Posts

Showing posts from March, 2019

വചനപരിച്ഛേദം-73.

73-മദ്യം- സര്‍പ്പവിഷതുല്യം മാരകം. സദൃഃ 23;29,30'' ആര്‍ക്കു കഷ്ടം, ആര്‍ക്കു സങ്കടം, ആര്‍ക്കു കലഹം, ആര്‍ക്കു ആവലാതി, ആര്‍ക്കു അനാവശ്യമായ മുറിവുകള്‍, ആര്‍ക്കു കണ്‍ചുവപ്പു? വീഞ്ഞു കുടിച്ചു കൊണ്ടു നേരം വൈകിക്കുന്നവര്‍ക്കും മദ്യം രുചിച്ചു നോക്കുന്നവര്‍ക്കും തന്നെ. വീഞ്ഞു ചുവന്ന പാത്രത്തില്‍ തിളങ്ങുന്നതും രസമായി ഇറക്കുന്നതും നീ നോക്കരുതു.               മദ്യത്തിന്റെ ദോഷഫലങ്ങളേയും അതില്‍ വീണു പോകാതിരിക്കുവാനുള്ള മാര്‍ഗ്ഗങ്ങളേയും ആണു ഈവാക്കുകളിലൂടെ ശലോമോന്‍ വരച്ചു കാണിക്കുന്നതു. മദ്യം ഒരു സാമൂഹ്യവിപത്തായി മാറിയിരിക്കുന്ന ആധുനിക കാലത്തു ശലോമോന്റെ ഈ സൂക്തങ്ങളുടെ പ്രസക്തി വര്‍ദ്ധിക്കുന്നു. ഈ വാക്യത്തിന്റെ വെളിച്ചത്തില്‍ വി.വേദപുസ്തകം മദ്യപാനത്തെ കുറിച്ചു പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ നമ്മുടെ ചിന്തയ്ക്കു വിഷയമാക്കുവാനാണു ആഗ്രഹിക്കുന്നതു. അതിലേക്കു പ്രവേശിക്കുന്നതിനു മുമ്പു ഇന്നു അനിയന്ത്രിതമായി വളര്‍ന്നു വരുന്ന മദ്യപാനാസക്തിയെ കുറിച്ചു ചില വസ്തുതകള്‍ അറിഞ്ഞിരിക്കേണ്ടതു ആവശ്യമാണു. ഒരുകാലത്തു പുരുഷന്മാരിയിരുന്നു മദ്യത്തിനു അടിമകളായി തീര്‍ന്നിരുന്നതു. എന്നാല്‍ കാലം...

വി.നോമ്പുകാലധ്യാനങ്ങള്‍- 7

വി.നോമ്പുകാലധ്യാനങ്ങള്‍- 7-ഒന്നാം വെള്ളി.                   വി.നോമ്പു നമ്മെ വിശുദ്ധിയിലേക്കു വഴി നടത്തുവാനുള്ളതാണു എന്ന വലിയ സന്ദേശമാണു ഇന്നത്തെ വി.വേദവായനകള്‍ നമുക്കു നല്‍കുന്നതു. വിശുദ്ധി എന്നതുകൊണ്ടു കളങ്കരഹിതമായ ഒരു ജീവിതം മാത്രമല്ല അര്‍ത്ഥമാക്കുന്നതു . അതാകട്ടെ ഒരു വേര്‍പെട്ട ജീവിതമാണു. സാധാരണ ജീവിതത്തില്‍ നിന്നു വ്യത്യസ്തമായ ഒരു ജീവിതം. ഭൂരിപക്ഷത്തെ പോലെയല്ലാത്ത ഒരു ജീവിതം. അവിടെ ചിലതെല്ലാം ഉപേക്ഷിക്കുന്നു, ചിലതു സ്വീകരിക്കുന്നു. വി. നോമ്പും ഉപവാസവും ആ വിധത്തിലുള്ള ഒരു ജീവിതിരീതിയണു. വി. നോമ്പിലൂടെ പാപത്തെ ഉപേക്ഷിച്ചു ദൈവത്തോടു അടുക്കുന്നു. നോമ്പു അനുതാപത്തിന്റെ വഴിയാണു. അനുതാപത്തിന്റെ നിര്‍വ്വചനം Repentance is turning away from sin and turning towards God എന്നാണു. പാപത്തില്‍ നിന്നു അകന്നു ദൈവത്തോടു അടുക്കുന്നതാണു അനുതാപം. അനുതാപത്തിന്റെ ആദ്യപടി പാപബോധമാണു. പാപബോധമുണ്ടാകണമെങ്കില്‍ പാപം എന്താണെന്നു അറിയണം. പാപം എന്താണെന്നു മനസ്സിലാക്കണമെങ്കില്‍ ന്യായപ്രമാണം അറിയണം. നന്മതിന്മകളെ കുറിച്ചുള്ള അറിവാണു ന്യായപ്രമാണം നല്‍കുന്നതു. എന്തൊക്ക...

വചനപരിച്ഛേദം -72.

72-ബാലശിക്ഷയുടെ ഗൃഹപാഠങ്ങള്‍.  സദൃഃ22;6 ബാലന്‍ നടക്കേണ്ടുന്ന വഴിയില്‍ അവനെ അഭ്യസിപ്പിക്ക; അവന്‍ വൃദ്ധനായാലും അതു വിട്ടുമാറുകയില്ല.                       ജ്ഞാനിയായ ശലോമോന്‍, നൂറ്റാണ്ടുകള്‍ക്കു മുമ്പു കുറിച്ചിട്ട ഈ സാരോപദേശ ശകലം അന്നത്തെക്കാള്‍ ഇന്നു കൂടുതല്‍ പ്രസക്തമാകുന്നു. സര്‍വ്വ ശക്തനായ ദൈവം നല്‍കിയ അത്ഭുതസിദ്ധിയില്‍ നിന്നു ഉതിര്‍ന്നു വീണ ഈ സൂക്തം പ്രായോഗിക ജീവിതത്തില്‍ കൂടുതല്‍ അര്‍ത്ഥവത്തുമാണു. മക്കളെക്കുറിച്ചുള്ള ആധിയും വ്യാധിയും ലോകാരംഭം മുതല്‍ നമുക്കു കാണാന്‍ കഴിയും. ആദ്യമാതാപിതാക്കന്മാരായ ആദാമും ഹവ്വായും ഹാബേലിനെ ഓര്‍ത്തും കായേനെ കുറിച്ചു ചിന്തിച്ചും ദുഃഖിച്ചവരായിരുന്നുവല്ലോ. ഗോത്രപിതാക്കന്മാരുടെ പിതാവായ യാക്കോബു, തന്റെ പ്രിയപുത്രനായ യൗസേഫു ജീവിച്ചിരുന്നപ്പോള്‍ തന്നെ മരിച്ചു എന്നു കരുതി ദീര്‍ഘനാള്‍ ദുഃഖിച്ചതായി നാം വായിക്കുന്നു. അതിനു കാരണക്കാരായ മൂത്തപുത്രന്മാരുടെ മുഖത്തു നോക്കി 'നിങ്ങള്‍ എന്റെ നരയെ ദുഃഖത്തോടെ പാതാളത്തിലേക്കു ഇറക്കുമാറാക്കും എന്നു ഇളയപുത്രനായ ബെന്യാമീനെ മിസ്രയീമിലേക്കു കൊണ്ടുപോകാന്‍ അനുവാദം ചോ...

വചനപരിച്ഛേദം.-71.

71-സ്ത്രീ- കുടുബത്തിന്റെ വിളക്കു. സദൃഃ 14;1 സത്രീകളില്‍ ജ്ഞാനമുള്ളവള്‍ തന്റെ വീടു പണിയുന്നു. ഭോഷത്വമുള്ളവളോ സ്വന്ത കൈകളാല്‍ പൊളിച്ചു കളയുന്നു.                      ജ്ഞാനിയായ ശലോമോന്റെ ചിന്തോദ്ദീപകമായ മറ്റൊരു ജ്ഞാനശകലമാണു ഈ വാക്യം. കുടുംബജീവിതസൗഭഗത്തില്‍ സ്ത്രീക്കുള്ള പങ്കിനെ കുറിച്ചാണു ഇവിടെ പരാമര്‍ശിച്ചിരിക്കുന്നതു. ശലോമോന്‍ ഈ വാക്യത്തിലൂടെ വ്യക്തമാക്കുന്ന കാര്യങ്ങള്‍ പൂര്‍ണ്ണമായി ഗ്രഹിക്കണമെങ്കില്‍ സ്ത്രീയെ കുറിച്ചും ഭാര്യയെ കുറിച്ചും സദൃശവാക്യങ്ങളില്‍ പലയിടങ്ങളിലായി  പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ചേര്‍ത്തു ചിന്തിക്കേണ്ടതുണ്ടു. സ്ത്രീകളെ കുറിച്ചു ഇത്രയും ആധികാരികമായി പറയുവാന്‍ ശലോമോന്‍ അല്ലാതെ മറ്റാര്‍ക്കും കഴിയുകയില്ല. ലോകത്തില്‍ ആര്‍ക്കും ലഭിക്കാത്ത ജ്ഞാനം യഹോവയായ ദൈവം അദ്ദേഹത്തിനു നല്‍കിയിരിക്കുന്നു എന്നതു മാതമല്ല അതിനു കാരണം. സ്ത്രീയെ അമ്മയെന്ന നിലയിലും, ഭാര്യയെന്ന നിലയിലും, കുടുംബിനിയെന്ന നിലയിലും ഇത്രമാത്രം അടുത്തു അറിഞ്ഞ മറ്റൊരു വ്യക്തി ഈ ഭൂമുഖത്തു ജനിച്ചിട്ടില്ല എന്നതും ഒരു കാരണമാണു. കുലീനപത്നികളായി 700 പേരും വെപ്...

വചനപരിച്ഛേദം-70.

70-നന്മപ്രവൃത്തികളുടെ മാനദണ്ഡങ്ങള്‍. സദൃഃ 3;27,28 നന്മ ചെയ്വാന്‍ പ്രാപ്തിയുള്ളപ്പോള്‍ അതിനു യോഗ്യന്മാരായിരിക്കുന്നവര്‍ക്കു ചെയ്യാതിരിക്കരുതു. നിന്റെ കൈയ്യില്‍ ഉള്ളപ്പോള്‍ പോയി വരിക; നാളെത്തരാം എന്നു പറയരുതു.                    ജ്ഞാനികളില്‍ ജ്ഞാനിയായ ശലോമോന്റെ  സദൃശവാക്യങ്ങളില്‍ ഒട്ടും അപ്രധാനമല്ലാത്ത സ്ഥാനമാണു ഈ അദ്ധ്യായത്തിനുള്ളതു.ഈ ഭൂമിയില്‍ ഇതുവരെ ആര്‍ക്കും ലഭിച്ചിട്ടില്ലാത്തതും, ഇനിയും ആര്‍ക്കും ലഭിക്കുവാന്‍ സാദ്ധ്യതയില്ലാത്തതുമായ ജ്ഞാനം സര്‍വ്വശക്തനായ ദൈവത്തില്‍ നിന്നു വരദാനമായി ലഭിച്ചവനാണല്ലോ ശലോമോന്‍. തനിക്കു ലഭിച്ച ദൈവികപരിജ്ഞാനത്തിന്റെ വെളിച്ചത്തില്‍ കണ്ടെത്തിയ ശ്രേഷ്ഠമായ സൂക്തങ്ങളും സാരോപദേശങ്ങളുമാണു സദൃശവാക്യങ്ങളുടെ പ്രതിപാദ്യം. ശലോമോന്‍ , ഈ പുസ്തകത്തിലൂടെ , തന്റെ ജ്ഞാനദൃഷ്ടിയില്‍ ദൈവത്തേയും മനുഷ്യനേയും ദര്‍ശിച്ചപ്പോള്‍, ദൈവവും മനുഷ്യനും തമ്മിലും മനുഷ്യനും മനുഷ്യനും തമ്മിലും ഉള്ള ബന്ധങ്ങള്‍ എങ്ങനെയുള്ളതാണു, എങ്ങനെയുള്ളതായിരിക്കണം, എങ്ങനെയുള്ളതായിരിക്കരുതു എന്നീ കാര്യങ്ങള്‍ കണ്ടെത്തുകയും മനുഷ്യനന്മയ്ക്കായി അവ രേഖപ്പെ...