Posts

Showing posts from April, 2016

വി.നോമ്പുകാലധ്യാനങ്ങൾ -28

28-നാലാം വെള്ളി. --------------- ഇന്നത്തെ പ്രധാന ചിന്തയ്ക്കു വിഷയമാക്കുന്നതു സന്ധ്യയുടെ ഏവൻഗേലിയോൻ ഭാഗമായ വി.ലൂക്കോഃ16;19-31 ആണു.കർത്താവു പറഞ്ഞ ഒരു ഉപമയാണു അവിടുത്തെ പ്രതിപാദ്യം.ധനവാന്റേയും ലാസറിന്റേയുംഉപമ.ഏവർക്കും സുപരിചിതമായ ഒരു ഉപമ.ഇതിൽനിന്നു വി.നോമ്പിന്റെ ചില പാഠങ്ങൾ നമുക്കു പഠിക്കുവാനുണ്ടു.എന്നാൽ അതിലുപരി ഈ ലോക ജീവിതത്തെക്കുറിച്ചും മരണാനന്തര ജീവിതത്തെക്കുറിച്ചുമുള്ള ചില ഗൗരവമേറിയ കാര്യങ്ങളാണു ഈ ഉപമ കൊണ്ടു ഉദ്ദേശിച്ചിരിക്കുന്നതു.അതുകൊണ്ടു ഈ ഉപമ ഉദീരണം ചെയ്യുന്ന എല്ലാ ചിന്തകളും നമ്മുടെ ധ്യനവിഷയമാക്കേണ്ടതുണ്ടു.                                                         കർത്താവിന്റെ ഉപമകളെക്കുറിച്ചു ചിന്തിക്കുമ്പോൾ ആദ്യമേ നാം അറിഞ്ഞിരിക്കേണ്ട ചില വസ്തുതകളുണ്ടു.അതു ഗ്രഹിച്ചെങ്കിൽ മാത്രമേ ആ ഉപമകൾ ...

വി.നോമ്പുകാലധ്യാനങ്ങൾ -27

27-നാലാം വ്യാഴം. ----------------- സന്ധ്യയുടെ ഏവൻഗേലിയോൻ വി.ലൂക്കോഃ15;11-32 ആണു ഇന്നത്തെ ധ്യാനചിന്തയുടെ വിഷയം.കർത്താവു പറഞ്ഞ ഏറ്റം അധികം ചിന്തനീയമായ ഒരു ഉപമയാണു അവിടെ പ്രതിപാദിച്ചിരിക്കുന്നതു.ഒരു ചെറുകഥ പോലെ വായിക്കാവുന്ന ഒരു ഉപമ.അതിനെ മുടിയനായ പുത്രന്റെ ഉപമയെന്നാണു സാധാരണ വിളിക്കാറുള്ളതു.എന്നാൽ പല വേദപണ്ഡിതന്മാരും ഇതു ഒരു മുടിയൻ പുത്രന്റെ കഥയല്ലെന്നും,സ്നേഹനിധിയായ ഒരു പിതാവിന്റെ കഥയാണെന്നും അഭിപ്രായപ്പെടുന്നു.ഇതിലെ പ്രധാന കഥാപാത്രം മുടിയനായ പുത്രനല്ല,അവൻ തിരിച്ചുവന്നപ്പോൾ സന്തോഷത്തോടെ സ്വീകരിച്ച പിതാവാണു ഇതിലെ കേന്ദ്ര കഥാപാത്രം എന്നും അവർ പറയുന്നു.മാനസ്സാന്തരപ്പെട്ടു തിരിച്ചവരുന്ന പാപിയെ ഉപാധികളൊന്നുമില്ലാതെ സ്വീകരിക്കുന്ന പിതാവാം ദൈവത്തിന്റെ ചിത്രമാണു ഈ ഉപമ നൽകുന്നതു.എങ്കിലും പിതാവിനെ പോലെ തന്നെ അതിലെ രണ്ടു പുത്രന്മാരും നമ്മുടെ ചിന്തകളെ തൊട്ടുണർത്തുന്ന ചില സന്ദേശങ്ങൾ നൽകുന്നുവെന്നതു ഇവിടെ നമ്മുടെ ധ്യാനത്തിനു വിഷയീഭവിക്കുന്നു. ഈ ഉപമയിലെ മൂന്നു കഥാപത്രങ്ങളും തുല്യ പ്രാധാന്യമർഹിക്കുന്നു എന്നു പറയാമെങ്കിലും നമ്മുടെ ശ്രദ്ധ ആദ്യം ചെന്നു പതിക്കുന...

വി.നോമ്പു കാലധ്യാനങ്ങൾ -26

26-നാലാം ബുധൻ- പാതിനോമ്പു. ----------------------------- ഇന്നു പാതിനോമ്പു.വി.നോമ്പിന്റെ ഇരുപത്തിനാലു ദിവസങ്ങൾ നാം പിന്നിട്ടിരിക്കുന്നു.പിന്നിട്ട ദിവസങ്ങളിലേക്കുള്ള ഒരു തിരിഞ്ഞു നോട്ടം ഇവിടെ ആവശ്യമാകുന്നു.ഈ ദിവസങ്ങളിൽ നമ്മുടെ നോമ്പു എങ്ങനെയുള്ളതായിരുന്നു?നേരിടേണ്ടി വന്ന പ്രലോഭനങ്ങൾ എന്തൊക്കെയായിരുന്നു?കടന്നു വന്ന പ്രലോഭനങ്ങളെ എത്രമാത്രം അതിജീവിക്കുവാൻ കഴിഞ്ഞു?സാത്താന്റെ പരീക്ഷകളിൽ എവിടെയെങ്കിലും കാലിടറിപ്പോയോ?എന്നീ ചോദ്യങ്ങൾ നമ്മോടു തന്നെ ചോദിക്കേണ്ടതാണു.ഇവിടെ എന്തെങ്കിലും വീഴ്ച ഭവിച്ചിട്ടുണ്ടെങ്കിൽ ആ സന്ദർഭങ്ങൾ ഏതെന്നു കണ്ടുപിടിച്ചു അനുതാപത്തോടെ ദൈവത്തിങ്കലേക്കു തിരിച്ചു വരുവാൻ ഈ സമയം നമുക്കു ഉപകരിക്കേണ്ടതാണു.ഇനിയുമുള്ള നോമ്പിന്റെ ദിനങ്ങൾ കുറെക്കൂടെ ശ്രദ്ധയോടെ,നിഷ്ഠയോടെ,പിന്നിടുവാനുള്ള ആത്മബലത്തിനായും അനുഗ്രഹത്തിനായും പ്രാർത്ഥിക്കുവാനുള്ള ദിനമായി മാറണം.അതിനുവേണ്ടിക്കൂടെയാണു പാതിനോമ്പു ഒരു പ്രത്യേക ദിനമായി പരി.പിതാക്കന്മാർ വേർതിരിച്ചിരിക്കുന്നതു.വി.വലിയ നോമ്പിൽ ശനിയും ഞായറും ദിനങ്ങളിൽ മാത്രമേ വി.കുർബ്ബാന അർപ്പിക്കാറുള്ളു.മറ്റുദിനങ്ങൾ ഉപവസിക്കണമെന്നതാണു കാരണം.എന്നാൽ ...

വി.നോമ്പുകാലധ്യാനങ്ങൾ -25

25- നാലാം ചൊവ്വ. ---------------- പ്രഭാതത്തിലെ ഏവൻഗേലിയോനിൽ നിന്നു ഇന്നത്തെ ധ്യാനചിന്തകൾ ആരംഭിക്കുന്നു.വി.മത്താഃ11;25-12;18 ആണു പ്രഭാത ഏവൻഗേലിയോൻ.തന്റെ വീര്യപ്രവൃത്തികളും പ്രസംഗങ്ങളും ഉപദേശങ്ങളും കാണുകയും കേൾക്കുകയും ചെയ്തിട്ടും മാനസ്സാന്തരപ്പെടാത്ത പട്ടണ നിവാസികളെ ശാസിച്ചിട്ടു കർത്താവു പറയുന്നതാണു ഇവിടുത്തെ പ്രതിപാദ്യം.മാനസ്സാന്തരപ്പെടാത്തതു സത്യം ഗ്രഹിക്കാത്തതുകൊണ്ടാണു.'നീ ഇതു ജ്ഞാനികൾക്കും വിവേകികൾക്കും മറച്ചു ശിശുക്കൾക്കു വെളിപ്പെടുത്തിയിരിക്കുന്നു 'എന്നതിൽ മാനസ്സാന്തരത്തിന്റേയും സത്യം ഗ്രഹിക്കാത്തതിന്റേയും കാരണം കാണാൻ കഴിയുന്നു.നിങ്ങൾ തിരിഞ്ഞു ശിശുക്കളെ പോലെ ആകണമെന്നും ഇങ്ങനെയുള്ളവരുടേതാണു ദൈവരാജ്യം എന്നും പറഞ്ഞതു ശൈശവദശിയിലേക്കു തിരികെ പോകണമെന്ന അർത്ഥത്തിലല്ലല്ലോ.ശിശുക്കളെ പോലെ വിനയവും താഴ്മയും വിശ്വാസവും ആശ്രയവും ഒക്കെ ഉള്ളവർക്കു മാത്രം അർഹതപ്പെട്ടതാണു ദൈവരാജ്യം എന്നാണല്ലോ അർത്ഥമാക്കുന്നതു.ബുദ്ധികൊണ്ടു ദൈവത്തെ ഗ്രഹിക്കുവാൻ കഴിയുകയില്ല എന്ന കാര്യം നേരത്തെ നാം ചിന്തിച്ചു കഴിഞ്ഞതാണു. മണ്ടന്മാരുടേതാണു ദൈവരാജ്യം എന്നു അതിനു അർത്ഥമില്ല.ദൈവരാജ്യത്തിനു വേണ്ടി ...

വി.നോമ്പുകാലധ്യാനങ്ങൾ -24

24-നാലാം തിങ്കൾ --------------- ഇന്നത്തെ വായനകളിൽ വി.നോമ്പിലൂടെ ആർജ്ജിക്കേണ്ടതും ജീവിതത്തിന്റെ എല്ലാ നാളുകളിലും പാലിക്കേണ്ടതുമായ പല ആത്മീയ സത്യങ്ങളും ദർശിക്കുവാൻ കഴിയുന്നുണ്ടു.ഈ ദിവസത്തെ ചിന്തയ്ക്കും ധ്യാനത്തിനുമായി വി.സഭ ഒരുക്കിയിരിക്കുന്ന വി.ഏവൻഗേലിയോൻ വി.മർക്കോഃ12;35-44 ൽ രണ്ടു മൂന്നു കാര്യങ്ങൾ പ്രതിപാദിച്ചിരിക്കുന്നു.വി.മർക്കോഃ12;35-37 വാക്യങ്ങളാണു ആദ്യം നമ്മുടെ ചിന്തയ്ക്കു വിഷയമാകുന്നതു.വ്യാഖ്യാനിക്കുവാൻ ബുദ്ധിമുട്ടുള്ള ഭാഗമായിട്ടാണു ചില വേദപണ്ഡിതന്മാർ ഈ വാക്യങ്ങളെ കാണുന്നതു.എന്നാൽ 28 മുതലുള്ള വാക്യങ്ങൾ കൂടെ കൂട്ടി വായിക്കുമ്പോൾ മാത്രമേ അതിന്റെ അർത്ഥഗ്രഹണം സാദ്ധ്യമാകയുള്ളുവെന്നു മറ്റു ചില വേദപണ്ഡിതന്മാർ പറയുന്നു.ഏതായാലും നമ്മുടെ ഇന്നത്തെ ധ്യാനചിന്തകൾക്കു ഈ ഭാഗം കൂടെ അറിഞ്ഞിരിക്കേണ്ടതു ആവശ്യമാണു.ശാസ്ത്രിമാർ കർത്താവിനോടു തർക്കിക്കുന്നു.ഉചിതമായ കർത്താവിന്റെ ഉത്തരം കേട്ട ഒരു ശാസ്ത്രി കർത്താവിനോടു മുഖ്യകല്പന ഏതാണെന്നു ചോദിക്കുന്നു.ദൈവത്തെ സ്‌നേഹിക്കേണം,കൂട്ടുകാരനെ സ്നേഹിക്കേണം,ഈ രണ്ടു കല്പനകളേക്കാൾ വലുതായിട്ടു ഒന്നമില്ലായെന്ന കർത്താവു മറുപടി പറഞ്ഞു.ശാസ്ത്രി അതു അം...

വി.നോമ്പു കാലധ്യാനങ്ങൾ -23

23-നാലാം ഞായർ-ക്നാനയ്ത്തോ --------------------------- വി.നോമ്പിലെ നാലാംഞായറാഴ്ചയിലേക്കു നാം കടക്കുന്നു.കനാന്യസ്ത്രീയുടെ ഭൂതബാധിതയായ മകളെ സുഖപ്പെടുത്തിയതാണു പ്രതിപാദ്യം.പ്രഭാത ഏവൻഗേലിയോൻ ശതാധിപ ദാസനെ സൗഖ്യമാക്കിയ സംഭവവുമാണു.ഭുതോപദ്രവമുള്ള മകളെ സൗഖ്യമാക്കിയ സംഭവത്തിലും,ഇതിനു മുൻപുള്ള ഞായറാഴ്ചകളിലെ അത്ഭുതങ്ങളിൽ നാം കണ്ടതു പോലെ,പാപത്തിന്റെ പ്രത്യേകതകളും അതിൽനിന്നുള്ള മോചനവും കർത്താവിന്റെ രക്ഷാകര പ്രവർത്തനവും കാണാൻ കഴിയുന്നുണ്ടു.ഭൂതം ബാധിച്ചവർ സുബോധം നഷ്ടപ്പട്ടവരാണു.പ്രവൃത്തികളേയും സംസാരങ്ങളേയും ചിന്തകളേയും സ്വയം നിയന്ത്രിക്കുവാൻ അവർക്കു കഴിയുന്നില്ല.ബാഹ്യമായ ഏതോ ശക്തിയാണു അവരെ നിയന്ത്രിക്കുന്നതു.പിശാചിനു അടിമയായി പാപത്തിൽ മാത്രം ആയിരിക്കുന്ന പാപസ്വഭാവമാണു ഇവിടെ പ്രകടമാകുന്നതു.കനാന്യസ്ത്രീയുടെ ഉറച്ച വിശ്വാസത്താൽ മകൾക്കു ഇതിൽനിന്നു മോചനം ലഭിക്കുന്നു                                        ...