12,13 'സഹോദരന്മാരേ,എനിക്കു ഭവിച്ചതു സുവിശേഷത്തിന്റെ അഭിവൃദ്ധിക്കു കാരണമായി തീർന്നു എന്നു നിങ്ങൾ അറിവാൻ ഞാൻ ഇച്‌ഛിക്കുന്നു.എന്റെ ബന്ധനങ്ങൾ ക്രിസ്തു നിമിത്തമാകുന്നു എന്നു അകമ്പടി പട്ടാളത്തിനു ഒക്കേയും ശേഷം എല്ലാവർക്കും തെളിവായി വരികയും സഹോദരന്മാർ മിക്കപേരും എന്റെ ബന്ധനങ്ങളാൽ കർത്താവിൽ ധൈര്യം പൂണ്ടു ദൈവത്തിന്റെ വചനം ഭയം കൂടാതെ പ്രസ്താവിപ്പാൻ അധികം തുനിയുകയും ചെയ്തു.അടിയിലും ബന്ധത്തിലുമെല്ലാം സന്തോഷിക്കുവാനുള്ള കാരണമാണു പരി.പൗലോസുശ്ളീഹാ ഇവിടെ വെളിവാക്കിയിരിക്കുന്നതു.
കർത്താവിലുള്ള അടിയുറച്ച വിശ്വാസം,എല്ലാറ്റിനും അവൻ മതിയായവനാണെന്ന ഉറപ്പു,ഏതുവിധ പീഡകളേയും ദുഃഖങ്ങളേ യും പ്രയാസങ്ങളേയും സഹിപ്പാൻ അവർക്കു പ്രാപ്തി നൽകി.അതുകൊണ്ടുതന്നെ അതിൽ അവർക്കു പരാതിയും പരിഭവവും ആവലാതിയുമില്ല.ഫിലിഃ4;6,7 വാക്യങ്ങളിൽ പരി.പൗലോസുശ്ളീഹാ പറയുന്നു.'ഒന്നിലും വിചാരപ്പെടരുതു ,എല്ലാറ്റിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങളെ സ്തോത്രത്തോടെ അർപ്പിക്കയത്രേ വേണ്ടതു.എന്നാൽ സകല ബുദ്ധിയേയും കവിയുന്ന ദൈവസമാധാനം നിങ്ങളുടെ ഹൃദയങ്ങളേയും നിനവുകളേയും ക്രിസ്തുവിൽ കാക്കും.'ഇങ്ങനെയുള്ള എല്ലാ അനുഭവങ്ങളിലും സമാധാനത്തോടെയിരിപ്പാൻ കാരണമെന്തെന്നു കൊരിന്ത്യർക്കു എഴുതുമ്പോൾ പരി.പൗലോസുശ്ളീഹാ വ്യക്തമാക്കുന്നു.2.കൊരിഃ6;5-10'ബഹുസഹിഷ്ണുത,കഷ്ടം,ബുദ്ധിമുട്ടു,സങ്കടം,തല്ലു,തടവു,കലഹം,അദ്ധ്വാനം,ഉറക്കിളപ്പു,പട്ടിണി,നിർമ്മലത,പരിജ്ഞാനം,ദീർഘക്ഷമ,ദയ,പരിശുദ്ധാത്മാവു,നിർവ്യാജസ്നേഹം,സത്യവചനം,ദൈവഭക്തി എന്നിവയിലും ഇടത്തും വലത്തും നീതിയുടെ ആയുധങ്ങൾ ധരിച്ചുകൊണ്ടു മാനാപമാനങ്ങളും ദുഷ്ക്കീർത്തി സൽകീർത്തികളും അനുഭവിച്ചും ചതിയന്മാരെന്നിട്ടും സത്യവാന്മാർ,ആരും അറിയാത്തവർ എന്നിട്ടും എല്ലാവരും നല്ലവണ്ണം അറിയുന്നവർ,മരിക്കുന്നവർ എന്നിട്ടും ഇതാ ഞങ്ങൾ ജീവിക്കുന്നു.ശിക്ഷിക്കപ്പെടുന്നവർ എന്നിട്ടും കൊല്ലപ്പെടാത്തവർ,ദരിദ്രർ എങ്കിലും പലരേയും സമ്പന്നരാക്കുന്നവർ,ഒന്നുമില്ലാത്തവർ എങ്കിലും എല്ലാം കൈവശം ഉള്ളവർ .'കഷ്ടതയിലും അവർ സന്തോഷിക്കുവാൻ പ്രാപ്തരായതിന്റെ രഹസ്യം ഇവിടെ വെളിവാകുന്നു.പരി.പത്രോസു ശ്ളീഹാ പറയുന്നു.1.പത്രോഃ4;6 'ക്രിസ്ത്യാനിയായി കഷ്ടം സഹിക്കേണ്ടി വന്നാലോ ലജ്ജിക്കരുതു.ലജ്ജിക്കാതെയും പരിഭവം കൂടാതെയും കഷ്ടതയിൽ സന്താഷിക്കാൻ കഴിയുമ്പോഴാണു ക്രിസ്തീയ ജീവിതം ധന്യമാകുന്നതു
അപ്പോഃ12;6 ഇതിനോടു ചേർത്തു ധ്യാനിക്കുവാൻ പര്യാപ്തമായ ഒരു വാക്യമാണു.അവിടെ നാം ഇങ്ങനെ വായിക്കുന്നു.'ഹേരോദാവു അവനെ ജനത്തിൻറെ മുമ്പിൽ നിർത്തുവാൻ ഭാവിച്ചതിന്റെ തലേരാത്രിയിൽ പത്രോസു രണ്ടു ചങ്ങലയാൽ ബന്ധിക്കപ്പെട്ടവനായി രണ്ടു പടയാളികളുടെ നടുവിൽ ഉറങ്ങുകയായിരുന്നു.'നാം ചിന്തിച്ചുകൊണ്ടിരുന്ന പൗലോസിന്റേയും ശീലാസിന്റേയും കാരാഗൃഹവാസത്തെക്കാൾ അത്ഭുതജനകമാണു പത്രോസിന്റെ ഈ കാരാഗൃഹവാസം.പൗലോസും ശീലാസും പാതിരാത്രായിൽ എഴുന്നേറ്റിരുന്നു പാടിസ്തുതിക്കുകയായിരുന്നുവെങ്കിൽ പത്രോസു ഇവിടെ ഉറങ്ങുകയായിരുന്നു.പത്രോസിനേയും പൗലോസിനേയും ശീലാസിനേയും ഇവിടെ താരതമ്യം ചെയ്യുമ്പോൾ പൗലോസും ശീലാസും ചെയ്തതാണു ശ്രേഷ്ഠമെന്നു തോന്നാവുന്നതാണു.ഒന്നു ശ്രേഷ്ഠം മറ്റേതു അങ്ങനെയല്ല എന്നിങ്ങനെ വിലയിരുത്താൻ കഴിയുകയില്ല.രണ്ടും രണ്ടുവിധത്തിൽ അനുകരണീയമാണു.പൗലോസിനേയും ശീലാസിനേയും കാരാഗൃഹവാസം ഉണർന്നിരുന്നു പാടുവാനാണു പ്രേരിപ്പിച്ചതു.അവിടെ കാരാഗൃഹവാസം അവരുടെ മനസ്സിൽ അല്പം അലോസരമുളവാക്കുന്നതായി നിന്നിരുന്നുവെന്നു ചിന്തിക്കാവുന്നതാണു.എന്നാൽ പത്രോസു ഇവിടെ ആ വിധചിന്തകളൊന്നുമില്ലാതെ ശാന്തനായി ഉറങ്ങുന്നു.12-ാം അദ്ധ്യയം ആരംഭം മുതൽ വായിക്കുമ്പോൾ പത്രോസു ഉറങ്ങുകയായിരുന്നു എന്നു രേഖപ്പെടുത്തിയിരിക്കുന്നതു നമുക്കു വിശ്വസിക്കുവാൻ കഴിയാത്തതായി പരിണമിക്കും.ശ്രദ്ധിക്കുകഃ'ഹേരോദാവു സഭയിൽ ചിലരെ പീഡിപ്പിക്കേണ്ടതിനു കൈനീട്ടി.യോഹന്നാന്റെ സഹോദരനായ യാക്കോബിനെ വാൾ കൊണ്ടു വെട്ടി കൊന്നു.ഇതു ജനത്തിനു പ്രീതികരമായി എന്നു കണ്ടതിനാൽ ഹേരോദാവു പത്രോസിനേയും പിടിച്ചു.പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ ആകകൊണ്ടു പെസഹാ കഴിഞ്ഞിട്ടു ജനത്തിൻറെ മുമ്പിൽ നിറുത്തി വിസ്തരിക്കുവാനായി സൂക്ഷ്മതയോടെ കാരാഗൃഹത്തിൽ സൂക്ഷിക്കുന്നു.നന്നാലു ചേവകരുള്ള നാലു കൂട്ടത്തിനു ചുമതല നൽകി.ഒരുവിധത്തിലും പത്രോസു രക്ഷപെടരുതു എന്ന ഉദ്ദേശത്തോടെ രണ്ടു പടയാളികളേയും പത്രോസിനോടൊപ്പം ബന്ധിച്ചു.ഒരുവന്റെ ഇടതുകൈ പത്രോസിന്റെ വലതുകരത്തോടും മറ്റവന്റെ വലതു കരം പത്രോസിന്റെ ഇടത്തു കരത്തോടും ചേർത്തു ബന്ധിച്ചിരിക്കുന്നു.പടയാളികളുടെ അനാസ്ഥ കൊണ്ടുപോലും ഈ കുറ്റവാളി രക്ഷപെടരുതു എന്ന ഉദ്ദേശമാണു അതിനു കാരണം.രണ്ടു കരങ്ങളും രണ്ടു പടയാളികളുടെ കൈകളോടു ചേർത്തു ബന്ധിച്ചിരിക്കുന്നതു തന്നെ ഉറക്കംകെടുത്തുവാൻ മതിയായതാണു.എന്നിട്ടും പത്രോസു ഉറങ്ങി.ഒരുപക്ഷേ പകലിലെ അദ്ധ്വാനത്തിന്റെ ക്ഷീണം ഈ അവസ്ഥയിലും പത്രോസിനെ ഉറക്കത്തിൽ കൊണ്ടെത്തിച്ചു എന്നു ചിന്തിക്കാം.അതു സ്വാഭാവികവുമാണു.
എന്നാൽ പത്രോസിന്റെ ഈ ഉറക്കം അത്ഭുതജനകവും അവിശ്വസനീയവുമാകാൻ മറ്റൊരു കാരണമുണ്ടു.ഈ രാത്രി കൂടെമാത്രമേ തനിക്കു ജീവിതമുള്ളു എന്ന കാര്യം പത്രോസിനു നല്ലവണ്ണം അറിയാം.കാരണം ഇവിടെ നിന്നു രക്ഷപെടുവാൻ ഒരു മാർഗ്ഗവുമില്ല.രക്ഷപെട്ടില്ലായെങ്കിൽ പിറ്റെ ദിവസം പ്രഭാതത്തിൽ ഹേരോദാവു തന്നെ ജനത്തിന്റെ മുമ്പിൽ നിറുത്തി വിസ്തരിക്കും ജനമെല്ലാംതന്നെ കൊല്ലണമെന്നു ആർത്തുവിളിക്കും യാക്കോബിന്റെ ശിരസ്സു ഛേദിച്ചു കടന്നു പോയ വാൾ തന്റേയും തല അറുത്തു കളയുമെന്നതിൽ ഒട്ടും സംശയമില്ല. ഈ രാത്രി കൂടെ ജീവിതമുള്ളു എന്നു തിരിച്ചറിയുന്ന ഒരു മനുഷ്യൻ ആ രാത്രിയിൽ എങ്ങനെ ഉറങ്ങും.എന്നാൽ ഇവിടെ ഇതാ പത്രോസു ശാന്തനായി,സമാധാനചിത്തനായി ഉറങ്ങുന്നു.ഇയാൾ എങ്ങനെയെങ്കിലും രക്ഷപെട്ടാലോ എന്നു സംശയിച്ചു കൂടെ കിടക്കുന്ന പടയാളികൾ പോലും ഒരുപക്ഷേ ഉറങ്ങിക്കാണുകയില്ല.പക്ഷെ പത്രോസു ഉറങ്ങി.അതാണു ക്രിസ്തീയ ജീവിതം.ഇവിടെ കാണുന്ന പത്രോസാണു യഥാർത്ഥ ക്രിസ്ത്യനിയുടെ ഉത്തമ മാതൃക.പ്രശ്നരഹിതമായ സന്ദർഭങ്ങളിൽ മാത്രമല്ല,പ്രശ്ന കലുഷിതമായ ജീവിത സാഹചര്യത്തിലും ഉറങ്ങാൻ കഴിയുന്നതാണു ക്രിസ്തീയ ജീവിതം.എന്നെ കാണുന്നവനായി,കരുതുന്നവനായി,കാത്തുപരിപാലിക്കുന്നവനായി എന്റെ യേശു ഇന്നും ജീവിക്കുന്നുവെന്നു ഉറച്ചു വിശ്വസിക്കുന്നവനു ഏതു വലിയ പ്രശ്നങ്ങളിലും തളർന്നു പോകുകയോ ആകുലത്തിന്റേയും വ്യാകുലത്തിന്റേയും ആഴങ്ങളിലേക്കു വഴുതി വീഴുകയോ ഇല്ല.
പ്രശ്നങ്ങൾക്കു തക്ക പരിഹാരകനായ ക്രിസ്തു ഇവിടെ രണ്ടിടത്തും തനിക്കു പ്രിയമുള്ളവരുടെ വിമോചകനായി എത്തിച്ചേരുന്നു.യാതൊരു അപകടവും കൂടാതെ കാരാഗൃഹത്തിൽ നിന്നും,മരണത്തിൽ നിന്നും പത്രോസു വിടുവിക്കപ്പെടുന്നു.എന്നാൽ ഇവിടെ പൗലോസിന്റേയും ശീലാസിന്റേയും വിമോചനത്തിലൂടെ കാരാഗൃഹപ്രമാണിയേയും കുടുംബത്തേയും നേടുന്നു.കാരാഗൃഹപ്രമാണിയിൽ ഉണ്ടായ മാറ്റം ശ്രദ്ധാർഹമാണു.അപ്പോഃ16;33 'അവൻ രാത്രിയിൽ ആ നാഴികയിൽ തന്നെ അവരെ കൂട്ടിക്കൊണ്ടു പോയി അവരുടെ മുറിവുകളെ കഴുകി,താനും തനിക്കുള്ളവരും താമസിയാതെ സ്നാനം ഏറ്റു.'എന്നു വായിക്കുന്നു.രക്ഷപെടുവാനുള്ള എല്ലാ മാർഗ്ഗങ്ങളും തുറന്നു കിടന്നിട്ടും രക്ഷപെടാതെ അവിടെ തന്നെ നിന്ന പൗലോസിന്റേയും ശീലാസിന്റേയും മനോഭാവം അയാൾക്കു വിശ്വസിക്കുവാൻ കഴിഞ്ഞില്ല.അമാനുഷികവും അസാധാരണവുമായ അവരുടെ ചെയ്തിയാണു അയാളെ ക്രിസ്ത്യാനിയായി തീരാൻ പ്രേരിപ്പിച്ചതു.സുദീർഘമായ ഒരു പ്രസംഗത്തേക്കാൾ ശക്തമാണു ജീവിതത്തിലൂടെ ക്രിസ്തുവിനെ അന്യർക്കു കാട്ടിക്കൊടുക്കുന്നതു.പ്രസംഗം ആവശ്യമില്ലായെന്നല്ല,ജീവിതമില്ലാത്ത പ്രസംഗം ഫലമുളവാക്കുകയില്ല.അവിടെയാണു സുവിശേഷം പൂർണ്ണമാകുന്നതു.
കാരാഗൃഹപ്രമാണിയും തനിക്കുള്ളവരും താമസിയാതെ സ്നാനം ഏറ്റു എന്നതിൽനിന്നു ചില വിശ്വാസസത്യങ്ങൾ വായിച്ചെടുക്കുവാൻ കഴിയും.സ്നാനത്തെ കുറിച്ചുള്ള ചില തറ്റായധാരണകൾക്കും പഠിപ്പിക്കലുകൾക്കുമുള്ള മറുപടി ഇവിടെ ദർശിക്കുവാൻ കഴിയുന്നു.ഒന്നു സ്നാനത്തിന്റെ രീതിയാണു.വെള്ളത്തിൽ മുങ്ങിയെങ്കിൽ മാത്രമേ സ്നാനമാകയുള്ളുവെന്നു ശഠിക്കുന്നവർ ഈ സംഭവം ശ്രദ്ധിക്കുക.കാരാഗൃഹപ്രമാണി അവരെ വീട്ടിൽ കൂട്ടിക്കൊണ്ടു പോകുകയും അവിടെ വച്ചു സ്നാനം സ്വീകരിക്കുകയും ചെയ്തുവെന്നാണല്ലോ ഇവിടെ പറയുന്നതു.അവിടെ വച്ചു അവർ സ്നാനം ഏറ്റതു മുങ്ങിയായിരുന്നോ?അതിനു തക്ക ജലാശയം അവിടെ ഉണ്ടായിരുന്നവെന്നു പറയാൻ കഴിയുകയില്ല.താമസിയാതെ എന്നു പറഞ്ഞിരിക്കുന്നതിനാൽ ഉടനെ അവിടെ വച്ചുതന്നെയെന്നർത്ഥമില്ലെന്നും അധികം തമസിയാതെ ഏതെങ്കിലും ജലാശയത്തിൽ പോയി സ്നാനപ്പെട്ടു എന്നു വേണമെങ്കിൽ വാദിക്കാം.എന്നാൽ അതിന്റെ ഇംഗ്ളീഷു ഭാഗം ശ്രദ്ധിക്കുമ്പോൾ ആ സംശയം മാറും.'he was baptized atonce with all his family.'എന്നാണു അവിടെ രേഖപ്പെടുത്തിയിരിക്കുന്നതു.at once എന്നതിനു ഉടൻതന്നെയെന്നാണല്ലോ അർത്ഥം.തനിക്കള്ളവരും എന്ന പ്രയോഗത്തിലും അല്പംതെറ്റൂ കടന്നു കൂടിയിട്ടുണ്ടു.ഇംഗ്ളീഷിൽ all his family എന്നാണു പറഞ്ഞിരിക്കുന്നതു.ഭാര്യയും മക്കളും ഉൾപ്പെടുന്ന കുടുംബം മുഴുവനും സ്നാനം ഏറ്റു എന്നാണല്ലോ അതിന്റെ അർത്ഥം.ശിശുസ്നാനത്തെ എതിർക്കുന്നവർ ഇതു ശ്രദ്ധിക്കേണ്ടതാണു.കാരാഗൃഹപ്രമാണിയുടെ മക്കളെല്ലാം പ്രായപൂർത്തിയായവരായിരുന്നു എന്നു ചി ന്തിക്കുവാൻ കഴിയുമോ? അപ്പോഃ16;15 ൽ,'അവളും കുടുംബവും സ്നാനം ഏറ്റു,'എന്നു ലുദിയയെക്കുറിച്ചു പറഞ്ഞിരിക്കുന്നതു ഇതിനോടു ചേർത്തു ചിന്തിക്കേണ്ടതാണു.ലുദിയായുടെ കുടുംബത്തിലും കുഞ്ഞങ്ങൾ ഇല്ലായിരുന്നു എന്നു പറയുന്നതിലെ അസ്വഭാവികത ആലോചിക്കേണ്ടതാണു.വിശ്വാസികളായ മാതാപിതാക്കളുടെ കുഞ്ഞുങ്ങളെ സ്നാനം കഴിപ്പിക്കുന്നതു വി.വേദാനുസരണമാണു എന്നതിനു ഇതു മതിയായ തെളിവാണു.ഇവിടെ പൗലോസിനും ശീലാസിനും നേരിടേണ്ടി വന്ന കാരാഗൃഹവാസവും ദുഖങ്ങളും അന്യരെ സത്യവാശ്വാസത്തിലേക്കു കൊണ്ടുവരുവാനുള്ള മുഖാന്തിരങ്ങളായി ഭവിച്ചു.നമ്മുടെ ജീവിതാനുഭവങ്ങളും വിശ്വാസവും എല്ലാം നമുക്കു വേണ്ടി മാത്രമല്ല അന്യർക്കു കൂടെ ദൈവികാനുഭവം പകർന്നു കൊടുക്കുവാനുള്ളതാണെന്നു ഈ സംഭവം നമ്മെ ഉദ്ബോധിപ്പിക്കുന്നു.സുഖദുഃഖസമ്മിശ്രമായ ജീവിതാനുഭവങ്ങളെ ഈ കാഴ്ചപ്പാടോടെ സ്വീകരിക്കുവാൻ കഴിയേണ്ടതിനുള്ള കൃപയ്ക്കായി ഈ പ്രാർത്ഥന ദൈവസന്നിധിയിൽ സമർപ്പിക്കാം.
ആർദ്രതയുടേയും കരുണയുടേയും കടലും സകല നന്മകളും സദാ ഒഴുക്കുന്ന ഉറവയും ,സ്തുത്യമായി മുന്തിരിത്തോട്ടത്തിൽ വേല ചെയ്തവർക്കു നശിച്ചുപോകാത്ത മോക്ഷം വാഗ്ദത്തം ചെയ്തവനുമായ കർത്താവേ! മനുഷ്യവർഗ്ഗത്തിന്റെ കാര്യത്തിൽ നീ കൂടുതൽ കരുതുന്നു.അധികം മനുഷ്യരും നിന്നെ കോപിപ്പിക്കുന്നു.നിന്നോടു നന്ദികേടു കാണിച്ചിട്ടും നീ കോപിക്കുന്നില്ല.നിന്നെ അവർ നിന്ദിക്കുന്നു,നീ അവരെ ഉടനെ നശിപ്പിക്കുന്നില്ല.അവർ നിന്നെ ദുഷിക്കുന്നു,നീ അവരെ നിന്ദിക്കുന്നില്ല.പാപികളും ദുഷ്ടന്മാരും മാനസ്സാന്തരപ്പെടണമെന്നു നീ പ്രതീക്ഷിക്കുകയും അനുതാപത്തിനു സമയം നൽകി ദീർഘക്ഷമ കാണിക്കുകയും ചെയ്യുന്നു.ക്രോധത്തോടും ഉഗ്രമായും ഞങ്ങളെ നീ നോക്കരുതേ.പരിശുദ്ധവും നല്ലതും ഞങ്ങളുടെ തിന്മകളെ കരുതി വയ്ക്കാത്തതുമായ നിന്റെ ഹൃദയത്തിൽ ഞങ്ങളുടെ പാപങ്ങളും കുറ്റങ്ങളും കരേറുമാറാകരുതേ. ആമ്മീൻ .
പൗലോസും ശീലാസും കാരാഗൃഹത്തിൽ അടയ്ക്കപ്പെടുവാനുള്ള കാരണം അതിനു മുമ്പുള്ള ഭാഗത്തു നമുക്കു വായിച്ചു മനസ്സിലാക്കുവാൻ കഴിയും.അവർ ഫിലിപ്പിയയിൽ ചെന്നു കഴിഞ്ഞു രണ്ടു സംഭവങ്ങൾ നടക്കുന്നു.അവർ ശബ്ബത്തുനാളിൽ ഗോപുരത്തിനു പുറത്തു പോയി.അവിടെ പ്രാർത്ഥനാസ്ഥലമുണ്ടായിരിക്കുമെന്നു കരുതി പുഴവക്കത്തു ഇരുന്നു.അവിടെ വന്ന സ്ത്രീകളോടു സംസാരിച്ചു.തുയത്തൈരാ പട്ടണക്കാരിയും രക്താംബരം വില്ക്കുന്നവളുമായ ലുദിയ എന്നു പേരുള്ള ഭക്തയായ സ്ത്രീ ഇവരുടെ സംസാരം കേട്ടുകൊണ്ടിരുന്നു.കർത്താവു അവളുടെ ഹൃദയം തുറക്കുകയും അവളും കുടുംബവും സ്നാനം ഏല്ക്കുകയും ,അവരുടെ വീട്ടിൽ പാർപ്പാൻ നിർബ്ബന്ധിക്കുകയും ചെയ്തു.അവർ പ്രാർത്ഥനാസ്ഥലത്തു ചെല്ലുമ്പോൾ ലക്ഷണം പറയുന്ന ഒരു വെളിച്ചപ്പാടത്തി അവിടെ ഉണ്ടായിരുന്നു.അവൾ യജമാനന്മാർക്കു ലാഭമുണ്ടാക്കുന്നവളായിരുന്നു.അവൾ പൗലോസിനേയും മറ്റും കണ്ടപ്പോൾ 'ഈ മനുഷ്യർ അത്യുന്നതനായ ദൈവത്തിന്റെ രക്ഷാമാർഗ്ഗം നിങ്ങളോടു അറിയിക്കുന്നവർ എന്നു വിളിച്ചു പറഞ്ഞു.ഇങ്ങനെ പലനാൾ ചെയ്തപ്പോൾ പൗലോസു മുഷിഞ്ഞിട്ടു ഭൂതം അവളെ വിട്ടുപോകുവാൻ യേശുവിന്റെ നാമത്തിൽ കല്പിച്ചു.ആ നാഴികയിൽ തന്നെ ഭൂതം അവളെ വിട്ടുപോയി.അവളെക്കൊണ്ടു ആദായം ഉണ്ടാക്കിക്കൊണ്ടിരുന്നവർക്കു ഇതു അനിഷ്ടമായി.അവർ പൗലോസിനേയും ശീലാസിനേയും പിടിച്ചു ചന്തസഥലത്തു പ്രമാണിമാരുടെ മുമ്പിൽ കൊണ്ടുപോയി.യഹൂദന്മാരായ ഇവർ നമ്മുടെ പട്ടണത്തെ കലക്കി നമുക്കു അംഗീകരിപ്പാൻ ന്യായമല്ലാത്ത ആചാരങ്ങളെ പ്രസംഗിക്കുന്നുവെന്നു പറഞ്ഞു.പുരുഷാരവും അവർക്കെതിരായി.അതിപധികൾ അവരുടെ വസ്ത്രം വലിച്ചുരിഞ്ഞു കോൽകൊണ്ടു അടിപ്പിച്ചു കാരാഗൃഹത്തിൽ അടച്ചു
. അങ്ങനെ കാരാഗൃഹത്തിൽ കിടക്കുമ്പോൾ അർദ്ധരാത്രിയിൽ പൗലോസും ശീലാസും പ്രാർത്ഥിക്കുകയും ദൈവത്തെ പാടിസ്തുതിക്കുകയും ചെയ്യുന്നു.പൗലോസിന്റേയും ശീലാസിന്റേയും ഈ പ്രവൃത്തി അസാധാരണമാണു.നിരപരാധി കുറ്റക്കാരനേ പോലെ കോൽകൊണ്ടുള്ള അടിയേറ്റു ബന്ധനസ്ഥനായി മറ്റു തടവുകാരോടൊപ്പം കാരാഗൃഹത്തിൽ കിടക്കുമ്പോൾ ഒരാൾക്കു എങ്ങനെ പാടുവാനും ദൈവത്തെ സ്തുതിക്കുവാനും കഴിയും.സന്തോഷകരമായ ജീവിതാനുഭവങ്ങൾ ഉണ്ടാകുമ്പോഴാണല്ലോ സ്വാഭാവികമായി പാടുകയും ദൈവത്തെ സ്തുതിക്കുകയും ചെയ്യുക.അനിഷ്ടകരമായ ജീവിതാനുഭവങ്ങൾ ഉണ്ടാകുമ്പോൾ നാം പ്രാർത്ഥിക്കും.പക്ഷെ അതു സന്തോഷത്തോടെ ആയിരിക്കുകയില്ല.അത്യധികം ദുഃഖത്തോടെയും സങ്കടത്തോടെയും ആയിരിക്കും.എന്നാൽ ഇവർ ഇവിടെ ഇതാ അടികളേയും കാരാഗൃഹവാസത്തേയും സന്തോഷത്തോടെ സ്വീകരിക്കുന്നു.അതിൽ വേദന ഇല്ലാഞ്ഞല്ല.അവ ക്രിസ്തുവിനു വേണ്ടിയാണു എന്നതത്രേ അവർ സന്തോഷിക്കുവാൻ കാരണം.ദുഃഖത്തിന്റെ പാനപാത്രം കർത്താവെന്റെ കൈയ്യിൽ തന്നാൽ സന്തോഷത്തോടതു വാങ്ങി ഹല്ലേലുയ്യാ പാടീടും ഞാൻ എന്നു ഭക്തനായ കവി പാടുവാൻ കാരണം ഈ അനുഭവം സ്വായത്തമാക്കിയതു കൊണ്ടാണു.അതാണു യഥാർത്ഥ ക്രിസ്ത്യാനിത്വം.ഫിലിപ്പിയർക്കു എഴുതുമ്പോൾ പരി.പൗലോസുശ്ളീഹാ പറയുന്നു.ഫിലിഃ1;12,13 'സഹോദരന്മാരേ,എനിക്കു ഭവിച്ചതു സുവിശേഷത്തിന്റെ അഭിവൃദ്ധിക്കു കാരണമായി തീർന്നു എന്നു നിങ്ങൾ അറിവാൻ ഞാൻ ഇച്‌ഛിക്കുന്നു.എന്റെ ബന്ധനങ്ങൾ ക്രിസ്തു നിമിത്തമാകുന്നു എന്നു അകമ്പടി പട്ടാളത്തിനു ഒക്കേയും ശേഷം എല്ലാവർക്കും തെളിവായി വരികയും സഹോദരന്മാർ മിക്കപേരും എന്റെ ബന്ധനങ്ങളാൽ കർത്താവിൽ ധൈര്യം പൂണ്ടു ദൈവത്തിന്റെ വചനം ഭയം കൂടാതെ പ്രസ്താവിപ്പാൻ അധികം തുനിയുകയും ചെയ്തു.അടിയിലും ബന്ധത്തിലുമെല്ലാം സന്തോഷിക്കുവാനുള്ള കാരണമാണു പരി.പൗലോസുശ്ളീഹാ ഇവിടെ വെളിവാക്കിയിരിക്കുന്നതു.
കർത്താവിലുള്ള അടിയുറച്ച വിശ്വാസം,എല്ലാറ്റിനും അവൻ മതിയായവനാണെന്ന ഉറപ്പു,ഏതുവിധ പീഡകളേയും ദുഃഖങ്ങളേ യും പ്രയാസങ്ങളേയും സഹിപ്പാൻ അവർക്കു പ്രാപ്തി നൽകി.അതുകൊണ്ടുതന്നെ അതിൽ അവർക്കു പരാതിയും പരിഭവവും ആവലാതിയുമില്ല.ഫിലിഃ4;6,7 വാക്യങ്ങളിൽ പരി.പൗലോസുശ്ളീഹാ പറയുന്നു.'ഒന്നിലും വിചാരപ്പെടരുതു ,എല്ലാറ്റിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങളെ സ്തോത്രത്തോടെ അർപ്പിക്കയത്രേ വേണ്ടതു.എന്നാൽ സകല ബുദ്ധിയേയും കവിയുന്ന ദൈവസമാധാനം നിങ്ങളുടെ ഹൃദയങ്ങളേയും നിനവുകളേയും ക്രിസ്തുവിൽ കാക്കും.'ഇങ്ങനെയുള്ള എല്ലാ അനുഭവങ്ങളിലും സമാധാനത്തോടെയിരിപ്പാൻ കാരണമെന്തെന്നു കൊരിന്ത്യർക്കു എഴുതുമ്പോൾ പരി.പൗലോസുശ്ളീഹാ വ്യക്തമാക്കുന്നു.2.കൊരിഃ6;5-10'ബഹുസഹിഷ്ണുത,കഷ്ടം,ബുദ്ധിമുട്ടു,സങ്കടം,തല്ലു,തടവു,കലഹം,അദ്ധ്വാനം,ഉറക്കിളപ്പു,പട്ടിണി,നിർമ്മലത,പരിജ്ഞാനം,ദീർഘക്ഷമ,ദയ,പരിശുദ്ധാത്മാവു,നിർവ്യാജസ്നേഹം,സത്യവചനം,ദൈവഭക്തി എന്നിവയിലും ഇടത്തും വലത്തും നീതിയുടെ ആയുധങ്ങൾ ധരിച്ചുകൊണ്ടു മാനാപമാനങ്ങളും ദുഷ്ക്കീർത്തി സൽകീർത്തികളും അനുഭവിച്ചും ചതിയന്മാരെന്നിട്ടും സത്യവാന്മാർ,ആരും അറിയാത്തവർ എന്നിട്ടും എല്ലാവരും നല്ലവണ്ണം അറിയുന്നവർ,മരിക്കുന്നവർ എന്നിട്ടും ഇതാ ഞങ്ങൾ ജീവിക്കുന്നു.ശിക്ഷിക്കപ്പെടുന്നവർ എന്നിട്ടും കൊല്ലപ്പെടാത്തവർ,ദരിദ്രർ എങ്കിലും പലരേയും സമ്പന്നരാക്കുന്നവർ,ഒന്നുമില്ലാത്തവർ എങ്കിലും എല്ലാം കൈവശം ഉള്ളവർ .'കഷ്ടതയിലും അവർ സന്തോഷിക്കുവാൻ പ്രാപ്തരായതിന്റെ രഹസ്യം ഇവിടെ വെളിവാകുന്നു.പരി.പത്രോസു ശ്ളീഹാ പറയുന്നു.1.പത്രോഃ4;6 'ക്രിസ്ത്യാനിയായി കഷ്ടം സഹിക്കേണ്ടി വന്നാലോ ലജ്ജിക്കരുതു.ലജ്ജിക്കാതെയും പരിഭവം കൂടാതെയും കഷ്ടതയിൽ സന്താഷിക്കാൻ കഴിയുമ്പോഴാണു ക്രിസ്തീയ ജീവിതം ധന്യമാകുന്നതു
അപ്പോഃ12;6 ഇതിനോടു ചേർത്തു ധ്യാനിക്കുവാൻ പര്യാപ്തമായ ഒരു വാക്യമാണു.അവിടെ നാം ഇങ്ങനെ വായിക്കുന്നു.'ഹേരോദാവു അവനെ ജനത്തിൻറെ മുമ്പിൽ നിർത്തുവാൻ ഭാവിച്ചതിന്റെ തലേരാത്രിയിൽ പത്രോസു രണ്ടു ചങ്ങലയാൽ ബന്ധിക്കപ്പെട്ടവനായി രണ്ടു പടയാളികളുടെ നടുവിൽ ഉറങ്ങുകയായിരുന്നു.'നാം ചിന്തിച്ചുകൊണ്ടിരുന്ന പൗലോസിന്റേയും ശീലാസിന്റേയും കാരാഗൃഹവാസത്തെക്കാൾ അത്ഭുതജനകമാണു പത്രോസിന്റെ ഈ കാരാഗൃഹവാസം.പൗലോസും ശീലാസും പാതിരാത്രായിൽ എഴുന്നേറ്റിരുന്നു പാടിസ്തുതിക്കുകയായിരുന്നുവെങ്കിൽ പത്രോസു ഇവിടെ ഉറങ്ങുകയായിരുന്നു.പത്രോസിനേയും പൗലോസിനേയും ശീലാസിനേയും ഇവിടെ താരതമ്യം ചെയ്യുമ്പോൾ പൗലോസും ശീലാസും ചെയ്തതാണു ശ്രേഷ്ഠമെന്നു തോന്നാവുന്നതാണു.ഒന്നു ശ്രേഷ്ഠം മറ്റേതു അങ്ങനെയല്ല എന്നിങ്ങനെ വിലയിരുത്താൻ കഴിയുകയില്ല.രണ്ടും രണ്ടുവിധത്തിൽ അനുകരണീയമാണു.പൗലോസിനേയും ശീലാസിനേയും കാരാഗൃഹവാസം ഉണർന്നിരുന്നു പാടുവാനാണു പ്രേരിപ്പിച്ചതു.അവിടെ കാരാഗൃഹവാസം അവരുടെ മനസ്സിൽ അല്പം അലോസരമുളവാക്കുന്നതായി നിന്നിരുന്നുവെന്നു ചിന്തിക്കാവുന്നതാണു.എന്നാൽ പത്രോസു ഇവിടെ ആ വിധചിന്തകളൊന്നുമില്ലാതെ ശാന്തനായി ഉറങ്ങുന്നു.12-ാം അദ്ധ്യയം ആരംഭം മുതൽ വായിക്കുമ്പോൾ പത്രോസു ഉറങ്ങുകയായിരുന്നു എന്നു രേഖപ്പെടുത്തിയിരിക്കുന്നതു നമുക്കു വിശ്വസിക്കുവാൻ കഴിയാത്തതായി പരിണമിക്കും.ശ്രദ്ധിക്കുകഃ'ഹേരോദാവു സഭയിൽ ചിലരെ പീഡിപ്പിക്കേണ്ടതിനു കൈനീട്ടി.യോഹന്നാന്റെ സഹോദരനായ യാക്കോബിനെ വാൾ കൊണ്ടു വെട്ടി കൊന്നു.ഇതു ജനത്തിനു പ്രീതികരമായി എന്നു കണ്ടതിനാൽ ഹേരോദാവു പത്രോസിനേയും പിടിച്ചു.പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ ആകകൊണ്ടു പെസഹാ കഴിഞ്ഞിട്ടു ജനത്തിൻറെ മുമ്പിൽ നിറുത്തി വിസ്തരിക്കുവാനായി സൂക്ഷ്മതയോടെ കാരാഗൃഹത്തിൽ സൂക്ഷിക്കുന്നു.നന്നാലു ചേവകരുള്ള നാലു കൂട്ടത്തിനു ചുമതല നൽകി.ഒരുവിധത്തിലും പത്രോസു രക്ഷപെടരുതു എന്ന ഉദ്ദേശത്തോടെ രണ്ടു പടയാളികളേയും പത്രോസിനോടൊപ്പം ബന്ധിച്ചു.ഒരുവന്റെ ഇടതുകൈ പത്രോസിന്റെ വലതുകരത്തോടും മറ്റവന്റെ വലതു കരം പത്രോസിന്റെ ഇടത്തു കരത്തോടും ചേർത്തു ബന്ധിച്ചിരിക്കുന്നു.പടയാളികളുടെ അനാസ്ഥ കൊണ്ടുപോലും ഈ കുറ്റവാളി രക്ഷപെടരുതു എന്ന ഉദ്ദേശമാണു അതിനു കാരണം.രണ്ടു കരങ്ങളും രണ്ടു പടയാളികളുടെ കൈകളോടു ചേർത്തു ബന്ധിച്ചിരിക്കുന്നതു തന്നെ ഉറക്കംകെടുത്തുവാൻ മതിയായതാണു.എന്നിട്ടും പത്രോസു ഉറങ്ങി.ഒരുപക്ഷേ പകലിലെ അദ്ധ്വാനത്തിന്റെ ക്ഷീണം ഈ അവസ്ഥയിലും പത്രോസിനെ ഉറക്കത്തിൽ കൊണ്ടെത്തിച്ചു എന്നു ചിന്തിക്കാം.അതു സ്വാഭാവികവുമാണു.
എന്നാൽ പത്രോസിന്റെ ഈ ഉറക്കം അത്ഭുതജനകവും അവിശ്വസനീയവുമാകാൻ മറ്റൊരു കാരണമുണ്ടു.ഈ രാത്രി കൂടെമാത്രമേ തനിക്കു ജീവിതമുള്ളു എന്ന കാര്യം പത്രോസിനു നല്ലവണ്ണം അറിയാം.കാരണം ഇവിടെ നിന്നു രക്ഷപെടുവാൻ ഒരു മാർഗ്ഗവുമില്ല.രക്ഷപെട്ടില്ലായെങ്കിൽ പിറ്റെ ദിവസം പ്രഭാതത്തിൽ ഹേരോദാവു തന്നെ ജനത്തിന്റെ മുമ്പിൽ നിറുത്തി വിസ്തരിക്കും ജനമെല്ലാംതന്നെ കൊല്ലണമെന്നു ആർത്തുവിളിക്കും യാക്കോബിന്റെ ശിരസ്സു ഛേദിച്ചു കടന്നു പോയ വാൾ തന്റേയും തല അറുത്തു കളയുമെന്നതിൽ ഒട്ടും സംശയമില്ല. ഈ രാത്രി കൂടെ ജീവിതമുള്ളു എന്നു തിരിച്ചറിയുന്ന ഒരു മനുഷ്യൻ ആ രാത്രിയിൽ എങ്ങനെ ഉറങ്ങും.എന്നാൽ ഇവിടെ ഇതാ പത്രോസു ശാന്തനായി,സമാധാനചിത്തനായി ഉറങ്ങുന്നു.ഇയാൾ എങ്ങനെയെങ്കിലും രക്ഷപെട്ടാലോ എന്നു സംശയിച്ചു കൂടെ കിടക്കുന്ന പടയാളികൾ പോലും ഒരുപക്ഷേ ഉറങ്ങിക്കാണുകയില്ല.പക്ഷെ പത്രോസു ഉറങ്ങി.അതാണു ക്രിസ്തീയ ജീവിതം.ഇവിടെ കാണുന്ന പത്രോസാണു യഥാർത്ഥ ക്രിസ്ത്യനിയുടെ ഉത്തമ മാതൃക.പ്രശ്നരഹിതമായ സന്ദർഭങ്ങളിൽ മാത്രമല്ല,പ്രശ്ന കലുഷിതമായ ജീവിത സാഹചര്യത്തിലും ഉറങ്ങാൻ കഴിയുന്നതാണു ക്രിസ്തീയ ജീവിതം.എന്നെ കാണുന്നവനായി,കരുതുന്നവനായി,കാത്തുപരിപാലിക്കുന്നവനായി എന്റെ യേശു ഇന്നും ജീവിക്കുന്നുവെന്നു ഉറച്ചു വിശ്വസിക്കുന്നവനു ഏതു വലിയ പ്രശ്നങ്ങളിലും തളർന്നു പോകുകയോ ആകുലത്തിന്റേയും വ്യാകുലത്തിന്റേയും ആഴങ്ങളിലേക്കു വഴുതി വീഴുകയോ ഇല്ല.
പ്രശ്നങ്ങൾക്കു തക്ക പരിഹാരകനായ ക്രിസ്തു ഇവിടെ രണ്ടിടത്തും തനിക്കു പ്രിയമുള്ളവരുടെ വിമോചകനായി എത്തിച്ചേരുന്നു.യാതൊരു അപകടവും കൂടാതെ കാരാഗൃഹത്തിൽ നിന്നും,മരണത്തിൽ നിന്നും പത്രോസു വിടുവിക്കപ്പെടുന്നു.എന്നാൽ ഇവിടെ പൗലോസിന്റേയും ശീലാസിന്റേയും വിമോചനത്തിലൂടെ കാരാഗൃഹപ്രമാണിയേയും കുടുംബത്തേയും നേടുന്നു.കാരാഗൃഹപ്രമാണിയിൽ ഉണ്ടായ മാറ്റം ശ്രദ്ധാർഹമാണു.അപ്പോഃ16;33 'അവൻ രാത്രിയിൽ ആ നാഴികയിൽ തന്നെ അവരെ കൂട്ടിക്കൊണ്ടു പോയി അവരുടെ മുറിവുകളെ കഴുകി,താനും തനിക്കുള്ളവരും താമസിയാതെ സ്നാനം ഏറ്റു.'എന്നു വായിക്കുന്നു.രക്ഷപെടുവാനുള്ള എല്ലാ മാർഗ്ഗങ്ങളും തുറന്നു കിടന്നിട്ടും രക്ഷപെടാതെ അവിടെ തന്നെ നിന്ന പൗലോസിന്റേയും ശീലാസിന്റേയും മനോഭാവം അയാൾക്കു വിശ്വസിക്കുവാൻ കഴിഞ്ഞില്ല.അമാനുഷികവും അസാധാരണവുമായ അവരുടെ ചെയ്തിയാണു അയാളെ ക്രിസ്ത്യാനിയായി തീരാൻ പ്രേരിപ്പിച്ചതു.സുദീർഘമായ ഒരു പ്രസംഗത്തേക്കാൾ ശക്തമാണു ജീവിതത്തിലൂടെ ക്രിസ്തുവിനെ അന്യർക്കു കാട്ടിക്കൊടുക്കുന്നതു.പ്രസംഗം ആവശ്യമില്ലായെന്നല്ല,ജീവിതമില്ലാത്ത പ്രസംഗം ഫലമുളവാക്കുകയില്ല.അവിടെയാണു സുവിശേഷം പൂർണ്ണമാകുന്നതു.
കാരാഗൃഹപ്രമാണിയും തനിക്കുള്ളവരും താമസിയാതെ സ്നാനം ഏറ്റു എന്നതിൽനിന്നു ചില വിശ്വാസസത്യങ്ങൾ വായിച്ചെടുക്കുവാൻ കഴിയും.സ്നാനത്തെ കുറിച്ചുള്ള ചില തറ്റായധാരണകൾക്കും പഠിപ്പിക്കലുകൾക്കുമുള്ള മറുപടി ഇവിടെ ദർശിക്കുവാൻ കഴിയുന്നു.ഒന്നു സ്നാനത്തിന്റെ രീതിയാണു.വെള്ളത്തിൽ മുങ്ങിയെങ്കിൽ മാത്രമേ സ്നാനമാകയുള്ളുവെന്നു ശഠിക്കുന്നവർ ഈ സംഭവം ശ്രദ്ധിക്കുക.കാരാഗൃഹപ്രമാണി അവരെ വീട്ടിൽ കൂട്ടിക്കൊണ്ടു പോകുകയും അവിടെ വച്ചു സ്നാനം സ്വീകരിക്കുകയും ചെയ്തുവെന്നാണല്ലോ ഇവിടെ പറയുന്നതു.അവിടെ വച്ചു അവർ സ്നാനം ഏറ്റതു മുങ്ങിയായിരുന്നോ?അതിനു തക്ക ജലാശയം അവിടെ ഉണ്ടായിരുന്നവെന്നു പറയാൻ കഴിയുകയില്ല.താമസിയാതെ എന്നു പറഞ്ഞിരിക്കുന്നതിനാൽ ഉടനെ അവിടെ വച്ചുതന്നെയെന്നർത്ഥമില്ലെന്നും അധികം തമസിയാതെ ഏതെങ്കിലും ജലാശയത്തിൽ പോയി സ്നാനപ്പെട്ടു എന്നു വേണമെങ്കിൽ വാദിക്കാം.എന്നാൽ അതിന്റെ ഇംഗ്ളീഷു ഭാഗം ശ്രദ്ധിക്കുമ്പോൾ ആ സംശയം മാറും.'he was baptized atonce with all his family.'എന്നാണു അവിടെ രേഖപ്പെടുത്തിയിരിക്കുന്നതു.at once എന്നതിനു ഉടൻതന്നെയെന്നാണല്ലോ അർത്ഥം.തനിക്കള്ളവരും എന്ന പ്രയോഗത്തിലും അല്പംതെറ്റൂ കടന്നു കൂടിയിട്ടുണ്ടു.ഇംഗ്ളീഷിൽ all his family എന്നാണു പറഞ്ഞിരിക്കുന്നതു.ഭാര്യയും മക്കളും ഉൾപ്പെടുന്ന കുടുംബം മുഴുവനും സ്നാനം ഏറ്റു എന്നാണല്ലോ അതിന്റെ അർത്ഥം.ശിശുസ്നാനത്തെ എതിർക്കുന്നവർ ഇതു ശ്രദ്ധിക്കേണ്ടതാണു.കാരാഗൃഹപ്രമാണിയുടെ മക്കളെല്ലാം പ്രായപൂർത്തിയായവരായിരുന്നു എന്നു ചി ന്തിക്കുവാൻ കഴിയുമോ? അപ്പോഃ16;15 ൽ,'അവളും കുടുംബവും സ്നാനം ഏറ്റു,'എന്നു ലുദിയയെക്കുറിച്ചു പറഞ്ഞിരിക്കുന്നതു ഇതിനോടു ചേർത്തു ചിന്തിക്കേണ്ടതാണു.ലുദിയായുടെ കുടുംബത്തിലും കുഞ്ഞങ്ങൾ ഇല്ലായിരുന്നു എന്നു പറയുന്നതിലെ അസ്വഭാവികത ആലോചിക്കേണ്ടതാണു.വിശ്വാസികളായ മാതാപിതാക്കളുടെ കുഞ്ഞുങ്ങളെ സ്നാനം കഴിപ്പിക്കുന്നതു വി.വേദാനുസരണമാണു എന്നതിനു ഇതു മതിയായ തെളിവാണു.ഇവിടെ പൗലോസിനും ശീലാസിനും നേരിടേണ്ടി വന്ന കാരാഗൃഹവാസവും ദുഖങ്ങളും അന്യരെ സത്യവാശ്വാസത്തിലേക്കു കൊണ്ടുവരുവാനുള്ള മുഖാന്തിരങ്ങളായി ഭവിച്ചു.നമ്മുടെ ജീവിതാനുഭവങ്ങളും വിശ്വാസവും എല്ലാം നമുക്കു വേണ്ടി മാത്രമല്ല അന്യർക്കു കൂടെ ദൈവികാനുഭവം പകർന്നു കൊടുക്കുവാനുള്ളതാണെന്നു ഈ സംഭവം നമ്മെ ഉദ്ബോധിപ്പിക്കുന്നു.സുഖദുഃഖസമ്മിശ്രമായ ജീവിതാനുഭവങ്ങളെ ഈ കാഴ്ചപ്പാടോടെ സ്വീകരിക്കുവാൻ കഴിയേണ്ടതിനുള്ള കൃപയ്ക്കായി ഈ പ്രാർത്ഥന ദൈവസന്നിധിയിൽ സമർപ്പിക്കാം.
ആർദ്രതയുടേയും കരുണയുടേയും കടലും സകല നന്മകളും സദാ ഒഴുക്കുന്ന ഉറവയും ,സ്തുത്യമായി മുന്തിരിത്തോട്ടത്തിൽ വേല ചെയ്തവർക്കു നശിച്ചുപോകാത്ത മോക്ഷം വാഗ്ദത്തം ചെയ്തവനുമായ കർത്താവേ! മനുഷ്യവർഗ്ഗത്തിന്റെ കാര്യത്തിൽ നീ കൂടുതൽ കരുതുന്നു.അധികം മനുഷ്യരും നിന്നെ കോപിപ്പിക്കുന്നു.നിന്നോടു നന്ദികേടു കാണിച്ചിട്ടും നീ കോപിക്കുന്നില്ല.നിന്നെ അവർ നിന്ദിക്കുന്നു,നീ അവരെ ഉടനെ നശിപ്പിക്കുന്നില്ല.അവർ നിന്നെ ദുഷിക്കുന്നു,നീ അവരെ നിന്ദിക്കുന്നില്ല.പാപികളും ദുഷ്ടന്മാരും മാനസ്സാന്തരപ്പെടണമെന്നു നീ പ്രതീക്ഷിക്കുകയും അനുതാപത്തിനു സമയം നൽകി ദീർഘക്ഷമ കാണിക്കുകയും ചെയ്യുന്നു.ക്രോധത്തോടും ഉഗ്രമായും ഞങ്ങളെ നീ നോക്കരുതേ.പരിശുദ്ധവും നല്ലതും ഞങ്ങളുടെ തിന്മകളെ കരുതി വയ്ക്കാത്തതുമായ നിന്റെ ഹൃദയത്തിൽ ഞങ്ങളുടെ പാപങ്ങളും കുറ്റങ്ങളും കരേറുമാറാകരുതേ. ആമ്മീൻ .
Comments
Post a Comment