Posts

Showing posts from September, 2019

വചനപരിച്ഛേദം - 21

21- ജന്മസാഫല്യവഴികള്‍. ഉല്പഃ35;29. യിസഹാക്കു വയോധികനും കാലസമ്പൂര്‍ണ്ണനുമായി പ്രാണനെ വിട്ടു തന്റെ ജനത്തോടു ചേര്‍ന്നു. അവന്റെ പുത്രന്മാരായ ഏശാവും യാക്കോബും കൂടി അവനെ അടക്കം ചെയ്തു.                      വാഗ്ദത്തപുത്രനായ യിസഹാക്കിന്റെ സുദീര്‍ഘമായ ജീവിതത്തിന്റെ ആകെത്തുകയാണു ഈ വാക്യം. യിസഹാക്കിന്റെ ജീവിതാന്ത്യത്തെ കുറിച്ചാണു ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നതു. എങ്ങനെ ജീവിച്ചു എന്നതു പോലെ തന്നെ എങ്ങനെ മരിച്ചു എന്നതും പ്രാധാന്യമര്‍ഹിക്കുന്നതാണു. എത്രകാലം ജീവിച്ചു എന്നതിനേക്കാള്‍ എങ്ങനെ ജീവിച്ചു എന്നതു തന്നെയാണു ശ്രേഷ്ഠമായിട്ടുള്ളതു. ഒരു നന്മയും ചെയ്യാതെ അന്യര്‍ക്കു ഉപദ്രവകാരിയായി ദീര്‍ഘകാലം ജീവിക്കുന്നതിനേക്കാള്‍ അല്പകാലമാണെങ്കിലും അന്യര്‍ക്കു ഉപകാരിയായി ജീവിക്കുന്നതാണു ഏറ്റം അഭികാമ്യം. മഹാകവി കുമാരനാശാന്‍ 'വീണപൂവു' എന്ന കാവ്യത്തില്‍ പറഞ്ഞിരിക്കുന്നതു കേള്‍ക്കുകഃ       ''സാധിച്ചു വേഗമഥവാ നിജ ജന്മകൃത്യം         സാധിഷ്ടര്‍ പോട്ടു ഇഹ സദാ നിശിപാന്ഥപാദം         ബാധിച്ചു രൂക്ഷശില വാ...

വചനപരിച്ഛേദം -20

20- നാറ്റിച്ചു വിഷമത്തിലാക്കുന്ന മക്കള്‍. ഉല്പഃ34; 30. അപ്പോള്‍ യാക്കോബു ശിമയോനോടും ലേവിയോടുംഃ ഈ ദേശനിവാസികളായ കനാന്യരുടേയും പെരിസ്യരുടേയും ഇടയില്‍ നിങ്ങള്‍ എന്നെ നാറ്റിച്ചു വിഷമത്തിലാക്കിയിരിക്കുന്നു.                        യാക്കോബിന്റെ ജീവിതത്തില്‍ ഉണ്ടായ ഏറ്റവും ദുഃഖകരമായ ഒരു സംഭവമാണു ഉല്പത്തിപുസ്തകം മുപ്പത്തിനാലാം അദ്ധ്യായത്തില്‍ വിവരിച്ചിരിക്കുന്നതു. ഒരു പിതാവെന്ന നിലയില്‍ യാക്കോബു അനുഭവിച്ച വലിയ മനോവ്യഥയാണു ഈ വാക്യം നമ്മോടു സംവദിക്കുന്നതു. അതിന്റെ തീവ്രത ഉള്‍ക്കൊള്ളണമെങ്കില്‍ ആ അദ്ധ്യായം മുഴുവന്‍ ശ്രദ്ധാപൂര്‍വ്വം വായിക്കണം. യാക്കോബിനു രണ്ടു ഭാര്യമാരിലും അവരുടെ ദാസിമാരിലും ജനിച്ച പന്ത്രണ്ടു ആണ്‍മക്കളോടൊപ്പം ലേയയെന്ന ഭാര്യയില്‍ ജനിച്ച ഏകമകള്‍ ദീനയ്ക്കു ഉണ്ടായ ഒരു ദുര്യോഗവും അതിന്റെ പരിണത ഫലങ്ങളുമാണു ഈ അദ്ധ്യായത്തിന്റെ പ്രതിപാദ്യം.സമ്പന്നതയുടെ നടുവില്‍, മാതാപിതാക്കളുടെ അമിതവാത്സല്യവും സഹോദരങ്ങളുടെ സ്നേഹവും അളവില്ലാതെ ലഭിച്ചു വളര്‍ന്ന ദീന യൗവ്വനത്തിലേക്കു പ്രവേശിച്ചപ്പോള്‍ അവള്‍ക്കുണ്ടായ ഒരു മോഹം ദുര്‍വിധിയിലേക്കു നയിച്...

വചനപരിച്ഛേദം - 19

19- അപാത്രത്തില്‍ കരുണ ചൊരുയുന്ന ദൈവം. ഉല്പഃ 32;10 'യഹോവേ, അടിയനോടു കാണിച്ചിരിക്കുന്ന സകല ദയയ്ക്കും വിശ്വസ്തതയ്ക്കും ഞാന്‍ അപാത്രമത്രേ.                       ഗോത്രപിതാക്കന്മാരുടെ പിതാക്കന്മാരുടെ പിതാവായ യാക്കോബിന്റെ പ്രാര്‍ത്ഥനയിലെ, നമ്മുടെ ചിന്തയെ തൊട്ടുണര്‍ത്തുന്ന; തൊട്ടുണര്‍ത്തേണ്ട ഒരു അപേക്ഷയാണു ചിന്താവിഷയമായ ഈ വാചകം.സാധാരണ മനുഷ്യന്‍ ദൈവമുമ്പാകെ ആത്മാര്‍ത്ഥമായി, ഹൃദയം നുറുങ്ങി പ്രാര്‍ത്ഥിക്കുന്നതു ജീവിതം പ്രതിസന്ധിയില്‍ പെടുമ്പോഴാണല്ലോ. യാക്കോബും ഒരു പ്രതിസന്ധിയില്‍ പെട്ടു നില്‍ക്കുമ്പോഴാണു ഈ അപേക്ഷ സമര്‍പ്പിക്കുന്നതു. അപ്പന്റെ ഭവനം വിട്ടു അമ്മാച്ചന്റെ ഭവനത്തില്‍ എത്തി ഏതാണ്ടു 20 വര്‍ഷക്കാലം പാര്‍ത്ത ശേഷം തിരികെ സ്വന്തം ഭവനത്തിലേക്കു വരികയാണു. അമ്മാച്ചന്റെ ഭവനത്തിലേക്കു യാത്ര തിരിച്ച പ്രഥമ രാത്രിയില്‍ ലൂസെന്ന പട്ടണത്തില്‍ കിടന്നുറങ്ങിയപ്പോള്‍ കണ്ട ദര്‍ശനം നാം ചിന്തിച്ചതാണു. അന്നു പ്രഭാതമായപ്പോള്‍ യാക്കോബു തലയണയായി വച്ചിരുന്ന കല്ലു നാട്ടി നിര്‍ത്തി അതില്‍ എണ്ണ ഒഴിച്ചു  ഒരു നേര്‍ച്ച നേര്‍ന്നു. ഉല്പഃ 28;20-22 'ദൈവം എന്നോ...

വചനപരിച്ഛേദം -18

18- ദേവാലയം സ്വര്‍ഗ്ഗത്തിന്റെ വാതില്‍ . ഉല്പഃ28;16. യഹോവ ഈ സ്ഥലത്തുണ്ടു സത്യം; ഞാനോ അതു അറിഞ്ഞില്ല.                   ഗോത്രപിതാക്കന്മാരുടെ പിതാവായ യാക്കോബിനെ ആ വലിയ പദവിയിലേക്കു തിരിച്ചുവിട്ട വലിയ അറിവാണു ഈ വാക്യവും അതിന്റെ പിന്നിലെ സംഭവവും.കഴിഞ്ഞ അദ്ധ്യായത്തില്‍ നാം കണ്ടതു പോലെ അപ്പന്റെ അനുഗ്രഹം നേടിയെടുത്ത സംഭവം യാക്കോബിന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. ദുഃഖിതനും നിരാശനും കോപാകുലനുമായ സഹോദരനോടൊപ്പം താമസിക്കുന്നതു അപകടകരമാണെന്നു മനസ്സിലാക്കിയ അമ്മയുടെ ഉപദേശപ്രകാരവും അപ്പന്റെ അനുവാദത്തോടെയും ആശീര്‍വ്വാദത്തോടെയും യാക്കോബു ബേര്‍- ശേബയില്‍ നിന്നു ഹാരാനിലേക്കു തനിയെ യാത്ര തിരിച്ചു. പിതൃഭവനത്തില്‍ നിന്നു ഒരു ഭാര്യയെ കണ്ടത്തുവാനും അങ്ങനെ കുറെ നാള്‍ പാര്‍ക്കുവാനുമായിരുന്നു ആ യാത്ര. പകല്‍ മുഴുവന്‍ ഏകനായി അവന്‍ നടന്നു.അവന്റെ മനസ്സു കലങ്ങി മറിഞ്ഞിരുന്നു എന്നു ഊഹിക്കാം. അപ്പന്റെ ഭവനം വിട്ടു തനിയെ ആദ്യമായി യാത്ര ചെയ്യുകയാണു. അതു തന്നെ ചിന്താഭാരത്തിനു ഒരു കാരണമാണു. കൂടാതെ ഭാവിയെ കുറിച്ചുള്ള ചിന്തയും അവനെ ഭാരപ്പെടുത്തിയിരിക്കും. ഹാരാനില്‍ എങ്...

വചനപരിച്ഛേദം -17.

  17_ വചനപരിച്ഛേദം. ഉല്പഃ28;6_9' യിസഹാക്കു യാക്കോബിനെ അനുഗ്രഹിച്ചു പദ്ദ- അരാമില്‍ നിന്നു ഒരു ഭാര്യയെ എടുപ്പാന്‍ അവിടേക്കു അയച്ചതും...........ഏശാവു യിശ്മായേലിന്റെ മകളും നെബായോത്തിന്റെ സഹോദരിയുമായ മഹലത്തിനെ വിവാഹം കഴിച്ചു.                       യിസഹാക്കിന്റെ ഇരട്ടപുത്രന്മാരായ ഏശാവിനേയും യാക്കോബിനേയും താരതമ്യം ചെയ്യുവാന്‍ ഉപകരിക്കുന്ന വാക്യങ്ങളാണു നമ്മുടെ ധ്യാനത്തിനു വിഷയമാക്കുന്നതു.ഉല്പത്തി 25,26,27 അദ്ധ്യായങ്ങള്‍ പരിശോധിക്കുമ്പോള്‍ ഇവരെ രണ്ടുപേരേയും സംബന്ധിച്ചുള്ള ചില പ്രധാന കാര്യങ്ങള്‍ ഗ്രഹിക്കുവാന്‍ കഴിയും. അവര്‍ ഇരട്ടകളായിരുന്നു എങ്കിലും ഏശാവാണു ആദ്യം ജനിച്ചതു എന്നതിനാല്‍ അവന്‍ മൂത്തപുത്രനായി. യാക്കോബാകട്ടെ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നു പുറത്തുവരുമ്പോള്‍ തനിക്കു മുമ്പനായ ഏശാവിന്റെ കുതികാലില്‍ പിടിച്ചിരുന്നുവത്രേ.    (ഉല്പഃ 25;26) ഏശാവു വേട്ടയില്‍ സമര്‍ത്ഥനും യാക്കോബു സാധുശീലനും കൂടാരവാസിയും ആയിരുന്നു.( ഉല്പഃ25;27) എങ്കിലും പിന്നീടുള്ള സംഭവങ്ങള്‍ യാക്കോബു കൗശലക്കാരനായിരുന്നു എന്ന സംശയം ഉളവാക്കുന്നുണ്ടു....