വചനപരിച്ഛേദം -9
9- അബ്രഹാം- രക്ഷാപദ്ധതിയിലെ നിര്‍ണ്ണായക കണ്ണി.
ഉല്പഃ12;1. യഹോവ അബ്രഹാമിനോടു അരുളിച്ചെയ്തതെന്തെന്നാല്‍ഃ നീ നിന്റെ ദേശത്തേയും ചാര്‍ച്ചക്കാരേയും പിതൃഭവനത്തേയും വിട്ടു പുറപ്പെട്ടു ഞാന്‍ കാണിപ്പാനിരിക്കുന്ന ദേശത്തേക്കു പോക.
യഹോവയായ ദൈവം, വിശ്വാസികളുടെ പിതാവായ അബ്രഹാമിനെ വിളിക്കുന്നതാണു ഈ വാക്യത്തില്‍ നാം കാണുന്നതു. ഉല്പത്തിപുസ്തകം 12-ാം അദ്ധ്യായം വി.വേദപുസ്തകചരിത്രത്തിലെ ഒരു നിര്‍ണ്ണായക വഴിത്തിരിവാണു.ഇതിനു മുമ്പു ചില വഴിത്തിരിവുകള്‍ നാം കാണുന്നുണ്ടു. നമ്മുടെ ശ്രദ്ധ ആകര്‍ഷിക്കുന്ന രണ്ടു സംഭവങ്ങള്‍ ഇതിനു മുമ്പു വായിക്കുന്നു. ഒന്നു, ഉല്പഃ 6 മുതല്‍ 9 വരെയുള്ള അദ്ധ്യായങ്ങളില്‍ പ്രതിപാദിച്ചിരിക്കുന്ന നോഹയുടെ ചരിത്രമാണു. അതു മനുഷ്യകുലത്തിന്റെ പുനരാരംഭമായിരുന്നു എന്നു നേരത്തെ നോഹയെക്കുറിച്ചു ചിന്തിച്ചപ്പോള്‍ പറഞ്ഞിട്ടള്ളതാണല്ലോ.അതാകട്ടെ മനുഷ്യചരിത്രത്തിന്റെ തന്നെ ഒരു വഴിത്തിരിവായിരുന്നു. രണ്ടാമത്തെ വഴിത്തിരിവായി പിന്നീടു നാം കാണുന്നതു ഉല്പഃ 11;1 മുതല്‍ 9 വരെയുള്ള വാക്യങ്ങളില്‍ പറഞ്ഞിരിക്കുന്ന സംഭവമാണു. നോഹക്കു ശേഷം അദ്ദേഹത്തിന്റെ മക്കളായ ശേം, ഹാം, യാഫേത്തു എന്നിവരുടെ സന്തതികള്‍ മൂന്നായി പിരിഞ്ഞു എങ്കിലും അവര്‍ ഒന്നിച്ചു ചേര്‍ന്നു ബാബേല്‍ ഗോപുരം പണിയുന്നു.അതു യഹോവയ്ക്കു അനിഷ്ടമായതിനാല്‍, യഹോവ അവരുടെ ഭാഷ കലക്കി കളയുകയും അവരെ ഭൂതലത്തിലെങ്ങും ചിന്നിക്കുകയും ചെയ്തു. ഇവ രണ്ടും വി.വേദപുസ്തകചരിത്രത്തിലെ പ്രധാനപ്പെട്ട സംഭവങ്ങളാണെങ്കിലും, അബ്രഹാമിലൂടെ വന്നു ചേര്‍ന്ന വഴിത്തിരിവു വി.വേദപുസ്തകചരിത്രത്തെ സംബന്ധിച്ചിടത്തോളം കുറേക്കൂടെ പ്രാധാന്യം അര്‍ഹിക്കുന്നു. അതിനു ചില വ്യക്തമായ കാരണങ്ങള്‍ ദര്‍ശിക്കുവാന്‍ കഴിയും.
ആദ്യം നമ്മുടെ ശ്രദ്ധയില്‍ പെടുന്നതു, ഇതു വി.വേദപുസ്തകത്തിലെ ആദ്യത്തെ ദൈവവിളിയാണു എന്നതാണു.എന്നാല്‍ ഇതിനു മുമ്പു ദൈവം ആരേയും വിളിച്ചിട്ടില്ല എന്നു അതിനു അര്‍ത്ഥമില്ല. എന്നാല്‍ ആ വിളികളും അബ്രഹാമിന്റെ വിളിയും തമ്മില്‍ വലിയ വ്യത്യാസമുണ്ടു. അതു പൂര്‍ണ്ണമായി ഗ്രഹിക്കണമെങ്കില്‍ ദൈവവിളിയെ കുറിച്ചുള്ള ഗൗരവമായ ഒരു പഠനം ആവശ്യമാണു. അതു ഇവിടെ പ്രസക്തമല്ല എന്നതിനാല്‍ ചിലകാര്യങ്ങള്‍ മാത്രം സൂചിപ്പിക്കുന്നു. ഭൂമിയില്‍ ജനിച്ചു വീഴുന്ന എല്ലാവര്‍ക്കും ഓരോവിധത്തിലുള്ള ദൈവവിളിയുണ്ടു. എല്ലാവരേയും ദൈവം വിളിച്ചു ഓരോ കാര്യത്തിനായി നിയോഗിക്കുന്നു. അപ്പനായി, അമ്മയായി, ഭര്‍ത്താവായി, ഭാര്യയായി, മകനായി, മകളായി, സഹോദരനായി, സഹോദരിയായി, ഉദ്യോഗസ്ഥനായി, കൃഷിക്കാരനായി എന്നിങ്ങനെ പല സ്ഥാനങ്ങളില്‍ ദൈവം നമ്മെ വിളിച്ചിരിക്കുകയാണു. എന്നാല്‍ ഇതിലെല്ലാം ദൈവവിളി ആയി കണാന്‍ കഴിയാത്തതു കൊണ്ടു പലപ്പോഴും അതിനോടു നീതിപുലര്‍ത്താന്‍ കഴിയാതെ പോകുന്നു എന്നതാണു സത്യം. അബ്രഹാമിനു മുമ്പുള്ള ദൈവവിളി ആ വിധത്തിലുള്ളതായിരുന്നു. അല്പം വ്യത്യാസം കണ്ടെത്താന്‍ കഴിയുന്നതു നോഹയിലാണു. പക്ഷെ നോഹയുടെ ദൈവവിളിയും അബ്രഹാമിന്റെ വിളിയും തമ്മിലും സാരമായ വ്യത്യാസം കാണാന്‍ കഴിയും. അതു മനസ്സിലാകണമെങ്കില്‍ മറ്റൊരു ദൈവവിളിയുള്ളതു എന്താണെന്നു അറിയേണ്ടതുണ്ടു. ചിലരെ ദൈവം ചില പ്രത്യേക കാര്യത്തിനായി വിളിക്കാറുണ്ടു.അബ്രഹാമിനു ശേഷം അനേകം പേരെ ആ വിധത്തില്‍ വിളിച്ചതായി വി.വേദപുസ്തകചരിത്രത്തില്‍ നാം കാണുന്നുണ്ടു. മോശ, ശമുവേല്‍, ന്യായാധിപന്മാര്‍, പ്രവാചകന്മാര്‍, രാജാക്കന്മാര്‍, പുരോഹിതന്മാര്‍, അപ്പോസ്തോലന്മാര്‍ തുടങ്ങിയവര്‍ അതിന്റെ ഉദാഹരണങ്ങളാണു. ആ വിധത്തിലുള്ള ദൈവവിളി ആദ്യമായി ലഭിച്ചതു അബ്രഹാമിനാണു എന്നതത്രേ ഇവിടെ ഉദ്ദേശിച്ചതു. അബ്രഹാമിനെ വിളിച്ചതാകട്ടെ ഒരു പുതിയ ജനതയെ ദൈവത്തിന്റെ സ്വന്തജനമായി വേര്‍തിരിക്കുക എന്ന വലിയ ലക്ഷ്യത്തോടു കൂടിയായിരുന്നു. നോഹയെ മനുഷ്യകുലത്തിന്റെ നിലനില്പിനു വേണ്ടിയാണു തെരഞ്ഞെടുത്തതു എങ്കില്‍ അബ്രഹാമിനെ, ദൈവപുത്രന്റെ മനുഷ്യാവതാരത്തിനു വഴി ഒരുക്കുന്ന ഒരു ജനതതിയായി യിസ്രായേലിനെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണു വിളിച്ചു വേര്‍തിരിച്ചതു. മറ്റൊരു വിധത്തില്‍, മനുഷ്യകുലത്തിന്റെ രക്ഷയ്ക്കായി ദൈവം തയ്യാറാക്കിയ രക്ഷാപദ്ധതിയിലെ നിര്‍ണ്ണായക സ്ഥാനമാണു അബ്രഹാമിനു വി.വേദപുസ്തകചരിത്രത്തില്‍ ഉള്ളതു എന്നു പറയാം.
ആ രക്ഷാപദ്ധതിയുടെ സവിശേഷത മനസ്സിലാക്കുമ്പോള്‍ മാത്രമേ അബ്രഹാമിനു അതിലുള്ള സ്ഥാനം എത്ര വലിയതാണു എന്നു വ്യക്തമാകുകയുള്ളു. ആദ്യമാതാപിതാക്കള്‍ പാപം ചെയ്തു, പാപത്തിന്റെ ശമ്പളമായ മരണത്തിനു വിധേയരായപ്പോള്‍ തന്റെ സൃഷ്ടിയെ പൂര്‍ണ്ണമായി ഉപേക്ഷിക്കുവാന്‍ ദൈവസ്നേഹം അനുവദിക്കാത്തതിനാല്‍, മരണത്തില്‍ നിന്നുള്ള വീണ്ടെടുപ്പു അന്നേ ദൈവം വാഗ്ദത്തം ചെയ്യുകയുണ്ടായി. സ്ത്രീയുടെ സന്തതി സര്‍പ്പത്തിന്റെ തല ചതയ്ക്കും എന്നു സ്ത്രീയുടെ സന്തതിയായി ഈ ഭൂമിയില്‍ ജനിക്കുവാന്‍ പോകുന്ന ക്രിസ്തുവിനെ സൂചിപ്പിക്കുകയും, അതിനുള്ള ഒരുക്കം ആദാം സ്വന്ത സ്വരൂപത്തിലും സാദൃശ്യപ്രകാരവും ജനിപ്പിച്ച ശേത്തിലൂടെ ആരംഭിക്കുകയും ചെയ്തു. അതാകട്ടെ അതിനുശേഷം ഓരോ തലമുറയിലും ഓരോരുത്തരിലൂടെ കടന്നു വന്നു ക്രിസ്തുവില്‍ എത്തിച്ചേരുകയാണു ചെയ്യുന്നതു. പഴയനിയമ ചരിത്രം തന്നെ ഇതാണു വ്യക്തമാക്കുന്നതു എന്നു പറയാവുന്നതാണു. ആദമില്‍ നിന്നു ശേത്തിലൂടെ ആ രക്ഷാപദ്ധതിയുടെ തന്തു ഇടമുറിയാതെ ക്രിസ്തുവില്‍ എത്തിച്ചേരുന്നതു പഴയനിയമം ശ്രദ്ധാപൂര്‍വ്വം വായിച്ചാല്‍ കണ്ടെത്താവുന്നതാണു. വി.വേദപുസ്തകത്തില്‍ കാണുന്ന വംശാവലി ഈ സത്യമാണു വെളിവാക്കുന്നതു. പുതിയ നയമത്തില്‍ വി.മത്തായിയുടേയും വി.ലൂക്കോസിന്റേയും സുവിശേഷത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന വംശാവലികള്‍ ഇതു വ്യക്തമാക്കുന്നു. വി.ലൂക്കോസു, ആദാമില്‍ ആരംഭിച്ച രക്ഷാപദ്ധതി ക്രിസ്തുവില്‍ എത്തിച്ചേര്‍ന്നതു എങ്ങനെയാണു എന്നു വംശാവലിയിലൂടെ തെളിയിക്കുന്നു. എന്നാല്‍ വി.മത്തായി, ദൈവത്തിന്റെ ഈ രക്ഷാപദ്ധതിയില്‍ യഹൂദജനതയുടെ സ്ഥാനം എന്താണു എന്നു വെളിവാക്കുകയാണു ചെയ്തിരിക്കുന്നതു. അതിനാല്‍ കര്‍ത്താവിന്റെ വംശാവലി ആരംഭിച്ചതു അബ്രഹാമില്‍ നിന്നാണു. ഇതാകട്ടെ അബ്രഹാമിനു ഈ രക്ഷാപദ്ധതിയിലുള്ള വലിയ സ്ഥാനം എന്താണെന്നു നമ്മെ ബോദ്ധ്യപ്പടുത്തുന്നു. ഉല്പഃ12;2ല്‍ 'ഞാന്‍ നിന്നെ വലിയൊരു ജാതിയാക്കും' എന്ന അനുഗ്രഹവും വാഗ്ദത്തവും ഈ സത്യം വിളിച്ചോതുന്നു. അതുകൊണ്ടുതന്നെ അബ്രഹാം വി.വേദപുസ്തക ചരിത്രത്തിലെ സുപ്രധാന വഴിത്തിരിവായും, ദൈവത്തിന്റെ രക്ഷാപദ്ധതിയിലെ നിര്‍ണ്ണായക കണ്ണിയായും തീര്‍ന്നിരിക്കുന്നു. ആദാമും ഹവ്വയും ഒരു ബലഹീന നിമിഷത്തില്‍ ചെയ്തുപോയ പാപത്തിന്റെ ഫലമായ മരണത്തില്‍ നിന്നു മനുഷ്യകുലത്തിനു രക്ഷ നല്‍കുവാനായി നൂറ്റാണ്ടുകളുടെ ഒരുക്കം സര്‍വ്വശക്തനായ ദൈവത്തിനു വേണ്ടിവന്നു. എന്നാല്‍ ആ രക്ഷ സായത്തമാക്കുവാന്‍ മനുഷ്യനു ഹ്രസ്വമായ ഒരു ആയുസ്സു മാത്രം മതി എന്നു കാണുമ്പോഴാണു മനുഷ്യനോടുള്ള ദൈവത്തിന്റെ സ്നേഹം എത്രമാത്രം വിലമതിക്കുവാന്‍ കഴിയാത്തതാണു എന്നു ബോദ്ധ്യമാകുന്നതു.വി.യോഹഃ 3;16 ല്‍ ''തന്റെ ഏകജാതനായ പുത്രനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്‍കുവാന്‍ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.'' എന്നു വി.യോഹന്നാന്‍ പറയുമ്പോള്‍ അതു കുറേക്കൂടെ വ്യക്തമാകുന്നു.
അബ്രഹാമിനു ഉണ്ടായ ഈ ദൈവവിളിയില്‍ സകല മനുഷ്യരും സ്വീകരിക്കേണ്ട ചില വലിയ സന്ദേശങ്ങള്‍ നമുക്കു വായിച്ചെടുക്കുവാന്‍ കഴിയും. 'ഞാന്‍ കാണിപ്പാനിരിക്കുന്ന ദേശത്തേക്കു പോക'' എന്നാണു യഹോവ അബ്രഹാമിനോടു അരുളിച്ചെയ്തതു. കാണിപ്പാനിരിക്കുന്ന ദേശം എന്നതു പാലും തേനും ഒഴുകുന്ന കനാന്‍ദേശമായിരുന്നു എന്നു പിന്നീടു നാം കാണുന്നു. കനാന്‍ എന്നതു സ്വര്‍ഗ്ഗരാജ്യത്തിന്റെ ഒരു മുന്‍കുറി ആയിരുന്നു എന്നും വി.വേദപുസ്തകം സൂചിപ്പിക്കുന്നുണ്ടു. അതായതു സ്വര്‍ഗ്ഗരാജ്യത്തിലേക്കുള്ള ഒരു വിളി കൂടെ ആയിരുന്നു അതു. രക്ഷയിലേക്കുള്ള മാര്‍ഗ്ഗം ഏതാണു എന്നു ചൂണ്ടി കാണിക്കുകയായിരുന്നു. രക്ഷ കാംക്ഷിക്കുന്ന ഏവര്‍ക്കും ഉള്ള ദൈവവിളിയായിട്ടു ഇതു കാണേണ്ടതാണു. ആ ദൈവവിളി സ്വീകരിക്കുന്നവര്‍ ചെയ്യേണ്ടതായ രണ്ടു കാര്യങ്ങള്‍ അതില്‍ വ്യക്തമായി പറഞ്ഞിരിക്കുന്നു. ആ രണ്ടു കാര്യങ്ങള്‍ ഏതെല്ലാമാണെന്നു ചിന്തിച്ചു ഈ ധ്യാനത്തിനു വിരാമമിടാം.
അബ്രഹാമിനോടു യഹോവ അരുളിച്ചെയ്തതു ഒന്നു കൂടെ ശ്രദ്ധിക്കു.'' നീ നിന്റെ ദേശത്തേയും ചാര്‍ച്ചക്കാരേയും പിതൃഭവനത്തേയും വിട്ടു പുറപ്പെട്ടു ഞാന്‍ കാണിപ്പാനിരിക്കുന്ന ദേശത്തേക്കു പോക.'' കാണിപ്പാനിരിക്കുന്ന ദേശം പ്രാപിക്കണമെങ്കില്‍ വിട്ടു പുറപ്പെട്ടു പോകണം എന്നത്രേ യഹോവ അരുളിച്ചെയ്തതു. ഒന്നാമതു ചെയ്യേണ്ടതു 'വിടുക' എന്നതാണു. മറ്റൊരു ദേശത്തു പോകണമെങ്കില്‍ താന്‍ ആയിരിക്കുന്ന ദേശം വിട്ടേ മതിയാകൂ. എന്നാല്‍ ഇവിടെ ദേശത്തെ മാത്രമല്ല ചാര്‍ച്ചക്കാരേയും പിതൃഭവനത്തേയും ഉപേക്ഷിക്കണം എന്നത്രേ പറഞ്ഞിരിക്കുന്നതു. തന്നെ അനുഗമിക്കുന്നവര്‍ ചെയ്യേണ്ടതും ഇതുതന്നെയാണു എന്നത്രേ കര്‍ത്താവും അരുളിച്ചെയ്തിരിക്കുന്നതു. വി.മത്താഃ 10;37 ''എന്നേക്കാള്‍ അധികം അപ്പനേയോ അമ്മയേയോ പ്രിയപ്പെടുന്നവന്‍ എനിക്കു യോഗ്യനല്ല; എന്നേക്കാള്‍ അധികം മകനേയോ മകളേയോ പ്രിയപ്പെടുന്നവന്‍ എനിക്കു യോഗ്യനല്ല.'' തനിക്കു പ്രിയങ്കരവും അനിവാര്യമെന്നു കരുതുന്നതും ആണെങ്കിലും രക്ഷാപദ്ധതിക്കു തടസ്സമാണെങ്കില്‍ അവ ഉപേക്ഷിക്കുവാന്‍ തയ്യാറാകുമ്പോള്‍ മാത്രമേ രക്ഷ സ്വായത്തമാകുകയുള്ളു. ചില വര്‍ജ്ജനം അനുപേക്ഷണീയമാണെന്നു സാരം. ദൈവത്തിന്റെ രക്ഷാപദ്ധതിയിലെ നിര്‍ണ്ണായക വ്യക്തികളായി വി.വേദപുസ്തകം വരച്ചു കാണിക്കുന്ന വിശ്വാസവീരന്മാരെല്ലാം പരിത്യാഗത്തിനു തയ്യാറായവരാണു. ഇന്നും ഈ രക്ഷ സ്വന്തമാക്കകണം നെഞ്ചില് വര്‍ജ്ജനം അനിവാര്യമാണു. നോമ്പില്‍ ചില ഭക്ഷണപദാര്‍ത്ഥങ്ങള്‍ വര്‍ജ്ജിക്കണമെന്നും വൈവാഹികബന്ധത്തില്‍ നിന്നു ഒഴിഞ്ഞിരിക്കണമെന്നും ഉള്ള സഭയുടെ അനുശാസനം വെറും മാനുഷിക കല്പനയാണെന്നു ധരിച്ചു തള്ളിക്കളയുമ്പോള്‍ അവര്‍ അറിയാതെ രക്ഷയില്‍ നിന്നു അകന്നു പോകുകയാണു.
പുറപ്പെട്ടു പോകുക എന്ന ആഹ്വാനത്തില്‍ വര്‍ജ്ജനം, അഥവാ ഉപേക്ഷിക്കല്‍ ചേര്‍ന്നു കിടക്കുന്നു. എന്നാല്‍ പുറപ്പാടിലെ ഉപേക്ഷിക്കല്‍ ഒരിക്കലും തിരികെ ലഭിക്കാത്തവിധത്തിലുള്ളതാണു. അബ്രഹാമിന്റെ പുറപ്പാടു കനാനിലേക്കുള്ള യാത്രയുടെ തുടക്കണമാണു എന്നു നേരത്തെ പറയുകയുണ്ടായല്ലോ. ഈ പുറപ്പാടിന്റെ അര്‍ത്ഥം കുറേക്കൂടെ വ്യക്തമാകുന്നതു യിസ്രായേല്‍ ജനതയുടെ പുറപ്പാടിലാണു. മിസ്രയീമിലെ എല്ലാം ഉപേക്ഷിച്ചു മരുഭൂമിയിലൂടെ നാല്പതു സംവത്സരം യാത്ര ചെയ്യേണ്ടി വന്നു അവര്‍ക്കു വാഗ്ദത്തനാട്ടില്‍ എത്തിച്ചേരുവാന്‍. ക്രിസ്തീയ ജീവിതത്തെ ഒരു പ്രയാണത്തോടാണല്ലോ പരിശുദ്ധനായ പൗലോസുസ്ളീഹാ ഉപമിച്ചിരിക്കുന്നതു. ഗോത്രപിതാക്കന്മാരുടെ പിതാവായ യാക്കോബിനോടു ഫറവോന്‍ ആയുസ്സിനെ കുറിച്ചു ചോദിച്ചപ്പോള്‍ ' എന്റെ പരദേശപ്രയാണത്തിന്റെ കാലം 120 സംവത്സരമായിരിക്കുന്നു. (ഉല്പഃ 47;9) എന്ന മറുപടി ഇതിനോടു ചേര്‍ത്തു ചിന്തിക്കേണ്ടതാണു. ഒരു ലക്ഷ്യത്തിലേക്കുള്ള പ്രയാണം വിജയകരമാകണമെങ്കില്‍ കുറഞ്ഞതു രണ്ടു കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഒന്നു, ഇടത്താവളങ്ങളില്‍ തങ്ങരുതു. ആമയുടേയും മുയലിന്റേയും ഓട്ടത്തില്‍ മുയലിന്റെ ഓട്ടം പോലെ ആകരുതു. രണ്ടു, യാത്ര സുഖകരമാകണമെങ്കില്‍ ഭാരങ്ങള്‍ കുറയ്ക്കണം. ട്രയിനിലെ വാചകം ഇവിടെ ശ്രദ്ധാര്‍ഹമാണു. Less luggage more comfort. പാട്ടുകാരന്റെ ഭാഷയില്‍, ഭാരങ്ങള്‍ കൂടുന്നതിനാല്‍ ഒന്നുംവേണ്ടാ യാത്രയില്‍ - അല്പമപ്പം വിശപ്പിനു സ്വല്പവെള്ളം ദാഹിക്കില്‍ . ക്ഷണികവും നശ്വരവുമായ ഈ ലോക ജീവിതം അനന്തമായ മറ്റൊരു സൗഭാഗ്യജീവിതത്തിലേക്കുള്ള പ്രയാണമാണെന്നും, അതിലേക്കാണു നാം വിളിക്കപ്പട്ടിരിക്കുന്നതു എന്ന ബോദ്ധ്യത്തോടെയും , അതിനു പ്രതിബന്ധമായതിനെ ഉപേക്ഷിച്ചു ലക്ഷ്യത്തില്‍ എത്തിച്ചേരുവാന്‍ ഈ ചിന്തകള്‍ ഉപകരിക്കട്ടെ.
ആ രക്ഷാപദ്ധതിയുടെ സവിശേഷത മനസ്സിലാക്കുമ്പോള്‍ മാത്രമേ അബ്രഹാമിനു അതിലുള്ള സ്ഥാനം എത്ര വലിയതാണു എന്നു വ്യക്തമാകുകയുള്ളു. ആദ്യമാതാപിതാക്കള്‍ പാപം ചെയ്തു, പാപത്തിന്റെ ശമ്പളമായ മരണത്തിനു വിധേയരായപ്പോള്‍ തന്റെ സൃഷ്ടിയെ പൂര്‍ണ്ണമായി ഉപേക്ഷിക്കുവാന്‍ ദൈവസ്നേഹം അനുവദിക്കാത്തതിനാല്‍, മരണത്തില്‍ നിന്നുള്ള വീണ്ടെടുപ്പു അന്നേ ദൈവം വാഗ്ദത്തം ചെയ്യുകയുണ്ടായി. സ്ത്രീയുടെ സന്തതി സര്‍പ്പത്തിന്റെ തല ചതയ്ക്കും എന്നു സ്ത്രീയുടെ സന്തതിയായി ഈ ഭൂമിയില്‍ ജനിക്കുവാന്‍ പോകുന്ന ക്രിസ്തുവിനെ സൂചിപ്പിക്കുകയും, അതിനുള്ള ഒരുക്കം ആദാം സ്വന്ത സ്വരൂപത്തിലും സാദൃശ്യപ്രകാരവും ജനിപ്പിച്ച ശേത്തിലൂടെ ആരംഭിക്കുകയും ചെയ്തു. അതാകട്ടെ അതിനുശേഷം ഓരോ തലമുറയിലും ഓരോരുത്തരിലൂടെ കടന്നു വന്നു ക്രിസ്തുവില്‍ എത്തിച്ചേരുകയാണു ചെയ്യുന്നതു. പഴയനിയമ ചരിത്രം തന്നെ ഇതാണു വ്യക്തമാക്കുന്നതു എന്നു പറയാവുന്നതാണു. ആദമില്‍ നിന്നു ശേത്തിലൂടെ ആ രക്ഷാപദ്ധതിയുടെ തന്തു ഇടമുറിയാതെ ക്രിസ്തുവില്‍ എത്തിച്ചേരുന്നതു പഴയനിയമം ശ്രദ്ധാപൂര്‍വ്വം വായിച്ചാല്‍ കണ്ടെത്താവുന്നതാണു. വി.വേദപുസ്തകത്തില്‍ കാണുന്ന വംശാവലി ഈ സത്യമാണു വെളിവാക്കുന്നതു. പുതിയ നയമത്തില്‍ വി.മത്തായിയുടേയും വി.ലൂക്കോസിന്റേയും സുവിശേഷത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന വംശാവലികള്‍ ഇതു വ്യക്തമാക്കുന്നു. വി.ലൂക്കോസു, ആദാമില്‍ ആരംഭിച്ച രക്ഷാപദ്ധതി ക്രിസ്തുവില്‍ എത്തിച്ചേര്‍ന്നതു എങ്ങനെയാണു എന്നു വംശാവലിയിലൂടെ തെളിയിക്കുന്നു. എന്നാല്‍ വി.മത്തായി, ദൈവത്തിന്റെ ഈ രക്ഷാപദ്ധതിയില്‍ യഹൂദജനതയുടെ സ്ഥാനം എന്താണു എന്നു വെളിവാക്കുകയാണു ചെയ്തിരിക്കുന്നതു. അതിനാല്‍ കര്‍ത്താവിന്റെ വംശാവലി ആരംഭിച്ചതു അബ്രഹാമില്‍ നിന്നാണു. ഇതാകട്ടെ അബ്രഹാമിനു ഈ രക്ഷാപദ്ധതിയിലുള്ള വലിയ സ്ഥാനം എന്താണെന്നു നമ്മെ ബോദ്ധ്യപ്പടുത്തുന്നു. ഉല്പഃ12;2ല്‍ 'ഞാന്‍ നിന്നെ വലിയൊരു ജാതിയാക്കും' എന്ന അനുഗ്രഹവും വാഗ്ദത്തവും ഈ സത്യം വിളിച്ചോതുന്നു. അതുകൊണ്ടുതന്നെ അബ്രഹാം വി.വേദപുസ്തക ചരിത്രത്തിലെ സുപ്രധാന വഴിത്തിരിവായും, ദൈവത്തിന്റെ രക്ഷാപദ്ധതിയിലെ നിര്‍ണ്ണായക കണ്ണിയായും തീര്‍ന്നിരിക്കുന്നു. ആദാമും ഹവ്വയും ഒരു ബലഹീന നിമിഷത്തില്‍ ചെയ്തുപോയ പാപത്തിന്റെ ഫലമായ മരണത്തില്‍ നിന്നു മനുഷ്യകുലത്തിനു രക്ഷ നല്‍കുവാനായി നൂറ്റാണ്ടുകളുടെ ഒരുക്കം സര്‍വ്വശക്തനായ ദൈവത്തിനു വേണ്ടിവന്നു. എന്നാല്‍ ആ രക്ഷ സായത്തമാക്കുവാന്‍ മനുഷ്യനു ഹ്രസ്വമായ ഒരു ആയുസ്സു മാത്രം മതി എന്നു കാണുമ്പോഴാണു മനുഷ്യനോടുള്ള ദൈവത്തിന്റെ സ്നേഹം എത്രമാത്രം വിലമതിക്കുവാന്‍ കഴിയാത്തതാണു എന്നു ബോദ്ധ്യമാകുന്നതു.വി.യോഹഃ 3;16 ല്‍ ''തന്റെ ഏകജാതനായ പുത്രനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്‍കുവാന്‍ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.'' എന്നു വി.യോഹന്നാന്‍ പറയുമ്പോള്‍ അതു കുറേക്കൂടെ വ്യക്തമാകുന്നു.
അബ്രഹാമിനു ഉണ്ടായ ഈ ദൈവവിളിയില്‍ സകല മനുഷ്യരും സ്വീകരിക്കേണ്ട ചില വലിയ സന്ദേശങ്ങള്‍ നമുക്കു വായിച്ചെടുക്കുവാന്‍ കഴിയും. 'ഞാന്‍ കാണിപ്പാനിരിക്കുന്ന ദേശത്തേക്കു പോക'' എന്നാണു യഹോവ അബ്രഹാമിനോടു അരുളിച്ചെയ്തതു. കാണിപ്പാനിരിക്കുന്ന ദേശം എന്നതു പാലും തേനും ഒഴുകുന്ന കനാന്‍ദേശമായിരുന്നു എന്നു പിന്നീടു നാം കാണുന്നു. കനാന്‍ എന്നതു സ്വര്‍ഗ്ഗരാജ്യത്തിന്റെ ഒരു മുന്‍കുറി ആയിരുന്നു എന്നും വി.വേദപുസ്തകം സൂചിപ്പിക്കുന്നുണ്ടു. അതായതു സ്വര്‍ഗ്ഗരാജ്യത്തിലേക്കുള്ള ഒരു വിളി കൂടെ ആയിരുന്നു അതു. രക്ഷയിലേക്കുള്ള മാര്‍ഗ്ഗം ഏതാണു എന്നു ചൂണ്ടി കാണിക്കുകയായിരുന്നു. രക്ഷ കാംക്ഷിക്കുന്ന ഏവര്‍ക്കും ഉള്ള ദൈവവിളിയായിട്ടു ഇതു കാണേണ്ടതാണു. ആ ദൈവവിളി സ്വീകരിക്കുന്നവര്‍ ചെയ്യേണ്ടതായ രണ്ടു കാര്യങ്ങള്‍ അതില്‍ വ്യക്തമായി പറഞ്ഞിരിക്കുന്നു. ആ രണ്ടു കാര്യങ്ങള്‍ ഏതെല്ലാമാണെന്നു ചിന്തിച്ചു ഈ ധ്യാനത്തിനു വിരാമമിടാം.
അബ്രഹാമിനോടു യഹോവ അരുളിച്ചെയ്തതു ഒന്നു കൂടെ ശ്രദ്ധിക്കു.'' നീ നിന്റെ ദേശത്തേയും ചാര്‍ച്ചക്കാരേയും പിതൃഭവനത്തേയും വിട്ടു പുറപ്പെട്ടു ഞാന്‍ കാണിപ്പാനിരിക്കുന്ന ദേശത്തേക്കു പോക.'' കാണിപ്പാനിരിക്കുന്ന ദേശം പ്രാപിക്കണമെങ്കില്‍ വിട്ടു പുറപ്പെട്ടു പോകണം എന്നത്രേ യഹോവ അരുളിച്ചെയ്തതു. ഒന്നാമതു ചെയ്യേണ്ടതു 'വിടുക' എന്നതാണു. മറ്റൊരു ദേശത്തു പോകണമെങ്കില്‍ താന്‍ ആയിരിക്കുന്ന ദേശം വിട്ടേ മതിയാകൂ. എന്നാല്‍ ഇവിടെ ദേശത്തെ മാത്രമല്ല ചാര്‍ച്ചക്കാരേയും പിതൃഭവനത്തേയും ഉപേക്ഷിക്കണം എന്നത്രേ പറഞ്ഞിരിക്കുന്നതു. തന്നെ അനുഗമിക്കുന്നവര്‍ ചെയ്യേണ്ടതും ഇതുതന്നെയാണു എന്നത്രേ കര്‍ത്താവും അരുളിച്ചെയ്തിരിക്കുന്നതു. വി.മത്താഃ 10;37 ''എന്നേക്കാള്‍ അധികം അപ്പനേയോ അമ്മയേയോ പ്രിയപ്പെടുന്നവന്‍ എനിക്കു യോഗ്യനല്ല; എന്നേക്കാള്‍ അധികം മകനേയോ മകളേയോ പ്രിയപ്പെടുന്നവന്‍ എനിക്കു യോഗ്യനല്ല.'' തനിക്കു പ്രിയങ്കരവും അനിവാര്യമെന്നു കരുതുന്നതും ആണെങ്കിലും രക്ഷാപദ്ധതിക്കു തടസ്സമാണെങ്കില്‍ അവ ഉപേക്ഷിക്കുവാന്‍ തയ്യാറാകുമ്പോള്‍ മാത്രമേ രക്ഷ സ്വായത്തമാകുകയുള്ളു. ചില വര്‍ജ്ജനം അനുപേക്ഷണീയമാണെന്നു സാരം. ദൈവത്തിന്റെ രക്ഷാപദ്ധതിയിലെ നിര്‍ണ്ണായക വ്യക്തികളായി വി.വേദപുസ്തകം വരച്ചു കാണിക്കുന്ന വിശ്വാസവീരന്മാരെല്ലാം പരിത്യാഗത്തിനു തയ്യാറായവരാണു. ഇന്നും ഈ രക്ഷ സ്വന്തമാക്കകണം നെഞ്ചില് വര്‍ജ്ജനം അനിവാര്യമാണു. നോമ്പില്‍ ചില ഭക്ഷണപദാര്‍ത്ഥങ്ങള്‍ വര്‍ജ്ജിക്കണമെന്നും വൈവാഹികബന്ധത്തില്‍ നിന്നു ഒഴിഞ്ഞിരിക്കണമെന്നും ഉള്ള സഭയുടെ അനുശാസനം വെറും മാനുഷിക കല്പനയാണെന്നു ധരിച്ചു തള്ളിക്കളയുമ്പോള്‍ അവര്‍ അറിയാതെ രക്ഷയില്‍ നിന്നു അകന്നു പോകുകയാണു.
പുറപ്പെട്ടു പോകുക എന്ന ആഹ്വാനത്തില്‍ വര്‍ജ്ജനം, അഥവാ ഉപേക്ഷിക്കല്‍ ചേര്‍ന്നു കിടക്കുന്നു. എന്നാല്‍ പുറപ്പാടിലെ ഉപേക്ഷിക്കല്‍ ഒരിക്കലും തിരികെ ലഭിക്കാത്തവിധത്തിലുള്ളതാണു. അബ്രഹാമിന്റെ പുറപ്പാടു കനാനിലേക്കുള്ള യാത്രയുടെ തുടക്കണമാണു എന്നു നേരത്തെ പറയുകയുണ്ടായല്ലോ. ഈ പുറപ്പാടിന്റെ അര്‍ത്ഥം കുറേക്കൂടെ വ്യക്തമാകുന്നതു യിസ്രായേല്‍ ജനതയുടെ പുറപ്പാടിലാണു. മിസ്രയീമിലെ എല്ലാം ഉപേക്ഷിച്ചു മരുഭൂമിയിലൂടെ നാല്പതു സംവത്സരം യാത്ര ചെയ്യേണ്ടി വന്നു അവര്‍ക്കു വാഗ്ദത്തനാട്ടില്‍ എത്തിച്ചേരുവാന്‍. ക്രിസ്തീയ ജീവിതത്തെ ഒരു പ്രയാണത്തോടാണല്ലോ പരിശുദ്ധനായ പൗലോസുസ്ളീഹാ ഉപമിച്ചിരിക്കുന്നതു. ഗോത്രപിതാക്കന്മാരുടെ പിതാവായ യാക്കോബിനോടു ഫറവോന്‍ ആയുസ്സിനെ കുറിച്ചു ചോദിച്ചപ്പോള്‍ ' എന്റെ പരദേശപ്രയാണത്തിന്റെ കാലം 120 സംവത്സരമായിരിക്കുന്നു. (ഉല്പഃ 47;9) എന്ന മറുപടി ഇതിനോടു ചേര്‍ത്തു ചിന്തിക്കേണ്ടതാണു. ഒരു ലക്ഷ്യത്തിലേക്കുള്ള പ്രയാണം വിജയകരമാകണമെങ്കില്‍ കുറഞ്ഞതു രണ്ടു കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഒന്നു, ഇടത്താവളങ്ങളില്‍ തങ്ങരുതു. ആമയുടേയും മുയലിന്റേയും ഓട്ടത്തില്‍ മുയലിന്റെ ഓട്ടം പോലെ ആകരുതു. രണ്ടു, യാത്ര സുഖകരമാകണമെങ്കില്‍ ഭാരങ്ങള്‍ കുറയ്ക്കണം. ട്രയിനിലെ വാചകം ഇവിടെ ശ്രദ്ധാര്‍ഹമാണു. Less luggage more comfort. പാട്ടുകാരന്റെ ഭാഷയില്‍, ഭാരങ്ങള്‍ കൂടുന്നതിനാല്‍ ഒന്നുംവേണ്ടാ യാത്രയില്‍ - അല്പമപ്പം വിശപ്പിനു സ്വല്പവെള്ളം ദാഹിക്കില്‍ . ക്ഷണികവും നശ്വരവുമായ ഈ ലോക ജീവിതം അനന്തമായ മറ്റൊരു സൗഭാഗ്യജീവിതത്തിലേക്കുള്ള പ്രയാണമാണെന്നും, അതിലേക്കാണു നാം വിളിക്കപ്പട്ടിരിക്കുന്നതു എന്ന ബോദ്ധ്യത്തോടെയും , അതിനു പ്രതിബന്ധമായതിനെ ഉപേക്ഷിച്ചു ലക്ഷ്യത്തില്‍ എത്തിച്ചേരുവാന്‍ ഈ ചിന്തകള്‍ ഉപകരിക്കട്ടെ.
Comments
Post a Comment