വചനപരിച്ഛേദം-10
10- അനുഗ്രഹം പ്രാപിക്കുവാനുള്ള മാര്‍ഗ്ഗങ്ങള്‍
ഉല്പഃ 12;2,3. ഞാന്‍ നിന്നെ വലിയോരു ജാതിയാക്കും; നിന്നെ അനുഗ്രഹിച്ചു നിന്റെ പേര്‍ വലുതാക്കും; നീ ഒരു അനുഗ്രഹമായിരിക്കും. നിന്നെ അനുഗ്രഹിക്കുന്നവരെ ഞാന്‍ അനുഗ്രഹിക്കും, നിന്നെ ശപിക്കുന്നവരെ ഞാന്‍ ശപിക്കും; നിന്നില്‍ ഭൂമിയിലെ സകലവംശങ്ങളും അനുഗ്രഹിക്കപ്പെടും.
അബ്രഹാമിനെ യഹോവയായ ദൈവം വിളിച്ചു 'ഞാന്‍ കാണിപ്പാനിരിക്കുന്ന ദേശത്തേക്കു പുറപ്പെട്ടു പോക' എന്നു അരുളിച്ചെയ്തതിനുശേഷം അബ്രഹാമിനെ അനുഗ്രഹിക്കുന്നതാണു ഈ വാക്യങ്ങള്‍. വി.വേദപുസ്തകത്തില്‍ വ്യക്തമായ ഒരു ദൈവവിളി ആദ്യമായി ലഭിക്കുന്നതു അബ്രഹാമിനാണെങ്കിലും ദൈവത്തിന്റെ അനുഗ്രഹം അതിനുമുമ്പു ചിലര്‍ക്കു ലഭിച്ചതായി കാണാന്‍ കഴിയും. രണ്ടുപേരെയാണു ദൈവം അനുഗ്രഹിച്ചതായി നാം ദര്‍ശിക്കുന്നതു. ആദ്യമാതാപിതാക്കന്മാരും നോഹയും മക്കളുമാണു അനുഗ്രഹം പ്രാപിച്ചവര്‍.ഉല്പഃ1;28ല്‍ '' ദൈവം അവരെ അനുഗ്രഹിച്ചുഃ നിങ്ങള്‍ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയില്‍ നിറഞ്ഞു അതിനെ അടക്കി സമുദ്രത്തിലെ മത്സ്യത്തിന്മേലും ആകാശത്തിലെ പറവജാതിയിന്മേലും സകല ഭൂചരജന്തുവിന്മേലും വാഴുവീന്‍ എന്നു അവരോടു കല്പിച്ചു.'' എന്നിപ്രകാരം അനുഗ്രഹിക്കുന്നതായി കാണുന്നു. ഉല്പഃ 9;1ല്‍ '' ദൈവം നോഹിനേയും അവന്റെ പുത്രന്മാരേയും അനുഗ്രഹിച്ചു അവരോടു അരുളിച്ചെയ്തതെന്തെന്നാല്‍ഃ നിങ്ങള്‍ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയില്‍ നിറവീന്‍.'' എന്നിങ്ങനെ നോഹിനേയും പുത്രന്മാരേയും അനുഗ്രഹിക്കുന്നു.ഇവ രണ്ടും ഒരുവിധത്തില്‍ ഒരേ അനുഗ്രഹം തന്നെയാണു. ആദാമില്‍ മനുഷ്യകുലത്തിന്റെ ആരംഭവും നോഹില്‍ മനുഷ്യകുലത്തിന്റെ പുനരാരംഭവുമായതിനാലാകാം അങ്ങനെ അനുഗ്രഹിച്ചതു. എന്നാല്‍ ഈ അനുഗ്രഹങ്ങള്‍ക്കും അബ്രഹാമിനു ലഭിച്ച അനുഗ്രഹത്തിനും സാധര്‍മ്മ്യമൊന്നും ഇല്ലെന്നു മാത്രമല്ല വലിയ വ്യത്യാസവും നമുക്കു കാണുവാന്‍ കഴിയും.ആദാമിനും നോഹിനും നല്‍കിയ അനുഗ്രഹം ആ വ്യക്തികള്‍ക്കു അല്ല ഒരു സമൂഹത്തിനാണു നല്‍കിയിരിക്കുന്നതു.അവിടെ 'നിങ്ങള്‍' എന്ന ബഹുവചനമാണു ഉപയോഗിച്ചിരിക്കുന്നതു. ഇവിടെ അബ്രഹാമെന്ന വ്യക്തിക്കാണു അനുഗ്രഹം നല്‍കുന്നതു. അവിടെ 'നീ', 'നിന്നെ' എന്നിങ്ങനെ ഏകവചനമാണല്ലോ കാണുന്നതു.ആവിധത്തില്‍ വിലയിരുത്തുമ്പോള്‍ വി.വേദപുസ്തകത്തില്‍ വ്യക്തികള്‍ക്കു നല്‍കുന്ന ആദ്യത്തെ അനുഗ്രഹമായി ഇതിനെ കാണാവുന്നതാണു.
അബ്രഹാമിനു ലഭിച്ച അനുഗ്രഹത്തില്‍ ചില സവിശേഷതകള്‍ ദര്‍ശിക്കുവാന്‍ കഴിയുന്നതോടൊപ്പം ദൈവാനുഗ്രഹങ്ങള്‍ ജീവിതത്തില്‍ അനുഭവവേദ്യമായി തീരണമെങ്കില്‍ നാം എന്തൊക്കെ ചെയ്യേണ്ടതായിട്ടുണ്ടു എന്നും ഇവിടെ വായിച്ചെടുക്കുവാന്‍ കഴിയും.. ദൈവം അബ്രഹാമിനെ വിളിച്ചു 'ഞാന്‍ കാണിപ്പാനിരിക്കുന്ന ദേശത്തേക്കു പുറപ്പെട്ടു പോക' എന്നു അരുളിച്ചെയ്തതിനു ശേഷമാണു ഈ അനുഗ്രഹം നല്‍കുന്നതു എന്നതാണു ഒന്നാമത്തെ പ്രത്യേകത. ദൈവവിളി ജീവിതത്തില്‍ സാര്‍ത്ഥകമാകണമെങ്കില്‍ അനുഗ്രഹം അനുപേക്ഷണീയമാണെന്നതാണു ഒന്നാമത്തെ കാര്യം. എന്നാല്‍ ദൈവവിളി അതേപടി സ്വീകരിക്കുവാന്‍ തയ്യാറായെങ്കില്‍ മാത്രമേ അനുഗ്രഹം അനുഭവവേദ്യമാകുകയുള്ളു എന്നതും അതോടൊപ്പം ചേര്‍ന്നു നില്‍ക്കുന്ന ഒരു സത്യമാണു. ഇവരണ്ടും പരസ്പരപൂരകങ്ങളാണു എന്നതത്രേ ഇവിടെ വെളിവാകുന്നതു. അതുകൊണ്ടാണു യഹോവ ആദ്യം ഞാന്‍ കാണിപ്പാനിരിക്കുന്ന ദേശത്തേക്കു പിതൃഭവനത്തേയും ദേശത്തേയും ചാര്‍ച്ചക്കാരേയും വിട്ടു പുറപ്പെട്ടു പോക എന്നു അരുളിച്ചെയ്തതു. അതു അനുസരിച്ചാല്‍ ഈ അനുഗ്രഹങ്ങളെല്ലാം നിനക്കു ലഭിക്കും എന്നു വ്യക്തമായി പറഞ്ഞിട്ടില്ലെങ്കിലും, അതിനു ശേഷം ഈ അനുഗ്രഹങ്ങളെല്ലാം നല്‍കിയതില്‍ നിന്നു അതു ഊഹിക്കാവുന്നതാണു. അനുസരിക്കുമ്പോള്‍ മാത്രമേ ഇവ സാര്‍ത്ഥകമാകുകയുള്ളു. അനുസരണമാണു അനുഗ്രഹത്തിന്റെ ആദ്യപടി എന്നു ഈ സംഭവം നമുക്കു ഓതിത്തരുന്നു. അനുസരണം ഇന്നു നഷ്ടമായിക്കൊണ്ടിരിക്കുന്ന ഒന്നാണു. ആരും ആരേയും അനുസരിക്കുകയില്ല. ഞാനാണു വലിയവന്‍, എനിക്കു എല്ലാം അറിയാം, ആരും എന്നെ പഠിപ്പിക്കുകയും ഉപദേശിക്കുകയും വേണ്ട, എന്റെ കാര്യം നോക്കുവാന്‍ എനിക്കറിയാം, എനിക്കു ആരുടേയും സഹായം വേണ്ടാ എന്നിപ്രകാരമുള്ള ചിന്താഗതിയും അഹന്തയും അനുസരണത്തില്‍ നിന്നു അകറ്റി കളയുന്നു. സംശയമാണു അനുസരണത്തിനു തടസ്സമായി നില്‍ക്കുന്ന മറ്റൊരു ഘടകം. ഇവിടെയാണു അബ്രഹാം നമുക്കു മാതൃകയാകുന്നതു.യഹോവയുടെ അരുളപ്പാടു ഉണ്ടായപ്പോള്‍ അതില്‍ സംശയിക്കുകയോ അതിനെ ചോദ്യം ചെയ്യുകയോ ചെയ്യാതെ അബ്രഹാം അനുസരിച്ചു എന്നാണു ഉല്പഃ12;4 ല്‍'' യഹോവ തന്നോടു കല്പിച്ചതു പോലെ അബ്രഹാം പുറപ്പെട്ടു.'' എന്നു പറഞ്ഞിരിക്കുന്നതില്‍ നിന്നു നമുക്കു മനസ്സിലാക്കാം.അബ്രഹാം നമ്മെപ്പോലെ ഒരു സാധാരണ മനുഷ്യനായിരുന്നു എങ്കില്‍ അനേകം ചോദ്യങ്ങളും സംശയങ്ങളും ഉന്നയിക്കുമായിരുന്നു. എങ്ങോട്ടാണു പോകുന്നതു? എത്രദൂരം സഞ്ചരിക്കണം? പിതൃഭവനത്തേയും ദേശത്തേയുമൊക്കെ ഉപേക്ഷിക്കണമോ? ഇതെല്ലാം ഉപേക്ഷിച്ചാല്‍ കിട്ടുന്നതു എന്താണു? യാത്രയില്‍ അവിടുന്നു കൂടെയുണ്ടാകുമോ?ഇങ്ങനെ നീണ്ടുപോകും ചോദ്യങ്ങളും സംശയങ്ങളും. എന്നാല്‍ അബ്രഹാം ദൈവത്തോടു ഒരു ചോദ്യവും ചോദിച്ചില്ല; ഒരു സംശയവും പറഞ്ഞുമില്ല. യഹോവ അരുളിച്ചെയ്തതു അണുവിട തെറ്റാതെ അബ്രഹാം അനുസരിച്ചു.അതു അവനു നീതിയായി കണക്കിട്ടു. ഇന്നു ആത്മീയവും ലൗകികവുമായ കാര്യങ്ങളില്‍ വിശ്വാസികളുടെ മനസ്സില്‍ അനേകം ചോദ്യങ്ങളാണുള്ളതു. ഇതൊക്കെ സത്യമാണോ? ഇങ്ങനെയൊക്കെ ചെയ്യുവാന്‍ വേദപുസ്തകത്തില്‍ പറഞ്ഞിട്ടുണ്ടോ? ചോദ്യവും സംശയവും ഉണ്ടാകുവാന്‍ കാരണം വിശ്വാസമില്ലായ്മയാണു. ,വിശ്വാസമുള്ളവര്‍ മാത്രമേ ചോദ്യം ചെയ്യാതെ അനുസരിക്കുകയുള്ളു. വിശ്വാസമാണു അനുഗ്രഹത്തിന്റെ കവാടം തുറക്കുന്ന താക്കോല്‍. വിശ്വാസം അനുസരണത്തിലേക്കും അനുസരണം പ്രവൃത്തിയിലേക്കും എത്തിച്ചേരുമ്പോള്‍ ദൈവവിളിയും അനുഗ്രഹവും അനുഭവവേദ്യമായി തീരുന്നു. പ്രവൃത്തിയില്‍ തെളിയുന്ന വിശ്വാസമാണു ആവശ്യം.
സുനിശ്ചിതവും കുറവുകളില്ലാത്തതുമായ ഒരു വര്‍ത്തമാനകാലത്തില്‍ ജീവിക്കുമ്പോഴാണു അനിശ്ചിതമായ ഒരു ഭാവിയിലേക്കു അബ്രഹാം കാലെടുത്തു വച്ചതു. വിളിച്ചവന്‍ വിശ്വസ്തനാണെന്നുള്ള അചഞ്ചലവും ഉറച്ചതുമായ വിശ്വാസമാണു അബ്രഹാമിനെ അതിനു പ്രാപ്തനാക്കിയതു. അതുകൊണ്ടാണു അബ്രഹാം വിശ്വാസികളുടെ പിതാവു എന്നു എന്നാളും പ്രകീര്‍ത്തിതനായി നിലകൊള്ളുന്നതു. ജീവിതാന്ത്യം വരെ ദൈവത്തെ സംശയിക്കുകയോ ചോദ്യം ചോദിക്കുകയോ അബ്രഹാം ചെയ്തിട്ടില്ല. അബ്രഹാമിന്റെ പില്ക്കാലജീവിതത്തില്‍ അനേകം ശോധനകളും പരീക്ഷകളും പ്രശ്നങ്ങളും കടന്നു വന്നപ്പോഴും എന്തേ ഇങ്ങനെ? എന്നു ചോദിച്ചിട്ടില്ല. വാര്‍ദ്ധക്യത്തില്‍ എത്തിയപ്പോഴും 'ഞാന്‍ നിന്നെ ഒരു വലിയ ജാതിയാക്കും' എന്നു പറഞ്ഞിട്ടെന്തേ ഒരു മകനേപ്പോലും തരാത്തതു എന്നു ചോദിച്ചിട്ടില്ല. മിസ്രയീമ്യദാസിയായ ഹാഗാറില്‍ ജനിച്ച യിശ്മായേലാണു തന്റെ അനന്തരാവകാശി എന്നു കരുതി സന്തോഷിച്ചിരുന്നപ്പോഴാണു വാഗ്ദത്തസന്തതിയായി യിസഹാക്കു പിറന്നതു. തന്റെ മകനോടൊപ്പം ദാസിയുടെ മകനും അവകാശിയാകരുതു എന്ന പിടിവാശിയോടെ യിശ്മായേലിനെ ഉപേക്ഷിക്കുവാന്‍ സാറാ നിര്‍ബ്ബന്ധിച്ചപ്പോള്‍ അബ്രഹാമിനു അനിഷ്ടം തോന്നിയെങ്കിലും ഭാര്യ സാറായുടെ വാക്കു കേട്ടുകൊള്‍ക എന്നു യഹോവ അരുളിച്ചെയ്തപ്പോള്‍ ഒരുചോദ്യം പോലും ചോദിക്കാതെ അബ്രഹാം യിശ്മായേലിനേയും ഹാഗാറിനേയും ഭവനത്തില്‍ നിന്നു ഇറക്കി വിട്ടു. തന്റെ പ്രതീക്ഷയും സ്വപ്നവുമായി വളര്‍ത്തിക്കൊണ്ടു വന്ന മകന്‍ യിസഹാക്കിനെ തനിക്കു ബലിയായി നല്‍കണമെന്നു യഹോവ പറഞ്ഞപ്പോള്‍ ഒരു മടിയും കൂടാതെ, സാറയോടു പോലും പറയാതെ മകനേയും കൊണ്ടു ബലിയര്‍പ്പിക്കുവാനായി പോയവനാണു അബ്രഹാം. ഇവിടെയെല്ലാം പതറുകയോ, ചഞ്ചലപ്പെടുകയോ, സംശയിക്കുകയോ, ചോദ്യം ചെയ്യുകയോ ചെയ്യാതെ അബ്രഹാം ദൈവത്തെ അനുസരിക്കുവാന്‍ കാരണം ദൈവത്തിലുള്ള അടിയുറച്ച വിശ്വാസമാണു എന്നതില്‍ പക്ഷാന്തരമില്ല.
അബ്രഹാമിന്റെ ചരിത്രം ശ്രദ്ധാപൂര്‍വ്വം വായിക്കുന്നവര്‍ക്കു 15-ാം അദ്ധ്യായം വായിക്കുമ്പോള്‍ ഈ കാര്യത്തില്‍ സംശയം തോന്നാവുന്നതാണു. ഉല്പഃ 15;1-4 അബ്രഹാമിനു ദര്‍ശനത്തില്‍ യഹോയുടെ അരുളപ്പാടുണ്ടായി.' അബ്രാമേ, നീ ഭയപ്പെടേണ്ടാ; ഞാന്‍ നിന്റെ പരിചയും നിന്റെ അതിമഹത്തായ പ്രതിഫലവുമാകുന്നു ' എന്നു യഹോവ അരുളിച്ചെയ്തപ്പോള്‍ അബ്രഹാം യഹോവയോടു ' കര്‍ത്താവായ യഹോവേ , നീ എനിക്കു എന്തു തരും? ഞാന്‍ മക്കളില്ലാത്തവനായി നടക്കുന്നുവല്ലോ; എന്റെ അവകാശി ദമ്മേശെക്കുകാരനായ ഈ എല്യേസര്‍ അത്രേ എന്നു പറഞ്ഞു. നീ എനിക്കു സന്തതിയെ തന്നിട്ടില്ല, എന്റെ വീട്ടില്‍ ജനിച്ച ദാസന്‍ എന്റെ അവകാശിയാകുന്നു എന്നും പറഞ്ഞു.' അബ്രഹാമിന്റെ ഈ വാക്കുകളില്‍ പരാതിയും പരിഭവവും സംശയവും ചോദ്യവുമൊക്കെ നമുക്കു വായിച്ചെടുക്കുവാന്‍ കഴിയും. യഹോവയാകട്ടെ അബ്രഹാം സംശയിച്ചതിലും തന്നോടു പരിഭവിച്ചതിലും ഒന്നും അനിഷ്ടം കാണിക്കാതെയും കോപിക്കാതെയും, നീ എന്തേ എന്നെ സംശയിച്ചതു? നിനക്കു വിശ്വാസമില്ലേ ? 'എന്നൊന്നും ചോദിക്കാതെയും ശാന്തനായി നിന്റെ ഉദരത്തില്‍ നിന്നു തന്നെ പുറപ്പെടുന്നവന്‍ തന്നെ നിന്റെ അവകാശിയാകും എന്നു പറഞ്ഞു സമാശ്വസിപ്പിക്കുന്നു. വീണ്ടും യഹോവ ഈ ദേശത്തെ നിനക്കു അവകാശമായി തരുവാന്‍ കല്‍ദയപട്ടണമായ ഊരില്‍ നിന്നു കൂട്ടിക്കൊണ്ടുവന്ന യഹോവ ഞാനാകുന്നു എന്നു പറഞ്ഞപ്പോള്‍, ഞാന്‍ അതിനെ അവകാശമാക്കുമെന്നുള്ളതു എന്തൊന്നിനാല്‍ അറിയും എന്നു ചോദിക്കുന്നതിലും സംശയവും മറ്റും പ്രകടമാകുന്നണ്ടു. അവിടെയും യഹോവ അബ്രഹാമിനു വിശ്വാസമുണ്ടാകുവാന്‍ വേണ്ടി ചില കാര്യങ്ങള്‍ ചെയ്യുന്നു. ഇവിടെ, ചോദ്യം ചെയ്യാതെയും സംശയിക്കാതെയും വിശ്വാസത്തോടെ അനുസരിക്കുന്നവര്‍ക്കു മാത്രമാണു അനുഗഹം അനുഭവിക്കുവാന്‍ കഴിയുന്നതു എന്നു പറഞ്ഞതിനോടു ഇതു യോജിക്കുകയില്ലല്ലോ എന്നു ചോദിക്കാവുന്നതാണു.അതിനുള്ള മറുപടി ഒന്നു മാത്രമാണു. അബ്രഹാം ചോദ്യചെയ്യാതെയും സംശയിക്കാതെയും വിശ്വാസത്തോടെ അനുസരിച്ചതിനു ശേഷമാണു ഇങ്ങനെ ചോദ്യം ഉന്നയിച്ചതു. ആദ്യമായിരുന്നുവെങ്കില്‍ യഹോവയുടെ പ്രതികരണം ഇങ്ങനെയാകുമായിരുന്നില്ല. First obey then complaint എന്നു പറയാറുണ്ടല്ലോ. അബ്രഹാമിന്റെ വിശ്വാസം കുറേക്കൂടെ ഉറപ്പിക്കുകയായിരുന്നു ഇവിടെ യഹോവയുടെ ഉദ്ദേശമെന്നു ഉല്പഃ15;6 വ്യക്തമാക്കുന്നു.'' അവന്‍ യഹോവയില്‍ വിശ്വസിച്ചു അതു അവന്നു നീതിയായി കണക്കിട്ടു ' എന്നാണല്ലോ അവിടെ കാണുന്നതു.
ആദ്യം യഹോവ അബ്രഹാമിനെ വിളിച്ചതിനു ശേഷം അനുഗ്രഹിച്ചപ്പോള്‍ ആ അനുഗ്രഹവചനങ്ങളില്‍ വിളിച്ചതിന്റെ ഉദ്ദേശം എന്താണെന്നും അതുകൊണ്ടു ലഭിക്കുന്ന ഭാഗ്യാവസ്ഥ എന്താണെന്നും അനുഗ്രഹത്തിന്റെ സവിശേഷതകള്‍ എന്താണെന്നും വ്യക്തമാക്കുന്നു. 'ഞാന്‍ നിന്നെ വലിയൊരു ജാതിയാക്കും; നിന്നെ അനുഗ്രഹിച്ചു നിന്റെ പേര്‍ വലുതാക്കും. നീ ഒരു അനുഗ്രഹമായിരിക്കും. നിന്നില്‍ ഭൂമിയിലെ സകലവംശങ്ങളും അനുഗ്രഹിക്കപ്പെടും.' യഹോവ അബ്രഹാമിനും അവന്റെ സന്തതിപരമ്പരകള്‍ക്കും നല്‍കുന്ന ഒരു വലിയ വാഗ്ദത്തമാണിതു. എന്നാല്‍ ശ്രദ്ധാപൂര്‍വ്വം വായിച്ചാല്‍ അബ്രഹാമിനോ അവന്റെ സന്തതികള്‍ക്കോ മാത്രം ലഭിച്ച ഒരു വാഗ്ദത്തം അല്ല എന്നു മനസ്സിലാകും. ഭൂമിയിലെ സകലവംശങ്ങളും അനുഗ്രഹിക്കപ്പെടും എന്നു പറഞ്ഞിരിക്കുന്നതിനാല്‍ ഇതു സര്‍വ്വജനത്തിനും ഉണ്ടാകുവാനുള്ള വലിയ സന്തോഷത്തിന്റെ സൂചനയാണെന്നു വെളിവാകുന്നു. സ്ത്രീയുടെ സന്തതി സര്‍പ്പത്തിന്റെ തല ചതയ്ക്കും എന്ന ആദമിനു ലഭിച്ച വാഗ്ദത്തത്തിന്റെ പൂര്‍ത്തീകരണം യിസ്രായേലിന്റെ സന്തതിയായി പിറക്കുവാന്‍ പോകുന്ന ക്രിസ്തുവിലാണെന്ന സൂചന ഇവിടെ വായിച്ചെടുക്കാം. നിന്റെ പേര്‍ വലുതാക്കും എന്നതിനു അബ്രാം എന്നതു അബ്രഹാം എന്നാക്കുമെന്നു മാത്രമല്ല എന്നാളും പുകഴ്ത്തപ്പെടുന്ന നാമമാകും എന്നും അര്‍ത്ഥമുണ്ടു. ഇവിടെ അബ്രഹാം ഒരു ജനതയുടെ തലവനായി മാറുന്നതോടൊപ്പം സര്‍വ്വലോകത്തിനും ലഭിക്കുവാന്‍ പോകുന്ന അനുഗ്രഹത്തിന്റെ കവാടമായും തീരുന്നു. ഇവിടെ നാം ഒരു കാര്യം തിരിച്ചറിയേണ്ടതുണ്ടു. അബ്രഹാമിനെ വിളിച്ചു വേര്‍തിരിച്ചു അനുഗ്രഹിച്ചതു പോലെ നമ്മെയും ദൈവം ക്രിസ്ത്യാനിയായി വിളിച്ചു വേര്‍തിരിച്ചിരിക്കുന്നതിലും അതുപോലെ ദൈവത്തിനു ഒരു വലിയ ലക്ഷ്യമുണ്ടു.നമ്മിലൂടെ സര്‍വ്വലോകവും രക്ഷിക്കപ്പെടണമെന്നതാണു നമ്മെ വിളിച്ചതിന്റെയും ഉദ്ദേശം. ഉല്പഃ26;5ല്‍ യിസഹാക്കിനോടും, ഉല്പഃ 28;14 ല്‍ യാക്കോബിനോടും ഇതു ആവര്‍ത്തിക്കുന്നു എന്നതു അതിനു മതിയായ തെളിവാണു.
അബ്രഹാം മുഖാന്തിരം ഭൂമിയിലെ സകലവംശങ്ങളും അനുഗ്രഹിക്കപ്പെടുവാന്‍ ഇടയായതു എങ്ങനെയാണു എന്നു ആ വാക്യം വ്യക്തമാക്കുന്നുണ്ടു.'ഞാന്‍ നിന്നെ വലിയൊരു ജാതിയാക്കും; നിന്നെ അനുഗ്രഹിച്ചു നിന്റെ പേര്‍ വലുതാക്കും ' എന്നു പറഞ്ഞിട്ടു 'നീ ഒരു അനുഗ്രഹമായിരിക്കും.' എന്നു കൂടെ ചേര്‍ത്തു പറയുന്നു. നിന്നെ ഒരു വലിയ ജാതിയാക്കുന്നതും നിന്നെ അനുഗ്രഹിച്ചു പേര്‍ വലുതാക്കുന്നതും മറ്റുള്ളവര്‍ക്കു ഒരു അനുഗ്രഹമായി തീരുവാണു എന്നത്രേ മനസ്സിലാക്കേണ്ടതു. അനുഗ്രഹം അനുഗ്രഹമായി തീരണമെങ്കില്‍ അതു അന്യര്‍ക്കു കൂടി ഉപകരിക്കുന്നതാകണം എന്നര്‍ത്ഥം. അബ്രഹാം ചെന്ന ദേശത്തെല്ലാം ഒരനുഗ്രഹമായിരുന്നു. ഇവന്‍ വന്നതുകൊണ്ടാണു ഈ ദോഷങ്ങളെല്ലാം വന്നതു എന്നു ആരും പറഞ്ഞിട്ടുമില്ല. അബ്രഹാമിനോടൊപ്പം പുറപ്പെട്ട ലോത്തും അബ്രഹാമിനോടൊപ്പം ജീവിച്ച കാലത്തു അനുഗ്രഹിക്കപ്പെട്ടവനായിരുന്നു. എന്നാല്‍ അബ്രഹാമിനെ വിട്ടു സോദോമില്‍ പാര്‍ത്ത ലോത്തു സമ്പന്നനായെങ്കിലും അന്യര്‍ക്കു അനുഗ്രഹമായി തീരാഞ്ഞതിനാല്‍, ദേശം നശിച്ചു, ഭാര്യ ഉപ്പുതൂണായി,മക്കള്‍ക്കു ഒരു ശാപവുമായി തീര്‍ന്നു. നമ്മെക്കുറിച്ചു മറ്റുള്ളവര്‍ അവന്‍ ദൈവത്താല്‍ അനുഗ്രഹിക്കപ്പെട്ടവനാണെന്നു പറയുമായിരിക്കും. ദൈവം നമ്മെ അനുഗ്രഹിച്ചതു കൊണ്ടാണു ഇന്നത്തെ നിലയില്‍ ആയതു എന്നു നാമും സാക്ഷ്യം പറയും. എന്നാല്‍ മറ്റുള്ളവര്‍ നമ്മെക്കുറിച്ചു നാം അവര്‍ക്കു ഒരനുഗ്രഹമാണു എന്നു പറയുമ്പോഴാണു യഥാര്‍ത്ഥത്തില്‍ നാം അനുഗ്രഹീതരാകുന്നതു. ആ അനുഗ്രഹം മാത്രമേ തലമുറകളോളം നിലനില്ക്കുകയുള്ളു.അബ്രഹാം ഒരു അനുഗ്രഹമായി തീര്‍ന്നതിനാല്‍ യിസഹാക്കു അനുഗ്രഹിക്കപ്പെട്ടവനായി, യാക്കോബും ഗോത്രപിതാക്കന്മാരും അവരിലൂടെ ഭൂമിയിലെ സകലവംശങ്ങളും അനുഗ്രഹിക്കപ്പെട്ടവരായി. ഇവിടെ നാം നമ്മിലേക്കു തന്നെ തിരിയണം. ഭര്‍ത്താവിനെ കുറിച്ചു ഭാര്യ അദ്ദേഹം എനിക്കു ഒരനുഗ്രഹമാണു എന്നു പറയുമോ? അതുപോലെ ഭാര്യയെ കുറിച്ചു ഭര്‍ത്താവും മാതാപിതാക്കളെക്കുറിച്ചു മക്കളും, മക്കളെ കുറിച്ചു മാതാപിതാക്കളും സഹോദരന്മാര്‍ തമ്മിലും അയല്‍പക്കക്കാരും ദേശം മുഴുവനും ഇങ്ങനെ പറയുമോ? അങ്ങനെ പറയുവാന്‍ കഴിയുന്ന കാലത്തു മാത്രമേ ഇവിടെ സമാധാനവും ശാന്തിയും വാഴുകയുള്ളു.
നാം ആഗ്രഹിക്കുന്നതും അപേക്ഷിക്കുന്നതും എന്നെ അനുഗ്രഹിക്കേണമേ എന്നു മാത്രമാണു. ഞങ്ങളെ എന്ന ബഹുവചനം നാം ഉപയോഗിക്കാറില്ല. അഥവാ ആരാധനയിലും പ്രാര്‍ത്ഥനയിലും മറ്റും ഉപയോഗിച്ചാല്‍ തന്നെ ആ 'ഞങ്ങളില്‍ ' ഞാനും എന്റെ കുടുംബവും വരെ ഉള്‍പ്പെട്ടു എന്നു വരാം. അല്പം കൂടെ വിശാലമനസ്കനാണെങ്കില്‍ തനിക്കു പ്രിയപ്പെട്ടവരും വേണ്ടപ്പെട്ടവരും വരെ ഉള്‍പ്പെടും എന്നേക്കാള്‍ അനുഗ്രഹിക്കപ്പെട്ടവനായി അന്യനെ കാണുന്നതു തന്നെ എനിക്കു സഹിക്കുവാന്‍ കഴിയുകയില്ല. ഞാന്‍ മുഖാന്തരം അന്യന്‍ അനുഗ്രഹിക്കപ്പെടുന്നതു എനിക്കു ചിന്തിക്കുവാന്‍ പോലും കഴിയുകയില്ല. ഒരു കൊച്ചുകഥ കേട്ടിട്ടുണ്ടു. ഒരിടത്തു ഒരു മുക്കുവന്‍ ഒരിക്കല്‍ മീന്‍ പിടിക്കുവാന്‍ പോയപ്പോള്‍ അയാളുടെ വലയില്‍ വലിയ ഒരു മത്സ്യം അകപ്പെട്ടു. അയാള്‍ ബദ്ധപ്പെട്ടു വലിച്ചു കരയ്ക്കു കയറ്റി. അതിന്റെ വയറു കീറിയപ്പോള്‍ ഒരു മത്സ്യകന്യക അതില്‍ നിന്നു പുറത്തു വന്നു. താന്‍ ദീര്‍ഘകാലമായി ഇവിടെ ബന്ധിതയായിരുന്നു. അങ്ങാണു എന്നെ മോചിപ്പിച്ചതു. അതില്‍ അങ്ങയോടു ഞാന്‍ കടപ്പെട്ടിരിക്കുന്നു. പ്രത്യുപകാരമായി മൂന്നു വരങ്ങള്‍ ചോദിച്ചു കൊള്‍ക. ഞാന്‍ തരാം. പക്ഷെ ചോദിക്കുന്ന അനുഗ്രഹത്തിന്റെ ഇരട്ടി അങ്ങയുടെ അയല്‍ക്കാരനു നല്‍കും. വളരെ ആലോചിച്ച ശേഷം മനോഹരമായ വീടും സുഖസൗകര്യങ്ങളും ചോദിച്ചു. അതുപോലെ ഭവിക്കും എന്നു പറഞ്ഞിട്ടു മത്സ്യകന്യക, ഇനിയും വീട്ടില്‍ പോയതിനു ശേഷം എന്നെ വിളിച്ചു പറഞ്ഞാല്‍ മതിയെന്നു പറഞ്ഞു അപ്രത്യക്ഷയായി. അയാള്‍ വീട്ടില്‍ ചെന്നപ്പോള്‍ വീടും സൗകര്യങ്ങളും കണ്ടു അതിശയിച്ചു പോയി. പക്ഷെ, അയല്‍പക്കത്തെ വീടു കണ്ടപ്പോള്‍ അയാളുടെ മനസ്സു പിടഞ്ഞു. രണ്ടാമതു, ഇനിയും മീന്‍പിടിക്കാന്‍ പോകാതെ ജീവിക്കുവാന്‍ ആവശ്യമായ സമ്പത്തു ചോദിച്ചു. അതും കിട്ടി പക്ഷെ അയല്‍ക്കാരനു അതിന്റെ ഇരട്ടി കിട്ടിയതു അയാള്‍ക്കു സഹിക്കുവാന്‍ കഴിഞ്ഞില്ല. മൂന്നാമത്തെ വരത്തിനായി പല ദിവസം ആലോചിച്ചു ഒരു തീരുമാനത്തില്‍ എത്തി. തന്റെ ഒരു കണ്ണു എടുത്തു കളയണമെന്നതായിരുന്നു അയാള്‍ ആവശ്യപ്പെട്ടതു. അപ്പോള്‍ അയല്‍ക്കാരന്റെ രണ്ടു കണ്ണും നഷ്ടപ്പെടുമല്ലോ എന്നതു അയാള്‍ക്കു ആശ്വാസം നല്‍കിയത്രേ. അന്യന്‍ നന്മ അനുഭവിക്കുന്നതു പലപ്പോഴും നമ്മെ അലോസരപ്പെടുത്തും എന്നതു നിഷേധിക്കാനാവില്ല . എന്നാല്‍ നമ്മുടെ അനുഗ്രഹം അന്യരുടെ അനുഗ്രഹമായി തീരുമ്പോള്‍ മാത്രമേ അതു ജീവിതാന്ത്യം വരേയും തലമുറവരേയും അനുഗ്രഹമായി നിലനില്ക്കുകയുള്ളു എന്നു അബ്രഹാമിനു ലഭിച്ച അനുഗ്രഹം നമ്മെ പഠിപ്പിക്കുന്നു. അതിനാല്‍ അന്യര്‍ക്കു ഒരനുഗ്രഹമായി തീരുവാന്‍ എന്നേയും അനുഗ്രഹിക്കേണമേ എന്നു പ്രാര്‍ത്ഥിക്കാം.
അബ്രഹാമിനു ലഭിച്ച അനുഗ്രഹത്തില്‍ ചില സവിശേഷതകള്‍ ദര്‍ശിക്കുവാന്‍ കഴിയുന്നതോടൊപ്പം ദൈവാനുഗ്രഹങ്ങള്‍ ജീവിതത്തില്‍ അനുഭവവേദ്യമായി തീരണമെങ്കില്‍ നാം എന്തൊക്കെ ചെയ്യേണ്ടതായിട്ടുണ്ടു എന്നും ഇവിടെ വായിച്ചെടുക്കുവാന്‍ കഴിയും.. ദൈവം അബ്രഹാമിനെ വിളിച്ചു 'ഞാന്‍ കാണിപ്പാനിരിക്കുന്ന ദേശത്തേക്കു പുറപ്പെട്ടു പോക' എന്നു അരുളിച്ചെയ്തതിനു ശേഷമാണു ഈ അനുഗ്രഹം നല്‍കുന്നതു എന്നതാണു ഒന്നാമത്തെ പ്രത്യേകത. ദൈവവിളി ജീവിതത്തില്‍ സാര്‍ത്ഥകമാകണമെങ്കില്‍ അനുഗ്രഹം അനുപേക്ഷണീയമാണെന്നതാണു ഒന്നാമത്തെ കാര്യം. എന്നാല്‍ ദൈവവിളി അതേപടി സ്വീകരിക്കുവാന്‍ തയ്യാറായെങ്കില്‍ മാത്രമേ അനുഗ്രഹം അനുഭവവേദ്യമാകുകയുള്ളു എന്നതും അതോടൊപ്പം ചേര്‍ന്നു നില്‍ക്കുന്ന ഒരു സത്യമാണു. ഇവരണ്ടും പരസ്പരപൂരകങ്ങളാണു എന്നതത്രേ ഇവിടെ വെളിവാകുന്നതു. അതുകൊണ്ടാണു യഹോവ ആദ്യം ഞാന്‍ കാണിപ്പാനിരിക്കുന്ന ദേശത്തേക്കു പിതൃഭവനത്തേയും ദേശത്തേയും ചാര്‍ച്ചക്കാരേയും വിട്ടു പുറപ്പെട്ടു പോക എന്നു അരുളിച്ചെയ്തതു. അതു അനുസരിച്ചാല്‍ ഈ അനുഗ്രഹങ്ങളെല്ലാം നിനക്കു ലഭിക്കും എന്നു വ്യക്തമായി പറഞ്ഞിട്ടില്ലെങ്കിലും, അതിനു ശേഷം ഈ അനുഗ്രഹങ്ങളെല്ലാം നല്‍കിയതില്‍ നിന്നു അതു ഊഹിക്കാവുന്നതാണു. അനുസരിക്കുമ്പോള്‍ മാത്രമേ ഇവ സാര്‍ത്ഥകമാകുകയുള്ളു. അനുസരണമാണു അനുഗ്രഹത്തിന്റെ ആദ്യപടി എന്നു ഈ സംഭവം നമുക്കു ഓതിത്തരുന്നു. അനുസരണം ഇന്നു നഷ്ടമായിക്കൊണ്ടിരിക്കുന്ന ഒന്നാണു. ആരും ആരേയും അനുസരിക്കുകയില്ല. ഞാനാണു വലിയവന്‍, എനിക്കു എല്ലാം അറിയാം, ആരും എന്നെ പഠിപ്പിക്കുകയും ഉപദേശിക്കുകയും വേണ്ട, എന്റെ കാര്യം നോക്കുവാന്‍ എനിക്കറിയാം, എനിക്കു ആരുടേയും സഹായം വേണ്ടാ എന്നിപ്രകാരമുള്ള ചിന്താഗതിയും അഹന്തയും അനുസരണത്തില്‍ നിന്നു അകറ്റി കളയുന്നു. സംശയമാണു അനുസരണത്തിനു തടസ്സമായി നില്‍ക്കുന്ന മറ്റൊരു ഘടകം. ഇവിടെയാണു അബ്രഹാം നമുക്കു മാതൃകയാകുന്നതു.യഹോവയുടെ അരുളപ്പാടു ഉണ്ടായപ്പോള്‍ അതില്‍ സംശയിക്കുകയോ അതിനെ ചോദ്യം ചെയ്യുകയോ ചെയ്യാതെ അബ്രഹാം അനുസരിച്ചു എന്നാണു ഉല്പഃ12;4 ല്‍'' യഹോവ തന്നോടു കല്പിച്ചതു പോലെ അബ്രഹാം പുറപ്പെട്ടു.'' എന്നു പറഞ്ഞിരിക്കുന്നതില്‍ നിന്നു നമുക്കു മനസ്സിലാക്കാം.അബ്രഹാം നമ്മെപ്പോലെ ഒരു സാധാരണ മനുഷ്യനായിരുന്നു എങ്കില്‍ അനേകം ചോദ്യങ്ങളും സംശയങ്ങളും ഉന്നയിക്കുമായിരുന്നു. എങ്ങോട്ടാണു പോകുന്നതു? എത്രദൂരം സഞ്ചരിക്കണം? പിതൃഭവനത്തേയും ദേശത്തേയുമൊക്കെ ഉപേക്ഷിക്കണമോ? ഇതെല്ലാം ഉപേക്ഷിച്ചാല്‍ കിട്ടുന്നതു എന്താണു? യാത്രയില്‍ അവിടുന്നു കൂടെയുണ്ടാകുമോ?ഇങ്ങനെ നീണ്ടുപോകും ചോദ്യങ്ങളും സംശയങ്ങളും. എന്നാല്‍ അബ്രഹാം ദൈവത്തോടു ഒരു ചോദ്യവും ചോദിച്ചില്ല; ഒരു സംശയവും പറഞ്ഞുമില്ല. യഹോവ അരുളിച്ചെയ്തതു അണുവിട തെറ്റാതെ അബ്രഹാം അനുസരിച്ചു.അതു അവനു നീതിയായി കണക്കിട്ടു. ഇന്നു ആത്മീയവും ലൗകികവുമായ കാര്യങ്ങളില്‍ വിശ്വാസികളുടെ മനസ്സില്‍ അനേകം ചോദ്യങ്ങളാണുള്ളതു. ഇതൊക്കെ സത്യമാണോ? ഇങ്ങനെയൊക്കെ ചെയ്യുവാന്‍ വേദപുസ്തകത്തില്‍ പറഞ്ഞിട്ടുണ്ടോ? ചോദ്യവും സംശയവും ഉണ്ടാകുവാന്‍ കാരണം വിശ്വാസമില്ലായ്മയാണു. ,വിശ്വാസമുള്ളവര്‍ മാത്രമേ ചോദ്യം ചെയ്യാതെ അനുസരിക്കുകയുള്ളു. വിശ്വാസമാണു അനുഗ്രഹത്തിന്റെ കവാടം തുറക്കുന്ന താക്കോല്‍. വിശ്വാസം അനുസരണത്തിലേക്കും അനുസരണം പ്രവൃത്തിയിലേക്കും എത്തിച്ചേരുമ്പോള്‍ ദൈവവിളിയും അനുഗ്രഹവും അനുഭവവേദ്യമായി തീരുന്നു. പ്രവൃത്തിയില്‍ തെളിയുന്ന വിശ്വാസമാണു ആവശ്യം.
സുനിശ്ചിതവും കുറവുകളില്ലാത്തതുമായ ഒരു വര്‍ത്തമാനകാലത്തില്‍ ജീവിക്കുമ്പോഴാണു അനിശ്ചിതമായ ഒരു ഭാവിയിലേക്കു അബ്രഹാം കാലെടുത്തു വച്ചതു. വിളിച്ചവന്‍ വിശ്വസ്തനാണെന്നുള്ള അചഞ്ചലവും ഉറച്ചതുമായ വിശ്വാസമാണു അബ്രഹാമിനെ അതിനു പ്രാപ്തനാക്കിയതു. അതുകൊണ്ടാണു അബ്രഹാം വിശ്വാസികളുടെ പിതാവു എന്നു എന്നാളും പ്രകീര്‍ത്തിതനായി നിലകൊള്ളുന്നതു. ജീവിതാന്ത്യം വരെ ദൈവത്തെ സംശയിക്കുകയോ ചോദ്യം ചോദിക്കുകയോ അബ്രഹാം ചെയ്തിട്ടില്ല. അബ്രഹാമിന്റെ പില്ക്കാലജീവിതത്തില്‍ അനേകം ശോധനകളും പരീക്ഷകളും പ്രശ്നങ്ങളും കടന്നു വന്നപ്പോഴും എന്തേ ഇങ്ങനെ? എന്നു ചോദിച്ചിട്ടില്ല. വാര്‍ദ്ധക്യത്തില്‍ എത്തിയപ്പോഴും 'ഞാന്‍ നിന്നെ ഒരു വലിയ ജാതിയാക്കും' എന്നു പറഞ്ഞിട്ടെന്തേ ഒരു മകനേപ്പോലും തരാത്തതു എന്നു ചോദിച്ചിട്ടില്ല. മിസ്രയീമ്യദാസിയായ ഹാഗാറില്‍ ജനിച്ച യിശ്മായേലാണു തന്റെ അനന്തരാവകാശി എന്നു കരുതി സന്തോഷിച്ചിരുന്നപ്പോഴാണു വാഗ്ദത്തസന്തതിയായി യിസഹാക്കു പിറന്നതു. തന്റെ മകനോടൊപ്പം ദാസിയുടെ മകനും അവകാശിയാകരുതു എന്ന പിടിവാശിയോടെ യിശ്മായേലിനെ ഉപേക്ഷിക്കുവാന്‍ സാറാ നിര്‍ബ്ബന്ധിച്ചപ്പോള്‍ അബ്രഹാമിനു അനിഷ്ടം തോന്നിയെങ്കിലും ഭാര്യ സാറായുടെ വാക്കു കേട്ടുകൊള്‍ക എന്നു യഹോവ അരുളിച്ചെയ്തപ്പോള്‍ ഒരുചോദ്യം പോലും ചോദിക്കാതെ അബ്രഹാം യിശ്മായേലിനേയും ഹാഗാറിനേയും ഭവനത്തില്‍ നിന്നു ഇറക്കി വിട്ടു. തന്റെ പ്രതീക്ഷയും സ്വപ്നവുമായി വളര്‍ത്തിക്കൊണ്ടു വന്ന മകന്‍ യിസഹാക്കിനെ തനിക്കു ബലിയായി നല്‍കണമെന്നു യഹോവ പറഞ്ഞപ്പോള്‍ ഒരു മടിയും കൂടാതെ, സാറയോടു പോലും പറയാതെ മകനേയും കൊണ്ടു ബലിയര്‍പ്പിക്കുവാനായി പോയവനാണു അബ്രഹാം. ഇവിടെയെല്ലാം പതറുകയോ, ചഞ്ചലപ്പെടുകയോ, സംശയിക്കുകയോ, ചോദ്യം ചെയ്യുകയോ ചെയ്യാതെ അബ്രഹാം ദൈവത്തെ അനുസരിക്കുവാന്‍ കാരണം ദൈവത്തിലുള്ള അടിയുറച്ച വിശ്വാസമാണു എന്നതില്‍ പക്ഷാന്തരമില്ല.
അബ്രഹാമിന്റെ ചരിത്രം ശ്രദ്ധാപൂര്‍വ്വം വായിക്കുന്നവര്‍ക്കു 15-ാം അദ്ധ്യായം വായിക്കുമ്പോള്‍ ഈ കാര്യത്തില്‍ സംശയം തോന്നാവുന്നതാണു. ഉല്പഃ 15;1-4 അബ്രഹാമിനു ദര്‍ശനത്തില്‍ യഹോയുടെ അരുളപ്പാടുണ്ടായി.' അബ്രാമേ, നീ ഭയപ്പെടേണ്ടാ; ഞാന്‍ നിന്റെ പരിചയും നിന്റെ അതിമഹത്തായ പ്രതിഫലവുമാകുന്നു ' എന്നു യഹോവ അരുളിച്ചെയ്തപ്പോള്‍ അബ്രഹാം യഹോവയോടു ' കര്‍ത്താവായ യഹോവേ , നീ എനിക്കു എന്തു തരും? ഞാന്‍ മക്കളില്ലാത്തവനായി നടക്കുന്നുവല്ലോ; എന്റെ അവകാശി ദമ്മേശെക്കുകാരനായ ഈ എല്യേസര്‍ അത്രേ എന്നു പറഞ്ഞു. നീ എനിക്കു സന്തതിയെ തന്നിട്ടില്ല, എന്റെ വീട്ടില്‍ ജനിച്ച ദാസന്‍ എന്റെ അവകാശിയാകുന്നു എന്നും പറഞ്ഞു.' അബ്രഹാമിന്റെ ഈ വാക്കുകളില്‍ പരാതിയും പരിഭവവും സംശയവും ചോദ്യവുമൊക്കെ നമുക്കു വായിച്ചെടുക്കുവാന്‍ കഴിയും. യഹോവയാകട്ടെ അബ്രഹാം സംശയിച്ചതിലും തന്നോടു പരിഭവിച്ചതിലും ഒന്നും അനിഷ്ടം കാണിക്കാതെയും കോപിക്കാതെയും, നീ എന്തേ എന്നെ സംശയിച്ചതു? നിനക്കു വിശ്വാസമില്ലേ ? 'എന്നൊന്നും ചോദിക്കാതെയും ശാന്തനായി നിന്റെ ഉദരത്തില്‍ നിന്നു തന്നെ പുറപ്പെടുന്നവന്‍ തന്നെ നിന്റെ അവകാശിയാകും എന്നു പറഞ്ഞു സമാശ്വസിപ്പിക്കുന്നു. വീണ്ടും യഹോവ ഈ ദേശത്തെ നിനക്കു അവകാശമായി തരുവാന്‍ കല്‍ദയപട്ടണമായ ഊരില്‍ നിന്നു കൂട്ടിക്കൊണ്ടുവന്ന യഹോവ ഞാനാകുന്നു എന്നു പറഞ്ഞപ്പോള്‍, ഞാന്‍ അതിനെ അവകാശമാക്കുമെന്നുള്ളതു എന്തൊന്നിനാല്‍ അറിയും എന്നു ചോദിക്കുന്നതിലും സംശയവും മറ്റും പ്രകടമാകുന്നണ്ടു. അവിടെയും യഹോവ അബ്രഹാമിനു വിശ്വാസമുണ്ടാകുവാന്‍ വേണ്ടി ചില കാര്യങ്ങള്‍ ചെയ്യുന്നു. ഇവിടെ, ചോദ്യം ചെയ്യാതെയും സംശയിക്കാതെയും വിശ്വാസത്തോടെ അനുസരിക്കുന്നവര്‍ക്കു മാത്രമാണു അനുഗഹം അനുഭവിക്കുവാന്‍ കഴിയുന്നതു എന്നു പറഞ്ഞതിനോടു ഇതു യോജിക്കുകയില്ലല്ലോ എന്നു ചോദിക്കാവുന്നതാണു.അതിനുള്ള മറുപടി ഒന്നു മാത്രമാണു. അബ്രഹാം ചോദ്യചെയ്യാതെയും സംശയിക്കാതെയും വിശ്വാസത്തോടെ അനുസരിച്ചതിനു ശേഷമാണു ഇങ്ങനെ ചോദ്യം ഉന്നയിച്ചതു. ആദ്യമായിരുന്നുവെങ്കില്‍ യഹോവയുടെ പ്രതികരണം ഇങ്ങനെയാകുമായിരുന്നില്ല. First obey then complaint എന്നു പറയാറുണ്ടല്ലോ. അബ്രഹാമിന്റെ വിശ്വാസം കുറേക്കൂടെ ഉറപ്പിക്കുകയായിരുന്നു ഇവിടെ യഹോവയുടെ ഉദ്ദേശമെന്നു ഉല്പഃ15;6 വ്യക്തമാക്കുന്നു.'' അവന്‍ യഹോവയില്‍ വിശ്വസിച്ചു അതു അവന്നു നീതിയായി കണക്കിട്ടു ' എന്നാണല്ലോ അവിടെ കാണുന്നതു.
ആദ്യം യഹോവ അബ്രഹാമിനെ വിളിച്ചതിനു ശേഷം അനുഗ്രഹിച്ചപ്പോള്‍ ആ അനുഗ്രഹവചനങ്ങളില്‍ വിളിച്ചതിന്റെ ഉദ്ദേശം എന്താണെന്നും അതുകൊണ്ടു ലഭിക്കുന്ന ഭാഗ്യാവസ്ഥ എന്താണെന്നും അനുഗ്രഹത്തിന്റെ സവിശേഷതകള്‍ എന്താണെന്നും വ്യക്തമാക്കുന്നു. 'ഞാന്‍ നിന്നെ വലിയൊരു ജാതിയാക്കും; നിന്നെ അനുഗ്രഹിച്ചു നിന്റെ പേര്‍ വലുതാക്കും. നീ ഒരു അനുഗ്രഹമായിരിക്കും. നിന്നില്‍ ഭൂമിയിലെ സകലവംശങ്ങളും അനുഗ്രഹിക്കപ്പെടും.' യഹോവ അബ്രഹാമിനും അവന്റെ സന്തതിപരമ്പരകള്‍ക്കും നല്‍കുന്ന ഒരു വലിയ വാഗ്ദത്തമാണിതു. എന്നാല്‍ ശ്രദ്ധാപൂര്‍വ്വം വായിച്ചാല്‍ അബ്രഹാമിനോ അവന്റെ സന്തതികള്‍ക്കോ മാത്രം ലഭിച്ച ഒരു വാഗ്ദത്തം അല്ല എന്നു മനസ്സിലാകും. ഭൂമിയിലെ സകലവംശങ്ങളും അനുഗ്രഹിക്കപ്പെടും എന്നു പറഞ്ഞിരിക്കുന്നതിനാല്‍ ഇതു സര്‍വ്വജനത്തിനും ഉണ്ടാകുവാനുള്ള വലിയ സന്തോഷത്തിന്റെ സൂചനയാണെന്നു വെളിവാകുന്നു. സ്ത്രീയുടെ സന്തതി സര്‍പ്പത്തിന്റെ തല ചതയ്ക്കും എന്ന ആദമിനു ലഭിച്ച വാഗ്ദത്തത്തിന്റെ പൂര്‍ത്തീകരണം യിസ്രായേലിന്റെ സന്തതിയായി പിറക്കുവാന്‍ പോകുന്ന ക്രിസ്തുവിലാണെന്ന സൂചന ഇവിടെ വായിച്ചെടുക്കാം. നിന്റെ പേര്‍ വലുതാക്കും എന്നതിനു അബ്രാം എന്നതു അബ്രഹാം എന്നാക്കുമെന്നു മാത്രമല്ല എന്നാളും പുകഴ്ത്തപ്പെടുന്ന നാമമാകും എന്നും അര്‍ത്ഥമുണ്ടു. ഇവിടെ അബ്രഹാം ഒരു ജനതയുടെ തലവനായി മാറുന്നതോടൊപ്പം സര്‍വ്വലോകത്തിനും ലഭിക്കുവാന്‍ പോകുന്ന അനുഗ്രഹത്തിന്റെ കവാടമായും തീരുന്നു. ഇവിടെ നാം ഒരു കാര്യം തിരിച്ചറിയേണ്ടതുണ്ടു. അബ്രഹാമിനെ വിളിച്ചു വേര്‍തിരിച്ചു അനുഗ്രഹിച്ചതു പോലെ നമ്മെയും ദൈവം ക്രിസ്ത്യാനിയായി വിളിച്ചു വേര്‍തിരിച്ചിരിക്കുന്നതിലും അതുപോലെ ദൈവത്തിനു ഒരു വലിയ ലക്ഷ്യമുണ്ടു.നമ്മിലൂടെ സര്‍വ്വലോകവും രക്ഷിക്കപ്പെടണമെന്നതാണു നമ്മെ വിളിച്ചതിന്റെയും ഉദ്ദേശം. ഉല്പഃ26;5ല്‍ യിസഹാക്കിനോടും, ഉല്പഃ 28;14 ല്‍ യാക്കോബിനോടും ഇതു ആവര്‍ത്തിക്കുന്നു എന്നതു അതിനു മതിയായ തെളിവാണു.
അബ്രഹാം മുഖാന്തിരം ഭൂമിയിലെ സകലവംശങ്ങളും അനുഗ്രഹിക്കപ്പെടുവാന്‍ ഇടയായതു എങ്ങനെയാണു എന്നു ആ വാക്യം വ്യക്തമാക്കുന്നുണ്ടു.'ഞാന്‍ നിന്നെ വലിയൊരു ജാതിയാക്കും; നിന്നെ അനുഗ്രഹിച്ചു നിന്റെ പേര്‍ വലുതാക്കും ' എന്നു പറഞ്ഞിട്ടു 'നീ ഒരു അനുഗ്രഹമായിരിക്കും.' എന്നു കൂടെ ചേര്‍ത്തു പറയുന്നു. നിന്നെ ഒരു വലിയ ജാതിയാക്കുന്നതും നിന്നെ അനുഗ്രഹിച്ചു പേര്‍ വലുതാക്കുന്നതും മറ്റുള്ളവര്‍ക്കു ഒരു അനുഗ്രഹമായി തീരുവാണു എന്നത്രേ മനസ്സിലാക്കേണ്ടതു. അനുഗ്രഹം അനുഗ്രഹമായി തീരണമെങ്കില്‍ അതു അന്യര്‍ക്കു കൂടി ഉപകരിക്കുന്നതാകണം എന്നര്‍ത്ഥം. അബ്രഹാം ചെന്ന ദേശത്തെല്ലാം ഒരനുഗ്രഹമായിരുന്നു. ഇവന്‍ വന്നതുകൊണ്ടാണു ഈ ദോഷങ്ങളെല്ലാം വന്നതു എന്നു ആരും പറഞ്ഞിട്ടുമില്ല. അബ്രഹാമിനോടൊപ്പം പുറപ്പെട്ട ലോത്തും അബ്രഹാമിനോടൊപ്പം ജീവിച്ച കാലത്തു അനുഗ്രഹിക്കപ്പെട്ടവനായിരുന്നു. എന്നാല്‍ അബ്രഹാമിനെ വിട്ടു സോദോമില്‍ പാര്‍ത്ത ലോത്തു സമ്പന്നനായെങ്കിലും അന്യര്‍ക്കു അനുഗ്രഹമായി തീരാഞ്ഞതിനാല്‍, ദേശം നശിച്ചു, ഭാര്യ ഉപ്പുതൂണായി,മക്കള്‍ക്കു ഒരു ശാപവുമായി തീര്‍ന്നു. നമ്മെക്കുറിച്ചു മറ്റുള്ളവര്‍ അവന്‍ ദൈവത്താല്‍ അനുഗ്രഹിക്കപ്പെട്ടവനാണെന്നു പറയുമായിരിക്കും. ദൈവം നമ്മെ അനുഗ്രഹിച്ചതു കൊണ്ടാണു ഇന്നത്തെ നിലയില്‍ ആയതു എന്നു നാമും സാക്ഷ്യം പറയും. എന്നാല്‍ മറ്റുള്ളവര്‍ നമ്മെക്കുറിച്ചു നാം അവര്‍ക്കു ഒരനുഗ്രഹമാണു എന്നു പറയുമ്പോഴാണു യഥാര്‍ത്ഥത്തില്‍ നാം അനുഗ്രഹീതരാകുന്നതു. ആ അനുഗ്രഹം മാത്രമേ തലമുറകളോളം നിലനില്ക്കുകയുള്ളു.അബ്രഹാം ഒരു അനുഗ്രഹമായി തീര്‍ന്നതിനാല്‍ യിസഹാക്കു അനുഗ്രഹിക്കപ്പെട്ടവനായി, യാക്കോബും ഗോത്രപിതാക്കന്മാരും അവരിലൂടെ ഭൂമിയിലെ സകലവംശങ്ങളും അനുഗ്രഹിക്കപ്പെട്ടവരായി. ഇവിടെ നാം നമ്മിലേക്കു തന്നെ തിരിയണം. ഭര്‍ത്താവിനെ കുറിച്ചു ഭാര്യ അദ്ദേഹം എനിക്കു ഒരനുഗ്രഹമാണു എന്നു പറയുമോ? അതുപോലെ ഭാര്യയെ കുറിച്ചു ഭര്‍ത്താവും മാതാപിതാക്കളെക്കുറിച്ചു മക്കളും, മക്കളെ കുറിച്ചു മാതാപിതാക്കളും സഹോദരന്മാര്‍ തമ്മിലും അയല്‍പക്കക്കാരും ദേശം മുഴുവനും ഇങ്ങനെ പറയുമോ? അങ്ങനെ പറയുവാന്‍ കഴിയുന്ന കാലത്തു മാത്രമേ ഇവിടെ സമാധാനവും ശാന്തിയും വാഴുകയുള്ളു.
നാം ആഗ്രഹിക്കുന്നതും അപേക്ഷിക്കുന്നതും എന്നെ അനുഗ്രഹിക്കേണമേ എന്നു മാത്രമാണു. ഞങ്ങളെ എന്ന ബഹുവചനം നാം ഉപയോഗിക്കാറില്ല. അഥവാ ആരാധനയിലും പ്രാര്‍ത്ഥനയിലും മറ്റും ഉപയോഗിച്ചാല്‍ തന്നെ ആ 'ഞങ്ങളില്‍ ' ഞാനും എന്റെ കുടുംബവും വരെ ഉള്‍പ്പെട്ടു എന്നു വരാം. അല്പം കൂടെ വിശാലമനസ്കനാണെങ്കില്‍ തനിക്കു പ്രിയപ്പെട്ടവരും വേണ്ടപ്പെട്ടവരും വരെ ഉള്‍പ്പെടും എന്നേക്കാള്‍ അനുഗ്രഹിക്കപ്പെട്ടവനായി അന്യനെ കാണുന്നതു തന്നെ എനിക്കു സഹിക്കുവാന്‍ കഴിയുകയില്ല. ഞാന്‍ മുഖാന്തരം അന്യന്‍ അനുഗ്രഹിക്കപ്പെടുന്നതു എനിക്കു ചിന്തിക്കുവാന്‍ പോലും കഴിയുകയില്ല. ഒരു കൊച്ചുകഥ കേട്ടിട്ടുണ്ടു. ഒരിടത്തു ഒരു മുക്കുവന്‍ ഒരിക്കല്‍ മീന്‍ പിടിക്കുവാന്‍ പോയപ്പോള്‍ അയാളുടെ വലയില്‍ വലിയ ഒരു മത്സ്യം അകപ്പെട്ടു. അയാള്‍ ബദ്ധപ്പെട്ടു വലിച്ചു കരയ്ക്കു കയറ്റി. അതിന്റെ വയറു കീറിയപ്പോള്‍ ഒരു മത്സ്യകന്യക അതില്‍ നിന്നു പുറത്തു വന്നു. താന്‍ ദീര്‍ഘകാലമായി ഇവിടെ ബന്ധിതയായിരുന്നു. അങ്ങാണു എന്നെ മോചിപ്പിച്ചതു. അതില്‍ അങ്ങയോടു ഞാന്‍ കടപ്പെട്ടിരിക്കുന്നു. പ്രത്യുപകാരമായി മൂന്നു വരങ്ങള്‍ ചോദിച്ചു കൊള്‍ക. ഞാന്‍ തരാം. പക്ഷെ ചോദിക്കുന്ന അനുഗ്രഹത്തിന്റെ ഇരട്ടി അങ്ങയുടെ അയല്‍ക്കാരനു നല്‍കും. വളരെ ആലോചിച്ച ശേഷം മനോഹരമായ വീടും സുഖസൗകര്യങ്ങളും ചോദിച്ചു. അതുപോലെ ഭവിക്കും എന്നു പറഞ്ഞിട്ടു മത്സ്യകന്യക, ഇനിയും വീട്ടില്‍ പോയതിനു ശേഷം എന്നെ വിളിച്ചു പറഞ്ഞാല്‍ മതിയെന്നു പറഞ്ഞു അപ്രത്യക്ഷയായി. അയാള്‍ വീട്ടില്‍ ചെന്നപ്പോള്‍ വീടും സൗകര്യങ്ങളും കണ്ടു അതിശയിച്ചു പോയി. പക്ഷെ, അയല്‍പക്കത്തെ വീടു കണ്ടപ്പോള്‍ അയാളുടെ മനസ്സു പിടഞ്ഞു. രണ്ടാമതു, ഇനിയും മീന്‍പിടിക്കാന്‍ പോകാതെ ജീവിക്കുവാന്‍ ആവശ്യമായ സമ്പത്തു ചോദിച്ചു. അതും കിട്ടി പക്ഷെ അയല്‍ക്കാരനു അതിന്റെ ഇരട്ടി കിട്ടിയതു അയാള്‍ക്കു സഹിക്കുവാന്‍ കഴിഞ്ഞില്ല. മൂന്നാമത്തെ വരത്തിനായി പല ദിവസം ആലോചിച്ചു ഒരു തീരുമാനത്തില്‍ എത്തി. തന്റെ ഒരു കണ്ണു എടുത്തു കളയണമെന്നതായിരുന്നു അയാള്‍ ആവശ്യപ്പെട്ടതു. അപ്പോള്‍ അയല്‍ക്കാരന്റെ രണ്ടു കണ്ണും നഷ്ടപ്പെടുമല്ലോ എന്നതു അയാള്‍ക്കു ആശ്വാസം നല്‍കിയത്രേ. അന്യന്‍ നന്മ അനുഭവിക്കുന്നതു പലപ്പോഴും നമ്മെ അലോസരപ്പെടുത്തും എന്നതു നിഷേധിക്കാനാവില്ല . എന്നാല്‍ നമ്മുടെ അനുഗ്രഹം അന്യരുടെ അനുഗ്രഹമായി തീരുമ്പോള്‍ മാത്രമേ അതു ജീവിതാന്ത്യം വരേയും തലമുറവരേയും അനുഗ്രഹമായി നിലനില്ക്കുകയുള്ളു എന്നു അബ്രഹാമിനു ലഭിച്ച അനുഗ്രഹം നമ്മെ പഠിപ്പിക്കുന്നു. അതിനാല്‍ അന്യര്‍ക്കു ഒരനുഗ്രഹമായി തീരുവാന്‍ എന്നേയും അനുഗ്രഹിക്കേണമേ എന്നു പ്രാര്‍ത്ഥിക്കാം.
Comments
Post a Comment