Posts

24. കുശവന്‍ കൈയ്യില്‍ കളിമണ്ണു ഞാന്‍......

 24. കുശവന്‍ കൈയ്യില്‍ കളിമണ്ണു ഞാന്‍.........       ----------------------------------------------------------                 ഇങ്ങനെ അനുഗ്രഹകരമായി സേവനകാലം പൂര്‍ത്തീകരിച്ചു യാത്രപറഞ്ഞു പോരുവാന്‍ സാധിക്കുമെന്ന ശുഭ പ്രതീക്ഷയിലല്ല ഈ പള്ളിയിലെ ചുമതല ഏറ്റെടുത്തതു. ഭദ്രാസന മെത്രാപ്പോലീത്താ തിരുമേനിയുടെ കല്പന കിട്ടി കഴിഞ്ഞു അവിടെ തനിക്കു മുമ്പു സേവനം അനുഷ്ഠിച്ച പല അച്ചന്മാരെയും കണ്ടു ഈ പള്ളിയെ കുറിച്ചു അന്വേഷിച്ചു. അവരില്‍ നിന്നു കിട്ടിയ അറിവാണു തന്റെ പ്രതീക്ഷയ്ക്കു മങ്ങലേല്പിച്ചതു.                   ഉദ്ദേശം 125 കുടുംബങ്ങള്‍ ഉള്ള ഒരു ഇടവക. അതില്‍ തൊണ്ണൂറ്റി ഒന്‍പതു ശതമാനം ഭവനങ്ങളും നല്ല സാമ്പത്തിക ശേഷിയുള്ളവരാണു. എല്ലാ ഭവനങ്ങളില്‍ നിന്നും ആരെങ്കിലും ഗള്‍ഫില്‍ ജോലി ചെയ്യുന്നവരുണ്ടായിരിക്കും. അതിന്റെ ഒരു ചെറിയ അഹങ്കാരം ഇവര്‍ക്കുണ്ടെന്നാണു അച്ചന്മാര്‍ പറഞ്ഞതു. അതുകൊണ്ടു തന്നെ ആരാധനാകാര്യത്തിലും വിശ്വാസാചാരങ്ങളുടെ കാര്യത്തിലും ആത്മീയ സംഘടനാകാര്യങ്ങളിലും ഭരണപരമായ കാര്യങ്ങളിലും അവര്‍ പറയുന്നതു ...

23.ഒരു തിരിച്ചുവരവിന്റെ ആത്മനിര്‍വൃതി.

 23. ഒരു തിരിച്ചു വരവിന്റെ ആത്മനിര്‍വൃതി.       ------------------------------------------------------------             ഈ ഇടവകയില്‍ സേവനം ആരംഭിച്ചിട്ടു ഒരു വര്‍ഷം കഴിഞ്ഞു.വന്ന ഉടനെ തന്നെ ഭവനസന്ദര്‍ശനം നടത്തി. 63 ഭവനങ്ങള്‍ മാത്രമുള്ള ഒരു കൊച്ചു ഇടവക. വലിയ സമ്പന്നന്മാരില്ല. കുറെ വീടുകളില്‍ നിന്നു മക്കള്‍ ഗള്‍ഫില്‍ ജോലി ചെയ്യുന്നുണ്ടു. എങ്കലും അവരുടെ ഇടയില്‍ വലിപ്പ ചെറുപ്പം ഒന്നുമില്ല. പരസ്പരം സ്നേഹിച്ചും സഹകരിച്ചും പോകുന്നു. എല്ലാ ഭവനക്കാരും നിരന്തരമായി മുടങ്ങാതെ ആരാധനയിലും ആത്മീയ പ്രസ്ഥാനങ്ങളിലും ആത്മാര്‍ത്ഥമായി പങ്കെടുക്കും. വി.ദൈവമാതാവിന്റെ നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന ദേവാലയത്തിന്റെ പെരുന്നാള്‍ ആഗസ്റ്റു പതിനഞ്ചിനാണു. മൂന്നു ദിവസത്തെ കണ്‍വന്‍ഷന്‍. റാസ. വി.കുര്‍ബ്ബാന. ഇതാണു പെരുന്നാള്‍ ചടങ്ങു. ഇതിനുള്ള വരുമാനം കണ്ടെത്തുന്നതു വി.മാതാവിന്റെ നാമത്തില്‍ ഭവനങ്ങളില്‍ സൂക്ഷിച്ചിരിക്കുന്ന വഞ്ചിയില്‍ നിന്നുള്ള വരുമാനമാണു. അച്ചനും ട്രസ്റ്റിയും സെക്രട്ടറിയും പ്രാര്‍ത്ഥനായോഗ സെക്രട്ടറിയും കൂടെ ഭവനം സന്ദര്‍ശിക്കുകയും അവിടെ വച്ചു വഞ്ചി തുറന്നു എണ്...

22. ഒരു തരി വെട്ടം..

 22. ഒരു തരി വെട്ടം..      --------------------------               ഈ ഇടവകയിലെ സേവനം ആരംഭിച്ചതിനു ശേഷമുള്ള ആദ്യത്തെ ബഡ്ജറ്റു പൊതുയോഗമാണു. ബഡ്ജറ്റു പൊതുയോഗത്തിന്റെ ആലോചന നടക്കുന്നു എന്നു അറിഞ്ഞപ്പോള്‍ തന്നെ പ്രധാന ശുശ്രൂഷകന്‍ വന്നു അയാളുടെ ശമ്പളം അല്പം കൂടെ വര്‍ദ്ധിപ്പിച്ചു കൊടുക്കണം എന്നു എന്നോടു ആവശ്യപ്പെട്ടു. യഥാര്‍ത്ഥത്തില്‍ പ്രധാന ശുശ്രൂഷകനായ കുര്യന്റെ കാര്യം സങ്കടകരമാണു. അയാള്‍ക്കു ഇപ്പോള്‍ കൊടുക്കുന്ന ശമ്പളം 350 രൂപയാണു. രണ്ടു കൂട്ടികളും ഭാര്യയും ഉള്ള ആ കുടുംബത്തിന്റെ ദൈനംദിന ആവശ്യങ്ങള്‍ക്കു ഇതു ഒട്ടും തികയുകയില്ല. മോറാനായ പെരുന്നാളുകള്‍ ഒഴിച്ചു, ഇടവകക്കാരുടെ ആവശ്യപ്രകാരം അര്‍പ്പിക്കുന്ന വി.കുര്‍ബ്ബാനകള്‍ക്കും ധൂപപ്രാര്‍ത്ഥനകള്‍ക്കും ആളുകള്‍ നല്‍കുന്നതു പതിനഞ്ചും ഇരുപതും രൂപായാണു. അതു തന്നെ വല്ലപ്പോഴുമെ കാണുകയുള്ളു. ഈ വരുമാനം കൊണ്ടു രണ്ടറ്റം കൂട്ടിമുട്ടിക്കുവാന്‍ അവര്‍ വളരെ ബുദ്ധിമുട്ടുന്നു എന്നതു ഒരു വലിയ സത്യമാണു. ആ ഇടവകക്കാരനായ അയാള്‍ക്കു ഇതല്ലാതെ മറ്റൊരു ജോലിയും വശമില്ല. അയാളുടെ പിതാവും ഇവിടൂത്തെ ശുശ്രൂഷക്കാരനായിരുന്നു. അങ...

21. അനുഗമിക്കേണ്ട കാല്‍ച്ചുവടുകള്‍.

 21. അനുഗമിക്കേണ്ട കാല്‍ച്ചുവടുകള്‍.         -------------------------------------------------------                  വി.കുര്‍ബ്ബാന കഴിഞ്ഞു പ്രഭാതഭക്ഷണം കഴിച്ചു അല്പം വിശ്രമിക്കുമ്പോളാണു, ഈ ഇടവകാംഗമായ കരിമ്പിനാല്‍ വീട്ടില്‍ മത്തായിച്ചായന്‍ എന്നെ കാണാന്‍ വന്നതു. ഞാന്‍ ഈ ദേവാലയത്തില്‍ വന്നിട്ടു രണ്ടു വര്‍ഷം കഴിഞ്ഞിട്ടു ആദ്യമായിട്ടാണു മത്തായിച്ചായന്‍ ഇങ്ങനെയൊരു സന്ദര്‍ശനം നടത്തുന്നതു. അതിനു ഒരു കാരണം ഉണ്ടു. അദ്ദേഹം ഈ ഇടവകാംഗമായിട്ടു ഏതാണ്ടു എട്ടു വര്‍ഷമേ ആയിട്ടുള്ളു അതിനു മുമ്പു ഇവിടെ അടുത്തുള്ള മറ്റൊരു പള്ളി ഇടവകാംഗം ആയിരുന്നു. പത്തു വര്‍ഷം മുമ്പു ഞാന്‍ ആ പള്ളി വികാരി ആയിരിക്കുമ്പോള്‍ ഇദ്ദേഹം ഈ പള്ളിയില്‍ ചേരുവാന്‍ അപേക്ഷിച്ചു. അന്നു ഇവിടുത്തെ വികാരി അദ്ദേഹത്തിന്റെ മാതൃ ഇടവക വികാരിയില്‍ നിന്നു വിടുതല്‍ സര്‍ട്ടിഫിക്കറ്റു വാങ്ങി കൊടുക്കണം എന്നു ആവശ്യപ്പെട്ടു. അതിനായി ഇദ്ദേഹം എന്നെ സമീപിച്ചു. എനിക്കു മുമ്പു അവിടെ വികാരിയായിരുന്നതു ആ ഇടവകാംഗം ആയിരുന്ന അവിടുത്തെ ആയുഷ്കാല വികാരിയായ തോമ്മാകത്തനാരായിരുന്നു. ആ അച്ചനുമായിട്ടു ഇദ്...