വചനപരിച്ഛേദം- 1
1. പരിവർത്തിക്കുന്ന ദൈവാത്മാവു.
-----------------------------------
ഉല്പഃ1;1,2.''ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.ഭൂമി പാഴായും ശൂന്യമായും കിടന്നിരുന്നു. ആഴത്തിൻമീതെ ഇരുൾ ഉണ്ടായിരുന്നു. ദൈവത്തിന്റെ ആത്മാവു വെള്ളത്തിൻ മീതെ പരിവർത്തിച്ചുകൊണ്ടിരുന്നു.''
വി.വേദപുസ്തകത്തിലെ പ്രഥമവാക്യമാണു നമ്മുടെ ചിന്തയ്ക്കും ധ്യാനത്തിനുമായി സമർപ്പിക്കുന്നതു. ആ വാക്യത്തിന്റെ അർത്ഥതലങ്ങളിലേക്കു കടക്കുന്നതിനു മുമ്പു ആമുഖമായി ചിലകാര്യങ്ങൾ ഗ്രഹിക്കേണ്ടതുണ്ടു.വി.വേദപുസ്തകം ദൈവാത്മപ്രേരിതമായി എഴുതപ്പെട്ടതാകയാൽ അതിലെ എല്ലാവാക്കുകളും അർത്ഥസംപുഷ്ടങ്ങളാണു.ശ്രദ്ധാപൂർവ്വം, ധ്യാനനിനരതമായ മനസ്സോടുകൂടി വായിക്കുന്ന വിശ്വാസിക്കു ആ അക്ഷരങ്ങളിൽ ഒളിഞ്ഞുകിടക്കുന്ന അർത്ഥതലങ്ങൾ വെളിവായി വരും.അങ്ങനെയുള്ള ഒരു പുനവായനക്കു പ്രേരണനൽകുകയാണു ഈ ധ്യാനചിന്തകളുടെ പ്രധാനലക്ഷ്യം.വീണ്ടും വീണ്ടും വായിക്കുമ്പോൾ ദൈവപരിജ്ഞാനത്തിന്റെ പുതിയ പുതിയ അറിവുകൾ, കാലികപ്രസക്തിയോടെ വിശ്വാസിയുടെ ഹൃദയത്തെ തൊട്ടുണർത്തുന്നു.അതുകൊണ്ടുതന്നെയാണു കാലാതിവർത്തിയായി വി.വേദപുസ്തകം ലോകത്തിലെ ഏറ്റവും ശ്രേഷ്ടമായ ഗ്രന്ഥമായി ജനഹൃദയങ്ങളിൽ സ്ഥാനം ആർജ്ജിച്ചതു.
ആ വിധത്തിലുള്ള ഒരു പുനവായനയിൽ ഈ വാക്യങ്ങൾ സംവേദനം ചെയ്യുന്ന അർത്ഥതലങ്ങളിലേക്കു പ്രവേശിക്കുന്നതിനു മുമ്പു ഉല്പത്തിപുസ്തകത്തെക്കുറിച്ചു ചിലകാര്യങ്ങൾ അറിയേണ്ടതുണ്ടു.ആദ്യത്തെ പതിനൊന്നു അദ്ധ്യായങ്ങളിൽ പ്രപഞ്ചോല്പത്തിയുടെ വിവരണമാണു നാം വായിക്കുന്നതു.അവിടെ ശരിയായ ഉത്തരം ലഭിക്കാത്ത പല ചോദ്യങ്ങൾക്കും സാദ്ധ്യതയുണ്ടു.അതുകൊണ്ടു അതു വെറും കെട്ടുകഥകളാണെന്നും അതിൽ സത്യം അടങ്ങിയിട്ടില്ലെന്നും കരുതുന്നവരുണ്ടു.ഈ പതിനൊന്നു അദ്ധ്യായങ്ങൾ വ്യാഖ്യാനിച്ചു പഠിപ്പിക്കുവാൻ പാടില്ലായെന്നാണു പരിശുദ്ധസഭയുടെ നിലപാടു.പ്രപഞ്ചസ്രഷ്ടാവു യഹോവയായ ദൈവമാണെന്നു പഠിപ്പിക്കുകയാണു ഈ പുസ്തകങ്ങളുടെ പ്രധാന ഉദ്ദേശം.വി.വേദപുസ്തകം ഒരു ദൈവശാസ്ത്രഗ്രന്ഥമാണു.ദൈവവും മനുഷ്യനും,മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധം എങ്ങനെയുള്ളതാണു, എങ്ങനെയുള്ളതാകണം, എങ്ങനെയുള്ളതാകരുതു എന്നു വ്യക്തമാക്കുകയാണു വി.വേദപുസ്തകത്തിന്റെ പ്രധാനലക്ഷ്യം.അതിനാൽ ഇതിലെ ഭൗതികശാസ്ത്രങ്ങൾ ശരിയാകണമെന്നില്ല.ഇതു ആ വിധത്തിലുള്ള ഒരു ശാസ്ത്രഗ്രന്ഥമല്ലായെന്നതു തന്നെയാണു അതിനു കാരണം. മനുഷ്യന്റെ ആത്മീയജീവിതത്തിനു ഉപകരിക്കുന്ന ധ്യാനാത്മകചിന്തകൾക്കാണു ഇവിടെ പ്രാധാന്യം കല്പിക്കേണ്ടതു.അതിനാൽ ആ വിധത്തിലുള്ള ചില ആത്മീയചിന്തകൾക്കാണു ഇവിടെ ശ്രമിക്കുന്നതു.
ഉല്പത്തിയിൽ ഒളിഞ്ഞുകിടക്കുന്ന ഒരു ദൈവിക രഹസ്യമാണു ആദ്യം നമ്മുടെ ചിന്തയെ തൊട്ടുണർത്തുന്നതു. മനുഷ്യബുദ്ധിക്കു ഗ്രഹിക്കുവാൻ പ്രയാസമുള്ള ത്രിത്വരഹസ്യമാണു ഇവിടെ ഇതൾവിരിയുന്നതു.സൃഷ്ടിസ്ഥിതിസംഹാരകനായ,(സംഹാരകൻ എന്നതുകൊണ്ടു, ഹൈന്ദവതത്വശാസ്ത്രത്തിലെപ്പോലെ സംഹരിക്കുന്ന എന്ന അർത്ഥമല്ല,മറിച്ചു പൂൽണ്ണതയിലെത്തിക്കുന്ന,പരിപൂർണ്ണമാക്കുന്ന എന്ന അർത്ഥത്തിലാണു പ്രയോഗിച്ചിരിക്കുന്നതു. സംഹാരത്തിനു സമാപ്തി എന്നും അർത്ഥമുണ്ടെന്നു ഓർക്കുക..) ദൈവത്തിന്റെ ത്രിത്വസ്വരൂപം വി.വേദപുസ്തകത്തിലെ ആദ്യവാക്യത്തിൽ തന്നെ വെളിവാകുന്നു. മനുഷ്യനെ സൃഷ്ടിക്കുന്നതിനെക്കുറിച്ചു പറയുമ്പോൾ,ഉല്പഃ1;26,'' അനന്തരം ദൈവം നമ്മുടെ സ്വരൂപത്തിലും നമ്മുടെ സാദൃശ്യത്തിലും മനുഷ്യനെ ഉണ്ടാക്കുക.......''എന്നു കല്പിച്ചു എന്നു രേഖപ്പെടുത്തിയിരിക്കുന്നതിൽ ഈ സത്യമാണു വെളിവാകുന്നതു.നാം, നമ്മുടെ എന്നീ പ്രയോഗങ്ങൾ ത്രിത്വസൂചനയാണു എന്നതിൽ പക്ഷാന്തരമില്ല.ഇവിടെ പ്രപഞ്ചസൃഷ്ടിയിലും ഈ ത്രിത്വത്തിന്റെ പൂർണ്ണ പങ്കാളിത്തം നമുക്കു കാണാൻ കഴിയും. പിതാവാംദൈവം (സ്രഷ്ടാവു ) വചന ( പുത്രൻ തമ്പുരാൻ )ത്തിലൂടെ ദൈവാത്മാവിന്റെ പരിവർത്തനത്താൽ (പരിപൂർണ്ണനാക്കുന്ന പരിശുദ്ധ റൂഹാ )ആകാശവും ഭൂമിയും അതിലെ സർവ്വ ചരാചരങ്ങളും സൃഷ്ടിച്ചു. ആദ്യസൃഷ്ടി ത്രിത്വവ്യാപാരത്തിലായിരുന്നതുപോലെ പുതിയ സൃഷ്ടിയും (പുതിയനിയമത്തിൽ ) ത്രിത്വവ്യാപാരത്തിലുടെയാണു നടക്കുന്നതു. നിങ്ങൾ പോയി പിതാവിന്റേയും പുത്രന്റേയും പരിശുദ്ധറൂഹായുടേയും നാമത്തിൽ സ്നാനം കഴിപ്പീൻ എന്ന കർത്താവിന്റെ അന്ത്യകല്പന അനുസരിച്ചാണല്ലോ ഇന്നും വി.സഭ സ്നാനാർത്ഥിയെ മാമോദീസാ കഴിപ്പിക്കുന്നതും മുദ്രകുത്തുന്നതും.
''ആദിയിൽ ''എന്ന വാക്കോടുകൂടിയാണല്ലോ വി.വേദപുസ്തകം ആരംഭിക്കുന്നതു.സുപരിചിതമായ ഒരു വാക്കാണെങ്കിലും സാധാരണ നാം മനസ്സിലാക്കുന്നതിലും അപ്പുറം ചില വലിയ സത്യങ്ങൾ ഈ വാക്കു വെളിവാക്കുന്നുണ്ടു.ആദിയിൽ എന്ന വാക്കു കാലഗണനയുടെ ആരംഭത്തെയാണല്ലോ കുറിക്കുന്നതു.എന്നാൽ ഇവിടെ ഈ ആദിയിൽ എന്നതിൽ ഏത്ര യുഗങ്ങൾക്കു മുമ്പു എന്ന കണക്കു അസാദ്ധ്യവൂം അപ്രസക്തവുമാണു.ഈ വാക്കു മറ്റൊരു സത്യത്തിലേക്കു വിരൽ ചൂണ്ടുകയാണു.അതാകട്ടെ, ആദിക്കു മുമ്പുള്ള അവസ്ഥയെ വ്യക്തമാക്കുന്നു.പ്രപഞ്ചോല്പത്തിക്കു മുമ്പുതന്നെ ഇവയെല്ലാം സൃഷ്ടിച്ച ദൈവം ഉണ്ടായിരുന്നു എന്ന സത്യമാണു ''ആദിയിൽ ദൈവം ''എന്ന പ്രയോഗം ഉദീരണം ചെയ്യുന്നതു.ദൈവം ആനാദിയാണെന്ന ദൈവത്തിന്റെ ഉണ്മയെയാണു ഇതിലൂടെ വ്യക്തമാക്കുന്നതു.ഈ അനാദിയായ ദൈവത്തെ ആദിയും അന്തവുമുള്ള മനുഷ്യനു പൂർണ്ണമായി ഉൾക്കൊള്ളാൻ കഴിയാത്ത ഒരൂ സത്യമാണെന്ന സൂചനയാണു ഇതു നൽകുന്നതു. മനുഷ്യന്റെ ബുദ്ധിയും ഗ്രാഹ്യശേഷിയും പരിമിതമായതിനാൽ ദൈവത്തെക്കുറിച്ചും ദൈവത്തിന്റെ ചെയ്തികളെകുറിച്ചും സംശയങ്ങൾ സ്വാഭാവികമാണു.സ്ഥലകാലപരിധിക്കുള്ളിൽ കഴിയുന്ന മനുഷ്യനു സ്ഥലകാലപരിധിക്കുള്ളിൽ ഉള്ളവയെ മാത്രമേ ഗ്രഹിക്കുവാൻ കഴിയുകയുള്ളു.അപരിമിതനായ ദൈവത്തെ പരിമിതമായ മനുഷ്യബുദ്ധികൊണ്ടു പൂർണ്ണമായി ഗ്രഹിക്കുവാൻ കഴിയുകയില്ല എന്നു സാരം.തന്റെ ബുദ്ധിക്കു നിരക്കാത്തതെല്ലാം അസത്യമാണു എന്നു ധരിക്കുന്നതുതന്നെ മനുഷ്യ പരിമിതിയുടെ തെളിവാണു.കാലാധീനനല്ലാത്ത ദൈവത്തെ സ്ഥലകാലപരിധിക്കുള്ളിൽ നിന്നുകൊണ്ടു മനസ്സിലാക്കുവാൻ ശ്രമിക്കുമ്പോൾ സ്വാഭാവികമായി ഉണ്ടാകാവുന്ന ബൗദ്ധികമായ ചോദ്യങ്ങൾ അപ്രസക്തമാണെന്ന സത്യം 'ആദിയാൽ ദൈവം ''എന്ന ആദ്യപ്രയോഗംകൊണ്ടുതന്നെ വി.വേദപുസ്തകം വ്യക്തമാക്കുന്നു.
ദൈവം ആദ്യം സൃഷ്ടിച്ചതു ആകാശവും ഭൂമിയുമാണു.ആകാശവും ഭൂമിയും എന്നതുകൊണ്ടു അർത്ഥമാക്കുന്നതു ഈ പ്രപഞ്ചം മുഴുവനുമാണു.ഈ പ്രപഞ്ചത്തിനു ചില പ്രത്യേകതകളുണ്ടായിരുന്നു എന്നു അവിടെ പറയുന്നുണ്ടു.ഭൂമി പാഴായും ശൂന്യമായും ഇരുന്നുവെന്നതാണു ഒന്നാമത്തെ കാര്യം.ആഴത്തിന്മീതെ ഇരുൾ ഉണ്ടായിരുന്നുവെന്നാണു തുടർന്നു പറയുന്നതു.വെള്ളത്തിൻമീതെ ദൈവത്തിന്റെ ആത്മാവു പരിവർത്തിച്ചുകൊണ്ടിരുന്നുവെന്നു പിന്നീടു രേഖപ്പെടുത്തിയിരിക്കുന്നു.സൃഷ്ടിക്കപ്പെട്ട ഭൂമി പാഴായും ശൂന്യമായും , ഇരുന്നു,ഒപ്പം ഇരുളും ഉണ്ടായിരുന്നു എന്നതു ചില സത്യങ്ങൾ വെളിവാക്കുന്നു. സൃഷ്ടിക്കപ്പെട്ടപ്പോൾ തന്നെ ഇരുട്ടു ഉണ്ടായിരുന്നു എന്നതുകൊണ്ടു ഇരുട്ടിന്റെ അനിവാര്യതയാണു സൂചിപ്പിക്കുന്നതു.ഇരുൾ ഇല്ലായ്മയെയാണു വ്യക്തമാക്കുന്നതു.ഇല്ലായ്മയിൽ നിന്നാണു യഹോവ സകലതും സൃഷ്ടിച്ചതു.ഉണ്മയുടെ മറുവശമാണൂ ഇല്ലായ്മ അഥവാ ഇരുൾ..അന്ധകാരം തിന്മയുടേയും സാത്താന്റേയും പ്രതീകമാണു.സാത്താനും തിന്മയും പ്രപഞ്ചത്തിന്റെ ഭാഗമാണു.അതിന്റെ ഫലമായിട്ടാണു ഭൂമി പാഴായും ശൂന്യമായും കിടന്നിരുന്നതു.അതിനെ അതിജീവിക്കണമെങ്കിൽ ഇരുട്ടിനെ തുടച്ചുമാറ്റുന്ന വെളിച്ചം ഉണ്ടാകണം.വെളിച്ചം ഉണ്ടാകണമെങ്കിൽ ദൈവത്തിന്റെ ആത്മാവു പരിവർത്തിച്ചുകൊണ്ടിരിക്കണം. പ്രപഞ്ചസൃഷ്ടിക്കുശേഷം ദൈവാത്മപരിവർത്തനത്താൽ വചനം മൂലം ആദ്യം ഉണ്ടായതു വെളിച്ചമാണെന്നതു ഈ സത്യത്തെ അരക്കിട്ടു ഉറപ്പിക്കുന്നു.
ഭൂമി പാഴായും ശൂന്യമായും ഇരുന്നു എന്നതിന്റെ ഇംഗ്ളീഷു തർജ്ജുമ ''The earth was without form and void.''എന്നാണു.രൂപരഹിതവും ശൂന്യവും എന്നു അതിനു അർത്ഥം പറയാം.സൃഷ്ടിക്കപ്പെട്ട ഈ പ്രപഞ്ചം ഇരുൾ മൂടിയിരുന്നതിനാൽ അതു ക്രമരഹിതമായി,അടുക്കും ചിട്ടയുമില്ലാതെയാണു കിടന്നിരുന്നതു.ക്രമരഹിതമായ അവസ്ഥ,അടുക്കുംചിട്ടയുമില്ലാത്ത സ്ഥിതിവിശേഷം അന്ധകാരത്തിന്റേതാണു, സാത്താന്റേതാണു.അതു ക്രമമുള്ളതും അടുക്കും ചിട്ടയുമുള്ളതായി പരിണമിക്കണമെങ്കിൽ അവിടെ ദൈവത്തിന്റെ ആത്മാവു പരിവർത്തിക്കണം.അങ്ങനെ ദൈവവചനത്താൽ പരിശുദ്ധാത്മവ്യാപാരത്തിലൂടെ അതു ക്രമമുള്ളതും അടുക്കും ചിട്ടയുമുള്ളതായി തീരുന്നു.ഉണ്ടാകട്ടെ എന്നു ദൈവം കല്പിച്ചപ്പോൾ ഓരോന്നും ഉണ്ടായിവന്നതു പരിശുദ്ധാത്മവ്യാപാരത്താലാണു. വെളിച്ചവും സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളുമെല്ലാം അവയ്ക്കു നിർണ്ണയിക്കപ്പെട്ട സ്ഥാനങ്ങളിലുംഅവസ്ഥകളിലും രൂപപ്പെട്ടതും ഈ ദൈവാത്മവ്യാപാരത്തിലൂടെയാണു. ദൈവത്തിന്റെ വചനം രൂപപ്പെടുത്തുന്നതും രൂപാന്തരപ്പെടുത്തുന്നതുമായി തീരുന്നതിനു പരിശുദ്ധാത്മവ്യാപാരം അനുപേക്ഷണീയമാണെന്ന സത്യം വി.വേദപുസ്തകം ആദ്യമേതന്നെ ഇവിടെ വെളിപ്പെടുത്തിയിരിക്കുന്നു.
പരിശുദ്ധാത്മവ്യാപാരത്തിന്റെ പ്രഥമവും പ്രധാനവുമായ ഫലം ക്രമപ്പെടുത്തലാണെന്ന സത്യം നാം പലപ്പോഴുംവിസ്മരിച്ചു പോകുന്നു.. പരിശുദ്ധാത്മാവിന്റെ വ്യാപാരഫലമായി മറ്റു പലതിനേയും നാം കാണുന്നതിനാൽ വി.വേദപുസ്തകം ആദ്യമേ ചൂണ്ടിക്കാണിച്ചുതന്ന ഈ സത്യം നാം അവഗണിച്ചുകളയുന്നു. പരിശുദ്ധസഭയിലെ ക്രമവും ചിട്ടയുമുള്ള ആരാധനക്രമം ഉരുത്തിരിഞ്ഞു വന്നതു ഈ പരിശുദ്ധാത്മവ്യാപാരത്താലാണു എന്ന സത്യം അറിയുകയുമില്ല.ഈ പ്രപഞ്ചത്തിലുള്ളതെല്ലാം അണു മുതൽ അണ്ഡകടാഹം വരെ ദൈവവചനത്താലും ദൈവാത്മവ്യാപാരത്താലും സൃഷ്ടിക്കപ്പെട്ടു നിർണ്ണയിക്കപ്പെട്ട സ്ഥാനങ്ങളിൽ വ്യതിചലിക്കാതെ സ്ഥിതിചെയ്യുന്നതിനാലാണു ഈ പ്‌രപഞ്ചം നിലനില്ക്കുന്നതു. ആകാശനീലിമയിൽ കത്തിജ്വലിച്ചു നിൽക്കുന്ന ഗോളങ്ങളിൽ ഒന്നു അതിന്റെ ഭ്രമണപഥത്തിൽ നിന്നു വ്യതിചലിച്ചാൽ ഉണ്ടാകാവുന്ന ഭവിഷ്യത്തുകൾ ശാസ്ത്രമനസ്സുകളെ അലട്ടുന്നവയാണു.എന്നാൽ ദൈവസ്വരൂപത്തിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യൻ ദൈവവചന നിഷേധിയായി ദൈവാത്മവ്യാപാരത്തെ അവഗണിച്ചതിനാൽ ക്രമരഹിതമായ ജീവിതചര്യയ്ക്കു വശംവദനായി ,പ്രപഞ്ചഗതിവിഗതികളിൽ തന്നെ വിള്ളലുണ്ടാക്കുന്നുവെന്ന സത്യം ശാസ്ത്രം കണ്ടെത്തിയിരിക്കുന്നു. ഇന്നു നാം അനുഭവിക്കുന്ന പല ദുരിതങ്ങളും ക്രമരഹിതമായ മനുഷ്യജീവിതത്തിന്റെ തിക്തഫലങ്ങളാണെന്നു മനുഷ്യൻ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. ചിട്ടയായ ജീവിതക്രമമുള്ള മനുഷ്യൻ ദൈവികനും,അലസനും മടിയനും അശ്രദ്ധമായ ജീവിതം നയിക്കുന്നവനുമായ മനുഷ്യൻ പൈശാചികനുമാണു.. ചിട്ടയും ക്രമവുമുള്ള കുടുംബം ദൈവം വസിക്കുന്ന കുടുംബമാണു. അടുക്കും ചിട്ടയും ക്രമവും ഉള്ള ആരാധന ദൈവികവും പരിശുദ്ധാത്മവ്യാപാരവുമുള്ള ദൈവാരാധനയാണെന്ന സത്യം ഇതിനോടു ചേർന്നു നാം മനസ്സിലാക്കണം.
എന്നാൽ ഈ ദൈവികസത്യത്തിനു വിപരീതമായി ചിട്ടയും ക്രമവും ഇല്ലാതെ, ശബ്ദകോലാഹലങ്ങളോടുകൂടിയുള്ള കൂട്ടായ്മകൾ പരിശുദ്ധാത്മവ്യാപാരത്താലാണു എന്നു തെറ്റിദ്ധരിക്കുകയും അങ്ങനെ പഠിപ്പിക്കുകയും ചെയ്യുന്ന ഒരു കാലഘട്ടത്തിലാണു നാം ജീവിക്കുന്നതു.പുതുതായി പൊട്ടിമുളച്ച സഭാവിഭാഗങ്ങളും കാരിസ്മാറ്റിക്പ്രസ്ഥാനങ്ങളും ഇതിന്റെ വക്താക്കളായി മാറിക്കഴിഞ്ഞു.അതുകൊണ്ടുതന്നെ പരിശുദ്ധസഭയുടെ ശ്രേഷ്ഠമായ ആരാധനാക്രമങ്ങളെ അവഗണിക്കുകയും ചെയ്യുന്നു. പരിശുദ്ധസഭയുടെ ആരാധനാക്രമങ്ങളെല്ലാം പരിശുദ്ധാത്മപ്രേരിതമായി പരിശുദ്ധപിതാക്കന്മാരിൽ കൂടെ നമുക്കു ലഭിച്ചിട്ടുള്ളവയാണു.നൂറ്റാണ്ടുകൾക്കു മുമ്പു രചിക്കപ്പെട്ട ഈ ആരാധനാക്രമങ്ങളുടെ കാലികപ്രസക്തി നഷ്ടപ്പെട്ടു എന്നും,ഇതിൽ തിരുത്തൽ ആവശ്യമാണെന്നു വാദിക്കുന്നവരും കുറവല്ല. A.D ആദ്യനൂറ്റാണ്ടിൽ രചിക്കപ്പെട്ട പുതിയ നിയമ ഗ്രന്ഥങ്ങൾക്കു കാലികപ്രസക്തിയില്ലെന്നു പറയുമോ? നമ്മുടെ കർത്താവു നൽകിയ ഉപദേശങ്ങളെല്ലാം ഇന്നത്തെ ജീവിതക്രമങ്ങളോടു ബന്ധമില്ലാത്ത ഒരു ജനതയോടായിരുന്നതിനാൽ അതിന്റെ പ്രസക്തി നഷ്ടപ്പട്ടിട്ടുണ്ടോ? എഴുതപ്പെട്ട ഈ പ്രാർത്ഥനകൾക്കു ആവർത്തനവിരസയുണ്ടെന്നും അതിനാൽ അതിൽ മനസ്സു ലയിക്കുന്നില്ലായെന്നും പരാതിപ്പെടുന്നവരുമുണ്ടു.വി.വേദപുസ്തകം ദിനംതോറും വായിക്കുന്നതിനു ഈ ദോഷം ആരോപിക്കാത്തതെന്തേ? വി.വേദപുസ്തകം ഒരാവർത്തി വായിച്ചു കഴിഞ്ഞാൽ പിന്നെ വായിക്കേണ്ടതില്ലെന്നു പറയുന്ന ഒരു ക്രൈസ്തവവിഭാഗവും ഉണ്ടാവില്ല.വി.കുർബ്ബാന അനുഷ്ടിക്കുവാൻ പുരോഹിതസ്ഥാനികളെ അഭ്യസിപ്പിക്കുമ്പോൾ നൽകുന്ന ഉപദേശം ഇതിനുള്ള വ്യക്തമായ മറുപടിയാണു.ഓരോ കുർബ്ബാന അനുഷ്ടിക്കുമ്പോഴും ഇതു ആദ്യമായിട്ടാണു അനുഷ്ഠിക്കുന്നതു എന്ന ചിന്തയോടും അതീവശ്രദ്ധയോടും കൂടെ ആയിരിക്കണമത്രേ. കാർമ്മികൻ മാത്രമല്ല അതിൽ സംബന്ധിക്കുന്ന എല്ലാവരും അങ്ങനെ തന്നെ വേണം പങ്കെടുക്കേണ്ടതു.അപ്പോൾ ആ പ്രാർത്ഥനയും ആരാധനയും വിരക്തി ഉളവാക്കുന്നതായി മാറുകയില്ല.മാത്രമല്ല,പരിശുദ്ധാത്മവ്യാപാരം ഉളവാകുകയും ചെയ്യും.ആരവാരങ്ങളും ശബ്ദ കോലാഹലങ്ങളും നിറഞ്ഞ ആരാധനയും പ്രാർത്ഥനയും ദൈവാത്മവ്യാപാരമുള്ളതല്ല.ക്രമവും ചിട്ടയുമാണു പരിശുദ്ധാത്മാവിന്റെ നടത്തിപ്പിന്റെ ഫലം.അനുഗ്രഹം പ്രാപിക്കണമെങ്കിൽ അതു അനുപേക്ഷണീയവുമാണു. മിശിഹാതമ്പുരാൻ അഞ്ചപ്പം കൊണ്ടു അയ്യായിരം പേരെ തൃപ്തിപ്പെടുത്തിയപ്പോൾ ജനത്തെ അമ്പതു വീതം പന്തിപന്തിയായി ഇരുത്തുവാൻ കല്പിച്ചതിൽ ഈ സത്യം കാണാൻ കഴിയും.ക്രമവും ചിട്ടയും ഉള്ള ഒരു ജീവിതവും ആരാധനയും അനുഭവവേദ്യമാകണമെങ്കിൽ ദൈവാത്മാവു പരിവർത്തിച്ചു കൊണ്ടിരിക്കണം.ആദിയിൽ വെള്ളത്തിന്മീതെ പരിവർത്തിച്ചുകൊണ്ടിരുന്ന ദൈവത്തിന്റെ ആത്മാവു നമ്മിൽ നിരന്തരമായി പരിവർത്തിച്ചു ക്രമവും ചിട്ടയും ഉള്ള ഒരു ജീവിതത്തിന്റേയും ദൈവാരാധനയുടേയും ഉടമകളായി പരിണമിക്കുവാൻ ഈ വാക്യം നമ്മെ ഉദ്ബോധിപ്പിക്കുന്നു.
-----------------------------------
ഉല്പഃ1;1,2.''ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.ഭൂമി പാഴായും ശൂന്യമായും കിടന്നിരുന്നു. ആഴത്തിൻമീതെ ഇരുൾ ഉണ്ടായിരുന്നു. ദൈവത്തിന്റെ ആത്മാവു വെള്ളത്തിൻ മീതെ പരിവർത്തിച്ചുകൊണ്ടിരുന്നു.''
വി.വേദപുസ്തകത്തിലെ പ്രഥമവാക്യമാണു നമ്മുടെ ചിന്തയ്ക്കും ധ്യാനത്തിനുമായി സമർപ്പിക്കുന്നതു. ആ വാക്യത്തിന്റെ അർത്ഥതലങ്ങളിലേക്കു കടക്കുന്നതിനു മുമ്പു ആമുഖമായി ചിലകാര്യങ്ങൾ ഗ്രഹിക്കേണ്ടതുണ്ടു.വി.വേദപുസ്തകം ദൈവാത്മപ്രേരിതമായി എഴുതപ്പെട്ടതാകയാൽ അതിലെ എല്ലാവാക്കുകളും അർത്ഥസംപുഷ്ടങ്ങളാണു.ശ്രദ്ധാപൂർവ്വം, ധ്യാനനിനരതമായ മനസ്സോടുകൂടി വായിക്കുന്ന വിശ്വാസിക്കു ആ അക്ഷരങ്ങളിൽ ഒളിഞ്ഞുകിടക്കുന്ന അർത്ഥതലങ്ങൾ വെളിവായി വരും.അങ്ങനെയുള്ള ഒരു പുനവായനക്കു പ്രേരണനൽകുകയാണു ഈ ധ്യാനചിന്തകളുടെ പ്രധാനലക്ഷ്യം.വീണ്ടും വീണ്ടും വായിക്കുമ്പോൾ ദൈവപരിജ്ഞാനത്തിന്റെ പുതിയ പുതിയ അറിവുകൾ, കാലികപ്രസക്തിയോടെ വിശ്വാസിയുടെ ഹൃദയത്തെ തൊട്ടുണർത്തുന്നു.അതുകൊണ്ടുതന്നെയാണു കാലാതിവർത്തിയായി വി.വേദപുസ്തകം ലോകത്തിലെ ഏറ്റവും ശ്രേഷ്ടമായ ഗ്രന്ഥമായി ജനഹൃദയങ്ങളിൽ സ്ഥാനം ആർജ്ജിച്ചതു.
ആ വിധത്തിലുള്ള ഒരു പുനവായനയിൽ ഈ വാക്യങ്ങൾ സംവേദനം ചെയ്യുന്ന അർത്ഥതലങ്ങളിലേക്കു പ്രവേശിക്കുന്നതിനു മുമ്പു ഉല്പത്തിപുസ്തകത്തെക്കുറിച്ചു ചിലകാര്യങ്ങൾ അറിയേണ്ടതുണ്ടു.ആദ്യത്തെ പതിനൊന്നു അദ്ധ്യായങ്ങളിൽ പ്രപഞ്ചോല്പത്തിയുടെ വിവരണമാണു നാം വായിക്കുന്നതു.അവിടെ ശരിയായ ഉത്തരം ലഭിക്കാത്ത പല ചോദ്യങ്ങൾക്കും സാദ്ധ്യതയുണ്ടു.അതുകൊണ്ടു അതു വെറും കെട്ടുകഥകളാണെന്നും അതിൽ സത്യം അടങ്ങിയിട്ടില്ലെന്നും കരുതുന്നവരുണ്ടു.ഈ പതിനൊന്നു അദ്ധ്യായങ്ങൾ വ്യാഖ്യാനിച്ചു പഠിപ്പിക്കുവാൻ പാടില്ലായെന്നാണു പരിശുദ്ധസഭയുടെ നിലപാടു.പ്രപഞ്ചസ്രഷ്ടാവു യഹോവയായ ദൈവമാണെന്നു പഠിപ്പിക്കുകയാണു ഈ പുസ്തകങ്ങളുടെ പ്രധാന ഉദ്ദേശം.വി.വേദപുസ്തകം ഒരു ദൈവശാസ്ത്രഗ്രന്ഥമാണു.ദൈവവും മനുഷ്യനും,മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധം എങ്ങനെയുള്ളതാണു, എങ്ങനെയുള്ളതാകണം, എങ്ങനെയുള്ളതാകരുതു എന്നു വ്യക്തമാക്കുകയാണു വി.വേദപുസ്തകത്തിന്റെ പ്രധാനലക്ഷ്യം.അതിനാൽ ഇതിലെ ഭൗതികശാസ്ത്രങ്ങൾ ശരിയാകണമെന്നില്ല.ഇതു ആ വിധത്തിലുള്ള ഒരു ശാസ്ത്രഗ്രന്ഥമല്ലായെന്നതു തന്നെയാണു അതിനു കാരണം. മനുഷ്യന്റെ ആത്മീയജീവിതത്തിനു ഉപകരിക്കുന്ന ധ്യാനാത്മകചിന്തകൾക്കാണു ഇവിടെ പ്രാധാന്യം കല്പിക്കേണ്ടതു.അതിനാൽ ആ വിധത്തിലുള്ള ചില ആത്മീയചിന്തകൾക്കാണു ഇവിടെ ശ്രമിക്കുന്നതു.
ഉല്പത്തിയിൽ ഒളിഞ്ഞുകിടക്കുന്ന ഒരു ദൈവിക രഹസ്യമാണു ആദ്യം നമ്മുടെ ചിന്തയെ തൊട്ടുണർത്തുന്നതു. മനുഷ്യബുദ്ധിക്കു ഗ്രഹിക്കുവാൻ പ്രയാസമുള്ള ത്രിത്വരഹസ്യമാണു ഇവിടെ ഇതൾവിരിയുന്നതു.സൃഷ്ടിസ്ഥിതിസംഹാരകനായ,(സംഹാരകൻ എന്നതുകൊണ്ടു, ഹൈന്ദവതത്വശാസ്ത്രത്തിലെപ്പോലെ സംഹരിക്കുന്ന എന്ന അർത്ഥമല്ല,മറിച്ചു പൂൽണ്ണതയിലെത്തിക്കുന്ന,പരിപൂർണ്ണമാക്കുന്ന എന്ന അർത്ഥത്തിലാണു പ്രയോഗിച്ചിരിക്കുന്നതു. സംഹാരത്തിനു സമാപ്തി എന്നും അർത്ഥമുണ്ടെന്നു ഓർക്കുക..) ദൈവത്തിന്റെ ത്രിത്വസ്വരൂപം വി.വേദപുസ്തകത്തിലെ ആദ്യവാക്യത്തിൽ തന്നെ വെളിവാകുന്നു. മനുഷ്യനെ സൃഷ്ടിക്കുന്നതിനെക്കുറിച്ചു പറയുമ്പോൾ,ഉല്പഃ1;26,'' അനന്തരം ദൈവം നമ്മുടെ സ്വരൂപത്തിലും നമ്മുടെ സാദൃശ്യത്തിലും മനുഷ്യനെ ഉണ്ടാക്കുക.......''എന്നു കല്പിച്ചു എന്നു രേഖപ്പെടുത്തിയിരിക്കുന്നതിൽ ഈ സത്യമാണു വെളിവാകുന്നതു.നാം, നമ്മുടെ എന്നീ പ്രയോഗങ്ങൾ ത്രിത്വസൂചനയാണു എന്നതിൽ പക്ഷാന്തരമില്ല.ഇവിടെ പ്രപഞ്ചസൃഷ്ടിയിലും ഈ ത്രിത്വത്തിന്റെ പൂർണ്ണ പങ്കാളിത്തം നമുക്കു കാണാൻ കഴിയും. പിതാവാംദൈവം (സ്രഷ്ടാവു ) വചന ( പുത്രൻ തമ്പുരാൻ )ത്തിലൂടെ ദൈവാത്മാവിന്റെ പരിവർത്തനത്താൽ (പരിപൂർണ്ണനാക്കുന്ന പരിശുദ്ധ റൂഹാ )ആകാശവും ഭൂമിയും അതിലെ സർവ്വ ചരാചരങ്ങളും സൃഷ്ടിച്ചു. ആദ്യസൃഷ്ടി ത്രിത്വവ്യാപാരത്തിലായിരുന്നതുപോലെ പുതിയ സൃഷ്ടിയും (പുതിയനിയമത്തിൽ ) ത്രിത്വവ്യാപാരത്തിലുടെയാണു നടക്കുന്നതു. നിങ്ങൾ പോയി പിതാവിന്റേയും പുത്രന്റേയും പരിശുദ്ധറൂഹായുടേയും നാമത്തിൽ സ്നാനം കഴിപ്പീൻ എന്ന കർത്താവിന്റെ അന്ത്യകല്പന അനുസരിച്ചാണല്ലോ ഇന്നും വി.സഭ സ്നാനാർത്ഥിയെ മാമോദീസാ കഴിപ്പിക്കുന്നതും മുദ്രകുത്തുന്നതും.
''ആദിയിൽ ''എന്ന വാക്കോടുകൂടിയാണല്ലോ വി.വേദപുസ്തകം ആരംഭിക്കുന്നതു.സുപരിചിതമായ ഒരു വാക്കാണെങ്കിലും സാധാരണ നാം മനസ്സിലാക്കുന്നതിലും അപ്പുറം ചില വലിയ സത്യങ്ങൾ ഈ വാക്കു വെളിവാക്കുന്നുണ്ടു.ആദിയിൽ എന്ന വാക്കു കാലഗണനയുടെ ആരംഭത്തെയാണല്ലോ കുറിക്കുന്നതു.എന്നാൽ ഇവിടെ ഈ ആദിയിൽ എന്നതിൽ ഏത്ര യുഗങ്ങൾക്കു മുമ്പു എന്ന കണക്കു അസാദ്ധ്യവൂം അപ്രസക്തവുമാണു.ഈ വാക്കു മറ്റൊരു സത്യത്തിലേക്കു വിരൽ ചൂണ്ടുകയാണു.അതാകട്ടെ, ആദിക്കു മുമ്പുള്ള അവസ്ഥയെ വ്യക്തമാക്കുന്നു.പ്രപഞ്ചോല്പത്തിക്കു മുമ്പുതന്നെ ഇവയെല്ലാം സൃഷ്ടിച്ച ദൈവം ഉണ്ടായിരുന്നു എന്ന സത്യമാണു ''ആദിയിൽ ദൈവം ''എന്ന പ്രയോഗം ഉദീരണം ചെയ്യുന്നതു.ദൈവം ആനാദിയാണെന്ന ദൈവത്തിന്റെ ഉണ്മയെയാണു ഇതിലൂടെ വ്യക്തമാക്കുന്നതു.ഈ അനാദിയായ ദൈവത്തെ ആദിയും അന്തവുമുള്ള മനുഷ്യനു പൂർണ്ണമായി ഉൾക്കൊള്ളാൻ കഴിയാത്ത ഒരൂ സത്യമാണെന്ന സൂചനയാണു ഇതു നൽകുന്നതു. മനുഷ്യന്റെ ബുദ്ധിയും ഗ്രാഹ്യശേഷിയും പരിമിതമായതിനാൽ ദൈവത്തെക്കുറിച്ചും ദൈവത്തിന്റെ ചെയ്തികളെകുറിച്ചും സംശയങ്ങൾ സ്വാഭാവികമാണു.സ്ഥലകാലപരിധിക്കുള്ളിൽ കഴിയുന്ന മനുഷ്യനു സ്ഥലകാലപരിധിക്കുള്ളിൽ ഉള്ളവയെ മാത്രമേ ഗ്രഹിക്കുവാൻ കഴിയുകയുള്ളു.അപരിമിതനായ ദൈവത്തെ പരിമിതമായ മനുഷ്യബുദ്ധികൊണ്ടു പൂർണ്ണമായി ഗ്രഹിക്കുവാൻ കഴിയുകയില്ല എന്നു സാരം.തന്റെ ബുദ്ധിക്കു നിരക്കാത്തതെല്ലാം അസത്യമാണു എന്നു ധരിക്കുന്നതുതന്നെ മനുഷ്യ പരിമിതിയുടെ തെളിവാണു.കാലാധീനനല്ലാത്ത ദൈവത്തെ സ്ഥലകാലപരിധിക്കുള്ളിൽ നിന്നുകൊണ്ടു മനസ്സിലാക്കുവാൻ ശ്രമിക്കുമ്പോൾ സ്വാഭാവികമായി ഉണ്ടാകാവുന്ന ബൗദ്ധികമായ ചോദ്യങ്ങൾ അപ്രസക്തമാണെന്ന സത്യം 'ആദിയാൽ ദൈവം ''എന്ന ആദ്യപ്രയോഗംകൊണ്ടുതന്നെ വി.വേദപുസ്തകം വ്യക്തമാക്കുന്നു.
ദൈവം ആദ്യം സൃഷ്ടിച്ചതു ആകാശവും ഭൂമിയുമാണു.ആകാശവും ഭൂമിയും എന്നതുകൊണ്ടു അർത്ഥമാക്കുന്നതു ഈ പ്രപഞ്ചം മുഴുവനുമാണു.ഈ പ്രപഞ്ചത്തിനു ചില പ്രത്യേകതകളുണ്ടായിരുന്നു എന്നു അവിടെ പറയുന്നുണ്ടു.ഭൂമി പാഴായും ശൂന്യമായും ഇരുന്നുവെന്നതാണു ഒന്നാമത്തെ കാര്യം.ആഴത്തിന്മീതെ ഇരുൾ ഉണ്ടായിരുന്നുവെന്നാണു തുടർന്നു പറയുന്നതു.വെള്ളത്തിൻമീതെ ദൈവത്തിന്റെ ആത്മാവു പരിവർത്തിച്ചുകൊണ്ടിരുന്നുവെന്നു പിന്നീടു രേഖപ്പെടുത്തിയിരിക്കുന്നു.സൃഷ്ടിക്കപ്പെട്ട ഭൂമി പാഴായും ശൂന്യമായും , ഇരുന്നു,ഒപ്പം ഇരുളും ഉണ്ടായിരുന്നു എന്നതു ചില സത്യങ്ങൾ വെളിവാക്കുന്നു. സൃഷ്ടിക്കപ്പെട്ടപ്പോൾ തന്നെ ഇരുട്ടു ഉണ്ടായിരുന്നു എന്നതുകൊണ്ടു ഇരുട്ടിന്റെ അനിവാര്യതയാണു സൂചിപ്പിക്കുന്നതു.ഇരുൾ ഇല്ലായ്മയെയാണു വ്യക്തമാക്കുന്നതു.ഇല്ലായ്മയിൽ നിന്നാണു യഹോവ സകലതും സൃഷ്ടിച്ചതു.ഉണ്മയുടെ മറുവശമാണൂ ഇല്ലായ്മ അഥവാ ഇരുൾ..അന്ധകാരം തിന്മയുടേയും സാത്താന്റേയും പ്രതീകമാണു.സാത്താനും തിന്മയും പ്രപഞ്ചത്തിന്റെ ഭാഗമാണു.അതിന്റെ ഫലമായിട്ടാണു ഭൂമി പാഴായും ശൂന്യമായും കിടന്നിരുന്നതു.അതിനെ അതിജീവിക്കണമെങ്കിൽ ഇരുട്ടിനെ തുടച്ചുമാറ്റുന്ന വെളിച്ചം ഉണ്ടാകണം.വെളിച്ചം ഉണ്ടാകണമെങ്കിൽ ദൈവത്തിന്റെ ആത്മാവു പരിവർത്തിച്ചുകൊണ്ടിരിക്കണം. പ്രപഞ്ചസൃഷ്ടിക്കുശേഷം ദൈവാത്മപരിവർത്തനത്താൽ വചനം മൂലം ആദ്യം ഉണ്ടായതു വെളിച്ചമാണെന്നതു ഈ സത്യത്തെ അരക്കിട്ടു ഉറപ്പിക്കുന്നു.
ഭൂമി പാഴായും ശൂന്യമായും ഇരുന്നു എന്നതിന്റെ ഇംഗ്ളീഷു തർജ്ജുമ ''The earth was without form and void.''എന്നാണു.രൂപരഹിതവും ശൂന്യവും എന്നു അതിനു അർത്ഥം പറയാം.സൃഷ്ടിക്കപ്പെട്ട ഈ പ്രപഞ്ചം ഇരുൾ മൂടിയിരുന്നതിനാൽ അതു ക്രമരഹിതമായി,അടുക്കും ചിട്ടയുമില്ലാതെയാണു കിടന്നിരുന്നതു.ക്രമരഹിതമായ അവസ്ഥ,അടുക്കുംചിട്ടയുമില്ലാത്ത സ്ഥിതിവിശേഷം അന്ധകാരത്തിന്റേതാണു, സാത്താന്റേതാണു.അതു ക്രമമുള്ളതും അടുക്കും ചിട്ടയുമുള്ളതായി പരിണമിക്കണമെങ്കിൽ അവിടെ ദൈവത്തിന്റെ ആത്മാവു പരിവർത്തിക്കണം.അങ്ങനെ ദൈവവചനത്താൽ പരിശുദ്ധാത്മവ്യാപാരത്തിലൂടെ അതു ക്രമമുള്ളതും അടുക്കും ചിട്ടയുമുള്ളതായി തീരുന്നു.ഉണ്ടാകട്ടെ എന്നു ദൈവം കല്പിച്ചപ്പോൾ ഓരോന്നും ഉണ്ടായിവന്നതു പരിശുദ്ധാത്മവ്യാപാരത്താലാണു. വെളിച്ചവും സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളുമെല്ലാം അവയ്ക്കു നിർണ്ണയിക്കപ്പെട്ട സ്ഥാനങ്ങളിലുംഅവസ്ഥകളിലും രൂപപ്പെട്ടതും ഈ ദൈവാത്മവ്യാപാരത്തിലൂടെയാണു. ദൈവത്തിന്റെ വചനം രൂപപ്പെടുത്തുന്നതും രൂപാന്തരപ്പെടുത്തുന്നതുമായി തീരുന്നതിനു പരിശുദ്ധാത്മവ്യാപാരം അനുപേക്ഷണീയമാണെന്ന സത്യം വി.വേദപുസ്തകം ആദ്യമേതന്നെ ഇവിടെ വെളിപ്പെടുത്തിയിരിക്കുന്നു.
പരിശുദ്ധാത്മവ്യാപാരത്തിന്റെ പ്രഥമവും പ്രധാനവുമായ ഫലം ക്രമപ്പെടുത്തലാണെന്ന സത്യം നാം പലപ്പോഴുംവിസ്മരിച്ചു പോകുന്നു.. പരിശുദ്ധാത്മാവിന്റെ വ്യാപാരഫലമായി മറ്റു പലതിനേയും നാം കാണുന്നതിനാൽ വി.വേദപുസ്തകം ആദ്യമേ ചൂണ്ടിക്കാണിച്ചുതന്ന ഈ സത്യം നാം അവഗണിച്ചുകളയുന്നു. പരിശുദ്ധസഭയിലെ ക്രമവും ചിട്ടയുമുള്ള ആരാധനക്രമം ഉരുത്തിരിഞ്ഞു വന്നതു ഈ പരിശുദ്ധാത്മവ്യാപാരത്താലാണു എന്ന സത്യം അറിയുകയുമില്ല.ഈ പ്രപഞ്ചത്തിലുള്ളതെല്ലാം അണു മുതൽ അണ്ഡകടാഹം വരെ ദൈവവചനത്താലും ദൈവാത്മവ്യാപാരത്താലും സൃഷ്ടിക്കപ്പെട്ടു നിർണ്ണയിക്കപ്പെട്ട സ്ഥാനങ്ങളിൽ വ്യതിചലിക്കാതെ സ്ഥിതിചെയ്യുന്നതിനാലാണു ഈ പ്‌രപഞ്ചം നിലനില്ക്കുന്നതു. ആകാശനീലിമയിൽ കത്തിജ്വലിച്ചു നിൽക്കുന്ന ഗോളങ്ങളിൽ ഒന്നു അതിന്റെ ഭ്രമണപഥത്തിൽ നിന്നു വ്യതിചലിച്ചാൽ ഉണ്ടാകാവുന്ന ഭവിഷ്യത്തുകൾ ശാസ്ത്രമനസ്സുകളെ അലട്ടുന്നവയാണു.എന്നാൽ ദൈവസ്വരൂപത്തിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യൻ ദൈവവചന നിഷേധിയായി ദൈവാത്മവ്യാപാരത്തെ അവഗണിച്ചതിനാൽ ക്രമരഹിതമായ ജീവിതചര്യയ്ക്കു വശംവദനായി ,പ്രപഞ്ചഗതിവിഗതികളിൽ തന്നെ വിള്ളലുണ്ടാക്കുന്നുവെന്ന സത്യം ശാസ്ത്രം കണ്ടെത്തിയിരിക്കുന്നു. ഇന്നു നാം അനുഭവിക്കുന്ന പല ദുരിതങ്ങളും ക്രമരഹിതമായ മനുഷ്യജീവിതത്തിന്റെ തിക്തഫലങ്ങളാണെന്നു മനുഷ്യൻ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. ചിട്ടയായ ജീവിതക്രമമുള്ള മനുഷ്യൻ ദൈവികനും,അലസനും മടിയനും അശ്രദ്ധമായ ജീവിതം നയിക്കുന്നവനുമായ മനുഷ്യൻ പൈശാചികനുമാണു.. ചിട്ടയും ക്രമവുമുള്ള കുടുംബം ദൈവം വസിക്കുന്ന കുടുംബമാണു. അടുക്കും ചിട്ടയും ക്രമവും ഉള്ള ആരാധന ദൈവികവും പരിശുദ്ധാത്മവ്യാപാരവുമുള്ള ദൈവാരാധനയാണെന്ന സത്യം ഇതിനോടു ചേർന്നു നാം മനസ്സിലാക്കണം.
എന്നാൽ ഈ ദൈവികസത്യത്തിനു വിപരീതമായി ചിട്ടയും ക്രമവും ഇല്ലാതെ, ശബ്ദകോലാഹലങ്ങളോടുകൂടിയുള്ള കൂട്ടായ്മകൾ പരിശുദ്ധാത്മവ്യാപാരത്താലാണു എന്നു തെറ്റിദ്ധരിക്കുകയും അങ്ങനെ പഠിപ്പിക്കുകയും ചെയ്യുന്ന ഒരു കാലഘട്ടത്തിലാണു നാം ജീവിക്കുന്നതു.പുതുതായി പൊട്ടിമുളച്ച സഭാവിഭാഗങ്ങളും കാരിസ്മാറ്റിക്പ്രസ്ഥാനങ്ങളും ഇതിന്റെ വക്താക്കളായി മാറിക്കഴിഞ്ഞു.അതുകൊണ്ടുതന്നെ പരിശുദ്ധസഭയുടെ ശ്രേഷ്ഠമായ ആരാധനാക്രമങ്ങളെ അവഗണിക്കുകയും ചെയ്യുന്നു. പരിശുദ്ധസഭയുടെ ആരാധനാക്രമങ്ങളെല്ലാം പരിശുദ്ധാത്മപ്രേരിതമായി പരിശുദ്ധപിതാക്കന്മാരിൽ കൂടെ നമുക്കു ലഭിച്ചിട്ടുള്ളവയാണു.നൂറ്റാണ്ടുകൾക്കു മുമ്പു രചിക്കപ്പെട്ട ഈ ആരാധനാക്രമങ്ങളുടെ കാലികപ്രസക്തി നഷ്ടപ്പെട്ടു എന്നും,ഇതിൽ തിരുത്തൽ ആവശ്യമാണെന്നു വാദിക്കുന്നവരും കുറവല്ല. A.D ആദ്യനൂറ്റാണ്ടിൽ രചിക്കപ്പെട്ട പുതിയ നിയമ ഗ്രന്ഥങ്ങൾക്കു കാലികപ്രസക്തിയില്ലെന്നു പറയുമോ? നമ്മുടെ കർത്താവു നൽകിയ ഉപദേശങ്ങളെല്ലാം ഇന്നത്തെ ജീവിതക്രമങ്ങളോടു ബന്ധമില്ലാത്ത ഒരു ജനതയോടായിരുന്നതിനാൽ അതിന്റെ പ്രസക്തി നഷ്ടപ്പട്ടിട്ടുണ്ടോ? എഴുതപ്പെട്ട ഈ പ്രാർത്ഥനകൾക്കു ആവർത്തനവിരസയുണ്ടെന്നും അതിനാൽ അതിൽ മനസ്സു ലയിക്കുന്നില്ലായെന്നും പരാതിപ്പെടുന്നവരുമുണ്ടു.വി.വേദപുസ്തകം ദിനംതോറും വായിക്കുന്നതിനു ഈ ദോഷം ആരോപിക്കാത്തതെന്തേ? വി.വേദപുസ്തകം ഒരാവർത്തി വായിച്ചു കഴിഞ്ഞാൽ പിന്നെ വായിക്കേണ്ടതില്ലെന്നു പറയുന്ന ഒരു ക്രൈസ്തവവിഭാഗവും ഉണ്ടാവില്ല.വി.കുർബ്ബാന അനുഷ്ടിക്കുവാൻ പുരോഹിതസ്ഥാനികളെ അഭ്യസിപ്പിക്കുമ്പോൾ നൽകുന്ന ഉപദേശം ഇതിനുള്ള വ്യക്തമായ മറുപടിയാണു.ഓരോ കുർബ്ബാന അനുഷ്ടിക്കുമ്പോഴും ഇതു ആദ്യമായിട്ടാണു അനുഷ്ഠിക്കുന്നതു എന്ന ചിന്തയോടും അതീവശ്രദ്ധയോടും കൂടെ ആയിരിക്കണമത്രേ. കാർമ്മികൻ മാത്രമല്ല അതിൽ സംബന്ധിക്കുന്ന എല്ലാവരും അങ്ങനെ തന്നെ വേണം പങ്കെടുക്കേണ്ടതു.അപ്പോൾ ആ പ്രാർത്ഥനയും ആരാധനയും വിരക്തി ഉളവാക്കുന്നതായി മാറുകയില്ല.മാത്രമല്ല,പരിശുദ്ധാത്മവ്യാപാരം ഉളവാകുകയും ചെയ്യും.ആരവാരങ്ങളും ശബ്ദ കോലാഹലങ്ങളും നിറഞ്ഞ ആരാധനയും പ്രാർത്ഥനയും ദൈവാത്മവ്യാപാരമുള്ളതല്ല.ക്രമവും ചിട്ടയുമാണു പരിശുദ്ധാത്മാവിന്റെ നടത്തിപ്പിന്റെ ഫലം.അനുഗ്രഹം പ്രാപിക്കണമെങ്കിൽ അതു അനുപേക്ഷണീയവുമാണു. മിശിഹാതമ്പുരാൻ അഞ്ചപ്പം കൊണ്ടു അയ്യായിരം പേരെ തൃപ്തിപ്പെടുത്തിയപ്പോൾ ജനത്തെ അമ്പതു വീതം പന്തിപന്തിയായി ഇരുത്തുവാൻ കല്പിച്ചതിൽ ഈ സത്യം കാണാൻ കഴിയും.ക്രമവും ചിട്ടയും ഉള്ള ഒരു ജീവിതവും ആരാധനയും അനുഭവവേദ്യമാകണമെങ്കിൽ ദൈവാത്മാവു പരിവർത്തിച്ചു കൊണ്ടിരിക്കണം.ആദിയിൽ വെള്ളത്തിന്മീതെ പരിവർത്തിച്ചുകൊണ്ടിരുന്ന ദൈവത്തിന്റെ ആത്മാവു നമ്മിൽ നിരന്തരമായി പരിവർത്തിച്ചു ക്രമവും ചിട്ടയും ഉള്ള ഒരു ജീവിതത്തിന്റേയും ദൈവാരാധനയുടേയും ഉടമകളായി പരിണമിക്കുവാൻ ഈ വാക്യം നമ്മെ ഉദ്ബോധിപ്പിക്കുന്നു.
Comments
Post a Comment