വി.നോമ്പുകാലധ്യാനചിന്തകൾ.-43
43-ലാസറിന്റെ ശനി.
------------------
നാല്പതുദിവസത്തെ നോമ്പു അവസാനിച്ചു.വി.നോമ്പിലൂടെ ആർജ്ജിച്ച ആത്മീയ വരങ്ങളോടു കൂടെ കർത്താവിന്റെ കഷടാനുഭങ്ങളിലേക്കും കുരിശു മരണത്തിലേക്കും ഉയർപ്പിലേക്കും നാം പ്രവേശിക്കുകയാണു.അതിനുള്ള വലിയ ഒരുക്കത്തിന്റെ നാളുകളായിരുന്നുവല്ലോ ഈ നോമ്പുദിനങ്ങൾ.അടുത്ത ഞായറാഴ്ച ( നാളെ )വലിയ ഓശാന പെരുനാൾ നാം ആചരിക്കുന്നു.അന്നു സന്ധ്യമുതൽ നമ്മുടെ കർത്താവിന്റെ കഷ്ടാനുഭവങ്ങളാണു നാം ധ്യാനിക്കുന്നതു.ഓശാന പെരുനാളിനും നാല്പതാം വെള്ളിക്കും ഇടയ്ക്കുള്ള ശനിയാഴ്ച ലസറിനെ സ്മരിക്കുവാനായി സഭ വേർതിരിച്ചിരിക്കുന്നു.അന്നത്തെ പ്രധാന വായന കർത്താവു ലാസറിനെ ഉയർപ്പിച്ച സംഭവമാണു.ഇങ്ങനെ ഒരു ദിവസം വേർതിരിച്ചതിൽ സഭയ്ക്കു ഒരു ഉദ്ദേശമുണ്ടു.വി.നോമ്പിലൂടെ കടന്നു വന്ന നാം ജീവിതത്തിൽ അനുഭവ വേദ്യമാക്കേണ്ടതു എന്താണെന്നും,നമ്മുടെ കർത്താവിന്റെ കഷ്ടാനുഭവത്തിലൂടെയും കുരിശു മരണത്തിലൂടെയും ഉയർപ്പിലൂടെയും നമുക്കു കർത്താവു പ്രദാനം ചെയ്യുന്നതു എന്താണെന്നും ഈ സംഭവത്തിലൂടെ വെളിവാകുന്നു.
വി.നോമ്പു സാത്താനെ പരാജയപ്പെടുത്തി പാപത്തിന്റെ മേൽ ജയം പ്രാപിക്കുവാനുള്ളതാണെന്ന വലിയ സത്യം ഇതിനു മുമ്പു പല സന്ദർഭങ്ങളിലും നാം ചിന്തിക്കുകയും ധ്യാനിക്കുകയും ചെയ്തിട്ടുള്ളതാണു.എന്നാൽ അതു കുറേക്കൂടെ ഈ സംഭവത്തിൽ വ്യക്തമാകുന്നു.പാപത്തിന്റെ ശമ്പളം മരണമാണു.ആദ്യമനുഷ്യനു ദൈവം കൊടുത്ത കല്പന ശ്രദ്ധിക്കുക.തിന്നുന്ന നാളിൽ മരിക്കും എന്നത്രേ ദൈവം അരുളിച്ചെയ്തതു.തിന്നരുതു എന്ന കല്പന ലംഘിച്ചതു മരണത്തിനു കാരണമായി.തിന്നരുതു എന്നു സഭ അനുശാസിക്കുന്ന ഭക്ഷണസാധനങ്ങൾ വി.നോമ്പിൽ ഭക്ഷിക്കാതെ, കല്പന ലംഘനത്തിലൂടെ കടന്നു വന്ന പാപത്തേയും അതിന്റെ ശമ്പളമായ മരണത്തേയും നാം അതിജീവിക്കുന്നു.ലാസറിനെ ഉയർപ്പിച്ചതിലൂടെ പാപഫലമായ മരണത്തെ മായിച്ചു കളയുന്ന നമ്മുടെ കർത്താവിന്റെ രക്ഷാകര പദ്ധതിയത്രേ വെളിവാകുന്നതു.തിന്നുന്ന നാളിൽ മരിക്കും എന്ന ദൈവകല്പന ശാരീരികമരണത്തെക്കുറിച്ചല്ലല്ലോ.കാരണം ആദമും ഹവ്വയും പഴം പറിച്ചു തിന്നു കഴിഞ്ഞു ദീർഘകാലം ജീവിച്ചിരുന്നതായി വി.വേദപുസ്തകം സാക്ഷിക്കുന്നു.ലാസറിനെ ഉയർപ്പിച്ചതു ശാരീരിക മരണത്തിൽ നിന്നായിരുന്നുവെങ്കിലും ആത്മമരണത്തിൽ നിന്നു മനുഷ്യകുലത്തിനു നൽകുന്ന വിടുതലിനേയും നിത്യജീവനേയും സൂചിപ്പിക്കുന്നു.വി.നോമ്പിലൂടെ ആർജ്ജിക്കുന്ന രൂപാന്തരം ഇവിടെ പൂർണ്ണമാകുന്നു.ഈ സംഭവത്തിനു തൊട്ടുപിന്നാലെയാണു കർത്താവിന്റെ പീഡാനുഭവങ്ങൾ കടന്നു വരുന്നതു എന്നതിനാൽ അതു കുറേക്കൂടെ സുവ്യക്തമാകുന്നു.പാപം ചെയ്തു വികലമായി തീർന്ന ദൈവസ്വരൂപവും സാദൃശ്യവും തേജസ്സും മനുഷ്യകുലത്തിനു തിരികെ നൽകി പറുദീസായുടേയും നിത്യജീവന്റേയും അവകാശികളാക്കി തീർക്കുക എന്ന തന്റെ മനുഷ്യാവതാര ലക്ഷ്യം ഈ സംഭവം നമ്മുടെ മുമ്പിൽ വരച്ചു കാണിക്കുന്നു.കർത്താവു നൽകിയ ആ വലിയ രക്ഷ നാം എങ്ങനെ സ്വായത്തമാക്കണമെന്നു ഈ സംഭവത്തിന്റെ വിവരണത്തിൽ നമുക്കു വായിച്ചെടുക്കുവാൻ കഴിയും.ആയതിനാൽ നമ്മുടെ ചിന്തകളും ധ്യാനവും വി.യോഹന്നാൻ നൽകിയിരിക്കുന്ന വിവരണത്തിലേക്കു തിരിച്ചു വിടാം.
ഈ സംഭവം നമുക്കു നൽകുന്ന ആത്മീയ സന്ദേശങ്ങളിലേക്കു കടക്കുന്നതിനു മുമ്പു ഒരുകാര്യം കൂടെ നാം അറിഞ്ഞിരിക്കേണ്ടതു ആവശ്യമാണു.ലാസറിനെ ഉയർപ്പിച്ച സംഭവത്തിന്റെ സത്യാവസ്ഥയെക്കുറിച്ചു ചിലർ സംശയിക്കുന്നുണ്ടു.ഒരു സാധാരണ വിശ്വാസിക്കു ഈ സംഭവം വായിക്കുമ്പോൾ സ്വാഭാവികമായും ഒരു സംശയവും ഉളവാകുകയില്ല. ഒരു സത്യവിശ്വാസി ഈ അത്ഭുതം പകർന്നു തരുന്ന ആത്മീയ സത്യങ്ങൾ തിരിച്ചറിഞ്ഞു സംതൃപ്തിയടയുന്നു. എന്നാൽ യുക്തിയും ബുദ്ധിയും ഉപയോഗിച്ചു ഇതു മനസ്സിലാക്കുവാൻ ശ്രമിക്കുന്നവർക്കു ചിലസംശയങ്ങൾ ഉണ്ടാകുന്നു.പല വേദശാസ്ത്രകാരന്മാരും ഈ സംശയങ്ങളെ ഗൗരവപുർവ്വം വിലയിരുത്തിയിട്ടുമുണ്ടു.ബുദ്ധികൊണ്ടാണോ ഹൃദയം കൊണ്ടാണോ വി.വേദപുസ്തകം വായിക്കേണ്ടതു എന്നതു ഗൗരവമായ ഒരു വിഷയമാണു.ബുദ്ധികൊണ്ടു ദൈവത്തെ തേടുന്നവനു ദൈവം അപ്രാപ്യനും ഭക്തിയിലൂടെ ദൈവത്തെ സമീപിക്കുന്നവർക്കു ദൈവം സുഗ്രാഹ്യനുമാണു എന്നതു ഒരു വലിയ സത്യമാണു.ഈ സംഭവത്തിന്റെ യാഥാർത്ഥ്യത്തിൽ സംശയിക്കുന്നവരുടെ ന്യായവാദങ്ങൾ സത്യമാണെന്നു തെറ്റിദ്ധരിക്കുവാൻ സാദ്ധ്യതയുള്ളതുകൊണ്ടു അതിനെക്കുറിച്ചു ചിന്തിക്കാതെയിരിക്കുവാൻ കഴിയുകയില്ല.
ലാസറിനെ ഉയർപ്പിച്ച സംഭവത്തിന്റെ വിവരണം ശ്രദ്ധിക്കുമ്പോൾ,വി.വേദപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുള്ള , ഉയർപ്പിച്ച അഞ്ചു സംഭവങ്ങളിൽ ഏററം ശ്രദ്ധാർഹമായ സംഭവം ഇതാണെന്നു മനസ്സിലാകും.പഴയനിയമത്തിലെ,ശൂനേംകാരത്തിയുടെ മകളെ ഉയർപ്പിച്ചതും,(1രാജാഃ4) അപ്പോസ്തോലപ്രവൃത്തികളിൽ യൂത്തിക്കസിനെ ഉയർപ്പിച്ചതും,(അപ്പോഃ20;7)മാത്രമാണു സുവിശേഷങ്ങളിലല്ലാതെ കാണുന്നതു.കർത്താവു ഉയർപ്പിച്ച മൂന്നു സംഭവങ്ങളിൽ പ്രധാനപ്പെട്ടതു ഇതാണെന്നു പറയുമ്പോൾ,എന്നിട്ടു സമവീക്ഷണ സുവിശേഷങ്ങളിൽ കാണാത്തതു എന്തെ എന്ന ചോദ്യമുണ്ടാകും.പള്ളിപ്രമാണി യായീറോസിന്റെ മകളെ ഉയർപ്പിച്ച സംഭവം മാത്രമാണു സമവീക്ഷണ സുവിശേഷങ്ങളിലെല്ലാം കാണുന്നതു.നയീനിലെ വിധവയുടെ മകനെ ഉയർപ്പിച്ചതു വി.ലൂക്കോസു മാത്രമേ പറഞ്ഞിട്ടുള്ളു.വി.ലൂക്കോഃ7;11.എന്നിട്ടും ആ സംഭവത്തെക്കുറിച്ചു ഈ വിധ സംശയങ്ങൾ എന്തേ ഉന്നയിക്കാത്തതു?ഒരു സുവിശേഷത്തിൽ മാത്രമേ പറഞ്ഞിട്ടുള്ളുവെന്നതു കൊണ്ടു അതിന്റെ വിശ്വാസ്യത നഷ്ടപ്പെടുന്നില്ല.അങ്ങനെയാണെങ്കിൽ കർത്താവിന്റെ പല അത്ഭുതങ്ങളും പല ഉപദേശങ്ങളും പ്രസംഗങ്ങളും സത്യമല്ലെന്നു പറഞ്ഞു പരിത്യജിക്കേണ്ടി വരും.
. സുവിശേഷങ്ങൾ ആകെ പരിശോധിച്ചാൽ ഏതാണ്ടു 37 അത്ഭുതങ്ങൾ കർത്താവു ചെയ്തതായി കാണാൻ കഴുയും.അതിൽ 8 എണ്ണം മാത്രമേ യോഹന്നാന്റെ സുവിശേഷത്തിൽ രേഖപ്പെടുത്തിയിട്ടുള്ളു.അതിൽതന്നെ ഭൂരിപക്ഷവും
വി.യോഹന്നാന്റെ സുവിശേഷത്തിൽ മാത്രമേ കാണുന്നുള്ളു.മറ്റൊരുടത്തും കാണുന്നില്ലായെന്നതു കൊണ്ടു അതെല്ലാം സംഭവിച്ചതല്ല എന്നു പറയുവാൻ കഴിയുമോ.കാനാവിലെ കല്യാണത്തിൽ നടന്ന അത്ഭുതം,ലാസറിനെ ഉയർപ്പിച്ചതു പോലെ പ്രധാനപ്പെട്ടതാണു.കാനാവിലെ അത്ഭുതം കർത്താവു ചെയ്ത ആദ്യ അത്ഭുതമായിട്ടാണു വി.യോഹന്നാൻ പറഞ്ഞിരിക്കുന്നതു.എങ്കിലും മറ്റാരും അതു പരാമർശിച്ചിട്ടുമില്ല.അതുപോലെ ലാസറിനെ ഉയർപ്പിച്ചതാകട്ടെ അവസാനത്തെ അത്ഭുതവുമാണു.അതുകൊണ്ടുതന്നെ അതിൽനിന്നു ഉത്ഭൂതമാകുന്ന ആത്മീയ സത്യങ്ങളെ നമുക്കു തള്ളിക്കളയുവാൻ കഴിയുകയില്ല.മനുഷ്യനിൽ ഉണ്ടാകേണ്ട സാരമായ മാറ്റത്തിന്റെ വിവിധ അവസ്ഥകളെയാണു ഈ അത്ഭുതങ്ങളെല്ലാം പത്യേകിച്ചു നോമ്പിൽ വായിക്കുന്ന അത്ഭുതങ്ങളെല്ലാം വെളിവാക്കുന്നതു.വെള്ളം മുന്തിരിച്ചാറായി രൂപാന്തരപ്പെടുന്നതു പോലെയുള്ള മാറ്റത്തിൽ ആരംഭിച്ചു മരണത്തിൽ നിന്നു നിത്യജീവനിലേക്കു കടക്കുന്ന രൂപാന്തരത്തിന്റെ പൂർണ്ണതയാണു ഈ അത്ഭുതം വെളിപ്പെടുത്തുന്നതു.ആ വിധത്തിൽ അതു വായിച്ചെടുക്കുവാൻ കഴിയുന്നതു വി.യോഹന്നാന്റെ സുവിശേഷത്തിൽ മാത്രമാണു എന്നതത്രേ അതിന്റെ സവിശേഷത.
വി.മത്തായി 19 അത്ഭുതങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നു.അതിൽ മൂന്നെണ്ണം മറ്റെങ്ങും പറഞ്ഞിട്ടില്ലാത്തവയാണു.വി.മർക്കോസിൽ 18 അത്ഭുതങ്ങൾ ഉണ്ടു.അതിൽ ഒന്നു മർക്കോസിൽ മാത്രമേയുള്ളു.വി.ലൂക്കോസു പറഞ്ഞിരിക്കുന്ന 19 അത്ഭുതങ്ങളിൽ രണ്ടെണ്ണം മറ്റെങ്ങും പറഞ്ഞിട്ടില്ല.ഒരു സുവിശേഷത്തിൽ മാത്രമേ കാണുന്നുള്ളുവെന്നതിനാൽ അതിന്റെ വിശ്വാസ്യത ചോദ്യം ചെയ്യുവാൻ കഴിയാത്തതാണു എന്നു ഇതു വ്യക്തമാക്കുന്നു.വി.യോഹന്നാന്റെ സുവിശേഷമാകട്ടെ വേറിട്ടു നിൽക്കുന്ന ഒന്നുമാണു. സമവീക്ഷണ സുവിശേഷം രചിച്ചവർക്കു ഇത്രയും പ്രധാനപ്പെട്ട ഈ അത്ഭുതങ്ങൾ ,കാനാവിലെ കല്യാണവും ലസറിനെ ഉയർപ്പിച്ചതും അറിയുമായിരുന്നില്ല എന്നു പറയുവാൻ കഴിയുമോ? വി.മർക്കോസിന്റെ സുവിശേഷമാണു ആദ്യം രചിച്ചതു എന്നു എല്ലാ വേദപണ്ഡിതന്മാരും സമ്മതിക്കുന്നു.അതിന്റെ ചുവടു പിടിച്ചാണു വി.മത്തായിയും വി.ലൂക്കോസും തങ്ങളുടെ സുവിശേഷങ്ങൾ രചിച്ചതു.അവർക്കു രണ്ടുപേർക്കും അവ രചിക്കുന്നതിൽ പ്രത്യേക ഉദ്ദേശം ഉണ്ടായിരുന്നു.യഹൂദന്മാർ പ്രതീക്ഷയോടെ കാത്തിരുന്ന മശിഹ യേശുതന്നെയാണെന്നു സമർത്ഥിക്കുകയായിരുന്നു വി.മത്തായിയുടെ ഉദ്ദേശം.സർവ്വലോകത്തിനും ഉണ്ടാകുവാനുള്ള വലിയ രക്ഷ വിളംബരം ചെയ്യുകയായിരുന്നു വി.ലൂക്കോസിന്റെ ലക്ഷ്യം.വി.മർക്കോസിനു കർത്താവിന്റെ ജീവചരിത്രം ഗ്രഹിക്കുവാൻ കഴിഞ്ഞതു വി.പത്രോസിൽ നിന്നായിരുന്നുവെന്നാണു വിശ്വസിക്കുന്നതു.വി.പത്രോസാകട്ടെ വി.യോഹന്നാന്റെ സുവിശേഷത്തിൽ മൂന്നു സന്ദർഭങ്ങളിൽ മാത്രമേ പരാമർശിക്കപ്പെട്ടിട്ടുള്ളു.വി.യോഹഃ5,7,12 എന്നീ അദ്ധ്യായങ്ങളിൽ മാത്രമാണു പത്രോസിനെ കാണുന്നതു.ഈ രണ്ടു സന്ദർഭങ്ങളിലും പതോസു കൂടെയില്ലായിരുന്നുവന്നു ചിന്തിക്കാവുന്നതാണു.പ്രത്യേകിച്ചും ലാസറിനെ ഉയർപ്പിച്ച സന്ദർഭത്തിൽ പത്രോസില്ലായിരുന്നു എന്നു ചിന്തിക്കാവുന്നതാണു.കാരണം എവിടെയും മുന്നിട്ടു കയറി അഭിപ്രായം പറയുന്ന പത്രോസു ഈ സംഭവത്തിൽ മൗനമായിരിക്കുന്നു.വി.തോമസ്സാണു ഇവിടെ വക്താവായി പ്രത്യക്ഷപ്പെുന്നതു.പെസഹായുടെ സന്ദർഭത്തിൽ മാത്രമാണു പത്രോസിനെ നാം കാണുന്നതു.താൻ കാണാത്ത സംഭവങ്ങൾ പത്രോസു മർക്കോസിനോടു പറഞ്ഞുകാണുകയില്ലായെന്നു ഊഹിക്കുന്നതിൽ തെറ്റില്ല..
. കർത്താവിനോടുള്ള എതിർപ്പു അവനെ നശിപ്പിക്കുവാനുള്ള ചിന്തയിലേക്കു പരീശന്മാരേയും മഹാപുരോഹിതന്മാരേയും യഹൂദപ്രമാണിമാരേയും നയിച്ചതു ഈ സംഭവമാണെന്നു വി.യോഹന്നാൻ പറയുന്നു.വി.യോഹഃ11;47-54 ശ്രദ്ധിക്കുക.53-ാംവാക്യം.'അന്നു മുതൽ അവർ അവനെ കൊല്ലുവാൻ ആലോചിച്ചു.'എന്നാൽ കർത്താവു യെറുശലേം ദേവാലയത്തിൽ ചെന്നു വില്ക്കുന്നവരേയും വാങ്ങുന്നവരേയും അടിച്ചു പുറത്താക്കി ദേവാലയം ശുദ്ധീകരിച്ചതാണു ശത്രുത വർദ്ധിക്കുവാൻ കാരണമെന്നാണു സമവീക്ഷണ സുവിശേഷങ്ങൾ സൂചിപ്പിക്കുന്നതു.അതിനാണു സാദ്ധ്യത കൂടുതൽ എന്നു തോന്നാം.നിലവിലുള്ള വ്യവസ്ഥകളേയും ആചാരങ്ങളേയും കർത്താവു ദേവാലയത്തിൽ എത്തി ചോദ്യം ചെയ്യുകയും പ്രവർത്തിക്കുകയും ചെയ്തുവെന്നതു കർത്താവിനു എതിരായി ചിന്തിക്കുവാൻ മതിയായ കാരണമാണു.യഹൂദന്മാരുടെ ഏക ആരാധനാകേന്ദ്രമായ യെറുശലേം ദേവാലയത്തിനു എതിരായ പ്രവർത്തനം അവരുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണു.
എന്നാൽ ഇതു വി.യോഹന്നാന്റെ വിവരണത്തിനെ എതിർക്കുവാൻ മതിയായ കാരണമല്ല.ലാസറിനെ ഉയർപ്പിച്ച സംഭവവും യഹൂദന്മാരിൽ ഭയമുളവാക്കുന്നതായിരുന്നു. വി.യോഹന്നാൻ രേഖപ്പെടുത്തിയിരിക്കുന്നതു പോലെ യഹൂദനേതാക്കന്മാരിൽ ഭയം ഉളവാക്കത്തക്ക ഒരു നേതാവായി കർത്താവു പരിണമിക്കത്തക്കവിധം ജനം പിന്നാലെ പോകുന്നുവെന്ന സംശയം അവരെ ബാധിക്കുന്നു.യഹൂദന്മാരുടെ ശത്രുത വർദ്ധിച്ചതിനാൽ കർത്താവു പെസഹാപെരുനാളിനു വരുമോയെന്നു ജനം ശങ്കിക്കുന്നു.(വി.യോഹഃ11;56,57) എന്നാൽ കർത്താവു യെറുശലേമിലേക്കു വന്നതു ജനക്കൂട്ടം ഒരാഘോഷമാക്കി മാറ്റി.അതിനു അവരെ പ്രേരിപ്പിച്ചതു ലാസറിനെ ഉയർപ്പിച്ച സംഭവമായിരുന്നു.കർത്താവു ഒരു രാജാവായി എഴുന്നള്ളി വന്നതും മഹാപുരോഹിതന്മാരുടെ ഭീതി വർദ്ധിപ്പിച്ചു.കർത്താവിനു എതിരായി ജനത്തെ തിരിക്കുവാനുള്ള ഒരു നല്ല സന്ദർഭമായി,ദേവാലയ ശുദ്ധീകരണത്തെ അവർ മാറ്റിയെടുത്തു.ഇതെല്ലാം ചേർത്തു വായിക്കുമ്പോൾ നാലു സുവിശേഷങ്ങളിലെ വിവരണങ്ങളെല്ലാം പരസ്പര പൂരകങ്ങളായി വർത്തിക്കുന്നവയാണെന്നു ബോദ്ധ്യമാകും. വി.ലൂക്കോസിന്റെ സുവിശേഷത്തിൽ കാണുന്ന ധനവാന്റേയും ലാസറിന്റേയും ഉപമ (വി.ലൂക്കോഃ16;19-31) ഈ സംഭവത്തോടു ചേർത്തു ചിലർ ചിന്തിക്കുന്നു.വി.ലൂക്കോഃ16;31 അവൻ അവരോടു ,അവർ മോശെയുടേയും പ്രവാചകന്മാരുടേയുംവാക്കുകൾ കേൾക്കാഞ്ഞാൽ മരിച്ചവരിൽ നിന്നു ഒരുത്തൻ എഴുന്നേറ്റു വന്നാലും വിശ്വസിക്കുകയില്ല.'എന്ന കർത്താവിന്റെ ആ ഉപമയിലെ വാക്കുകളെ,ദൃഷ്ടാന്തരൂപമായി,പ്രതീകാത്മകമായി വികസിപ്പിച്ചെടുത്ത ഒരു കഥയായിട്ടാണു ചിലർ വിലയിരുത്തുന്നതു.കർത്താവിന്റെ പ്രവൃത്തികളും, വാക്കുകളും ആക്ഷരീകാർത്ഥത്തിൽ നിന്നു ഉയർന്നു മറ്റൊരു അർത്ഥതലത്തിലേക്കു സംക്രമിക്കുന്നുവെന്നതു തർക്കമില്ലാത്ത ഒരു സത്യമാണു.എങ്കിലും ഈ സംഭവത്തിനു അങ്ങനെ ഒരു അർത്ഥം കല്പിക്കുന്നതു ശരിയാകുകയില്ല.ധനവാന്റേയും ലാസറിന്റേയും ഉപമ വി.യോഹന്നാന്റെ സുവിശേഷത്തിൽ എവിടെയെങ്കിലും പരാമർക്കപ്പെട്ടിരുന്നുവെങ്കിൽ ഈ അഭിപ്രയത്തിനു അല്പമെങ്കിലും പിൻബലം കിട്ടുമായിരുന്നു.ഈ വിധ ചിന്തകളും വ്യാഖ്യാനങ്ങളും സുവിശേഷങ്ങളിൽ നാം കാണുന്ന കർത്താവിന്റെ ചെയ്തികളുടേയും വാക്കുകളുടേയും,മാത്രമല്ല വി.വേദപുസ്തകത്തിന്റെ തന്നെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നവയായി പരിണമിക്കും.ആയതിനാൽ ആ വിധ ചിന്താഗതികളെ പാടെ തള്ളിക്കളഞ്ഞു ഈ സംഭവം നമ്മോടു സംവദിക്കുന്ന ആത്മീയ സത്യങ്ങളിലേക്കു നമ്മുടെ ശ്രദ്ധ തിരിക്കാം.
ഈ സംഭവത്തിൽ ഒന്നാമതു നമ്മുടെ ചിന്തയേയും ധ്യാനത്തേയും തൊട്ടുണർത്തുന്നതു,'ആ സഹോദരിമാർ അവന്റെ അടുക്കൽ ആളയച്ചു,നിനക്കു പ്രിയനായവൻ ദീനമായി കിടക്കുന്നു എന്നു പറയിച്ചു എന്ന വാക്യമാണു.നാം അറിഞ്ഞിരിക്കേണ്ട രണ്ടു ആത്മീയ സത്യങ്ങൾ ഈ വാക്യം നമ്മോടു പറയുന്നുണ്ടു.പ്രാർത്ഥന എന്താണെന്നും,എങ്ങനെയായിരിക്കണമെന്നും ഇവിടെ നമുക്കു വായിച്ചെടുക്കുവാൻ കഴിയുന്നു.ആ സഹോദരിമാരുടെ ഏക ആശ്രയമായ സഹോദരനാണു ദീനമായി കിടക്കുന്നതു.അവനുവേണ്ടിയാണു ദൂതന്മാരെ അവന്റെ അടുക്കൽ അയച്ചതു.അവനു സൗഖ്യം ലഭിക്കണമെന്നതു അവരുടെ ആവശ്യവും ആഗ്രഹവുമാണു.അവർ പറഞ്ഞയച്ച സന്ദേശം ശ്രദ്ധിച്ചാൽ അതു ഒരു അപേക്ഷയോ പ്രർത്ഥനയോ ആണെന്നു പറയുകയില്ല.അതു ഒരു അറിയിപ്പു മാത്രമാണു.അവൻ വരണമെന്നോ അവനെ സൗഖ്യമാക്കണമെന്നോ അവർ ആവശ്യപ്പെടുന്നില്ലെങ്കിലും അതു ഒരു പ്രാർത്ഥനയാണു.അതാണു പ്രാർത്ഥന.പ്രാർത്ഥന യാചനയല്ല,അറിയിപ്പാണു.നമ്മുടെ പ്രശ്നങ്ങളേയും ആവശ്യങ്ങളേയും അവനെ അറിയിക്കുന്നു.അവിടെ എന്തുചെയ്യണമെന്നു നാം ആവശ്യപ്പെടുകയല്ല,എന്തു ചെയ്യണമെന്നു തീരുമാനം അവനു വിട്ടുകൊടുക്കുന്നു.അവൻ അനേകരെ സൗഖ്യപ്പെടുത്തിയതായിട്ടു അവർക്കു അറിയാം.സൗഖ്യം നൽകാൻ അവനു കഴിയുമെന്നു അവർ വിശ്വസിക്കുകയും ചെയ്യുന്നു.എന്നിട്ടും അവരുടെ സഹോദരനെ സുഖ്പ്പെടുത്തണമെന്നു അവർ അപേക്ഷിച്ചില്ലായെന്നതാണു ഇവിടെ ശ്രദ്ധിക്കേണ്ട വസ്തുത.പ്രാർത്ഥന എന്നതു ചില കാര്യങ്ങൾ ആവശ്യപ്പെടുകയല്ലായെന്നു ഇതു വ്യക്തമാക്കുന്നു.മറിച്ചു,പ്രാർത്ഥനയിൽ തങ്ങളുടെ വേദനകളേയും ദുഃഖങ്ങളേയും പ്രശ്നങ്ങളേയും കർത്താവിന്റെ മുമ്പിൽ സമർപ്പിക്കുകയാണു.എന്തു ചെയ്തു തരണമെന്നു പറയുന്നില്ല.എന്താണു ചെയ്യേണ്ടതു എന്നു തീരുമാനിക്കുവാനായി കർത്താവിനു വിട്ടുകൊടുക്കുന്നു.ആവശ്യങ്ങളെ അക്കമിട്ടു നിരത്തിവച്ചിട്ടു,അതു എങ്ങനെ ,എപ്പോൾ ചെയ്തുതരണമെന്നു ആവശ്യപ്പെടുകയല്ല പ്രാർത്ഥനയെന്നു സാരം.ഈ സഹോദരിമാരുടെ സ്ഥാനത്തു നമ്മെ നിറുത്തി ഗൗരവമായി ചിന്തിക്കുക.നാം എന്തായിരിക്കും പ്രാർത്ഥിക്കുക.കാരണ്യവാനും മഹാദയാലുവുമായ കർത്താവേ,ഞങ്ങളിൽ തൃക്കൺ പാർത്തു നിനക്കു പ്രിയനായവനു നേരിട്ടിരിക്കുന്ന രോഗത്തിൽ നിന്നു അവനെ വിടുവിക്കേണമേ.നീ സർവ്വശക്തനാകുന്നുവല്ലോ.നീ തൊട്ടവരും നിന്നെ തൊട്ടവരും സൗഖ്യം പ്രാപിച്ചുവല്ലോ.നിനക്കു ഒരു പരിചയവുമില്ലാതിരുന്ന കുഷഠരോഗിയേയും കുരുടനെയും അവിടുന്നു സുഖപ്പെടുത്തിയല്ലോ.നിന്നെ സ്നേഹിക്കുകയും നിന്റെ കല്പനകൾ പാലിക്കുകയും നിനക്കു പ്രിയനായി തീരുകയും ചെയ്തിട്ടുള്ള ഞങ്ങളുടെ ഈ സഹോദരനു നീ പൂർണ്ണ ആരോഗ്യം നൽകേണമേ.യാചിപ്പീൻ എന്നാൽ നിങ്ങൾക്കു കിട്ടുമെന്നു അവിടുന്ന അരുളിച്ചെയ്തിട്ടുണ്ടല്ലോ.ഞങ്ങളുടെ യാചനകൾ കൃപയോടെ കേട്ടു ഉത്തരമരുളേണമേ.എന്നിങ്ങനെ നീണ്ടുപോകും നമ്മുടെ പ്രാർത്ഥനകൾ.എന്നാൽ ഇവിടെ ഇതാ ഇവർ ഒരപേക്ഷയും സമർപ്പിക്കുന്നില്ല.കർത്താവിനു പ്രിയമുള്ള ഭവനമായി ബഥാന്യയിലെ ഇവരുടെ ഭവനം മാറിയതിനു ഒരു കാരണം ഇതുതന്നെയാണു. പ്രാർത്ഥനയെന്നതു വെറും യാചനയല്ല,നമ്മെ മുഴുവനായി ദൈവസന്നിധിയിൽ സമർപ്പിക്കുകയാണു എന്നു ഈ സഹോദരിമാർ നമ്മെ ഉദ്ബോധിപ്പിക്കുന്നു.
'നിനക്കു പ്രിയനായവൻ ദീനമായി കിടക്കുന്നു.'എന്നു പറയിച്ചതിൽ ഒരു പരിഭവത്തിന്റേയോ പരാതിയുടേയോ സ്വരമല്ല നാം കേൾക്കുന്നതു.'നിനക്കു പ്രിയനായവനെ നീ എന്തിനു ഈ രോഗത്തിനു വിട്ടുകൊടുത്തു? എന്ന ചോദ്യം അവിടെയില്ല.നാമായിരുന്നുവെങ്കിൽ എന്തെന്തു പരാതികളും പരിഭവങ്ങളുമായിരിക്കും ദൈവമുമ്പാകെ നിരത്തിവയ്ക്കുക.ഞാൻ മുടങ്ങാതെ പള്ളിയിൽ പോകുന്നു.പ്രാർത്ഥിക്കുന്നു.കുമ്പസാരിക്കുന്നു കുർബ്ബാന അനുഭവിക്കുന്നു ആത്മീയകാര്യങ്ങളിൽ മുടക്കം വരുത്തുന്നില്ല.എന്നിട്ടും എന്തേ എനിക്കു ഈ ദുഃഖങ്ങൾ തന്നു? എന്നിങ്ങനെ നാം പലപ്പോഴും പറഞ്ഞുപോയിട്ടില്ലേ.ഇതു മറ്റൊരു ആത്മീയ സത്യമാണു വെളിവാക്കുന്നതു.യേശുവിനു പ്രിയനായതുകൊണ്ടു രോഗങ്ങളോ ദുഃഖങ്ങളോ മരണമോ വരികയില്ലായെന്നു കരുതുന്നതു ശരിയല്ല.അവയെല്ലാം മനുഷ്യജീവിതത്തിന്റെ ഭാഗമാണു.സങ്കീർത്തനക്കാരൻ പറയുന്നു.സങ്കീഃ34;19'നീതിമാന്റെ അനർത്ഥങ്ങൾ അസംഖ്യമാകുന്നു.'കഷ്ടതകൾ കടന്നു വരുമ്പോൾ കർത്താവേ എന്തിനു നീ എനിക്കു ഇതു തന്നു എന്നു ചോദിക്കുകയും പരിഭവിക്കുകയുമല്ല,അവിടെയെല്ലാം തളർന്നും തകർന്നും പോകാതെ ജീവിക്കുവാൻ ആവശ്യമായ ആത്മബലം യാചിക്കുകയാണു കരണീയം.
ലാസറിനോടു മാത്രമായിരുന്നില്ല കർത്താവിനു പ്രിയം.അവന്റെ സഹോദരിമാരും കർത്താവിനു പ്രിയപ്പെട്ടവരായിരുന്നു.അഞ്ചാം വാക്യത്തിൽ ഇങ്ങനെയാണു വായിക്കുന്നതു ,'യേശു മാർത്തയേയും അവളുടെ സഹോദരി മറിയയേയും സ്നേഹിച്ചു.'എന്നിട്ടും അവൻ ദീനമായി കിടക്കുന്നു എന്നു അറിയിച്ചിട്ടും താൻ ഇരുന്നിരുന്ന സ്ഥലത്തു രണ്ടു ദിവസം പാർത്തു എന്നു തുടർന്നു വായിക്കുമ്പോൾ നമ്മുടെ മനസ്സിൽ ചില ചോദ്യങ്ങൾ ഉയരാവുന്നതാണു.ഇത്രയും പ്രിയനായവൻ ദീനമായി കിടക്കുന്നു എന്നു അവന്റെ സഹോദരിമാർ അറിയിച്ചിട്ടും എന്തുകൊണ്ടു കർത്താവു ഉടനെ ബഥാന്യയിലേക്കുപോയില്ല.ഞാൻ രോഗിയായിരുന്നു നിങ്ങൾ എന്നെ വന്നു കണ്ടില്ല,ഈ ചെറിയവരിൽ ഒരുത്തനു ചെയ്തതെല്ലാം എനിക്കാകുന്നു ചെയ്തതു.എന്നു പ്രസംഗിച്ച കർത്താവു ഇങ്ങനെ ചെയ്തതു എന്താണു?ലാസർ മരിച്ചുവെന്നു മനസ്സിലായതിനു ശേഷമാണു കർത്താവു ബഥാന്യയ്ക്കു പോയതു എന്നു പിന്നീടു വായിക്കുമ്പോൾ നമ്മുടെ അത്ഭുതവും സംശയവും വർദ്ധിക്കുന്നു.അതിനു ഉത്തരം കർത്താവു തന്നെ അവിടെ പറഞ്ഞിട്ടുണ്ടു.'ഈ ദീനം മരണത്തിനായിട്ടല്ല,ദൈവപുത്രൻ മഹത്വപ്പെടേണ്ടതിന്നു ദൈവത്തിന്റെ മഹത്വത്തിന്നായിട്ടത്രേ എന്നുപറഞ്ഞു. ഇതു നമുക്കു ഒരു ആത്മീയ പാഠം ഓതിത്തരുന്നു.തനിക്കു പ്രിയപ്പെട്ടവർക്കു വന്നു ഭവിക്കുന്ന വേദനകളും ദുഃഖങ്ങളും കർത്താവിനു തടയാൻ കഴിയുമെങ്കിലും പലപ്പോഴും അതു ചെയ്യാതിരിക്കുന്നതു സ്നേഹമില്ലായ്മ കൊണ്ടല്ല,മറിച്ചു അവരിലൂടെ ദൈവനാമം മഹത്വപ്പെടുവാനായിട്ടാണു.ഈ സത്യം ഉൾക്കൊള്ളുവാൻ കഴിയുമ്പോൾ മാത്രമേ ഈ സഹോദരിമാരേപ്പോലെ പരിഭവവും പരാതിയുമില്ലാതെ ദൈവസന്നിധിയിൽ ആയിരിക്കുവാൻ നമുക്കും സാധിക്കുകയുള്ളു.
ഈ ദീനം മരണത്തിനായിട്ടല്ല, ദൈവപുത്രൻ മഹത്വപ്പെടേണ്ടതിനു ദൈവത്തിന്റെ മഹത്വത്തിനായിട്ടത്രേ എന്ന കർത്താവിന്റെ വാക്കുകൾക്കു വേദപണ്ഡിതന്മാർ പല അർത്ഥങ്ങളും കണ്ടെത്തുന്നുണ്ടു. ലാസറിനു നേരിട്ട രോഗം സുഖപ്പെടുത്തുന്നതിലൂടെ ദൈവം മഹത്വപ്പെടുമായിരുന്നു എന്നതിനു സംശയമില്ല.എന്നാൽ മരിച്ചു നാലുദിവസം കഴിഞ്ഞു ഉയർപ്പിക്കുന്നതു അതിനേക്കാൾ മഹത്വമേറിയ പ്രവൃത്തിയാണു.എന്നാൽ അതിനേക്കാൾ വലിയ ഒരർത്ഥം ഇതിനുണ്ടത്രേ.യെറുശലേമിലേക്കുള്ള തന്റെ ഈ യാത്ര ക്രൂശുമരണത്തിലേക്കാണെന്നു കർത്താവിനു അറിയാമായിരുന്നു.കർത്താവിന്റെ മഹത്വം പൂർണ്ണമായി വെളിപ്പെടുന്നതു ക്രൂശുമരണത്തിലൂടെയാണു. വി.യോഹന്നാൻ തന്റെ സുവിശേഷത്തിൽ ഇതു ആവർത്തിച്ചു പറഞ്ഞിട്ടുണ്ടു.വി.യോഹഃ7;39 'യേശു തേജസ്ക്കരിക്കപ്പെട്ടിട്ടില്ലായ്കയാൽ ആത്മാവു വന്നിട്ടില്ലായിരുന്നു.യേശു കുരിശിൽ മരിച്ചിട്ടില്ലായിരുന്നു എന്നാണു അതിന്റെ അർത്ഥമെന്നു വേദപണ്ഡിതന്മാർ പറയുന്നു.വി.യോഹഃ12;23 'യേശുവിനു തേജസ്കരണം വന്നശേഷം അവനെക്കുറിച്ചു ഇങ്ങനെ എഴുതിയിരിക്കുന്നു എന്നും അവർക്കു ഓർമ്മ വന്നു.'ഇവിടെയും തേജസ്ക്കരണം എന്നു പറഞ്ഞിരിക്കുന്നതു കർത്താവിന്റെ മരണത്തെക്കുറിച്ചും ഉയർപ്പനെക്കുറിച്ചുമാണു.കർത്താവു തന്റെ മരണത്തെക്കുറിച്ചു പറഞ്ഞപ്പോഴെല്ലാം മനുഷ്യപുത്രൻ മഹത്വപ്പെടേണ്ടതിന്നു എന്നാണല്ലോ പറഞ്ഞിരിക്കുന്നതു.ലാസറിനെ ഉയർപ്പിക്കുന്നതു തന്നെ ക്രൂശിലേക്കു നയിക്കുന്നതിനു കാരണമാകുമെന്നും അങ്ങനെ താൻ തേജസ്കരിക്കപ്പെടുമെന്നു കർത്താവു ഇവിടെ അർത്ഥമാക്കുന്നു.
യേശു മാർത്തയേയും മറിയയേയും ലാസറിനേയും വളരെയധികം സ്നേഹിച്ചിരുന്നു.എന്നിട്ടും അവൻ ദീനമായി കിടക്കുന്നു എന്നു കേട്ടാറെ താൻ അന്നു ഇരുന്ന സ്ഥലത്തു രണ്ടു ദിവസം പാർത്തു എന്നു നാം വായിക്കുമ്പോൾ അതു ദുർഗ്രഹമായി തോന്നാം.ആ സ്നേഹത്തിൽ സംശയം ഉണ്ടാകും.മാനുഷിക ചിന്ത അനുസരിച്ചു യഥാർത്ഥ സ്നേഹമായിരുന്നുവെങ്കിൽ ആ വാർത്ത കേട്ട ഉടനെ അവിടെ ഓടിയെത്തുമായിരുന്നു. അതിന്റെ പിന്നിലുള്ള കർത്താവിന്റെ ഉദ്ദേശം നാം ചിന്തിച്ചുകഴിഞ്ഞതാണു.എന്നാൽ ഇവിടെ മനുഷ്യജീവിതത്തോടു ചേർത്തു നിർത്തി മനസ്സിലാക്കേണ്ട ഒരു ആത്മീയ സത്യം വെളിവാകുന്നുണ്ടു. കർത്താവിന്റെ പ്രവൃത്തികളെല്ലാം,തന്റെ മനുഷ്യാവതാര വ്യാപാരത്തിലും ഇപ്പോഴും എപ്പോഴും താൻതന്നെ തീരുമാനിക്കുന്ന സമയത്തും വിധത്തിലും ആയിരിക്കും.എന്നാൽ നാം ആഗ്രഹിക്കുതാകട്ടെ നാം പറയുന്ന സമയത്തും വിധത്തിലും ദൈവം പ്രവർത്തിക്കണമെന്നാണു.നമ്മുടെ ആവശ്യങ്ങൾ ദൈവസന്നിധിയിൽ സമർപ്പിക്കുക.അതു എങ്ങനെ എപ്പോൾ പരിഹരിക്കണമെന്നതു ദൈവത്തിനു വിട്ടുകൊടുക്കുക.കാനാവിലെ കല്യാണത്തിൽ വീഞ്ഞു മതിയാകാതെ വന്നപ്പോൾ മാതാവു യേശുവിനോടു അവർക്കു വീഞ്ഞില്ല എന്നു അറിയിക്കുക മാത്രമാണല്ലോ ചെയ്തതു.അതിനു പരിഹാരം കാണണമെന്നോ,എങ്ങനെ പരിഹരിക്കണമെന്നോ മാതാവു പറഞ്ഞില്ല.വി.യോഹഃ 7;1-11 കൂടാരപെരുനാളിൽ പോകുവാൻ സഹോദരന്മാർ നിർബ്ബന്ധിച്ചപ്പോൾ ഇപ്പോൾ പോകുന്നില്ലായെന്നു പറഞ്ഞ കർത്താവു രഹസ്യമായി പോയതായി കാണുന്നു.അവൻ നമ്മുടെ കാര്യങ്ങളിൽ ഇടപെടേണ്ട സമയത്തും വിധത്തിലും പ്രവർത്തിക്കും എന്നു, തിരിച്ചറിഞ്ഞു കാത്തിരിക്കുകയാണു കരണീയം എന്നു ഈ സംഭവം വ്യക്തമാക്കുന്നു.
യെറുശലേമിലേക്കു പോകേണ്ട സമയം കർത്താവു തന്നെ തീരുമാനിക്കുന്നു.പ്രിയനായ ലാസർ രോഗിയായി കിടക്കുന്നു എന്നു അറിഞ്ഞിട്ടും യേശു പോകാതിരുന്നതു നന്നായിയെന്നു ശിഷ്യന്മാർ ആശ്വസിച്ചിരുന്നപ്പോഴാണു 'നാം വീണ്ടും യഹൂദ്യയിലേക്കു പോക 'എന്നു ഗുരു പറയുന്നതു.അതു ശിഷ്യന്മാരെ ചിന്താകുലരാക്കുന്നു.ശിഷ്യന്മാർ പറയുന്നു.'റബ്ബീ,യഹൂദന്മാർ ഇപ്പോൾ തന്നെ നിന്നെ കല്ലെറിവാൻ ഭാവിച്ചല്ലോ.നീ പിന്നെയും അവിടെ പോകുന്നുവോ?ലാസറിനെ അവർക്കു ഇഷ്ടമല്ലാഞ്ഞിട്ടല്ല.അതിനുവേണ്ടി ഇത്രയും വലിയ ഒരു സാഹസം കാട്ടണമോ എന്നാണു അവരുടെ ചിന്ത.'അവൻ നിദ്രകൊള്ളുന്നുവെങ്കിൽ അവനു സൗഖ്യം വരും.'എന്നു ശിഷ്യന്മാർ പിന്നീടു പറയുന്നതു അവരുടെ ഈ മനോഭാവം വെളിവാക്കുന്നു.അന്യരുടെ നന്മയ്ക്കുവേണ്ടി,അതു പ്രിയപ്പെട്ടവരാണെങ്കിൽ പോലും,കഷ്ടത ഏറ്റെടുക്കുവാനുള്ള വൈമനസ്യമാണു ഇവിടെ പ്രകടമാകുന്നതു.ചേതമില്ലാത്ത ഉപകാരം പോലും ചെയ്യുവാൻ മടി കാട്ടുന്ന മനുഷ്യൻ,കഷ്ടവും നഷ്ടവും സഹിച്ചു അന്യനെ സഹായിക്കുവാൻ തയ്യാറാകുമോ?നാം ചെയ്യുന്ന നന്മ നന്മയായി പരിഗണിക്കണമെങ്കിൽ അതിൽ വന്നു ചേരുന്ന കഷ്ടനഷ്ടങ്ങൾ വകവെയ്ക്കാതെ അനുഷ്ടിക്കണമെന്നു എന്നു നാം ഗ്രഹിക്കേണ്ടതാണു.
ശിഷ്യന്മാരുടെ വൈമനസ്യത്തിനു കർത്താവു നൽകുന്ന മറുപടി മറ്റു ചില യാഥാർത്ഥ്യങ്ങളെ വെളിപ്പെടുത്തുന്നു.'അതിന്നു യേശു പകലിനു പന്ത്രണ്ടു മണി നേരമില്ലയോ.പകൽസമയത്തു നടക്കുന്നവൻ ഈ ലോകത്തിന്റെ വെളിച്ചം കാണുന്നതുകൊണ്ടു ഇടറുന്നില്ല.രാത്രിയിൽ നടക്കുന്നവനോ വെളിച്ചം ഇല്ലായ്കയാൽ ഇടറുന്നു.എന്നു പറഞ്ഞു.അവർ ഇടറുന്നതു വെളിച്ചം ഇല്ലായ്കയാലാണു.പകലിനു പന്ത്രണ്ടു മണിക്കൂർ ഇല്ലയോ എന്ന ചോദ്യത്തിൽ നാംഅറിഞ്ഞിരിക്കേണ്ട ചില സത്യങ്ങൾ ഒളിഞ്ഞിരിക്കുന്നു.ഒരു ദിവസം അതു അവസാനിക്കാതെ പൂർണ്ണമാകയില്ലായെന്നതാണു ഒന്നാമത്തെ കാര്യം.പകലിനു പന്ത്രണ്ടു മണിക്കൂർ എന്നതു മാറ്റമില്ലാത്തതാണു.അതു കൂട്ടുവാനോ കുറയ്ക്കുവാനോ ആർക്കുംസാദ്ധ്യമല്ല.ആ പന്ത്രണ്ടുമണിക്കൂറുകൾ ദൈവം നൽകിയിരിക്കുന്നതു പ്രവർത്തിക്കുവാനാണു.ആ പ്രവൃത്തികളിൽ ഏതെങ്കിലും ചെയ്യാതിരുന്നാൽ ആ ദിവസം പൂർണ്ണമാകുകയില്ല.ആവിധത്തിൽ ചിന്തിച്ചാൽ നമ്മുടെ എത്ര ദിവസങ്ങളാണു അപൂർണ്ണമായി കിടക്കുന്നതു.ഒരു ദിവസത്തിനു പന്ത്രണ്ടു മണിക്കൂർ മാത്രമേയുള്ളുവെന്നതു കൊണ്ടാണു അങ്ങനെ സംഭവിക്കുന്നതു എന്നു വേണമെങ്കിൽ പറയാം.എന്നാൽ ഒരു ദിവസത്തിനു പന്ത്രണ്ടു മണിക്കൂർ ഉണ്ടു എന്നതാണു നാം ഓർത്തിരിക്കേണ്ട മറ്റൊരു വസ്തു.തത്രപ്പാടു നിറഞ്ഞ ഈ ലോകത്തിൽ പകലിനു പന്ത്രണ്ടു മണിക്കൂർ പോരായെന്ന ചിന്തയാണു ആധുനിക മനുഷ്യനുള്ളതു.ഒരു പകലിൽ നാം ചെയ്തു തീർക്കേണ്ട കർമ്മങ്ങക്കു ആവശ്യമായ സമയം അതിലുണ്ടു.സമയം തികയാതെ വരുന്നുവെങ്കിൽ ചെയ്യേണ്ട പ്രവൃത്തികൾ ചെയ്യേണ്ട പോലെ ചെയ്തില്ലായെന്നാണു അതിന്റെ അർത്ഥം.മറ്റു ചിലർക്കാകട്ടെ കൂടുതൽ ആർജ്ജിക്കുവാനുള്ള മോഹമാണു പകലിന്റെ ദൈർഘ്യം പോരായെന്നു തോന്നാൻ കാരണം.സമയം തക്കത്തിൽ ഉപയോഗിച്ചു നമ്മുടെ കർമ്മങ്ങൾ കൃത്യമായും ഭംഗിയായും ചെയ്തു തീർക്കണമെന്നാണു ഇതു സൂചിപ്പിക്കുന്നതു.പകലിനു പന്ത്രണ്ടു മണിക്കൂർ ഉണ്ടല്ലോയെന്നു ചിന്തിച്ചു സമയം പാഴാക്കി കളയരുതു എന്നതാണു അടുത്ത കാര്യം.അലസമായി സമയം വെറുതെ കളയാതെ ലഭിച്ചിരിക്കുന്ന സമയം പ്രവൃത്തികൾക്കായി വേർതിരിക്കുമ്പോഴാണു ഓരോ ദിവസവും പൂർണ്ണമാക്കി അടുത്ത ദിവസത്തിലേക്കു നാം കടക്കുന്നതു.എന്നാൽ സാധാരണ മനുഷ്യന്റെ ഓരോ ദിവസവും അപൂർണ്ണമായിട്ടല്ലേ കടന്നു പോകുന്നതു.പകലിനു പന്ത്രണ്ടു മണിക്കൂർ ഇല്ലയോ എന്ന കർത്താവിന്റെ ചോദ്യം ഈ വലിയ സത്യങ്ങളെയാണു ഭംഗ്യന്തരേണ വെളിവാകുന്നതു.
പകൽ നടക്കുന്നവൻ ഇടറുന്നില്ല,രാത്രിയിൽ നടക്കുന്നവൻ ഇടറിവീഴുന്നു.ഇതിനു രണ്ടു അർത്ഥതലങ്ങൾ ഉണ്ടു.ഒന്നു അതിന്റെ ആന്തരീക അർത്ഥമാണു.അതു സുഗ്രാഹ്യമാണു.പകൽ വെളിച്ചത്തിൽ യാത്ര സുഗമവും ഇരുട്ടിൽ യാത്ര ദുര്ഘടവും അപകടപൂർണ്ണവുമാണു. എന്നാൽ ഇവിടെ ഇതിനു മറ്റൊരു അർത്ഥം കൂടെയുണ്ടു.ലോകത്തിന്റെ വെളിച്ചം എന്ന പ്രയോഗം ശ്രദ്ധാർഹമാണു.രാത്രിയും ഇരുട്ടും കർത്താവിനെ കൂടാതെയുള്ള ജീവിതത്തെയാണു വെളിവാക്കുന്നതു.വി.യോഹഃ 8;12 ൽ 'ഞാൻ ലോകത്തിന്റെ വെളിച്ചമാകുന്നു,എന്നെ അനുഗമിക്കുന്നവൻ ഇരുട്ടിൽ നടക്കാതെ ജീവന്റെ വെളിച്ചമുള്ളവനാകും.'എന്നു കർത്താവു തന്നെക്കുറിച്ചു തന്നെ പറഞ്ഞിരിക്കുന്നതു ഇതിനോടു ചേർത്തു വായിക്കേണ്ടതാണു.വീണ്ടും വി.യോഹഃ 12;35,36 ൽ കർത്താവു പറയുന്നു.'ഇനി കുറച്ചുകാലം വെളിച്ചം നിങ്ങളുടെ ഇടയിൽ ഇരിക്കും.ഇരുൾ നിങ്ങളെ പിടിക്കാതിരിപ്പാൻ നിങ്ങൾക്കു വെളിച്ചം ഉള്ളിടത്തോളം കാലം നടന്നുകൊൾവീൻ.ഇരുളിൽ സഞ്ചരിക്കുന്നവൻ എവിടെ പോകുന്നുവെന്നു അറിയുന്നില്ലല്ലോ.നിങ്ങൾ വെളിച്ചത്തിന്റെ മക്കൾ ആകേണ്ടതിനു വെളിച്ചം ഉള്ളിടത്തോളം വെളിച്ചത്തിൽ വിശ്വസിപ്പീൻ.'വെളിച്ചം ക്രിസ്തുവാണെന്നും വെളിച്ചത്തിൽ നടക്കുന്നവൻ ക്രിസ്തുവിനോടു കൂടെയാണു സഞ്ചരിക്കുന്നതെന്നും ഈ വാക്കുകൾ വെളിവാക്കുന്നു.ക്രിസ്തുവിനെ കൂടാതെയുള്ള,ദൈവത്തിനു വിരോധമായിട്ടുള്ള ജീവിതത്തെയാണു രാത്രിയും ഇരുട്ടും കാണിക്കുന്നതു.യൂദാ കർത്താവിനെ ഒറ്റിക്കൊടുക്കുവാനായി പോകുന്നതിനെ കുറിച്ചു വി.യോഹന്നാൻ പറഞ്ഞിരിക്കുന്നതിലും ഈ അർത്ഥം ധ്വനിക്കുന്നുണ്ടു.വി.യോഹഃ 13;30'ഖണ്ഡം വാങ്ങിയ ഉടനെ അവൻ എഴുനേറ്റുപോയി അപ്പോൾ രാത്രിയായിരുന്നു
.' കർത്താവു തന്റെ ശിഷ്യന്മാരോടു പറഞ്ഞു.നമ്മുടെ സ്നേഹിതനായ ലാസർ നിദ്ര കൊള്ളുന്നു. ഞാൻ അവനെ ഉണർത്തുവാൻ പോകുന്നു.'ഇവിടെയും രണ്ടു കാര്യങ്ങൾ നമ്മുടെ ചിന്തയ്ക്കു വഷയീഭവിക്കുന്നു.കർത്താവിന്റെ വാക്കുകളുടെ ശരിയായ അർത്ഥം ശിഷ്യന്മാർക്കു ഗ്രഹിക്കുവാൻ കഴിഞ്ഞില്ല.രോഗിയായി കിടക്കുന്ന ലാസറിനെ കുറിച്ചുള്ള ചിന്ത ഇതിന്റെ ആക്ഷരീകാർത്ഥത്തിൽ കുടുങ്ങിക്കിടക്കുവാൻ കാരണമായി.രോഗിയെ സംബന്ധിച്ചു ഉറക്കം ഒരു ശുഭ ലക്ഷണമാണു.അതുകൊണ്ടു അവർ പറഞ്ഞു 'കർത്താവേ നിദ്ര കൊള്ളുന്നുവെങ്കിൽ അവനു സൗഖ്യം വരും.'നേരത്തെ നാം ചിന്തിച്ച ഒരുകാര്യം ഇതിനോടു ചേർത്തു വായിക്കുമ്പോൾ ഇവിടെ ശിഷ്യന്മാരുടെ മനസ്സു കുറേക്കൂടെ വെളിവാകുന്നു.അവനു സൗഖ്യം വരും എന്നു ഉറപ്പിച്ചു പറഞ്ഞതിൻറെ പിന്നിൽ യെറുശലേമിലേക്കു ഉടനെ പോകുന്നതിലുള്ള വൈമനസ്യമാണു വെളിപ്പെടുന്നതു.നിദ്രയെന്നതു വെറും ഉറക്കമായി തെറ്റിദ്ധരിച്ച ശിഷ്യന്മാരെ കർത്താവു തിരുത്തുന്നു.നിദ്രയെന്നതു കൊണ്ടു മരണമാണു താൻ അർത്ഥമാക്കിയതു എന്നു കർത്താവു അവരോടു പറയുന്നു.ദൈവവചനങ്ങളുടെ ശരിയായ അർത്ഥം ഗ്രഹിക്കുവാൻ കഴിയാതെ പോകുക എന്നതു ഒരു മാനുഷിക ബലഹീനതയാണു എന്നു ഇതു വ്യക്തമാകുന്നു.പലപ്പോഴും ദൈവവചനങ്ങളുടെ ആക്ഷരീകാർത്ഥത്തിൽ മാത്രം ശ്രദ്ധിച്ചു,അതു നമ്മോടു സംവദിക്കുന്ന ദൈവികരഹസ്യങ്ങളെ കാണാതെ പോകുന്നുവെന്നതു ഒരു യാഥാർത്ഥ്യമാണു.അതാകട്ടെ വിശ്വാസവിപരീതങ്ങൾക്കു വഴിതെളിക്കുകയും ചെയ്യുന്നു.പരീശന്മാരുടേയും ശാസ്ത്രിമാരുടേയും പുളിച്ച മാവു സൂക്ഷിച്ചു കൊൾവീൻ എന്ന കർത്താവിന്റെ ഉപദേശത്തെ ശിഷ്യന്മാർ തെറ്റിദ്ധരിച്ചതായി സുവിശേഷത്തിൽ നാം വായിക്കുന്നു.ദൈവവചനത്തെ ശരിയായി ഗ്രഹിക്കുവാൻ കഴിയാതെ പോയതിന്റെ കാരണം അല്പവിശ്വാസമാണു എന്നു അവിടെ തന്നെ വ്യക്തമാക്കിയിട്ടുമുണ്ടു.പൂർണ്ണവിശ്വാസത്തോടെ,സത്യവിശ്വാസത്തോടെ ദൈവവചനങ്ങളിലേക്കു കടന്നു ചെല്ലുമ്പോൾ ആണു അവിടെ മറഞ്ഞിരിക്കുന്ന മർമ്മങ്ങൾ വെളിവാകുന്നതു.അതാകട്ടെ എല്ലാവർക്കും ലഭിക്കുന്ന ഒരു വരമല്ല.തെരഞ്ഞെടുക്കുന്നവർക്കു മാത്രം നൽകപ്പെടുന്ന ഒന്നാണതു്.കർത്താവു ഒരിക്കൽ ശിഷ്യന്മാരോടു പറഞ്ഞു.'ദൈവികമർമ്മങ്ങളെ ഗ്രഹിക്കുവാനുള്ള വരം നിങ്ങൾക്കു ലഭിച്ചിരിക്കുന്നു .'വി.മത്താഃ13;11.'സ്വർഗ്ഗരാജ്യത്തിന്റെ മർമ്മങ്ങളെ അറിവാൻ നിങ്ങൾക്കു വരം ലഭിച്ചിരിക്കുന്നു.അവർക്കോ ലഭിച്ചിട്ടില്ല.'വി.മത്താഃ11;27'പുത്രനും പുത്രൻ വെളിപ്പെടുത്തി കൊടുപ്പാൻ ഇച്ഛിക്കുന്നവനും അല്ലാതെ ആരും പിതാവിനെ അറിയുകയുമില്ല.'
വി.വേദപുസ്തകം ശാരീരികമരണത്തെ നിദ്രയായി മാത്രമാണു കാണുന്നതു എന്ന വസ്തുത കർത്താവിന്റെ വാക്കുകൾ വെളിവാക്കുന്നു.ആത്മമരണത്തെയാണു മരണം എന്നതു കൊണ്ടു അർത്ഥമാക്കുന്നതു.ശാരീരികമരണത്തെ കർത്താവു ഗൗരവമായി കണ്ടിരുന്നില്ല.വി.മത്താഃ10;28 'ദേഹിയെ കൊല്ലുവാൻ കഴിയാതെ ദേഹത്തെ കൊല്ലുന്ന വരെ ഭയപ്പെടേണ്ട.ദേഹത്തേയും ദേഹിയേയും നശിപ്പിപ്പാൻ കഴിയുന്നവനെ ഭയപ്പെടുവീൻ.'മരണം ഒരു അവസാനമല്ല.മറ്റൊരു ജീവിതത്തിലേക്കുള്ള പ്രവേശമാണു.മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള സൂചനയാണു നിദ്ര എന്ന വാക്കു നൽകുന്നതു.കർത്താവു ബഥാന്യയിൽ എത്തിയപ്പോൾ മാർത്ത എതിരേറ്റു വന്നു,കർത്താവേ നീ ഇവിടെ ഉണ്ടായിരുന്നുവെങ്കിൽ ഞങ്ങളുടെ സഹോദരൻ മരിക്കയില്ലായിരുന്നു.'എന്നു പറഞ്ഞതിനു കർത്താവു നൽകിയ മറുപടി ഈ സത്യം കുറേക്കൂടെ വ്യക്തമാകുന്നു.'ഞാൻ തന്നെ പുനരുത്ഥാനവും ജീവനുമാകുന്നു.എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും.ജീവിച്ചിരുന്നു എന്നിൽ വിശ്വസിക്കുന്നവൻ ഒരുനാളും മരിക്കയില്ല.'മരിച്ചാലു ജീവിക്കും എന്നു പറയുന്നതു നിത്യജീവനെയാണു സൂചിപ്പിക്കുന്നതു.
നിദ്രയെന്നതു കൊണ്ടു മരണമാണു താൻ ഉദ്ദേശിച്ചതു എന്നു കർത്താവു വെളിപ്പെടുത്തിയിട്ടു പറയുന്നതു ശ്രദ്ധിക്കുക.'ഞാൻ അവിടെ ഇല്ലാത്തതുകൊണ്ടു നിങ്ങളെ വിചാരിച്ചു സന്തോഷിക്കുന്നു,നിങ്ങൾ വിശ്വസിപ്പാൻ ഇടയാകുമല്ലോ.ലാസറിന്റെ രോഗവിവരം അറിഞ്ഞിട്ടും രണ്ടു ദിവസം അവിടെ തന്നെ പാർത്തതിന്റെ ഒരു കാരണമാണു കർത്താവു ഇവിടെ പറയുന്നതു.ലാസറിനെ ഉയർപ്പിച്ചതു അവരുടെ വിശ്വാസം വർദ്ധപ്പിക്കുവാൻ കൂടിയായിരുന്നു.ലാസറിനെ കുറിച്ചു പറഞ്ഞ കാര്യങ്ങളോ,അവനെ മരിച്ചവരുടെ ഇടയിൽ നിന്നു ഉയർപ്പിച്ചതോ മാത്രമല്ല ഇവിടെ പരാമർശിക്കപ്പെടുന്നതു്.താൻ പറഞ്ഞതും പ്രവർത്തിച്ചതും എല്ലാം പൂർണ്ണമായും സത്യമായിരുന്നു എന്ന വിശ്വാസത്തിലേക്കു ഇതു നയിക്കും എന്നാണു കർത്താവു അർത്ഥമാക്കുന്നതു.
, തുടർന്നു കർത്താവു പറഞ്ഞു.'എന്നാൽ നാം അവന്റെ അടുക്കൽ പോക.'ഇവിടെ എന്നാൽ എന്ന വാക്കു ചില കാര്യങ്ങൾ വെളിവാക്കുന്നു.ലാസറിനെ ഉയർപ്പിക്കുവാനാണു ഈ യാത്രയെന്നും അതു അവരുടെ വിശ്വാസം വർദ്ധിപ്പിക്കും എന്നും ആ വാക്കു അർത്ഥമാക്കുന്നുണ്ടു.അതിലുപരി അവർ ഇപ്പോഴും യറുശലേമിലേക്കു പോകുവാൻ താല്പര്യം ഇല്ലാത്തവരാണു എന്നും അർത്ഥമാക്കുന്നു.നിങ്ങൾക്കു താല്പര്യമില്ലെങ്കിലും,പോകുന്നതിൽ നിങ്ങൾ ഭയപ്പെടുന്നുവെങ്കിലും പോയേ മതിയാകൂ എന്നു കർത്താവു ഉറപ്പിച്ചു പറയുന്നു.കർത്താവു ചെയ്യുന്നതു പലതും നമുക്കു അനിഷ്ടകരമായതാണെന്നു തോന്നുമെങ്കിലും അതിന്റെ പിന്നിൽ ദൈവത്തിനു നാം അറിയാത്ത വലിയ ലക്ഷ്യങ്ങൾ ഉണ്ടായിരിക്കും.മറ്റു ശിഷ്യന്മാർക്കു കാണാൻ കഴിയാതിരുന്ന കർത്താവിന്റെ മനസ്സു തിരിച്ചറിഞ്ഞ ഒരാൾ മാത്രമേ അവരുടെ ഇടയിൽ ഉണ്ടായിരുന്നുള്ളു.ഇൻഡ്യയുടെ അപ്പോസ്തോലനായ വി.തോമ്മശ്ലീഹാ.ദിദിമോസ് എന്നു പേരുള്ള തോമ്മാ സഹശിഷ്യന്മാരോടു പറഞ്ഞു.'അവനോടുകൂടെ മരിക്കേണ്ടതിനു നാമും പോക.'വി.തോമ്മാശ്ലീഹായുടെ ഈ പ്രസ്താവം അദ്ദേഹത്തെ വ്യത്യസ്ഥനാക്കുന്നു.അവിടെ പ്രകടമായ ധൈര്യവും വിശ്വാസവുമാണു അദ്ദേഹത്തെ ഇൻഡ്യയുടെ അപ്പോസ്തോലനായി കർത്താവു നിയോഗിക്കുവാൻ കാരണം.
ലാസർ മരിച്ചു കല്ലറയിൽ വച്ചിട്ടു നാലു ദിവസമായപ്പോൾ കർത്താവു ബഥാന്യയിൽ എത്തി.ലാസറിന്റെ രോഗത്തെക്കുറിച്ചു കർത്താവു അറിഞ്ഞുകഴിഞ്ഞു അധികം താമസിയാതെ ലാസർ മരിച്ചു എന്നു ഊഹിക്കാവുന്നതാണു.യേശു വരുന്നുവെന്ന വാർത്ത കേട്ടപ്പോൾ തന്നെ മാർത്ത അവനെ എതിരേല്പാനായി ഓടി വന്നു.മാർത്ത വന്നു കർത്താവിനോടു സങ്കടമുണർത്തിച്ചു.കർത്താവു മാർത്തയോടും ചില കാര്യങ്ങൾ സംസാരിച്ചു.മാർത്ത പോയി സഹോദരി മറിയയെ വിളിച്ചു കൊണ്ടു വന്നു.യേശു അപ്പോഴും ഗ്രാമത്തിൽ കടക്കാതെ മാർത്ത തന്നെ എതിരേറ്റിടത്തു തന്നെ നിന്നു.മറിയയും വന്നു സങ്കടം പറയുന്നു.അവരുടെ സങ്കടം കണ്ടു കർത്താവിന്റെ ഉള്ളം നൊന്തു കലങ്ങി.അവിടെ നിന്നു അവർ കല്ലറയിലേക്കു പോയി.ഈ വിവരണത്തിലും നമ്മുടെ ചിന്തയ്ക്കു വിഷയമാകേണ്ട ചില കാര്യങ്ങൾ കിടപ്പുണ്ടു.ഇവിടെയും ഒരു സംശയത്തിനു സാദ്ധ്യത ഉണ്ടു. രോഗിയായി കിടക്കുന്ന വിവരം അറിഞ്ഞിട്ടു കർത്താവു വന്നില്ല.അതിന്റെ കാരണങ്ങൾ നാം കണ്ടുകഴിഞ്ഞതാണു.ലാസർ മരിച്ചുവെന്നു അറിഞ്ഞപ്പോൾ ആ ഭവനത്തിൽ ചെന്നു അവരെ ആശ്വസിപ്പിക്കുക എന്നതു ഒരു സാമാന്യ മര്യാദയല്ലേ.കർത്താവു ആ ഭവനത്തിൽ കയറാതെ ആ സഹോദരിമാർ തന്റെ അടുക്കൽ വരുവാനായി കാത്തു നിൽക്കുന്നു.കർത്താവു എന്തേ ഇങ്ങനെ ചെയ്തതു?മാനുഷിക ചിന്തയിൽ കർത്താവു ചെയ്തതു ശരിയായില്ലായെന്നു നാം പറയും.കർത്താവു ആ വീട്ടിൽ കടന്നു ചെന്നു അവരോടു സംസാരിക്കുന്നതു അവർക്കു ആശ്വാസം നൽകുമായിരുന്നു.പ്രത്യേകിച്ചും കർത്താവു അവർക്കു പ്രിയപ്പെട്ടവനെന്ന നിലയിൽ അതു അനിവാര്യവുമായിരുന്നു.പക്ഷെ കർത്താവു ആ വീട്ടിൽ പ്രവേശിച്ചില്ല.ഉയർപ്പിന്റെ സംഭവം മാറ്റി നിറുത്തി ചിന്തിക്കുമ്പോൾ അതിനു ഒരുത്തരം കണ്ടെത്താൻ പ്രയാസവുമാണു.എന്നാൽ ഒരുകാര്യം നമുക്കു ഇവിടെ തിരിച്ചറിയാൻ കഴിയും.സാന്നിദ്ധ്യംകൊണ്ടും വാക്കുകൾകൊണ്ടും ലഭിക്കുന്ന ആശ്വാസം താല്ക്കാലികമാണു.ആ സാന്നിദ്ധ്യം ഇല്ലാതാകുമ്പോൾ അതിൽനിന്നു ലഭിച്ച ആശ്വാസവും ഇല്ലാതാകും.കർത്താവു നൽകുന്ന ശാന്തിയും സമാധാനവും ആശ്വാസവും നഷ്ടപ്പെടുന്നതും,ചോർന്നുപോകുന്നതും,ആർക്കും അപഹരിക്കുവാൻ കഴിയുന്നതുമല്ല.അതു വിശ്വാസത്തിലൂടെയും സ്നേഹത്തിലൂടെയും ആർജ്ജിച്ചെടുക്കേണ്ടതാണു.കർത്താവു നമ്മെ സമാശ്വസിപ്പിക്കുന്നതു വാക്കുകൊണ്ടും സാന്നിദ്ധ്യംകൊണ്ടും മാത്രമല്ല, പ്രവൃത്തിയിലൂടെയാണു എന്നു ഈ സംഭവം നമ്മെ പഠിപ്പിക്കുന്നു.മരിച്ച ലാസറിനെ ഉയർപ്പിച്ചു നൽകിയതിൽ അപ്പുറമായ എന്തു ആശ്വാസവും സമാധാനവും ആണു അവർക്കു നൽകേണ്ടതു.ജീവിതത്തിന്റെ അവസാന നിമിഷം വരെ ഓർത്തു സന്തോഷിക്കുവാനും ആശ്വസിക്കുവാനും ഉതകുന്ന അനുഭവങ്ങളാണു അവൻ നമുക്കു നൽകുന്നതു.അതുകൊണ്ടു വേർപാടിന്റെ വേദനയിൽ ആയിരിക്കുന്നവരെ പോയി കാണുകയും ആശ്വസിപ്പിക്കുകയും ചെയ്യേണ്ട ആവശ്യമില്ലായെന്നു അതിനു അർത്ഥമില്ല.അതു മാനുഷിക ധർമ്മമാണു.എന്നാൽ അതു ചടങ്ങായി മാത്രം കാണാതെ അവരുടെ ദുഃഖത്തിനു ആശ്വാസം പകരുന്ന കർമ്മങ്ങളും അനുഷ്ഠിക്കേണ്ടതുണ്ടു എന്നു ഇവിടെ വെളിവാകുന്നു.
, ഈ സംഭവത്തിൽ നമ്മുടെ ശ്രദ്ധ പിടിച്ചു പറ്റിയ രണ്ടു പേരുണ്ടു.അവർ ലാസറിന്റെ സഹോദരിമാരാണു.അവർ രണ്ടുപേരും രണ്ടു തരം വിശ്വാസികളുടെ പ്രതിനിധികളാണു.ആദ്യം നമ്മുടെ ചിന്ത മാർത്തയിലേക്കു തിരിച്ചു വിടാം.സംഭവ വിവരണം ആരംഭിക്കുന്നതു മറിയയെക്കുറിച്ചു പരാമർശിച്ചുകൊണ്ടാണു.മാർത്തയെ പരിചയപ്പെടുത്തുന്നതാകട്ടെ മറിയയുടെ സഹോദരി എന്ന നിലയിലുമാണു.മറിയയ്ക്കു കർത്താവിനോടുള്ള ബന്ധം എങ്ങനെയുള്ളതാണു എന്നു പിന്നീടു നടന്ന ഒരുസംഭവം സൂചിപ്പിച്ചുകൊണ്ടാണു വ്യക്തമാക്കുന്നതു.എന്നാൽ സംഭവം പുരോഗമിക്കുമ്പോൾ മാർത്ത മുന്നിലേക്കു കയറിവരുന്നതായി നാം കാണുന്നു.അഞ്ചാം വാക്യത്തിൽ എത്തുമ്പോൾ നാം ഇങ്ങനെയാണു വായിക്കുന്നതു.'യേശു മാർത്തയേയും അവളുടെ സഹോദരിയേയും ലാസറിനേയും സ്നേഹിച്ചു.'കർത്താവു വരുന്നുവെന്ന വാർത്ത കേട്ടപ്പോൾ മാർത്തയാണു ആദ്യം ഓടി കർത്താവിന്റെ അടുക്കൽ എത്തുന്നതു.സുവിശേഷകൻ അതു രേഖപ്പെടുത്തിയിരിക്കുന്നതു മാർത്ത വന്നുവെന്നല്ല.അവനെ എതിരേല്പാൻ ചെന്നു എന്നാണു.അതു മാർത്തയുടെ സ്വഭാവത്തിലേക്കു വെളിച്ചം വീശുന്നു.സഹോദരന്റെ വേർപാടിൽ വേദനിച്ചും ദുഃഖിച്ചും വിലപിച്ചും ഇരിക്കുമ്പോൾ ആരെങ്കിലും കടന്നു വന്നാൽ,അതു എത്ര പ്രിയപ്പെട്ടവരാണെങ്കിലും, വിലമതിക്കേണ്ട വ്യക്തിത്വമാണെങ്കിലും അവർ കയറിവരട്ടെയെന്നു ചിന്തിച്ചു സ്വസ്തമായി ഇരിക്കുവാനല്ലാതെ ഓടിപ്പോയി സ്വീകരിക്കുവാൻ ആരും തയ്യാറാകുകയില്ല.ദുഃഖത്തിന്റെ തീവ്രതയാണു ഒരു കാരണം.തങ്ങളുടെ ദുഃഖം കപടമാണെന്നു മറ്റുള്ളവർ കരുതുമെന്ന ചിന്തയും അതിനു കാരണമാകാം.എന്നാൽ യേശു വരുന്നുവെന്ന വാർത്ത കേട്ടപ്പോൾ തന്നെ അവൾ എല്ലാം മറന്നു ഇരുന്നിടത്തുനിന്നു ചാടി എഴുന്നേറ്റു കർത്താവിനെ എതിരേല്പാൻ ഓടിയെത്തുന്നു. കർത്താവിനോടുള്ള അവളുടെ സ്നേഹാതിരേകം വെളിപ്പെടുന്നതോടൊപ്പം ദൈവത്തെ സ്വീകരിക്കുവാനുള്ള ആത്മാർത്ഥമായ വ്യഗ്രതയാണു ഇവിടെ പ്രകടമാകുന്നതു.വി.ലൂക്കോഃ10;38 ഇതിനോടു ചേർത്തു ചിന്തിക്കേണ്ടതാണു.'പിന്നെ അവൻ യാത്രപോകയിൽ അവൻ ഒരു ഗ്രാമത്തിൽ എത്തി.മാർത്ത എന്നു പേരുള്ള ഒരു സത്രീ അവനെ വീട്ടിൽ കൈക്കൊണ്ടു.'മാർത്ത കർത്താവു കടന്നു പോകുന്നതറിഞ്ഞു അവനെ വീട്ടിൽ വിളിച്ചു വരുത്തി പ്രധാന ഇരിപ്പിടവും നൽകി തനിക്കു ആവുന്ന ശുശ്രൂഷകളും ചെയ്തതായി അവിടെ നാം കാണുന്നു.മാർത്ത തന്റെ സ്നേഹവും വിശ്വാസവും പ്രവൃത്തികളിലൂടെയാണു വെളിപ്പെടുത്തുന്നതു. മറിയയെക്കാൾ പ്രായോഗികബുദ്ധി കൂടുതൽ ഉണ്ടായിരുന്നതു മാർത്തയ്ക്കായിരുന്നു
. മാർത്ത വന്നു കർത്താവിനോടു പറഞ്ഞുഃ'കർത്താവേ നീ ഇവിടെ ഉണ്ടായിരുന്നുവെങ്കിൽ എന്റെ സഹോദരൻ മരിക്കയില്ലായിരുന്നു.ഇപ്പോഴും നീ ദൈവത്തോടു എന്തപേക്ഷിച്ചാലും ദൈവം നിനക്കു തരുമെന്നു ഞാൻ അറിയുന്നു.'സാധാരണ മനുഷ്യന്റെ സ്വഭാവവും ചിന്താഗതിയും,അതോടൊപ്പം അതിൽനിന്നും ഉയർന്നു നിൽക്കുന്ന വിശ്വാസവും ഈ വാക്കുകളിൽ നമുക്കു കാണാൻ കഴിയുന്നു.നീ ഇവിടെ ഉണ്ടായിരുന്നുവെങ്കിൽ എന്ന വാക്കുകളിൽ അല്പം പരിഭവത്തിന്റെ ധ്വനിയുണ്ടു എന്നു വേണമെങ്കിൽ പറയാം.അവൻ രോഗിയായപ്പോൾ നിന്നെ അറിയിച്ചു.നീ വന്നില്ല. നീവന്നിരുന്നുവെങ്കിൽ ഇങ്ങനെ സംഭവിക്കുമായിരുന്നില്ല.സ്നേഹം ഉള്ളിടത്താണു പരിഭവം ഉണ്ടാകുക.ഇവിടെ അതു ഒരു കുറ്റാരോപണത്തിന്റെ തലത്തിലേക്കു ഉയരുന്നില്ലായെന്നതാണു അതിന്റെ സവിശേഷത.അവൻ മരിക്കയില്ലായിരുന്നു എന്നു പറയുമ്പോൾ ,ഒരു സാധാരണ വിശ്വാസിയുടെ സ്വരമാണു അവിടെ കേൾക്കുന്നതു.കർത്താവു കൂടെയണ്ടെങ്കിൽ രോഗവും ദുഃഖവും കഷ്ടതയും മരണവും ഒന്നും ഉണ്ടാകയില്ലായെന്ന സാധാരണ ചിന്താഗതിയാണു ഇവിടെ പ്രകടമാകുന്നതു.കർത്താവു നമ്മെ കൈവിടുമ്പോഴാണു ഇതൊക്കെ വന്നുഭവിക്കുന്നതു എന്നു സാധാരണ ചിന്തിച്ചു പോകാറുണ്ടു.രോഗവും ദുഃഖവും മരണവുമെല്ലാം മനുഷ്യജീവിതത്തിന്റെ ഭാഗങ്ങളാണു എന്ന സത്യം ഇതിനുമുമ്പു നാം ചിന്തിച്ചിട്ടുള്ളതാണു.'ഇപ്പോഴും നീ എന്തപേക്ഷിച്ചാലും ദൈവം നിനക്കു തരും എന്നു ഞാൻ അറിയുന്നുവെന്ന മാർത്തയുടെ വാക്കുകളിൽ അവളുടെ വിശ്വാസത്തിന്റെ നിലവാരം അളക്കുവാൻ കഴിയും.പിന്നീടു സംഭവിച്ചതു പോലെ കർത്താവിനു അവനെ ഉയർപ്പിക്കുവാൻ കഴിയുമെന്നു അവൾ കരുതിയെന്നു ചിന്തിക്കുവാൻ സാദ്ധ്യമല്ല.പിന്നീടുള്ള സംഭാഷണത്തിൽ അതുവ്യക്തമാകുന്നു.കർത്താവു അവൻ ഉയിർത്തെഴുനേല്ക്കും എന്നു പറഞ്ഞപ്പോൾ,ഒടുക്കത്തെ നാളിൽ ,പുനരുത്ഥാനത്തിൽ അവൻ ഉയിർത്തെഴുനേല്ക്കും എന്നു ഞാൻ അറിയുന്നുവെന്ന അവളുടെ മറുപടി അതു വ്യക്തമാക്കുന്നു.എങ്കിലും അന്നു അനേകം യഹൂദന്മാരിലും ഇല്ലാതിരുന്ന പുനരുത്ഥാനത്തെക്കുറിച്ചുള്ള വിശ്വാസം അവളിൽ രൂഡമൂലമായിരുന്നുവെന്നു ഇതു വെളിവാക്കുന്നു.നീ എന്തുഅപേക്ഷിച്ചാലും ദൈവം നിനക്കു തരും എന്ന മാർത്തയുടെ വാക്കുകളിൽ ലാസറിന്റെ പുനരുത്ഥാനത്തെക്കുറിച്ചാണു അവൾ സൂചിപ്പിച്ചതു എന്നു ചിന്തിക്കുന്നതിൽ തെറ്റില്ല.'ഞാൻ തന്നെ പുനരുത്ഥാനവും ജീവനുമാകുന്നു,എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും ,ജീവിച്ചിരുന്നു എന്നിൽ വിശ്വസിക്കുന്നവൻ ഒരുനാളും മരിക്കയില്ലായെന്ന വലിയ ദൈവിക സത്യം വെളിപ്പെടുവാൻ മാർത്ത ഒരു കാരണമായി ഭവിച്ചുവെന്നതു അവളുടെ വിശ്വാസത്തോടൊപ്പം അവളുടെ മഹത്വവും വെളിവാകുന്നു.കർത്താവിന്റെ വാക്കുകൾ അവളുടെ വിശ്വാസത്തെ വർദ്ധിപ്പിക്കുകയും ദൃഡപ്പെടുത്തുകയും ചെയ്യുന്നു.അവളുടെ വാക്കുകൾ കേൾക്കുക ,'ഉവ്വു കർത്താവേ,ലോകത്തിൽ വരുവാനുള്ള ദൈവപുത്രനായ ക്രിസ്തു നീതന്നെയാണെന്നു ഞാൻ വിശ്വസിച്ചുമിരിക്കുന്നു.
' മറിയ,മാർത്തയിൽ നിന്നു വളരെ വ്യത്യസതയായിട്ടാണു നാം കാണുന്നതു.വിശ്വാസത്തിന്റെ മറ്റൊരു തലമാണു മറിയയിൽ പ്രകടമാകുന്നതു. ദൈവസന്നിധിയിൽ സ്വസ്തമായിരിക്കുന്ന സ്വഭാവത്തിന്റെ ഉടമ.വി.ലൂക്കോസു പത്താം അദ്ധ്യായത്തിൽ കർത്താവിന്റെ പാദപീഠത്തിൽ ഇരുന്നു,ഒന്നും സംസാരിക്കാതെ അവന്റെ വാക്കു കേട്ടിരിക്കുന്ന മറിയയുടെ ചിത്രമാണു അവിടെ കാണുന്നതു.അവൾ തെരഞ്ഞെടുത്തതു നല്ലഅംശമാണെന്നും അതു ആരും അവളിൽനിന്നു അപഹരിക്കുകയില്ലായെന്നും കർത്താവു അവിടെ അവളെ പ്രകീർത്തിക്കുന്നു.വി.യോഹന്നാൻ 12-ാം അദ്ധ്യായത്തിലും ഒന്നും സംസാരിക്കാത്തവളായിട്ടാണു മറിയയെ കാണുന്നതു.ഇവിടെയും അവൾ ചുറ്റുപാടും നടക്കുന്നതൊന്നും അറിയാതെ ഒരു അന്തർമുഖിയുടെ ഭാവം ധരിച്ചിരിക്കുന്നു.തന്മൂലം കർത്താവു വന്നതു അവൾ അറിഞ്ഞില്ല.മാർത്ത രഹസ്യമായി വന്നു ആ വിവരം അറിയിക്കുന്നു.അവളെ കർത്താവിന്റെ അടുക്കലേക്കു കൊണ്ടുപോകുന്നതിനു,'യേശു നിന്നെ വിളിക്കുന്നു 'എന്നു മാർത്തയ്ക്കു പറയേണ്ടിവന്നതു മറിയയുടെ ഈ ഏകാന്തത ഇഷ്ടപ്പെടുന്ന സ്വഭാവത്തെയാണു വെളിവാക്കുന്നതു.മറിയ കർത്താവിന്റെ അടുക്കൽ ചെന്നു അവന്റെ കാൽക്കൽ വീണു.അവൾ സംസാരിക്കുന്നു.മാർത്ത പറഞ്ഞതുതന്നെ അവളും പറഞ്ഞു.'കർത്താവേ നീ ഇവിടെ ഉണ്ടായിരുന്നുവെങ്കിൽ എന്റെ സഹോദരൻ മരിക്കയില്ലായിരുന്നു.'മറിയയെക്കാൾ ആത്മീയതയിൽ ഉന്നത നിലവാരം പുലർത്തുന്നവളാണു മറിയയെന്നു തോന്നുമെങ്കിലും സാധാരണ മനുഷ്യന്റെ ചിന്താഗതി അവളിലും ഉറഞ്ഞുകിടപ്പുണ്ടു എന്നു ഈ വാക്കുകൾ വ്യക്തമാക്കുന്നു.എന്നാൽ മാർത്തയോടു പറഞ്ഞ മറുപടി ഇവിടെ മറിയയോടു കർത്താവു പറഞ്ഞില്ലായെന്നു ശ്രദ്ധിക്കേണ്ടതാണു.
മറിയ കരയുന്നതും അവളോടകൂടെ വന്ന യഹൂദന്മാർ കരയുന്നതും യേശു കണ്ടിട്ടു ഉള്ളം നൊന്തുകലങ്ങി.ഉള്ളം നൊന്തുകലങ്ങി 'എന്ന പ്രയോഗത്തിൽ,മനുഷ്യരുടെ കണ്ണുനീരിന്റെ മുമ്പിൽ മനസ്സലിയുന്ന കർത്താവിന്റെ മനസ്സാണു നാം ദർശിക്കുന്നതു.മലയാളത്തിൽ ഉള്ളംനൊന്തുകലങ്ങി എന്നതിന്റെ ഇംഗ്ളീഷു deeply moved in Spirit എന്നാണു.എന്നാൽ വി.വേദപുസ്തകത്തിന്റെ മൂലഭാഷയായ ഗ്രീക്കിൽ ഇതിനു ഉപയോഗിച്ചിരിക്കുന്നതു embrimasthai എന്നാണു.ഇതാകട്ടെ തർജ്ജുമ ചെയ്യുവാൻ പ്രയാസമുള്ള ഒരു വാക്കാണു എന്നു വേദപണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു.സുവിശേഷത്തിൽ മൂന്നിടത്തു ഈ വാക്കു ഉപയോഗിച്ചിട്ടുണ്ടു.വി.മത്തായി 9;30ൽ 'അമർച്ചയായി കല്പിച്ചു എന്നു മലയാളത്തിലും straitly changed എന്നു ഇംഗ്ളീഷിലും ഈ വാക്കു തർജ്ജുമ ചെയ്തിരിക്കുന്നു.വി.മർക്കോഃ1;43ൽ ഈ വാക്കിനു ആ അർത്ഥം തന്നെയാണു നൽകിയിരിക്കുന്നതു.വി.മർക്കോഃ4;15ൽ 'അവളെ ഭർത്സിച്ചു എന്നു മലയാളത്തിലും ഇംഗ്ളീഷിൽ murmur against എന്നുംscolded her എന്നുമാണു വിവർത്തനം ചെയ്തിരിക്കുന്നതു.ഇവിടെയെല്ലാം കോപത്തിന്റേയും കാർക്കശ്യത്തിന്റേയും അർത്ഥമാണു ഈ വാക്കു ധ്വനിപ്പിക്കുന്നതു.ആത്മാവിൽ അവനു കോപമുണ്ടായി എന്നതായിരിക്കും കുറേക്കൂടെ ശരിയായ തർജ്ജുമ എന്നാണു പല വേദപണ്ഡിതന്മാരും അഭിപ്രായപ്പെടുന്നതു.പക്ഷേ,അവർ കരയുമ്പോൾ കർത്താവു കോപിച്ചതു എന്തിനു എന്ന ചോദ്യം ഇവിടെ പ്രസക്തമാണു.മാർത്തയും മറിയയും കരയുന്നതു മനസ്സിലാകും.എന്നാൽ യഹൂദന്മാരുടെ വിലാപം വെറും ചടങ്ങും കപടവുമായി മാത്രമേ കാണുവാൻ കഴിയുകയുള്ളു.യഹൂദന്മാരുടെ ഈ മുഖംമൂടിയാണു യേശുവിനെ ചൊടിപ്പിച്ചതു.'അവനെ വച്ചതു എവിടെ ?എന്ന കർത്താവിന്റെ ചോദ്യത്തിൽ ഈ വികാരം നമുക്കു വായിച്ചെടുക്കുവാൻ കഴിയും.
യേശു കണ്ണീർ വാർത്തു.വി.വേദപുസ്തകത്തിലെ ഏറ്റവും ചെറിയ വാക്യം.മൂന്നു വാക്കുകളിൽ ഒതുങ്ങുന്ന ഈ വാക്യം വെളിവാക്കുന്നതാകട്ടെ വികാരപ്രപഞ്ചം തന്നെയാണു.മനുഷ്യന്റെ വേദനകളിലും ദുഃഖങ്ങളിലും മനസ്സലിയുന്ന കരുണാവാരിധിയായ ദൈവത്തിന്റെ ചിത്രമാണു ആദ്യം നമ്മുടെ മനസ്സിലേക്കു കടന്നു വരിക.ക്ഷണികവും നശ്വരവുമായ മനുഷ്യജീവിതത്തെക്കുറിച്ചുള്ള ചിന്ത ആ കണ്ണുനീരിൽ കലർന്നു കിടപ്പുണ്ടു.പാപത്തിന്റെ ശമ്പളമായ മരണത്തിനു വിധേയരായി ഭവിക്കുന്ന തന്റെ സൃഷ്ടിയെക്കുറിച്ചുള്ള സ്രഷ്ടാവിന്റെ തപ്തമായ ഹൃദയത്തുടിപ്പുകൾ ആ കണ്ണുനീരിൽ പ്രതിധ്വനിക്കുന്നുണ്ടു.പരിശുദ്ധ പിതാക്കന്മാർ കർത്താവിന്റെ ഈ കണ്ണുനീരിനെക്കുറിച്ചു പറഞ്ഞിരിക്കു ന്നതു കേൾക്കുക.'ഉയർപ്പിപ്പാൻ ഇരുന്നതിനാൽ ലാസറിനെ പ്രതിയല്ല,പിന്നയോ നശിച്ചു ജീർണ്ണാവശിഷ്ടമായി മരണത്തിനും സാത്താനും ഇരയായിതീർന്ന മനുഷ്യകുലത്തെ പ്രതിയായിരുന്നു നീ കരഞ്ഞതു.'(ലാസറിന്റെ ശനി പ്രഭാത സെദറ.)
യഹൂദന്മാരുടെ പ്രതികരണം ശ്രദ്ധിക്കുക.'അവനോടു എത്രപ്രിയമുണ്ടായിരുന്നു. കുരുടന്റെ കണ്ണു തുറന്ന ഇവനു ഇവനേയും മരിക്കാതാക്കുവാൻ കഴിഞ്ഞില്ലയോഃ ' ഇവിടെയും നാം നേരത്തെ ചിന്തിച്ച ,മനുഷ്യനിൽ പൊതുവായി പ്രകടമാകുന്ന ഒരു ദൗർബ്ബല്യമാണു കാണുന്നതു. ദൈവത്തിനു പ്രിയമായവർക്കും എന്തേ ഈ ദുഃഖങ്ങളും ദുരിതങ്ങളും വന്നുഭവിക്കുന്നു.എന്തേ ദൈവം ഇതൊന്നും കാണാതിരിക്കുന്നു?
യേശു കല്ലറയ്ക്കൽ ചെന്നു.കല്ലു നീക്കുവാൻ ആവശ്യപ്പെട്ടു.യേശു കല്ലറയ്ക്കൽ ചെന്നു എന്നതു നമ്മുടെ ശ്രദ്ധ പതിയേണ്ട ഒരു വാക്യമാണു.മരിച്ച ലാസറിന്റെ വീട്ടിൽ പോലും കയറാതെ കർത്താവു എന്താണു ഇങ്ങനെ കല്ലറയ്ക്കൽ പോകാൻ കാരണം എന്നു ചിന്തിക്കേണ്ടതാണു. മരണാനന്തരം കല്ലറയ്ക്കൽ പോയി വിലാപം കഴിക്കുന്ന യഹൂദന്മാരുടെ ആചാരം പിന്തുടരുക മാത്രമായിരുന്നോ കർത്താവു ചെയ്തതു.എന്നാൽ പിന്നീടു നടന്ന സംഭവം ശ്രദ്ധിക്കുമ്പോൾ ലാസറിനെ ഉയർപ്പിക്കുവാണു കല്ലറയ്ക്കൽ ചെന്നതു എന്നു മനസ്സിലാകും.യേശു മേലോട്ടു നോക്കിയെന്നും,എന്റെ അപേക്ഷ കേട്ടതിനാൽ ഞാൻ നിന്നെ വാഴ്ത്തുന്നുവെന്നും നീ എപ്പോഴും എന്റെ അപേക്ഷ കേൾക്കുന്നുവെന്നും കർത്താവു പറഞ്ഞതായി വായിക്കുമ്പോൾ ഒരു കാര്യം വ്യക്തമാകുന്നു.കർത്താവു കല്ലറയുടെ സമീപത്തു ചെന്നു പ്രാർത്ഥിക്കുവാണത്രേ പോയതു.ലാസറിനെ ഉയർപ്പിക്കുവാനായി സർവ്വശക്തനായ ദൈവപുത്രനു കല്ലറ വരെ പോകണമായിരുന്നോ? ലാസറിന്റെ ഭവനത്തിൽ ഇരുന്നുകൊണ്ടു ലാസറേ പുറത്തു വരിക എന്നു പറഞ്ഞാൽ അവൻ ഉയർത്തെഴുന്നേറ്റു അവിടെ എത്തുമായിരുന്നില്ലേ?മരിച്ചവർക്കു വേണ്ടി പ്രാർത്ഥിക്കുന്നതിന്റെ ആവശ്യകതയാണു ഇവിടെ വെളിവാകുന്നതു.കർത്താവിന്റെ പരസ്യശുശ്രൂഷ ആകമാനം ശ്രദ്ധിക്കുമ്പോൾ കർത്താവു വ്യക്തിക്കുവേണ്ടി നടത്തിയ ഏക പ്രാർത്ഥന ഇതു മാത്രമാണെന്നു മനസ്സിലാകും.കല്ലുനീക്കുവീൻ എന്ന കർത്താവിന്റെ കല്പനയിൽ മരിച്ചവർക്കു വേണ്ടി പ്രാർത്ഥിക്കുന്നതിനു വരുന്ന എല്ലാ പ്രതിബന്ധങ്ങളേയും മാറ്റുവാനുള്ള ആഹ്വാനമാണു കേൾക്കുന്നതു
. മാർത്ത പറഞ്ഞു.'കർത്താവേ നാറ്റം വച്ചു കാണും.'മരണത്തിനു കാരണമായ പാപത്തിന്റെ ദുർഗ്ഗന്തത്തെക്കുറിച്ചുള്ള സൂചനയാണു അവിടെ കാണുന്നതു.കല്ലു മാറ്റുവാൻ കർത്താവു പറഞ്ഞതിൻറെ ഉദ്ദേശം അവൾക്കു മനസ്സിലായില്ല.ലാസറിന്റെ മുഖം കാണുവാനായിട്ടാണു അങ്ങനെ പറഞ്ഞതു എന്നു അവൾ കരുതി.യഹൂദ ചിന്തയനുസരിച്ചു നാലു ദിവസമാകുമ്പോൾ മരിച്ചയാളിന്റെ മുഖം തിരിച്ചറിയാൻ കഴിയാത്തവണ്ണം വിരൂപമാകുമത്രേ.വിശ്വസിച്ചാൽ നീ ദൈവത്തിന്റെ മഹത്വം കാണുമെന്നു ഞാൻ നിന്നോടു പറഞ്ഞിട്ടില്ലയോ എന്നു കർത്താവു ചോദിക്കുന്നു.ദൈവത്തിന്റെ മഹത്വം എന്നതുകൊണ്ടു പാപം മൂലം മനുഷ്യകുലത്തിനു നഷ്ടമായ ദൈവസ്വരൂപവും സാദൃശ്യവും തിരികെ നൽകുന്ന ദൈവപുത്രന്റെ രക്ഷാകര പ്രവൃത്തിയാണു സൂചിപ്പിക്കുന്നതു.
യേശു ലാസറേ പുറത്തുവരിക എന്നു ഉറക്കെ വിളിച്ചു.മരിച്ചവൻ ജീവനുള്ളവനായി പുറത്തുവന്നു.മരിച്ചവർ മൗനതയിലാണെന്നു വാദിക്കുന്നവർക്കുള്ള മറുപടി ഇവിടെ കേൾക്കാം.മരിച്ചവർക്കു കാഴ്ച ശക്തിയും കേൾവിയും പ്രതികരണശേഷിയും ഉണ്ടെന്നു ഇതു നമ്മെ പഠിപ്പിക്കുന്നു.അവൻ പുറത്തുവന്നപ്പോൾ അവന്റെ കെട്ട് അഴിപ്പാൻ യേശു ആവശ്യപ്പെട്ടു.പാപബന്ധനങ്ങളെയാണു അതു സൂചിപ്പിക്കുന്നതു.പരിശുദ്ധ പിതാക്കന്മാർ പരിശുദ്ധാത്മ നിറവിൽ ലാസറിനെ ഉയർപ്പിച്ച സംഭവത്തെക്കുറിച്ചു പറഞ്ഞിരിക്കുന്നതു അന്നത്തെ സന്ധ്യാസെദറായിൽ നാം ഇങ്ങനെ കാണുന്നു.ലാസർ ആദ്യമനുഷ്യന്റെ ദൃഷ്ടാന്തമായിരുന്നു.ആദാം യഥാർത്ഥത്തിൽ നിന്റെ ഇഷ്ടനും ബന്ധുവുമായിരുന്നു.എല്ലാ സൃഷ്ടികളിലും വച്ചു അവൻ നിനക്കു പ്രീതനായിരുന്നു.ലാസറിന്റെ കബറിനെപ്പറ്റി അവൻ എവിടെവയ്ക്കപ്പെട്ടിരിക്കുന്നു എന്നു നീ ചോദിച്ചതു ആദമേ നീ എവിടെ എന്നു ചോദിച്ചതിനെ പുതുതായി ഓർമ്മിപ്പിക്കുകയായിരുന്നു.ഉച്ചത്തിൽ തന്നെ അവനെ വിളിച്ചു ശവക്കുഴിയിൽ നിന്നും പുറത്തു കടത്തിയതിനാൽ അന്ത്യകാഹളത്തിൽ എല്ലാവരേയും ഉയർപ്പിപ്പാനിരിക്കുന്നുവെന്നു മുമ്പു കൂട്ടി അറിയിച്ചു.അവനെ കെട്ടിയിരിക്കുന്ന കീറ്റുശീലകളേയും ചരടുകളേയും അഴിപ്പീൻ എന്നു പറഞ്ഞതിനാൽ,ദുർമ്മോഹങ്ങളാലുള്ള വികാരങ്ങളുടെയും അധമജീവിതത്തിന്റെയും ബന്ധങ്ങളിൽ നിന്നും ആത്മാക്കൾക്കുണ്ടാകാവുന്ന മോചനത്തെ നീ കാണിച്ചു.' .വി.നോമ്പും ഉപവാസവും എല്ലാം ആവിധത്തിൽ നമുക്കു ഉപകരിക്കേണ്ടതാണു.അതുവഴി ദൈവവുമായുള്ള ഒരു പുതിയ ബന്ധത്തിലേക്കു കടക്കുകയും പുതിയ ജീവിതത്തിൻറെ ഉടമകളായി പരിണമിക്കുകയും ചെയ്യേണ്ടതിനുവേണ്ടി ഈ അപേക്ഷകൾ ദൈവസന്നിധിയിൽ സമർപ്പിക്കാം
സന്ധ്യസ്ളഃസോ. , കീറ്റുശീലകൾകൊണ്ടു ചുറ്റിപ്പൊതിഞ്ഞു സംസ്കരിക്കപ്പെട്ട ലാസറിനെ തന്റെ ജീവരക്തത്താൽ ശവക്കുഴിയിൽ നിന്നും എഴുനേല്പിച്ച ഞങ്ങളുടെ മശിഹാതമ്പുരാനേ! നിന്റെ മോക്ഷത്തിലേക്കു ഞങ്ങളെ ഒരുക്കേണമേ.പാപത്തിന്റെ ബന്ധനങ്ങളേയും ആലാത്തുകളേയും അധർമ്മപരമായ നിന്ദ്യവികാരങ്ങളേയും ഞങ്ങളിൽ നിന്നു നീക്കേണമേ. ജീവിതാന്ത്യത്തിൽ മരണം പ്രാപിച്ച ഇഷ്ടനായ ലാസറിനെ ചീഞ്ഞു നാലുദിവസം കഴിഞ്ഞശേഷം,ജീവനുള്ള നിന്റെ ശബ്ദത്താൽ കബറിൽനിന്നും വിളിച്ചെഴുന്നേല്പിച്ചു പാതാളക്കുഴിയിൽ നിന്നും കരേറ്റുകയും തന്മൂലം ലോകത്തിനു പുതിയ ജീവൻ സ്ഥിരപ്പെടുത്തുകയും ചെയ്ത കർത്താവേ!ഇപ്പോൾ പാപത്തിൽ മരിച്ചിരിക്കുന്ന ഞങ്ങളുടെ ആത്മാക്കളെ പശ്ചാത്താപത്താലും നിന്റെ സന്നിധിയിലേക്കുള്ള മാനസ്സാന്തരത്താലും ഉയർപ്പിക്കേണമേ. ആമ്മീൻ .
വി.നോമ്പു സാത്താനെ പരാജയപ്പെടുത്തി പാപത്തിന്റെ മേൽ ജയം പ്രാപിക്കുവാനുള്ളതാണെന്ന വലിയ സത്യം ഇതിനു മുമ്പു പല സന്ദർഭങ്ങളിലും നാം ചിന്തിക്കുകയും ധ്യാനിക്കുകയും ചെയ്തിട്ടുള്ളതാണു.എന്നാൽ അതു കുറേക്കൂടെ ഈ സംഭവത്തിൽ വ്യക്തമാകുന്നു.പാപത്തിന്റെ ശമ്പളം മരണമാണു.ആദ്യമനുഷ്യനു ദൈവം കൊടുത്ത കല്പന ശ്രദ്ധിക്കുക.തിന്നുന്ന നാളിൽ മരിക്കും എന്നത്രേ ദൈവം അരുളിച്ചെയ്തതു.തിന്നരുതു എന്ന കല്പന ലംഘിച്ചതു മരണത്തിനു കാരണമായി.തിന്നരുതു എന്നു സഭ അനുശാസിക്കുന്ന ഭക്ഷണസാധനങ്ങൾ വി.നോമ്പിൽ ഭക്ഷിക്കാതെ, കല്പന ലംഘനത്തിലൂടെ കടന്നു വന്ന പാപത്തേയും അതിന്റെ ശമ്പളമായ മരണത്തേയും നാം അതിജീവിക്കുന്നു.ലാസറിനെ ഉയർപ്പിച്ചതിലൂടെ പാപഫലമായ മരണത്തെ മായിച്ചു കളയുന്ന നമ്മുടെ കർത്താവിന്റെ രക്ഷാകര പദ്ധതിയത്രേ വെളിവാകുന്നതു.തിന്നുന്ന നാളിൽ മരിക്കും എന്ന ദൈവകല്പന ശാരീരികമരണത്തെക്കുറിച്ചല്ലല്ലോ.കാരണം ആദമും ഹവ്വയും പഴം പറിച്ചു തിന്നു കഴിഞ്ഞു ദീർഘകാലം ജീവിച്ചിരുന്നതായി വി.വേദപുസ്തകം സാക്ഷിക്കുന്നു.ലാസറിനെ ഉയർപ്പിച്ചതു ശാരീരിക മരണത്തിൽ നിന്നായിരുന്നുവെങ്കിലും ആത്മമരണത്തിൽ നിന്നു മനുഷ്യകുലത്തിനു നൽകുന്ന വിടുതലിനേയും നിത്യജീവനേയും സൂചിപ്പിക്കുന്നു.വി.നോമ്പിലൂടെ ആർജ്ജിക്കുന്ന രൂപാന്തരം ഇവിടെ പൂർണ്ണമാകുന്നു.ഈ സംഭവത്തിനു തൊട്ടുപിന്നാലെയാണു കർത്താവിന്റെ പീഡാനുഭവങ്ങൾ കടന്നു വരുന്നതു എന്നതിനാൽ അതു കുറേക്കൂടെ സുവ്യക്തമാകുന്നു.പാപം ചെയ്തു വികലമായി തീർന്ന ദൈവസ്വരൂപവും സാദൃശ്യവും തേജസ്സും മനുഷ്യകുലത്തിനു തിരികെ നൽകി പറുദീസായുടേയും നിത്യജീവന്റേയും അവകാശികളാക്കി തീർക്കുക എന്ന തന്റെ മനുഷ്യാവതാര ലക്ഷ്യം ഈ സംഭവം നമ്മുടെ മുമ്പിൽ വരച്ചു കാണിക്കുന്നു.കർത്താവു നൽകിയ ആ വലിയ രക്ഷ നാം എങ്ങനെ സ്വായത്തമാക്കണമെന്നു ഈ സംഭവത്തിന്റെ വിവരണത്തിൽ നമുക്കു വായിച്ചെടുക്കുവാൻ കഴിയും.ആയതിനാൽ നമ്മുടെ ചിന്തകളും ധ്യാനവും വി.യോഹന്നാൻ നൽകിയിരിക്കുന്ന വിവരണത്തിലേക്കു തിരിച്ചു വിടാം.
ഈ സംഭവം നമുക്കു നൽകുന്ന ആത്മീയ സന്ദേശങ്ങളിലേക്കു കടക്കുന്നതിനു മുമ്പു ഒരുകാര്യം കൂടെ നാം അറിഞ്ഞിരിക്കേണ്ടതു ആവശ്യമാണു.ലാസറിനെ ഉയർപ്പിച്ച സംഭവത്തിന്റെ സത്യാവസ്ഥയെക്കുറിച്ചു ചിലർ സംശയിക്കുന്നുണ്ടു.ഒരു സാധാരണ വിശ്വാസിക്കു ഈ സംഭവം വായിക്കുമ്പോൾ സ്വാഭാവികമായും ഒരു സംശയവും ഉളവാകുകയില്ല. ഒരു സത്യവിശ്വാസി ഈ അത്ഭുതം പകർന്നു തരുന്ന ആത്മീയ സത്യങ്ങൾ തിരിച്ചറിഞ്ഞു സംതൃപ്തിയടയുന്നു. എന്നാൽ യുക്തിയും ബുദ്ധിയും ഉപയോഗിച്ചു ഇതു മനസ്സിലാക്കുവാൻ ശ്രമിക്കുന്നവർക്കു ചിലസംശയങ്ങൾ ഉണ്ടാകുന്നു.പല വേദശാസ്ത്രകാരന്മാരും ഈ സംശയങ്ങളെ ഗൗരവപുർവ്വം വിലയിരുത്തിയിട്ടുമുണ്ടു.ബുദ്ധികൊണ്ടാണോ ഹൃദയം കൊണ്ടാണോ വി.വേദപുസ്തകം വായിക്കേണ്ടതു എന്നതു ഗൗരവമായ ഒരു വിഷയമാണു.ബുദ്ധികൊണ്ടു ദൈവത്തെ തേടുന്നവനു ദൈവം അപ്രാപ്യനും ഭക്തിയിലൂടെ ദൈവത്തെ സമീപിക്കുന്നവർക്കു ദൈവം സുഗ്രാഹ്യനുമാണു എന്നതു ഒരു വലിയ സത്യമാണു.ഈ സംഭവത്തിന്റെ യാഥാർത്ഥ്യത്തിൽ സംശയിക്കുന്നവരുടെ ന്യായവാദങ്ങൾ സത്യമാണെന്നു തെറ്റിദ്ധരിക്കുവാൻ സാദ്ധ്യതയുള്ളതുകൊണ്ടു അതിനെക്കുറിച്ചു ചിന്തിക്കാതെയിരിക്കുവാൻ കഴിയുകയില്ല.
ലാസറിനെ ഉയർപ്പിച്ച സംഭവത്തിന്റെ വിവരണം ശ്രദ്ധിക്കുമ്പോൾ,വി.വേദപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുള്ള , ഉയർപ്പിച്ച അഞ്ചു സംഭവങ്ങളിൽ ഏററം ശ്രദ്ധാർഹമായ സംഭവം ഇതാണെന്നു മനസ്സിലാകും.പഴയനിയമത്തിലെ,ശൂനേംകാരത്തിയുടെ മകളെ ഉയർപ്പിച്ചതും,(1രാജാഃ4) അപ്പോസ്തോലപ്രവൃത്തികളിൽ യൂത്തിക്കസിനെ ഉയർപ്പിച്ചതും,(അപ്പോഃ20;7)മാത്രമാണു സുവിശേഷങ്ങളിലല്ലാതെ കാണുന്നതു.കർത്താവു ഉയർപ്പിച്ച മൂന്നു സംഭവങ്ങളിൽ പ്രധാനപ്പെട്ടതു ഇതാണെന്നു പറയുമ്പോൾ,എന്നിട്ടു സമവീക്ഷണ സുവിശേഷങ്ങളിൽ കാണാത്തതു എന്തെ എന്ന ചോദ്യമുണ്ടാകും.പള്ളിപ്രമാണി യായീറോസിന്റെ മകളെ ഉയർപ്പിച്ച സംഭവം മാത്രമാണു സമവീക്ഷണ സുവിശേഷങ്ങളിലെല്ലാം കാണുന്നതു.നയീനിലെ വിധവയുടെ മകനെ ഉയർപ്പിച്ചതു വി.ലൂക്കോസു മാത്രമേ പറഞ്ഞിട്ടുള്ളു.വി.ലൂക്കോഃ7;11.എന്നിട്ടും ആ സംഭവത്തെക്കുറിച്ചു ഈ വിധ സംശയങ്ങൾ എന്തേ ഉന്നയിക്കാത്തതു?ഒരു സുവിശേഷത്തിൽ മാത്രമേ പറഞ്ഞിട്ടുള്ളുവെന്നതു കൊണ്ടു അതിന്റെ വിശ്വാസ്യത നഷ്ടപ്പെടുന്നില്ല.അങ്ങനെയാണെങ്കിൽ കർത്താവിന്റെ പല അത്ഭുതങ്ങളും പല ഉപദേശങ്ങളും പ്രസംഗങ്ങളും സത്യമല്ലെന്നു പറഞ്ഞു പരിത്യജിക്കേണ്ടി വരും.
. സുവിശേഷങ്ങൾ ആകെ പരിശോധിച്ചാൽ ഏതാണ്ടു 37 അത്ഭുതങ്ങൾ കർത്താവു ചെയ്തതായി കാണാൻ കഴുയും.അതിൽ 8 എണ്ണം മാത്രമേ യോഹന്നാന്റെ സുവിശേഷത്തിൽ രേഖപ്പെടുത്തിയിട്ടുള്ളു.അതിൽതന്നെ ഭൂരിപക്ഷവും
വി.യോഹന്നാന്റെ സുവിശേഷത്തിൽ മാത്രമേ കാണുന്നുള്ളു.മറ്റൊരുടത്തും കാണുന്നില്ലായെന്നതു കൊണ്ടു അതെല്ലാം സംഭവിച്ചതല്ല എന്നു പറയുവാൻ കഴിയുമോ.കാനാവിലെ കല്യാണത്തിൽ നടന്ന അത്ഭുതം,ലാസറിനെ ഉയർപ്പിച്ചതു പോലെ പ്രധാനപ്പെട്ടതാണു.കാനാവിലെ അത്ഭുതം കർത്താവു ചെയ്ത ആദ്യ അത്ഭുതമായിട്ടാണു വി.യോഹന്നാൻ പറഞ്ഞിരിക്കുന്നതു.എങ്കിലും മറ്റാരും അതു പരാമർശിച്ചിട്ടുമില്ല.അതുപോലെ ലാസറിനെ ഉയർപ്പിച്ചതാകട്ടെ അവസാനത്തെ അത്ഭുതവുമാണു.അതുകൊണ്ടുതന്നെ അതിൽനിന്നു ഉത്ഭൂതമാകുന്ന ആത്മീയ സത്യങ്ങളെ നമുക്കു തള്ളിക്കളയുവാൻ കഴിയുകയില്ല.മനുഷ്യനിൽ ഉണ്ടാകേണ്ട സാരമായ മാറ്റത്തിന്റെ വിവിധ അവസ്ഥകളെയാണു ഈ അത്ഭുതങ്ങളെല്ലാം പത്യേകിച്ചു നോമ്പിൽ വായിക്കുന്ന അത്ഭുതങ്ങളെല്ലാം വെളിവാക്കുന്നതു.വെള്ളം മുന്തിരിച്ചാറായി രൂപാന്തരപ്പെടുന്നതു പോലെയുള്ള മാറ്റത്തിൽ ആരംഭിച്ചു മരണത്തിൽ നിന്നു നിത്യജീവനിലേക്കു കടക്കുന്ന രൂപാന്തരത്തിന്റെ പൂർണ്ണതയാണു ഈ അത്ഭുതം വെളിപ്പെടുത്തുന്നതു.ആ വിധത്തിൽ അതു വായിച്ചെടുക്കുവാൻ കഴിയുന്നതു വി.യോഹന്നാന്റെ സുവിശേഷത്തിൽ മാത്രമാണു എന്നതത്രേ അതിന്റെ സവിശേഷത.
വി.മത്തായി 19 അത്ഭുതങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നു.അതിൽ മൂന്നെണ്ണം മറ്റെങ്ങും പറഞ്ഞിട്ടില്ലാത്തവയാണു.വി.മർക്കോസിൽ 18 അത്ഭുതങ്ങൾ ഉണ്ടു.അതിൽ ഒന്നു മർക്കോസിൽ മാത്രമേയുള്ളു.വി.ലൂക്കോസു പറഞ്ഞിരിക്കുന്ന 19 അത്ഭുതങ്ങളിൽ രണ്ടെണ്ണം മറ്റെങ്ങും പറഞ്ഞിട്ടില്ല.ഒരു സുവിശേഷത്തിൽ മാത്രമേ കാണുന്നുള്ളുവെന്നതിനാൽ അതിന്റെ വിശ്വാസ്യത ചോദ്യം ചെയ്യുവാൻ കഴിയാത്തതാണു എന്നു ഇതു വ്യക്തമാക്കുന്നു.വി.യോഹന്നാന്റെ സുവിശേഷമാകട്ടെ വേറിട്ടു നിൽക്കുന്ന ഒന്നുമാണു. സമവീക്ഷണ സുവിശേഷം രചിച്ചവർക്കു ഇത്രയും പ്രധാനപ്പെട്ട ഈ അത്ഭുതങ്ങൾ ,കാനാവിലെ കല്യാണവും ലസറിനെ ഉയർപ്പിച്ചതും അറിയുമായിരുന്നില്ല എന്നു പറയുവാൻ കഴിയുമോ? വി.മർക്കോസിന്റെ സുവിശേഷമാണു ആദ്യം രചിച്ചതു എന്നു എല്ലാ വേദപണ്ഡിതന്മാരും സമ്മതിക്കുന്നു.അതിന്റെ ചുവടു പിടിച്ചാണു വി.മത്തായിയും വി.ലൂക്കോസും തങ്ങളുടെ സുവിശേഷങ്ങൾ രചിച്ചതു.അവർക്കു രണ്ടുപേർക്കും അവ രചിക്കുന്നതിൽ പ്രത്യേക ഉദ്ദേശം ഉണ്ടായിരുന്നു.യഹൂദന്മാർ പ്രതീക്ഷയോടെ കാത്തിരുന്ന മശിഹ യേശുതന്നെയാണെന്നു സമർത്ഥിക്കുകയായിരുന്നു വി.മത്തായിയുടെ ഉദ്ദേശം.സർവ്വലോകത്തിനും ഉണ്ടാകുവാനുള്ള വലിയ രക്ഷ വിളംബരം ചെയ്യുകയായിരുന്നു വി.ലൂക്കോസിന്റെ ലക്ഷ്യം.വി.മർക്കോസിനു കർത്താവിന്റെ ജീവചരിത്രം ഗ്രഹിക്കുവാൻ കഴിഞ്ഞതു വി.പത്രോസിൽ നിന്നായിരുന്നുവെന്നാണു വിശ്വസിക്കുന്നതു.വി.പത്രോസാകട്ടെ വി.യോഹന്നാന്റെ സുവിശേഷത്തിൽ മൂന്നു സന്ദർഭങ്ങളിൽ മാത്രമേ പരാമർശിക്കപ്പെട്ടിട്ടുള്ളു.വി.യോഹഃ5,7,12 എന്നീ അദ്ധ്യായങ്ങളിൽ മാത്രമാണു പത്രോസിനെ കാണുന്നതു.ഈ രണ്ടു സന്ദർഭങ്ങളിലും പതോസു കൂടെയില്ലായിരുന്നുവന്നു ചിന്തിക്കാവുന്നതാണു.പ്രത്യേകിച്ചും ലാസറിനെ ഉയർപ്പിച്ച സന്ദർഭത്തിൽ പത്രോസില്ലായിരുന്നു എന്നു ചിന്തിക്കാവുന്നതാണു.കാരണം എവിടെയും മുന്നിട്ടു കയറി അഭിപ്രായം പറയുന്ന പത്രോസു ഈ സംഭവത്തിൽ മൗനമായിരിക്കുന്നു.വി.തോമസ്സാണു ഇവിടെ വക്താവായി പ്രത്യക്ഷപ്പെുന്നതു.പെസഹായുടെ സന്ദർഭത്തിൽ മാത്രമാണു പത്രോസിനെ നാം കാണുന്നതു.താൻ കാണാത്ത സംഭവങ്ങൾ പത്രോസു മർക്കോസിനോടു പറഞ്ഞുകാണുകയില്ലായെന്നു ഊഹിക്കുന്നതിൽ തെറ്റില്ല..
. കർത്താവിനോടുള്ള എതിർപ്പു അവനെ നശിപ്പിക്കുവാനുള്ള ചിന്തയിലേക്കു പരീശന്മാരേയും മഹാപുരോഹിതന്മാരേയും യഹൂദപ്രമാണിമാരേയും നയിച്ചതു ഈ സംഭവമാണെന്നു വി.യോഹന്നാൻ പറയുന്നു.വി.യോഹഃ11;47-54 ശ്രദ്ധിക്കുക.53-ാംവാക്യം.'അന്നു മുതൽ അവർ അവനെ കൊല്ലുവാൻ ആലോചിച്ചു.'എന്നാൽ കർത്താവു യെറുശലേം ദേവാലയത്തിൽ ചെന്നു വില്ക്കുന്നവരേയും വാങ്ങുന്നവരേയും അടിച്ചു പുറത്താക്കി ദേവാലയം ശുദ്ധീകരിച്ചതാണു ശത്രുത വർദ്ധിക്കുവാൻ കാരണമെന്നാണു സമവീക്ഷണ സുവിശേഷങ്ങൾ സൂചിപ്പിക്കുന്നതു.അതിനാണു സാദ്ധ്യത കൂടുതൽ എന്നു തോന്നാം.നിലവിലുള്ള വ്യവസ്ഥകളേയും ആചാരങ്ങളേയും കർത്താവു ദേവാലയത്തിൽ എത്തി ചോദ്യം ചെയ്യുകയും പ്രവർത്തിക്കുകയും ചെയ്തുവെന്നതു കർത്താവിനു എതിരായി ചിന്തിക്കുവാൻ മതിയായ കാരണമാണു.യഹൂദന്മാരുടെ ഏക ആരാധനാകേന്ദ്രമായ യെറുശലേം ദേവാലയത്തിനു എതിരായ പ്രവർത്തനം അവരുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണു.
എന്നാൽ ഇതു വി.യോഹന്നാന്റെ വിവരണത്തിനെ എതിർക്കുവാൻ മതിയായ കാരണമല്ല.ലാസറിനെ ഉയർപ്പിച്ച സംഭവവും യഹൂദന്മാരിൽ ഭയമുളവാക്കുന്നതായിരുന്നു. വി.യോഹന്നാൻ രേഖപ്പെടുത്തിയിരിക്കുന്നതു പോലെ യഹൂദനേതാക്കന്മാരിൽ ഭയം ഉളവാക്കത്തക്ക ഒരു നേതാവായി കർത്താവു പരിണമിക്കത്തക്കവിധം ജനം പിന്നാലെ പോകുന്നുവെന്ന സംശയം അവരെ ബാധിക്കുന്നു.യഹൂദന്മാരുടെ ശത്രുത വർദ്ധിച്ചതിനാൽ കർത്താവു പെസഹാപെരുനാളിനു വരുമോയെന്നു ജനം ശങ്കിക്കുന്നു.(വി.യോഹഃ11;56,57) എന്നാൽ കർത്താവു യെറുശലേമിലേക്കു വന്നതു ജനക്കൂട്ടം ഒരാഘോഷമാക്കി മാറ്റി.അതിനു അവരെ പ്രേരിപ്പിച്ചതു ലാസറിനെ ഉയർപ്പിച്ച സംഭവമായിരുന്നു.കർത്താവു ഒരു രാജാവായി എഴുന്നള്ളി വന്നതും മഹാപുരോഹിതന്മാരുടെ ഭീതി വർദ്ധിപ്പിച്ചു.കർത്താവിനു എതിരായി ജനത്തെ തിരിക്കുവാനുള്ള ഒരു നല്ല സന്ദർഭമായി,ദേവാലയ ശുദ്ധീകരണത്തെ അവർ മാറ്റിയെടുത്തു.ഇതെല്ലാം ചേർത്തു വായിക്കുമ്പോൾ നാലു സുവിശേഷങ്ങളിലെ വിവരണങ്ങളെല്ലാം പരസ്പര പൂരകങ്ങളായി വർത്തിക്കുന്നവയാണെന്നു ബോദ്ധ്യമാകും. വി.ലൂക്കോസിന്റെ സുവിശേഷത്തിൽ കാണുന്ന ധനവാന്റേയും ലാസറിന്റേയും ഉപമ (വി.ലൂക്കോഃ16;19-31) ഈ സംഭവത്തോടു ചേർത്തു ചിലർ ചിന്തിക്കുന്നു.വി.ലൂക്കോഃ16;31 അവൻ അവരോടു ,അവർ മോശെയുടേയും പ്രവാചകന്മാരുടേയുംവാക്കുകൾ കേൾക്കാഞ്ഞാൽ മരിച്ചവരിൽ നിന്നു ഒരുത്തൻ എഴുന്നേറ്റു വന്നാലും വിശ്വസിക്കുകയില്ല.'എന്ന കർത്താവിന്റെ ആ ഉപമയിലെ വാക്കുകളെ,ദൃഷ്ടാന്തരൂപമായി,പ്രതീകാത്മകമായി വികസിപ്പിച്ചെടുത്ത ഒരു കഥയായിട്ടാണു ചിലർ വിലയിരുത്തുന്നതു.കർത്താവിന്റെ പ്രവൃത്തികളും, വാക്കുകളും ആക്ഷരീകാർത്ഥത്തിൽ നിന്നു ഉയർന്നു മറ്റൊരു അർത്ഥതലത്തിലേക്കു സംക്രമിക്കുന്നുവെന്നതു തർക്കമില്ലാത്ത ഒരു സത്യമാണു.എങ്കിലും ഈ സംഭവത്തിനു അങ്ങനെ ഒരു അർത്ഥം കല്പിക്കുന്നതു ശരിയാകുകയില്ല.ധനവാന്റേയും ലാസറിന്റേയും ഉപമ വി.യോഹന്നാന്റെ സുവിശേഷത്തിൽ എവിടെയെങ്കിലും പരാമർക്കപ്പെട്ടിരുന്നുവെങ്കിൽ ഈ അഭിപ്രയത്തിനു അല്പമെങ്കിലും പിൻബലം കിട്ടുമായിരുന്നു.ഈ വിധ ചിന്തകളും വ്യാഖ്യാനങ്ങളും സുവിശേഷങ്ങളിൽ നാം കാണുന്ന കർത്താവിന്റെ ചെയ്തികളുടേയും വാക്കുകളുടേയും,മാത്രമല്ല വി.വേദപുസ്തകത്തിന്റെ തന്നെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നവയായി പരിണമിക്കും.ആയതിനാൽ ആ വിധ ചിന്താഗതികളെ പാടെ തള്ളിക്കളഞ്ഞു ഈ സംഭവം നമ്മോടു സംവദിക്കുന്ന ആത്മീയ സത്യങ്ങളിലേക്കു നമ്മുടെ ശ്രദ്ധ തിരിക്കാം.
ഈ സംഭവത്തിൽ ഒന്നാമതു നമ്മുടെ ചിന്തയേയും ധ്യാനത്തേയും തൊട്ടുണർത്തുന്നതു,'ആ സഹോദരിമാർ അവന്റെ അടുക്കൽ ആളയച്ചു,നിനക്കു പ്രിയനായവൻ ദീനമായി കിടക്കുന്നു എന്നു പറയിച്ചു എന്ന വാക്യമാണു.നാം അറിഞ്ഞിരിക്കേണ്ട രണ്ടു ആത്മീയ സത്യങ്ങൾ ഈ വാക്യം നമ്മോടു പറയുന്നുണ്ടു.പ്രാർത്ഥന എന്താണെന്നും,എങ്ങനെയായിരിക്കണമെന്നും ഇവിടെ നമുക്കു വായിച്ചെടുക്കുവാൻ കഴിയുന്നു.ആ സഹോദരിമാരുടെ ഏക ആശ്രയമായ സഹോദരനാണു ദീനമായി കിടക്കുന്നതു.അവനുവേണ്ടിയാണു ദൂതന്മാരെ അവന്റെ അടുക്കൽ അയച്ചതു.അവനു സൗഖ്യം ലഭിക്കണമെന്നതു അവരുടെ ആവശ്യവും ആഗ്രഹവുമാണു.അവർ പറഞ്ഞയച്ച സന്ദേശം ശ്രദ്ധിച്ചാൽ അതു ഒരു അപേക്ഷയോ പ്രർത്ഥനയോ ആണെന്നു പറയുകയില്ല.അതു ഒരു അറിയിപ്പു മാത്രമാണു.അവൻ വരണമെന്നോ അവനെ സൗഖ്യമാക്കണമെന്നോ അവർ ആവശ്യപ്പെടുന്നില്ലെങ്കിലും അതു ഒരു പ്രാർത്ഥനയാണു.അതാണു പ്രാർത്ഥന.പ്രാർത്ഥന യാചനയല്ല,അറിയിപ്പാണു.നമ്മുടെ പ്രശ്നങ്ങളേയും ആവശ്യങ്ങളേയും അവനെ അറിയിക്കുന്നു.അവിടെ എന്തുചെയ്യണമെന്നു നാം ആവശ്യപ്പെടുകയല്ല,എന്തു ചെയ്യണമെന്നു തീരുമാനം അവനു വിട്ടുകൊടുക്കുന്നു.അവൻ അനേകരെ സൗഖ്യപ്പെടുത്തിയതായിട്ടു അവർക്കു അറിയാം.സൗഖ്യം നൽകാൻ അവനു കഴിയുമെന്നു അവർ വിശ്വസിക്കുകയും ചെയ്യുന്നു.എന്നിട്ടും അവരുടെ സഹോദരനെ സുഖ്പ്പെടുത്തണമെന്നു അവർ അപേക്ഷിച്ചില്ലായെന്നതാണു ഇവിടെ ശ്രദ്ധിക്കേണ്ട വസ്തുത.പ്രാർത്ഥന എന്നതു ചില കാര്യങ്ങൾ ആവശ്യപ്പെടുകയല്ലായെന്നു ഇതു വ്യക്തമാക്കുന്നു.മറിച്ചു,പ്രാർത്ഥനയിൽ തങ്ങളുടെ വേദനകളേയും ദുഃഖങ്ങളേയും പ്രശ്നങ്ങളേയും കർത്താവിന്റെ മുമ്പിൽ സമർപ്പിക്കുകയാണു.എന്തു ചെയ്തു തരണമെന്നു പറയുന്നില്ല.എന്താണു ചെയ്യേണ്ടതു എന്നു തീരുമാനിക്കുവാനായി കർത്താവിനു വിട്ടുകൊടുക്കുന്നു.ആവശ്യങ്ങളെ അക്കമിട്ടു നിരത്തിവച്ചിട്ടു,അതു എങ്ങനെ ,എപ്പോൾ ചെയ്തുതരണമെന്നു ആവശ്യപ്പെടുകയല്ല പ്രാർത്ഥനയെന്നു സാരം.ഈ സഹോദരിമാരുടെ സ്ഥാനത്തു നമ്മെ നിറുത്തി ഗൗരവമായി ചിന്തിക്കുക.നാം എന്തായിരിക്കും പ്രാർത്ഥിക്കുക.കാരണ്യവാനും മഹാദയാലുവുമായ കർത്താവേ,ഞങ്ങളിൽ തൃക്കൺ പാർത്തു നിനക്കു പ്രിയനായവനു നേരിട്ടിരിക്കുന്ന രോഗത്തിൽ നിന്നു അവനെ വിടുവിക്കേണമേ.നീ സർവ്വശക്തനാകുന്നുവല്ലോ.നീ തൊട്ടവരും നിന്നെ തൊട്ടവരും സൗഖ്യം പ്രാപിച്ചുവല്ലോ.നിനക്കു ഒരു പരിചയവുമില്ലാതിരുന്ന കുഷഠരോഗിയേയും കുരുടനെയും അവിടുന്നു സുഖപ്പെടുത്തിയല്ലോ.നിന്നെ സ്നേഹിക്കുകയും നിന്റെ കല്പനകൾ പാലിക്കുകയും നിനക്കു പ്രിയനായി തീരുകയും ചെയ്തിട്ടുള്ള ഞങ്ങളുടെ ഈ സഹോദരനു നീ പൂർണ്ണ ആരോഗ്യം നൽകേണമേ.യാചിപ്പീൻ എന്നാൽ നിങ്ങൾക്കു കിട്ടുമെന്നു അവിടുന്ന അരുളിച്ചെയ്തിട്ടുണ്ടല്ലോ.ഞങ്ങളുടെ യാചനകൾ കൃപയോടെ കേട്ടു ഉത്തരമരുളേണമേ.എന്നിങ്ങനെ നീണ്ടുപോകും നമ്മുടെ പ്രാർത്ഥനകൾ.എന്നാൽ ഇവിടെ ഇതാ ഇവർ ഒരപേക്ഷയും സമർപ്പിക്കുന്നില്ല.കർത്താവിനു പ്രിയമുള്ള ഭവനമായി ബഥാന്യയിലെ ഇവരുടെ ഭവനം മാറിയതിനു ഒരു കാരണം ഇതുതന്നെയാണു. പ്രാർത്ഥനയെന്നതു വെറും യാചനയല്ല,നമ്മെ മുഴുവനായി ദൈവസന്നിധിയിൽ സമർപ്പിക്കുകയാണു എന്നു ഈ സഹോദരിമാർ നമ്മെ ഉദ്ബോധിപ്പിക്കുന്നു.
'നിനക്കു പ്രിയനായവൻ ദീനമായി കിടക്കുന്നു.'എന്നു പറയിച്ചതിൽ ഒരു പരിഭവത്തിന്റേയോ പരാതിയുടേയോ സ്വരമല്ല നാം കേൾക്കുന്നതു.'നിനക്കു പ്രിയനായവനെ നീ എന്തിനു ഈ രോഗത്തിനു വിട്ടുകൊടുത്തു? എന്ന ചോദ്യം അവിടെയില്ല.നാമായിരുന്നുവെങ്കിൽ എന്തെന്തു പരാതികളും പരിഭവങ്ങളുമായിരിക്കും ദൈവമുമ്പാകെ നിരത്തിവയ്ക്കുക.ഞാൻ മുടങ്ങാതെ പള്ളിയിൽ പോകുന്നു.പ്രാർത്ഥിക്കുന്നു.കുമ്പസാരിക്കുന്നു കുർബ്ബാന അനുഭവിക്കുന്നു ആത്മീയകാര്യങ്ങളിൽ മുടക്കം വരുത്തുന്നില്ല.എന്നിട്ടും എന്തേ എനിക്കു ഈ ദുഃഖങ്ങൾ തന്നു? എന്നിങ്ങനെ നാം പലപ്പോഴും പറഞ്ഞുപോയിട്ടില്ലേ.ഇതു മറ്റൊരു ആത്മീയ സത്യമാണു വെളിവാക്കുന്നതു.യേശുവിനു പ്രിയനായതുകൊണ്ടു രോഗങ്ങളോ ദുഃഖങ്ങളോ മരണമോ വരികയില്ലായെന്നു കരുതുന്നതു ശരിയല്ല.അവയെല്ലാം മനുഷ്യജീവിതത്തിന്റെ ഭാഗമാണു.സങ്കീർത്തനക്കാരൻ പറയുന്നു.സങ്കീഃ34;19'നീതിമാന്റെ അനർത്ഥങ്ങൾ അസംഖ്യമാകുന്നു.'കഷ്ടതകൾ കടന്നു വരുമ്പോൾ കർത്താവേ എന്തിനു നീ എനിക്കു ഇതു തന്നു എന്നു ചോദിക്കുകയും പരിഭവിക്കുകയുമല്ല,അവിടെയെല്ലാം തളർന്നും തകർന്നും പോകാതെ ജീവിക്കുവാൻ ആവശ്യമായ ആത്മബലം യാചിക്കുകയാണു കരണീയം.
ലാസറിനോടു മാത്രമായിരുന്നില്ല കർത്താവിനു പ്രിയം.അവന്റെ സഹോദരിമാരും കർത്താവിനു പ്രിയപ്പെട്ടവരായിരുന്നു.അഞ്ചാം വാക്യത്തിൽ ഇങ്ങനെയാണു വായിക്കുന്നതു ,'യേശു മാർത്തയേയും അവളുടെ സഹോദരി മറിയയേയും സ്നേഹിച്ചു.'എന്നിട്ടും അവൻ ദീനമായി കിടക്കുന്നു എന്നു അറിയിച്ചിട്ടും താൻ ഇരുന്നിരുന്ന സ്ഥലത്തു രണ്ടു ദിവസം പാർത്തു എന്നു തുടർന്നു വായിക്കുമ്പോൾ നമ്മുടെ മനസ്സിൽ ചില ചോദ്യങ്ങൾ ഉയരാവുന്നതാണു.ഇത്രയും പ്രിയനായവൻ ദീനമായി കിടക്കുന്നു എന്നു അവന്റെ സഹോദരിമാർ അറിയിച്ചിട്ടും എന്തുകൊണ്ടു കർത്താവു ഉടനെ ബഥാന്യയിലേക്കുപോയില്ല.ഞാൻ രോഗിയായിരുന്നു നിങ്ങൾ എന്നെ വന്നു കണ്ടില്ല,ഈ ചെറിയവരിൽ ഒരുത്തനു ചെയ്തതെല്ലാം എനിക്കാകുന്നു ചെയ്തതു.എന്നു പ്രസംഗിച്ച കർത്താവു ഇങ്ങനെ ചെയ്തതു എന്താണു?ലാസർ മരിച്ചുവെന്നു മനസ്സിലായതിനു ശേഷമാണു കർത്താവു ബഥാന്യയ്ക്കു പോയതു എന്നു പിന്നീടു വായിക്കുമ്പോൾ നമ്മുടെ അത്ഭുതവും സംശയവും വർദ്ധിക്കുന്നു.അതിനു ഉത്തരം കർത്താവു തന്നെ അവിടെ പറഞ്ഞിട്ടുണ്ടു.'ഈ ദീനം മരണത്തിനായിട്ടല്ല,ദൈവപുത്രൻ മഹത്വപ്പെടേണ്ടതിന്നു ദൈവത്തിന്റെ മഹത്വത്തിന്നായിട്ടത്രേ എന്നുപറഞ്ഞു. ഇതു നമുക്കു ഒരു ആത്മീയ പാഠം ഓതിത്തരുന്നു.തനിക്കു പ്രിയപ്പെട്ടവർക്കു വന്നു ഭവിക്കുന്ന വേദനകളും ദുഃഖങ്ങളും കർത്താവിനു തടയാൻ കഴിയുമെങ്കിലും പലപ്പോഴും അതു ചെയ്യാതിരിക്കുന്നതു സ്നേഹമില്ലായ്മ കൊണ്ടല്ല,മറിച്ചു അവരിലൂടെ ദൈവനാമം മഹത്വപ്പെടുവാനായിട്ടാണു.ഈ സത്യം ഉൾക്കൊള്ളുവാൻ കഴിയുമ്പോൾ മാത്രമേ ഈ സഹോദരിമാരേപ്പോലെ പരിഭവവും പരാതിയുമില്ലാതെ ദൈവസന്നിധിയിൽ ആയിരിക്കുവാൻ നമുക്കും സാധിക്കുകയുള്ളു.
ഈ ദീനം മരണത്തിനായിട്ടല്ല, ദൈവപുത്രൻ മഹത്വപ്പെടേണ്ടതിനു ദൈവത്തിന്റെ മഹത്വത്തിനായിട്ടത്രേ എന്ന കർത്താവിന്റെ വാക്കുകൾക്കു വേദപണ്ഡിതന്മാർ പല അർത്ഥങ്ങളും കണ്ടെത്തുന്നുണ്ടു. ലാസറിനു നേരിട്ട രോഗം സുഖപ്പെടുത്തുന്നതിലൂടെ ദൈവം മഹത്വപ്പെടുമായിരുന്നു എന്നതിനു സംശയമില്ല.എന്നാൽ മരിച്ചു നാലുദിവസം കഴിഞ്ഞു ഉയർപ്പിക്കുന്നതു അതിനേക്കാൾ മഹത്വമേറിയ പ്രവൃത്തിയാണു.എന്നാൽ അതിനേക്കാൾ വലിയ ഒരർത്ഥം ഇതിനുണ്ടത്രേ.യെറുശലേമിലേക്കുള്ള തന്റെ ഈ യാത്ര ക്രൂശുമരണത്തിലേക്കാണെന്നു കർത്താവിനു അറിയാമായിരുന്നു.കർത്താവിന്റെ മഹത്വം പൂർണ്ണമായി വെളിപ്പെടുന്നതു ക്രൂശുമരണത്തിലൂടെയാണു. വി.യോഹന്നാൻ തന്റെ സുവിശേഷത്തിൽ ഇതു ആവർത്തിച്ചു പറഞ്ഞിട്ടുണ്ടു.വി.യോഹഃ7;39 'യേശു തേജസ്ക്കരിക്കപ്പെട്ടിട്ടില്ലായ്കയാൽ ആത്മാവു വന്നിട്ടില്ലായിരുന്നു.യേശു കുരിശിൽ മരിച്ചിട്ടില്ലായിരുന്നു എന്നാണു അതിന്റെ അർത്ഥമെന്നു വേദപണ്ഡിതന്മാർ പറയുന്നു.വി.യോഹഃ12;23 'യേശുവിനു തേജസ്കരണം വന്നശേഷം അവനെക്കുറിച്ചു ഇങ്ങനെ എഴുതിയിരിക്കുന്നു എന്നും അവർക്കു ഓർമ്മ വന്നു.'ഇവിടെയും തേജസ്ക്കരണം എന്നു പറഞ്ഞിരിക്കുന്നതു കർത്താവിന്റെ മരണത്തെക്കുറിച്ചും ഉയർപ്പനെക്കുറിച്ചുമാണു.കർത്താവു തന്റെ മരണത്തെക്കുറിച്ചു പറഞ്ഞപ്പോഴെല്ലാം മനുഷ്യപുത്രൻ മഹത്വപ്പെടേണ്ടതിന്നു എന്നാണല്ലോ പറഞ്ഞിരിക്കുന്നതു.ലാസറിനെ ഉയർപ്പിക്കുന്നതു തന്നെ ക്രൂശിലേക്കു നയിക്കുന്നതിനു കാരണമാകുമെന്നും അങ്ങനെ താൻ തേജസ്കരിക്കപ്പെടുമെന്നു കർത്താവു ഇവിടെ അർത്ഥമാക്കുന്നു.
യേശു മാർത്തയേയും മറിയയേയും ലാസറിനേയും വളരെയധികം സ്നേഹിച്ചിരുന്നു.എന്നിട്ടും അവൻ ദീനമായി കിടക്കുന്നു എന്നു കേട്ടാറെ താൻ അന്നു ഇരുന്ന സ്ഥലത്തു രണ്ടു ദിവസം പാർത്തു എന്നു നാം വായിക്കുമ്പോൾ അതു ദുർഗ്രഹമായി തോന്നാം.ആ സ്നേഹത്തിൽ സംശയം ഉണ്ടാകും.മാനുഷിക ചിന്ത അനുസരിച്ചു യഥാർത്ഥ സ്നേഹമായിരുന്നുവെങ്കിൽ ആ വാർത്ത കേട്ട ഉടനെ അവിടെ ഓടിയെത്തുമായിരുന്നു. അതിന്റെ പിന്നിലുള്ള കർത്താവിന്റെ ഉദ്ദേശം നാം ചിന്തിച്ചുകഴിഞ്ഞതാണു.എന്നാൽ ഇവിടെ മനുഷ്യജീവിതത്തോടു ചേർത്തു നിർത്തി മനസ്സിലാക്കേണ്ട ഒരു ആത്മീയ സത്യം വെളിവാകുന്നുണ്ടു. കർത്താവിന്റെ പ്രവൃത്തികളെല്ലാം,തന്റെ മനുഷ്യാവതാര വ്യാപാരത്തിലും ഇപ്പോഴും എപ്പോഴും താൻതന്നെ തീരുമാനിക്കുന്ന സമയത്തും വിധത്തിലും ആയിരിക്കും.എന്നാൽ നാം ആഗ്രഹിക്കുതാകട്ടെ നാം പറയുന്ന സമയത്തും വിധത്തിലും ദൈവം പ്രവർത്തിക്കണമെന്നാണു.നമ്മുടെ ആവശ്യങ്ങൾ ദൈവസന്നിധിയിൽ സമർപ്പിക്കുക.അതു എങ്ങനെ എപ്പോൾ പരിഹരിക്കണമെന്നതു ദൈവത്തിനു വിട്ടുകൊടുക്കുക.കാനാവിലെ കല്യാണത്തിൽ വീഞ്ഞു മതിയാകാതെ വന്നപ്പോൾ മാതാവു യേശുവിനോടു അവർക്കു വീഞ്ഞില്ല എന്നു അറിയിക്കുക മാത്രമാണല്ലോ ചെയ്തതു.അതിനു പരിഹാരം കാണണമെന്നോ,എങ്ങനെ പരിഹരിക്കണമെന്നോ മാതാവു പറഞ്ഞില്ല.വി.യോഹഃ 7;1-11 കൂടാരപെരുനാളിൽ പോകുവാൻ സഹോദരന്മാർ നിർബ്ബന്ധിച്ചപ്പോൾ ഇപ്പോൾ പോകുന്നില്ലായെന്നു പറഞ്ഞ കർത്താവു രഹസ്യമായി പോയതായി കാണുന്നു.അവൻ നമ്മുടെ കാര്യങ്ങളിൽ ഇടപെടേണ്ട സമയത്തും വിധത്തിലും പ്രവർത്തിക്കും എന്നു, തിരിച്ചറിഞ്ഞു കാത്തിരിക്കുകയാണു കരണീയം എന്നു ഈ സംഭവം വ്യക്തമാക്കുന്നു.
യെറുശലേമിലേക്കു പോകേണ്ട സമയം കർത്താവു തന്നെ തീരുമാനിക്കുന്നു.പ്രിയനായ ലാസർ രോഗിയായി കിടക്കുന്നു എന്നു അറിഞ്ഞിട്ടും യേശു പോകാതിരുന്നതു നന്നായിയെന്നു ശിഷ്യന്മാർ ആശ്വസിച്ചിരുന്നപ്പോഴാണു 'നാം വീണ്ടും യഹൂദ്യയിലേക്കു പോക 'എന്നു ഗുരു പറയുന്നതു.അതു ശിഷ്യന്മാരെ ചിന്താകുലരാക്കുന്നു.ശിഷ്യന്മാർ പറയുന്നു.'റബ്ബീ,യഹൂദന്മാർ ഇപ്പോൾ തന്നെ നിന്നെ കല്ലെറിവാൻ ഭാവിച്ചല്ലോ.നീ പിന്നെയും അവിടെ പോകുന്നുവോ?ലാസറിനെ അവർക്കു ഇഷ്ടമല്ലാഞ്ഞിട്ടല്ല.അതിനുവേണ്ടി ഇത്രയും വലിയ ഒരു സാഹസം കാട്ടണമോ എന്നാണു അവരുടെ ചിന്ത.'അവൻ നിദ്രകൊള്ളുന്നുവെങ്കിൽ അവനു സൗഖ്യം വരും.'എന്നു ശിഷ്യന്മാർ പിന്നീടു പറയുന്നതു അവരുടെ ഈ മനോഭാവം വെളിവാക്കുന്നു.അന്യരുടെ നന്മയ്ക്കുവേണ്ടി,അതു പ്രിയപ്പെട്ടവരാണെങ്കിൽ പോലും,കഷ്ടത ഏറ്റെടുക്കുവാനുള്ള വൈമനസ്യമാണു ഇവിടെ പ്രകടമാകുന്നതു.ചേതമില്ലാത്ത ഉപകാരം പോലും ചെയ്യുവാൻ മടി കാട്ടുന്ന മനുഷ്യൻ,കഷ്ടവും നഷ്ടവും സഹിച്ചു അന്യനെ സഹായിക്കുവാൻ തയ്യാറാകുമോ?നാം ചെയ്യുന്ന നന്മ നന്മയായി പരിഗണിക്കണമെങ്കിൽ അതിൽ വന്നു ചേരുന്ന കഷ്ടനഷ്ടങ്ങൾ വകവെയ്ക്കാതെ അനുഷ്ടിക്കണമെന്നു എന്നു നാം ഗ്രഹിക്കേണ്ടതാണു.
ശിഷ്യന്മാരുടെ വൈമനസ്യത്തിനു കർത്താവു നൽകുന്ന മറുപടി മറ്റു ചില യാഥാർത്ഥ്യങ്ങളെ വെളിപ്പെടുത്തുന്നു.'അതിന്നു യേശു പകലിനു പന്ത്രണ്ടു മണി നേരമില്ലയോ.പകൽസമയത്തു നടക്കുന്നവൻ ഈ ലോകത്തിന്റെ വെളിച്ചം കാണുന്നതുകൊണ്ടു ഇടറുന്നില്ല.രാത്രിയിൽ നടക്കുന്നവനോ വെളിച്ചം ഇല്ലായ്കയാൽ ഇടറുന്നു.എന്നു പറഞ്ഞു.അവർ ഇടറുന്നതു വെളിച്ചം ഇല്ലായ്കയാലാണു.പകലിനു പന്ത്രണ്ടു മണിക്കൂർ ഇല്ലയോ എന്ന ചോദ്യത്തിൽ നാംഅറിഞ്ഞിരിക്കേണ്ട ചില സത്യങ്ങൾ ഒളിഞ്ഞിരിക്കുന്നു.ഒരു ദിവസം അതു അവസാനിക്കാതെ പൂർണ്ണമാകയില്ലായെന്നതാണു ഒന്നാമത്തെ കാര്യം.പകലിനു പന്ത്രണ്ടു മണിക്കൂർ എന്നതു മാറ്റമില്ലാത്തതാണു.അതു കൂട്ടുവാനോ കുറയ്ക്കുവാനോ ആർക്കുംസാദ്ധ്യമല്ല.ആ പന്ത്രണ്ടുമണിക്കൂറുകൾ ദൈവം നൽകിയിരിക്കുന്നതു പ്രവർത്തിക്കുവാനാണു.ആ പ്രവൃത്തികളിൽ ഏതെങ്കിലും ചെയ്യാതിരുന്നാൽ ആ ദിവസം പൂർണ്ണമാകുകയില്ല.ആവിധത്തിൽ ചിന്തിച്ചാൽ നമ്മുടെ എത്ര ദിവസങ്ങളാണു അപൂർണ്ണമായി കിടക്കുന്നതു.ഒരു ദിവസത്തിനു പന്ത്രണ്ടു മണിക്കൂർ മാത്രമേയുള്ളുവെന്നതു കൊണ്ടാണു അങ്ങനെ സംഭവിക്കുന്നതു എന്നു വേണമെങ്കിൽ പറയാം.എന്നാൽ ഒരു ദിവസത്തിനു പന്ത്രണ്ടു മണിക്കൂർ ഉണ്ടു എന്നതാണു നാം ഓർത്തിരിക്കേണ്ട മറ്റൊരു വസ്തു.തത്രപ്പാടു നിറഞ്ഞ ഈ ലോകത്തിൽ പകലിനു പന്ത്രണ്ടു മണിക്കൂർ പോരായെന്ന ചിന്തയാണു ആധുനിക മനുഷ്യനുള്ളതു.ഒരു പകലിൽ നാം ചെയ്തു തീർക്കേണ്ട കർമ്മങ്ങക്കു ആവശ്യമായ സമയം അതിലുണ്ടു.സമയം തികയാതെ വരുന്നുവെങ്കിൽ ചെയ്യേണ്ട പ്രവൃത്തികൾ ചെയ്യേണ്ട പോലെ ചെയ്തില്ലായെന്നാണു അതിന്റെ അർത്ഥം.മറ്റു ചിലർക്കാകട്ടെ കൂടുതൽ ആർജ്ജിക്കുവാനുള്ള മോഹമാണു പകലിന്റെ ദൈർഘ്യം പോരായെന്നു തോന്നാൻ കാരണം.സമയം തക്കത്തിൽ ഉപയോഗിച്ചു നമ്മുടെ കർമ്മങ്ങൾ കൃത്യമായും ഭംഗിയായും ചെയ്തു തീർക്കണമെന്നാണു ഇതു സൂചിപ്പിക്കുന്നതു.പകലിനു പന്ത്രണ്ടു മണിക്കൂർ ഉണ്ടല്ലോയെന്നു ചിന്തിച്ചു സമയം പാഴാക്കി കളയരുതു എന്നതാണു അടുത്ത കാര്യം.അലസമായി സമയം വെറുതെ കളയാതെ ലഭിച്ചിരിക്കുന്ന സമയം പ്രവൃത്തികൾക്കായി വേർതിരിക്കുമ്പോഴാണു ഓരോ ദിവസവും പൂർണ്ണമാക്കി അടുത്ത ദിവസത്തിലേക്കു നാം കടക്കുന്നതു.എന്നാൽ സാധാരണ മനുഷ്യന്റെ ഓരോ ദിവസവും അപൂർണ്ണമായിട്ടല്ലേ കടന്നു പോകുന്നതു.പകലിനു പന്ത്രണ്ടു മണിക്കൂർ ഇല്ലയോ എന്ന കർത്താവിന്റെ ചോദ്യം ഈ വലിയ സത്യങ്ങളെയാണു ഭംഗ്യന്തരേണ വെളിവാകുന്നതു.
പകൽ നടക്കുന്നവൻ ഇടറുന്നില്ല,രാത്രിയിൽ നടക്കുന്നവൻ ഇടറിവീഴുന്നു.ഇതിനു രണ്ടു അർത്ഥതലങ്ങൾ ഉണ്ടു.ഒന്നു അതിന്റെ ആന്തരീക അർത്ഥമാണു.അതു സുഗ്രാഹ്യമാണു.പകൽ വെളിച്ചത്തിൽ യാത്ര സുഗമവും ഇരുട്ടിൽ യാത്ര ദുര്ഘടവും അപകടപൂർണ്ണവുമാണു. എന്നാൽ ഇവിടെ ഇതിനു മറ്റൊരു അർത്ഥം കൂടെയുണ്ടു.ലോകത്തിന്റെ വെളിച്ചം എന്ന പ്രയോഗം ശ്രദ്ധാർഹമാണു.രാത്രിയും ഇരുട്ടും കർത്താവിനെ കൂടാതെയുള്ള ജീവിതത്തെയാണു വെളിവാക്കുന്നതു.വി.യോഹഃ 8;12 ൽ 'ഞാൻ ലോകത്തിന്റെ വെളിച്ചമാകുന്നു,എന്നെ അനുഗമിക്കുന്നവൻ ഇരുട്ടിൽ നടക്കാതെ ജീവന്റെ വെളിച്ചമുള്ളവനാകും.'എന്നു കർത്താവു തന്നെക്കുറിച്ചു തന്നെ പറഞ്ഞിരിക്കുന്നതു ഇതിനോടു ചേർത്തു വായിക്കേണ്ടതാണു.വീണ്ടും വി.യോഹഃ 12;35,36 ൽ കർത്താവു പറയുന്നു.'ഇനി കുറച്ചുകാലം വെളിച്ചം നിങ്ങളുടെ ഇടയിൽ ഇരിക്കും.ഇരുൾ നിങ്ങളെ പിടിക്കാതിരിപ്പാൻ നിങ്ങൾക്കു വെളിച്ചം ഉള്ളിടത്തോളം കാലം നടന്നുകൊൾവീൻ.ഇരുളിൽ സഞ്ചരിക്കുന്നവൻ എവിടെ പോകുന്നുവെന്നു അറിയുന്നില്ലല്ലോ.നിങ്ങൾ വെളിച്ചത്തിന്റെ മക്കൾ ആകേണ്ടതിനു വെളിച്ചം ഉള്ളിടത്തോളം വെളിച്ചത്തിൽ വിശ്വസിപ്പീൻ.'വെളിച്ചം ക്രിസ്തുവാണെന്നും വെളിച്ചത്തിൽ നടക്കുന്നവൻ ക്രിസ്തുവിനോടു കൂടെയാണു സഞ്ചരിക്കുന്നതെന്നും ഈ വാക്കുകൾ വെളിവാക്കുന്നു.ക്രിസ്തുവിനെ കൂടാതെയുള്ള,ദൈവത്തിനു വിരോധമായിട്ടുള്ള ജീവിതത്തെയാണു രാത്രിയും ഇരുട്ടും കാണിക്കുന്നതു.യൂദാ കർത്താവിനെ ഒറ്റിക്കൊടുക്കുവാനായി പോകുന്നതിനെ കുറിച്ചു വി.യോഹന്നാൻ പറഞ്ഞിരിക്കുന്നതിലും ഈ അർത്ഥം ധ്വനിക്കുന്നുണ്ടു.വി.യോഹഃ 13;30'ഖണ്ഡം വാങ്ങിയ ഉടനെ അവൻ എഴുനേറ്റുപോയി അപ്പോൾ രാത്രിയായിരുന്നു
.' കർത്താവു തന്റെ ശിഷ്യന്മാരോടു പറഞ്ഞു.നമ്മുടെ സ്നേഹിതനായ ലാസർ നിദ്ര കൊള്ളുന്നു. ഞാൻ അവനെ ഉണർത്തുവാൻ പോകുന്നു.'ഇവിടെയും രണ്ടു കാര്യങ്ങൾ നമ്മുടെ ചിന്തയ്ക്കു വഷയീഭവിക്കുന്നു.കർത്താവിന്റെ വാക്കുകളുടെ ശരിയായ അർത്ഥം ശിഷ്യന്മാർക്കു ഗ്രഹിക്കുവാൻ കഴിഞ്ഞില്ല.രോഗിയായി കിടക്കുന്ന ലാസറിനെ കുറിച്ചുള്ള ചിന്ത ഇതിന്റെ ആക്ഷരീകാർത്ഥത്തിൽ കുടുങ്ങിക്കിടക്കുവാൻ കാരണമായി.രോഗിയെ സംബന്ധിച്ചു ഉറക്കം ഒരു ശുഭ ലക്ഷണമാണു.അതുകൊണ്ടു അവർ പറഞ്ഞു 'കർത്താവേ നിദ്ര കൊള്ളുന്നുവെങ്കിൽ അവനു സൗഖ്യം വരും.'നേരത്തെ നാം ചിന്തിച്ച ഒരുകാര്യം ഇതിനോടു ചേർത്തു വായിക്കുമ്പോൾ ഇവിടെ ശിഷ്യന്മാരുടെ മനസ്സു കുറേക്കൂടെ വെളിവാകുന്നു.അവനു സൗഖ്യം വരും എന്നു ഉറപ്പിച്ചു പറഞ്ഞതിൻറെ പിന്നിൽ യെറുശലേമിലേക്കു ഉടനെ പോകുന്നതിലുള്ള വൈമനസ്യമാണു വെളിപ്പെടുന്നതു.നിദ്രയെന്നതു വെറും ഉറക്കമായി തെറ്റിദ്ധരിച്ച ശിഷ്യന്മാരെ കർത്താവു തിരുത്തുന്നു.നിദ്രയെന്നതു കൊണ്ടു മരണമാണു താൻ അർത്ഥമാക്കിയതു എന്നു കർത്താവു അവരോടു പറയുന്നു.ദൈവവചനങ്ങളുടെ ശരിയായ അർത്ഥം ഗ്രഹിക്കുവാൻ കഴിയാതെ പോകുക എന്നതു ഒരു മാനുഷിക ബലഹീനതയാണു എന്നു ഇതു വ്യക്തമാകുന്നു.പലപ്പോഴും ദൈവവചനങ്ങളുടെ ആക്ഷരീകാർത്ഥത്തിൽ മാത്രം ശ്രദ്ധിച്ചു,അതു നമ്മോടു സംവദിക്കുന്ന ദൈവികരഹസ്യങ്ങളെ കാണാതെ പോകുന്നുവെന്നതു ഒരു യാഥാർത്ഥ്യമാണു.അതാകട്ടെ വിശ്വാസവിപരീതങ്ങൾക്കു വഴിതെളിക്കുകയും ചെയ്യുന്നു.പരീശന്മാരുടേയും ശാസ്ത്രിമാരുടേയും പുളിച്ച മാവു സൂക്ഷിച്ചു കൊൾവീൻ എന്ന കർത്താവിന്റെ ഉപദേശത്തെ ശിഷ്യന്മാർ തെറ്റിദ്ധരിച്ചതായി സുവിശേഷത്തിൽ നാം വായിക്കുന്നു.ദൈവവചനത്തെ ശരിയായി ഗ്രഹിക്കുവാൻ കഴിയാതെ പോയതിന്റെ കാരണം അല്പവിശ്വാസമാണു എന്നു അവിടെ തന്നെ വ്യക്തമാക്കിയിട്ടുമുണ്ടു.പൂർണ്ണവിശ്വാസത്തോടെ,സത്യവിശ്വാസത്തോടെ ദൈവവചനങ്ങളിലേക്കു കടന്നു ചെല്ലുമ്പോൾ ആണു അവിടെ മറഞ്ഞിരിക്കുന്ന മർമ്മങ്ങൾ വെളിവാകുന്നതു.അതാകട്ടെ എല്ലാവർക്കും ലഭിക്കുന്ന ഒരു വരമല്ല.തെരഞ്ഞെടുക്കുന്നവർക്കു മാത്രം നൽകപ്പെടുന്ന ഒന്നാണതു്.കർത്താവു ഒരിക്കൽ ശിഷ്യന്മാരോടു പറഞ്ഞു.'ദൈവികമർമ്മങ്ങളെ ഗ്രഹിക്കുവാനുള്ള വരം നിങ്ങൾക്കു ലഭിച്ചിരിക്കുന്നു .'വി.മത്താഃ13;11.'സ്വർഗ്ഗരാജ്യത്തിന്റെ മർമ്മങ്ങളെ അറിവാൻ നിങ്ങൾക്കു വരം ലഭിച്ചിരിക്കുന്നു.അവർക്കോ ലഭിച്ചിട്ടില്ല.'വി.മത്താഃ11;27'പുത്രനും പുത്രൻ വെളിപ്പെടുത്തി കൊടുപ്പാൻ ഇച്ഛിക്കുന്നവനും അല്ലാതെ ആരും പിതാവിനെ അറിയുകയുമില്ല.'
വി.വേദപുസ്തകം ശാരീരികമരണത്തെ നിദ്രയായി മാത്രമാണു കാണുന്നതു എന്ന വസ്തുത കർത്താവിന്റെ വാക്കുകൾ വെളിവാക്കുന്നു.ആത്മമരണത്തെയാണു മരണം എന്നതു കൊണ്ടു അർത്ഥമാക്കുന്നതു.ശാരീരികമരണത്തെ കർത്താവു ഗൗരവമായി കണ്ടിരുന്നില്ല.വി.മത്താഃ10;28 'ദേഹിയെ കൊല്ലുവാൻ കഴിയാതെ ദേഹത്തെ കൊല്ലുന്ന വരെ ഭയപ്പെടേണ്ട.ദേഹത്തേയും ദേഹിയേയും നശിപ്പിപ്പാൻ കഴിയുന്നവനെ ഭയപ്പെടുവീൻ.'മരണം ഒരു അവസാനമല്ല.മറ്റൊരു ജീവിതത്തിലേക്കുള്ള പ്രവേശമാണു.മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള സൂചനയാണു നിദ്ര എന്ന വാക്കു നൽകുന്നതു.കർത്താവു ബഥാന്യയിൽ എത്തിയപ്പോൾ മാർത്ത എതിരേറ്റു വന്നു,കർത്താവേ നീ ഇവിടെ ഉണ്ടായിരുന്നുവെങ്കിൽ ഞങ്ങളുടെ സഹോദരൻ മരിക്കയില്ലായിരുന്നു.'എന്നു പറഞ്ഞതിനു കർത്താവു നൽകിയ മറുപടി ഈ സത്യം കുറേക്കൂടെ വ്യക്തമാകുന്നു.'ഞാൻ തന്നെ പുനരുത്ഥാനവും ജീവനുമാകുന്നു.എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും.ജീവിച്ചിരുന്നു എന്നിൽ വിശ്വസിക്കുന്നവൻ ഒരുനാളും മരിക്കയില്ല.'മരിച്ചാലു ജീവിക്കും എന്നു പറയുന്നതു നിത്യജീവനെയാണു സൂചിപ്പിക്കുന്നതു.
നിദ്രയെന്നതു കൊണ്ടു മരണമാണു താൻ ഉദ്ദേശിച്ചതു എന്നു കർത്താവു വെളിപ്പെടുത്തിയിട്ടു പറയുന്നതു ശ്രദ്ധിക്കുക.'ഞാൻ അവിടെ ഇല്ലാത്തതുകൊണ്ടു നിങ്ങളെ വിചാരിച്ചു സന്തോഷിക്കുന്നു,നിങ്ങൾ വിശ്വസിപ്പാൻ ഇടയാകുമല്ലോ.ലാസറിന്റെ രോഗവിവരം അറിഞ്ഞിട്ടും രണ്ടു ദിവസം അവിടെ തന്നെ പാർത്തതിന്റെ ഒരു കാരണമാണു കർത്താവു ഇവിടെ പറയുന്നതു.ലാസറിനെ ഉയർപ്പിച്ചതു അവരുടെ വിശ്വാസം വർദ്ധപ്പിക്കുവാൻ കൂടിയായിരുന്നു.ലാസറിനെ കുറിച്ചു പറഞ്ഞ കാര്യങ്ങളോ,അവനെ മരിച്ചവരുടെ ഇടയിൽ നിന്നു ഉയർപ്പിച്ചതോ മാത്രമല്ല ഇവിടെ പരാമർശിക്കപ്പെടുന്നതു്.താൻ പറഞ്ഞതും പ്രവർത്തിച്ചതും എല്ലാം പൂർണ്ണമായും സത്യമായിരുന്നു എന്ന വിശ്വാസത്തിലേക്കു ഇതു നയിക്കും എന്നാണു കർത്താവു അർത്ഥമാക്കുന്നതു.
, തുടർന്നു കർത്താവു പറഞ്ഞു.'എന്നാൽ നാം അവന്റെ അടുക്കൽ പോക.'ഇവിടെ എന്നാൽ എന്ന വാക്കു ചില കാര്യങ്ങൾ വെളിവാക്കുന്നു.ലാസറിനെ ഉയർപ്പിക്കുവാനാണു ഈ യാത്രയെന്നും അതു അവരുടെ വിശ്വാസം വർദ്ധിപ്പിക്കും എന്നും ആ വാക്കു അർത്ഥമാക്കുന്നുണ്ടു.അതിലുപരി അവർ ഇപ്പോഴും യറുശലേമിലേക്കു പോകുവാൻ താല്പര്യം ഇല്ലാത്തവരാണു എന്നും അർത്ഥമാക്കുന്നു.നിങ്ങൾക്കു താല്പര്യമില്ലെങ്കിലും,പോകുന്നതിൽ നിങ്ങൾ ഭയപ്പെടുന്നുവെങ്കിലും പോയേ മതിയാകൂ എന്നു കർത്താവു ഉറപ്പിച്ചു പറയുന്നു.കർത്താവു ചെയ്യുന്നതു പലതും നമുക്കു അനിഷ്ടകരമായതാണെന്നു തോന്നുമെങ്കിലും അതിന്റെ പിന്നിൽ ദൈവത്തിനു നാം അറിയാത്ത വലിയ ലക്ഷ്യങ്ങൾ ഉണ്ടായിരിക്കും.മറ്റു ശിഷ്യന്മാർക്കു കാണാൻ കഴിയാതിരുന്ന കർത്താവിന്റെ മനസ്സു തിരിച്ചറിഞ്ഞ ഒരാൾ മാത്രമേ അവരുടെ ഇടയിൽ ഉണ്ടായിരുന്നുള്ളു.ഇൻഡ്യയുടെ അപ്പോസ്തോലനായ വി.തോമ്മശ്ലീഹാ.ദിദിമോസ് എന്നു പേരുള്ള തോമ്മാ സഹശിഷ്യന്മാരോടു പറഞ്ഞു.'അവനോടുകൂടെ മരിക്കേണ്ടതിനു നാമും പോക.'വി.തോമ്മാശ്ലീഹായുടെ ഈ പ്രസ്താവം അദ്ദേഹത്തെ വ്യത്യസ്ഥനാക്കുന്നു.അവിടെ പ്രകടമായ ധൈര്യവും വിശ്വാസവുമാണു അദ്ദേഹത്തെ ഇൻഡ്യയുടെ അപ്പോസ്തോലനായി കർത്താവു നിയോഗിക്കുവാൻ കാരണം.
ലാസർ മരിച്ചു കല്ലറയിൽ വച്ചിട്ടു നാലു ദിവസമായപ്പോൾ കർത്താവു ബഥാന്യയിൽ എത്തി.ലാസറിന്റെ രോഗത്തെക്കുറിച്ചു കർത്താവു അറിഞ്ഞുകഴിഞ്ഞു അധികം താമസിയാതെ ലാസർ മരിച്ചു എന്നു ഊഹിക്കാവുന്നതാണു.യേശു വരുന്നുവെന്ന വാർത്ത കേട്ടപ്പോൾ തന്നെ മാർത്ത അവനെ എതിരേല്പാനായി ഓടി വന്നു.മാർത്ത വന്നു കർത്താവിനോടു സങ്കടമുണർത്തിച്ചു.കർത്താവു മാർത്തയോടും ചില കാര്യങ്ങൾ സംസാരിച്ചു.മാർത്ത പോയി സഹോദരി മറിയയെ വിളിച്ചു കൊണ്ടു വന്നു.യേശു അപ്പോഴും ഗ്രാമത്തിൽ കടക്കാതെ മാർത്ത തന്നെ എതിരേറ്റിടത്തു തന്നെ നിന്നു.മറിയയും വന്നു സങ്കടം പറയുന്നു.അവരുടെ സങ്കടം കണ്ടു കർത്താവിന്റെ ഉള്ളം നൊന്തു കലങ്ങി.അവിടെ നിന്നു അവർ കല്ലറയിലേക്കു പോയി.ഈ വിവരണത്തിലും നമ്മുടെ ചിന്തയ്ക്കു വിഷയമാകേണ്ട ചില കാര്യങ്ങൾ കിടപ്പുണ്ടു.ഇവിടെയും ഒരു സംശയത്തിനു സാദ്ധ്യത ഉണ്ടു. രോഗിയായി കിടക്കുന്ന വിവരം അറിഞ്ഞിട്ടു കർത്താവു വന്നില്ല.അതിന്റെ കാരണങ്ങൾ നാം കണ്ടുകഴിഞ്ഞതാണു.ലാസർ മരിച്ചുവെന്നു അറിഞ്ഞപ്പോൾ ആ ഭവനത്തിൽ ചെന്നു അവരെ ആശ്വസിപ്പിക്കുക എന്നതു ഒരു സാമാന്യ മര്യാദയല്ലേ.കർത്താവു ആ ഭവനത്തിൽ കയറാതെ ആ സഹോദരിമാർ തന്റെ അടുക്കൽ വരുവാനായി കാത്തു നിൽക്കുന്നു.കർത്താവു എന്തേ ഇങ്ങനെ ചെയ്തതു?മാനുഷിക ചിന്തയിൽ കർത്താവു ചെയ്തതു ശരിയായില്ലായെന്നു നാം പറയും.കർത്താവു ആ വീട്ടിൽ കടന്നു ചെന്നു അവരോടു സംസാരിക്കുന്നതു അവർക്കു ആശ്വാസം നൽകുമായിരുന്നു.പ്രത്യേകിച്ചും കർത്താവു അവർക്കു പ്രിയപ്പെട്ടവനെന്ന നിലയിൽ അതു അനിവാര്യവുമായിരുന്നു.പക്ഷെ കർത്താവു ആ വീട്ടിൽ പ്രവേശിച്ചില്ല.ഉയർപ്പിന്റെ സംഭവം മാറ്റി നിറുത്തി ചിന്തിക്കുമ്പോൾ അതിനു ഒരുത്തരം കണ്ടെത്താൻ പ്രയാസവുമാണു.എന്നാൽ ഒരുകാര്യം നമുക്കു ഇവിടെ തിരിച്ചറിയാൻ കഴിയും.സാന്നിദ്ധ്യംകൊണ്ടും വാക്കുകൾകൊണ്ടും ലഭിക്കുന്ന ആശ്വാസം താല്ക്കാലികമാണു.ആ സാന്നിദ്ധ്യം ഇല്ലാതാകുമ്പോൾ അതിൽനിന്നു ലഭിച്ച ആശ്വാസവും ഇല്ലാതാകും.കർത്താവു നൽകുന്ന ശാന്തിയും സമാധാനവും ആശ്വാസവും നഷ്ടപ്പെടുന്നതും,ചോർന്നുപോകുന്നതും,ആർക്കും അപഹരിക്കുവാൻ കഴിയുന്നതുമല്ല.അതു വിശ്വാസത്തിലൂടെയും സ്നേഹത്തിലൂടെയും ആർജ്ജിച്ചെടുക്കേണ്ടതാണു.കർത്താവു നമ്മെ സമാശ്വസിപ്പിക്കുന്നതു വാക്കുകൊണ്ടും സാന്നിദ്ധ്യംകൊണ്ടും മാത്രമല്ല, പ്രവൃത്തിയിലൂടെയാണു എന്നു ഈ സംഭവം നമ്മെ പഠിപ്പിക്കുന്നു.മരിച്ച ലാസറിനെ ഉയർപ്പിച്ചു നൽകിയതിൽ അപ്പുറമായ എന്തു ആശ്വാസവും സമാധാനവും ആണു അവർക്കു നൽകേണ്ടതു.ജീവിതത്തിന്റെ അവസാന നിമിഷം വരെ ഓർത്തു സന്തോഷിക്കുവാനും ആശ്വസിക്കുവാനും ഉതകുന്ന അനുഭവങ്ങളാണു അവൻ നമുക്കു നൽകുന്നതു.അതുകൊണ്ടു വേർപാടിന്റെ വേദനയിൽ ആയിരിക്കുന്നവരെ പോയി കാണുകയും ആശ്വസിപ്പിക്കുകയും ചെയ്യേണ്ട ആവശ്യമില്ലായെന്നു അതിനു അർത്ഥമില്ല.അതു മാനുഷിക ധർമ്മമാണു.എന്നാൽ അതു ചടങ്ങായി മാത്രം കാണാതെ അവരുടെ ദുഃഖത്തിനു ആശ്വാസം പകരുന്ന കർമ്മങ്ങളും അനുഷ്ഠിക്കേണ്ടതുണ്ടു എന്നു ഇവിടെ വെളിവാകുന്നു.
, ഈ സംഭവത്തിൽ നമ്മുടെ ശ്രദ്ധ പിടിച്ചു പറ്റിയ രണ്ടു പേരുണ്ടു.അവർ ലാസറിന്റെ സഹോദരിമാരാണു.അവർ രണ്ടുപേരും രണ്ടു തരം വിശ്വാസികളുടെ പ്രതിനിധികളാണു.ആദ്യം നമ്മുടെ ചിന്ത മാർത്തയിലേക്കു തിരിച്ചു വിടാം.സംഭവ വിവരണം ആരംഭിക്കുന്നതു മറിയയെക്കുറിച്ചു പരാമർശിച്ചുകൊണ്ടാണു.മാർത്തയെ പരിചയപ്പെടുത്തുന്നതാകട്ടെ മറിയയുടെ സഹോദരി എന്ന നിലയിലുമാണു.മറിയയ്ക്കു കർത്താവിനോടുള്ള ബന്ധം എങ്ങനെയുള്ളതാണു എന്നു പിന്നീടു നടന്ന ഒരുസംഭവം സൂചിപ്പിച്ചുകൊണ്ടാണു വ്യക്തമാക്കുന്നതു.എന്നാൽ സംഭവം പുരോഗമിക്കുമ്പോൾ മാർത്ത മുന്നിലേക്കു കയറിവരുന്നതായി നാം കാണുന്നു.അഞ്ചാം വാക്യത്തിൽ എത്തുമ്പോൾ നാം ഇങ്ങനെയാണു വായിക്കുന്നതു.'യേശു മാർത്തയേയും അവളുടെ സഹോദരിയേയും ലാസറിനേയും സ്നേഹിച്ചു.'കർത്താവു വരുന്നുവെന്ന വാർത്ത കേട്ടപ്പോൾ മാർത്തയാണു ആദ്യം ഓടി കർത്താവിന്റെ അടുക്കൽ എത്തുന്നതു.സുവിശേഷകൻ അതു രേഖപ്പെടുത്തിയിരിക്കുന്നതു മാർത്ത വന്നുവെന്നല്ല.അവനെ എതിരേല്പാൻ ചെന്നു എന്നാണു.അതു മാർത്തയുടെ സ്വഭാവത്തിലേക്കു വെളിച്ചം വീശുന്നു.സഹോദരന്റെ വേർപാടിൽ വേദനിച്ചും ദുഃഖിച്ചും വിലപിച്ചും ഇരിക്കുമ്പോൾ ആരെങ്കിലും കടന്നു വന്നാൽ,അതു എത്ര പ്രിയപ്പെട്ടവരാണെങ്കിലും, വിലമതിക്കേണ്ട വ്യക്തിത്വമാണെങ്കിലും അവർ കയറിവരട്ടെയെന്നു ചിന്തിച്ചു സ്വസ്തമായി ഇരിക്കുവാനല്ലാതെ ഓടിപ്പോയി സ്വീകരിക്കുവാൻ ആരും തയ്യാറാകുകയില്ല.ദുഃഖത്തിന്റെ തീവ്രതയാണു ഒരു കാരണം.തങ്ങളുടെ ദുഃഖം കപടമാണെന്നു മറ്റുള്ളവർ കരുതുമെന്ന ചിന്തയും അതിനു കാരണമാകാം.എന്നാൽ യേശു വരുന്നുവെന്ന വാർത്ത കേട്ടപ്പോൾ തന്നെ അവൾ എല്ലാം മറന്നു ഇരുന്നിടത്തുനിന്നു ചാടി എഴുന്നേറ്റു കർത്താവിനെ എതിരേല്പാൻ ഓടിയെത്തുന്നു. കർത്താവിനോടുള്ള അവളുടെ സ്നേഹാതിരേകം വെളിപ്പെടുന്നതോടൊപ്പം ദൈവത്തെ സ്വീകരിക്കുവാനുള്ള ആത്മാർത്ഥമായ വ്യഗ്രതയാണു ഇവിടെ പ്രകടമാകുന്നതു.വി.ലൂക്കോഃ10;38 ഇതിനോടു ചേർത്തു ചിന്തിക്കേണ്ടതാണു.'പിന്നെ അവൻ യാത്രപോകയിൽ അവൻ ഒരു ഗ്രാമത്തിൽ എത്തി.മാർത്ത എന്നു പേരുള്ള ഒരു സത്രീ അവനെ വീട്ടിൽ കൈക്കൊണ്ടു.'മാർത്ത കർത്താവു കടന്നു പോകുന്നതറിഞ്ഞു അവനെ വീട്ടിൽ വിളിച്ചു വരുത്തി പ്രധാന ഇരിപ്പിടവും നൽകി തനിക്കു ആവുന്ന ശുശ്രൂഷകളും ചെയ്തതായി അവിടെ നാം കാണുന്നു.മാർത്ത തന്റെ സ്നേഹവും വിശ്വാസവും പ്രവൃത്തികളിലൂടെയാണു വെളിപ്പെടുത്തുന്നതു. മറിയയെക്കാൾ പ്രായോഗികബുദ്ധി കൂടുതൽ ഉണ്ടായിരുന്നതു മാർത്തയ്ക്കായിരുന്നു
. മാർത്ത വന്നു കർത്താവിനോടു പറഞ്ഞുഃ'കർത്താവേ നീ ഇവിടെ ഉണ്ടായിരുന്നുവെങ്കിൽ എന്റെ സഹോദരൻ മരിക്കയില്ലായിരുന്നു.ഇപ്പോഴും നീ ദൈവത്തോടു എന്തപേക്ഷിച്ചാലും ദൈവം നിനക്കു തരുമെന്നു ഞാൻ അറിയുന്നു.'സാധാരണ മനുഷ്യന്റെ സ്വഭാവവും ചിന്താഗതിയും,അതോടൊപ്പം അതിൽനിന്നും ഉയർന്നു നിൽക്കുന്ന വിശ്വാസവും ഈ വാക്കുകളിൽ നമുക്കു കാണാൻ കഴിയുന്നു.നീ ഇവിടെ ഉണ്ടായിരുന്നുവെങ്കിൽ എന്ന വാക്കുകളിൽ അല്പം പരിഭവത്തിന്റെ ധ്വനിയുണ്ടു എന്നു വേണമെങ്കിൽ പറയാം.അവൻ രോഗിയായപ്പോൾ നിന്നെ അറിയിച്ചു.നീ വന്നില്ല. നീവന്നിരുന്നുവെങ്കിൽ ഇങ്ങനെ സംഭവിക്കുമായിരുന്നില്ല.സ്നേഹം ഉള്ളിടത്താണു പരിഭവം ഉണ്ടാകുക.ഇവിടെ അതു ഒരു കുറ്റാരോപണത്തിന്റെ തലത്തിലേക്കു ഉയരുന്നില്ലായെന്നതാണു അതിന്റെ സവിശേഷത.അവൻ മരിക്കയില്ലായിരുന്നു എന്നു പറയുമ്പോൾ ,ഒരു സാധാരണ വിശ്വാസിയുടെ സ്വരമാണു അവിടെ കേൾക്കുന്നതു.കർത്താവു കൂടെയണ്ടെങ്കിൽ രോഗവും ദുഃഖവും കഷ്ടതയും മരണവും ഒന്നും ഉണ്ടാകയില്ലായെന്ന സാധാരണ ചിന്താഗതിയാണു ഇവിടെ പ്രകടമാകുന്നതു.കർത്താവു നമ്മെ കൈവിടുമ്പോഴാണു ഇതൊക്കെ വന്നുഭവിക്കുന്നതു എന്നു സാധാരണ ചിന്തിച്ചു പോകാറുണ്ടു.രോഗവും ദുഃഖവും മരണവുമെല്ലാം മനുഷ്യജീവിതത്തിന്റെ ഭാഗങ്ങളാണു എന്ന സത്യം ഇതിനുമുമ്പു നാം ചിന്തിച്ചിട്ടുള്ളതാണു.'ഇപ്പോഴും നീ എന്തപേക്ഷിച്ചാലും ദൈവം നിനക്കു തരും എന്നു ഞാൻ അറിയുന്നുവെന്ന മാർത്തയുടെ വാക്കുകളിൽ അവളുടെ വിശ്വാസത്തിന്റെ നിലവാരം അളക്കുവാൻ കഴിയും.പിന്നീടു സംഭവിച്ചതു പോലെ കർത്താവിനു അവനെ ഉയർപ്പിക്കുവാൻ കഴിയുമെന്നു അവൾ കരുതിയെന്നു ചിന്തിക്കുവാൻ സാദ്ധ്യമല്ല.പിന്നീടുള്ള സംഭാഷണത്തിൽ അതുവ്യക്തമാകുന്നു.കർത്താവു അവൻ ഉയിർത്തെഴുനേല്ക്കും എന്നു പറഞ്ഞപ്പോൾ,ഒടുക്കത്തെ നാളിൽ ,പുനരുത്ഥാനത്തിൽ അവൻ ഉയിർത്തെഴുനേല്ക്കും എന്നു ഞാൻ അറിയുന്നുവെന്ന അവളുടെ മറുപടി അതു വ്യക്തമാക്കുന്നു.എങ്കിലും അന്നു അനേകം യഹൂദന്മാരിലും ഇല്ലാതിരുന്ന പുനരുത്ഥാനത്തെക്കുറിച്ചുള്ള വിശ്വാസം അവളിൽ രൂഡമൂലമായിരുന്നുവെന്നു ഇതു വെളിവാക്കുന്നു.നീ എന്തുഅപേക്ഷിച്ചാലും ദൈവം നിനക്കു തരും എന്ന മാർത്തയുടെ വാക്കുകളിൽ ലാസറിന്റെ പുനരുത്ഥാനത്തെക്കുറിച്ചാണു അവൾ സൂചിപ്പിച്ചതു എന്നു ചിന്തിക്കുന്നതിൽ തെറ്റില്ല.'ഞാൻ തന്നെ പുനരുത്ഥാനവും ജീവനുമാകുന്നു,എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും ,ജീവിച്ചിരുന്നു എന്നിൽ വിശ്വസിക്കുന്നവൻ ഒരുനാളും മരിക്കയില്ലായെന്ന വലിയ ദൈവിക സത്യം വെളിപ്പെടുവാൻ മാർത്ത ഒരു കാരണമായി ഭവിച്ചുവെന്നതു അവളുടെ വിശ്വാസത്തോടൊപ്പം അവളുടെ മഹത്വവും വെളിവാകുന്നു.കർത്താവിന്റെ വാക്കുകൾ അവളുടെ വിശ്വാസത്തെ വർദ്ധിപ്പിക്കുകയും ദൃഡപ്പെടുത്തുകയും ചെയ്യുന്നു.അവളുടെ വാക്കുകൾ കേൾക്കുക ,'ഉവ്വു കർത്താവേ,ലോകത്തിൽ വരുവാനുള്ള ദൈവപുത്രനായ ക്രിസ്തു നീതന്നെയാണെന്നു ഞാൻ വിശ്വസിച്ചുമിരിക്കുന്നു.
' മറിയ,മാർത്തയിൽ നിന്നു വളരെ വ്യത്യസതയായിട്ടാണു നാം കാണുന്നതു.വിശ്വാസത്തിന്റെ മറ്റൊരു തലമാണു മറിയയിൽ പ്രകടമാകുന്നതു. ദൈവസന്നിധിയിൽ സ്വസ്തമായിരിക്കുന്ന സ്വഭാവത്തിന്റെ ഉടമ.വി.ലൂക്കോസു പത്താം അദ്ധ്യായത്തിൽ കർത്താവിന്റെ പാദപീഠത്തിൽ ഇരുന്നു,ഒന്നും സംസാരിക്കാതെ അവന്റെ വാക്കു കേട്ടിരിക്കുന്ന മറിയയുടെ ചിത്രമാണു അവിടെ കാണുന്നതു.അവൾ തെരഞ്ഞെടുത്തതു നല്ലഅംശമാണെന്നും അതു ആരും അവളിൽനിന്നു അപഹരിക്കുകയില്ലായെന്നും കർത്താവു അവിടെ അവളെ പ്രകീർത്തിക്കുന്നു.വി.യോഹന്നാൻ 12-ാം അദ്ധ്യായത്തിലും ഒന്നും സംസാരിക്കാത്തവളായിട്ടാണു മറിയയെ കാണുന്നതു.ഇവിടെയും അവൾ ചുറ്റുപാടും നടക്കുന്നതൊന്നും അറിയാതെ ഒരു അന്തർമുഖിയുടെ ഭാവം ധരിച്ചിരിക്കുന്നു.തന്മൂലം കർത്താവു വന്നതു അവൾ അറിഞ്ഞില്ല.മാർത്ത രഹസ്യമായി വന്നു ആ വിവരം അറിയിക്കുന്നു.അവളെ കർത്താവിന്റെ അടുക്കലേക്കു കൊണ്ടുപോകുന്നതിനു,'യേശു നിന്നെ വിളിക്കുന്നു 'എന്നു മാർത്തയ്ക്കു പറയേണ്ടിവന്നതു മറിയയുടെ ഈ ഏകാന്തത ഇഷ്ടപ്പെടുന്ന സ്വഭാവത്തെയാണു വെളിവാക്കുന്നതു.മറിയ കർത്താവിന്റെ അടുക്കൽ ചെന്നു അവന്റെ കാൽക്കൽ വീണു.അവൾ സംസാരിക്കുന്നു.മാർത്ത പറഞ്ഞതുതന്നെ അവളും പറഞ്ഞു.'കർത്താവേ നീ ഇവിടെ ഉണ്ടായിരുന്നുവെങ്കിൽ എന്റെ സഹോദരൻ മരിക്കയില്ലായിരുന്നു.'മറിയയെക്കാൾ ആത്മീയതയിൽ ഉന്നത നിലവാരം പുലർത്തുന്നവളാണു മറിയയെന്നു തോന്നുമെങ്കിലും സാധാരണ മനുഷ്യന്റെ ചിന്താഗതി അവളിലും ഉറഞ്ഞുകിടപ്പുണ്ടു എന്നു ഈ വാക്കുകൾ വ്യക്തമാക്കുന്നു.എന്നാൽ മാർത്തയോടു പറഞ്ഞ മറുപടി ഇവിടെ മറിയയോടു കർത്താവു പറഞ്ഞില്ലായെന്നു ശ്രദ്ധിക്കേണ്ടതാണു.
മറിയ കരയുന്നതും അവളോടകൂടെ വന്ന യഹൂദന്മാർ കരയുന്നതും യേശു കണ്ടിട്ടു ഉള്ളം നൊന്തുകലങ്ങി.ഉള്ളം നൊന്തുകലങ്ങി 'എന്ന പ്രയോഗത്തിൽ,മനുഷ്യരുടെ കണ്ണുനീരിന്റെ മുമ്പിൽ മനസ്സലിയുന്ന കർത്താവിന്റെ മനസ്സാണു നാം ദർശിക്കുന്നതു.മലയാളത്തിൽ ഉള്ളംനൊന്തുകലങ്ങി എന്നതിന്റെ ഇംഗ്ളീഷു deeply moved in Spirit എന്നാണു.എന്നാൽ വി.വേദപുസ്തകത്തിന്റെ മൂലഭാഷയായ ഗ്രീക്കിൽ ഇതിനു ഉപയോഗിച്ചിരിക്കുന്നതു embrimasthai എന്നാണു.ഇതാകട്ടെ തർജ്ജുമ ചെയ്യുവാൻ പ്രയാസമുള്ള ഒരു വാക്കാണു എന്നു വേദപണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു.സുവിശേഷത്തിൽ മൂന്നിടത്തു ഈ വാക്കു ഉപയോഗിച്ചിട്ടുണ്ടു.വി.മത്തായി 9;30ൽ 'അമർച്ചയായി കല്പിച്ചു എന്നു മലയാളത്തിലും straitly changed എന്നു ഇംഗ്ളീഷിലും ഈ വാക്കു തർജ്ജുമ ചെയ്തിരിക്കുന്നു.വി.മർക്കോഃ1;43ൽ ഈ വാക്കിനു ആ അർത്ഥം തന്നെയാണു നൽകിയിരിക്കുന്നതു.വി.മർക്കോഃ4;15ൽ 'അവളെ ഭർത്സിച്ചു എന്നു മലയാളത്തിലും ഇംഗ്ളീഷിൽ murmur against എന്നുംscolded her എന്നുമാണു വിവർത്തനം ചെയ്തിരിക്കുന്നതു.ഇവിടെയെല്ലാം കോപത്തിന്റേയും കാർക്കശ്യത്തിന്റേയും അർത്ഥമാണു ഈ വാക്കു ധ്വനിപ്പിക്കുന്നതു.ആത്മാവിൽ അവനു കോപമുണ്ടായി എന്നതായിരിക്കും കുറേക്കൂടെ ശരിയായ തർജ്ജുമ എന്നാണു പല വേദപണ്ഡിതന്മാരും അഭിപ്രായപ്പെടുന്നതു.പക്ഷേ,അവർ കരയുമ്പോൾ കർത്താവു കോപിച്ചതു എന്തിനു എന്ന ചോദ്യം ഇവിടെ പ്രസക്തമാണു.മാർത്തയും മറിയയും കരയുന്നതു മനസ്സിലാകും.എന്നാൽ യഹൂദന്മാരുടെ വിലാപം വെറും ചടങ്ങും കപടവുമായി മാത്രമേ കാണുവാൻ കഴിയുകയുള്ളു.യഹൂദന്മാരുടെ ഈ മുഖംമൂടിയാണു യേശുവിനെ ചൊടിപ്പിച്ചതു.'അവനെ വച്ചതു എവിടെ ?എന്ന കർത്താവിന്റെ ചോദ്യത്തിൽ ഈ വികാരം നമുക്കു വായിച്ചെടുക്കുവാൻ കഴിയും.
യേശു കണ്ണീർ വാർത്തു.വി.വേദപുസ്തകത്തിലെ ഏറ്റവും ചെറിയ വാക്യം.മൂന്നു വാക്കുകളിൽ ഒതുങ്ങുന്ന ഈ വാക്യം വെളിവാക്കുന്നതാകട്ടെ വികാരപ്രപഞ്ചം തന്നെയാണു.മനുഷ്യന്റെ വേദനകളിലും ദുഃഖങ്ങളിലും മനസ്സലിയുന്ന കരുണാവാരിധിയായ ദൈവത്തിന്റെ ചിത്രമാണു ആദ്യം നമ്മുടെ മനസ്സിലേക്കു കടന്നു വരിക.ക്ഷണികവും നശ്വരവുമായ മനുഷ്യജീവിതത്തെക്കുറിച്ചുള്ള ചിന്ത ആ കണ്ണുനീരിൽ കലർന്നു കിടപ്പുണ്ടു.പാപത്തിന്റെ ശമ്പളമായ മരണത്തിനു വിധേയരായി ഭവിക്കുന്ന തന്റെ സൃഷ്ടിയെക്കുറിച്ചുള്ള സ്രഷ്ടാവിന്റെ തപ്തമായ ഹൃദയത്തുടിപ്പുകൾ ആ കണ്ണുനീരിൽ പ്രതിധ്വനിക്കുന്നുണ്ടു.പരിശുദ്ധ പിതാക്കന്മാർ കർത്താവിന്റെ ഈ കണ്ണുനീരിനെക്കുറിച്ചു പറഞ്ഞിരിക്കു ന്നതു കേൾക്കുക.'ഉയർപ്പിപ്പാൻ ഇരുന്നതിനാൽ ലാസറിനെ പ്രതിയല്ല,പിന്നയോ നശിച്ചു ജീർണ്ണാവശിഷ്ടമായി മരണത്തിനും സാത്താനും ഇരയായിതീർന്ന മനുഷ്യകുലത്തെ പ്രതിയായിരുന്നു നീ കരഞ്ഞതു.'(ലാസറിന്റെ ശനി പ്രഭാത സെദറ.)
യഹൂദന്മാരുടെ പ്രതികരണം ശ്രദ്ധിക്കുക.'അവനോടു എത്രപ്രിയമുണ്ടായിരുന്നു. കുരുടന്റെ കണ്ണു തുറന്ന ഇവനു ഇവനേയും മരിക്കാതാക്കുവാൻ കഴിഞ്ഞില്ലയോഃ ' ഇവിടെയും നാം നേരത്തെ ചിന്തിച്ച ,മനുഷ്യനിൽ പൊതുവായി പ്രകടമാകുന്ന ഒരു ദൗർബ്ബല്യമാണു കാണുന്നതു. ദൈവത്തിനു പ്രിയമായവർക്കും എന്തേ ഈ ദുഃഖങ്ങളും ദുരിതങ്ങളും വന്നുഭവിക്കുന്നു.എന്തേ ദൈവം ഇതൊന്നും കാണാതിരിക്കുന്നു?
യേശു കല്ലറയ്ക്കൽ ചെന്നു.കല്ലു നീക്കുവാൻ ആവശ്യപ്പെട്ടു.യേശു കല്ലറയ്ക്കൽ ചെന്നു എന്നതു നമ്മുടെ ശ്രദ്ധ പതിയേണ്ട ഒരു വാക്യമാണു.മരിച്ച ലാസറിന്റെ വീട്ടിൽ പോലും കയറാതെ കർത്താവു എന്താണു ഇങ്ങനെ കല്ലറയ്ക്കൽ പോകാൻ കാരണം എന്നു ചിന്തിക്കേണ്ടതാണു. മരണാനന്തരം കല്ലറയ്ക്കൽ പോയി വിലാപം കഴിക്കുന്ന യഹൂദന്മാരുടെ ആചാരം പിന്തുടരുക മാത്രമായിരുന്നോ കർത്താവു ചെയ്തതു.എന്നാൽ പിന്നീടു നടന്ന സംഭവം ശ്രദ്ധിക്കുമ്പോൾ ലാസറിനെ ഉയർപ്പിക്കുവാണു കല്ലറയ്ക്കൽ ചെന്നതു എന്നു മനസ്സിലാകും.യേശു മേലോട്ടു നോക്കിയെന്നും,എന്റെ അപേക്ഷ കേട്ടതിനാൽ ഞാൻ നിന്നെ വാഴ്ത്തുന്നുവെന്നും നീ എപ്പോഴും എന്റെ അപേക്ഷ കേൾക്കുന്നുവെന്നും കർത്താവു പറഞ്ഞതായി വായിക്കുമ്പോൾ ഒരു കാര്യം വ്യക്തമാകുന്നു.കർത്താവു കല്ലറയുടെ സമീപത്തു ചെന്നു പ്രാർത്ഥിക്കുവാണത്രേ പോയതു.ലാസറിനെ ഉയർപ്പിക്കുവാനായി സർവ്വശക്തനായ ദൈവപുത്രനു കല്ലറ വരെ പോകണമായിരുന്നോ? ലാസറിന്റെ ഭവനത്തിൽ ഇരുന്നുകൊണ്ടു ലാസറേ പുറത്തു വരിക എന്നു പറഞ്ഞാൽ അവൻ ഉയർത്തെഴുന്നേറ്റു അവിടെ എത്തുമായിരുന്നില്ലേ?മരിച്ചവർക്കു വേണ്ടി പ്രാർത്ഥിക്കുന്നതിന്റെ ആവശ്യകതയാണു ഇവിടെ വെളിവാകുന്നതു.കർത്താവിന്റെ പരസ്യശുശ്രൂഷ ആകമാനം ശ്രദ്ധിക്കുമ്പോൾ കർത്താവു വ്യക്തിക്കുവേണ്ടി നടത്തിയ ഏക പ്രാർത്ഥന ഇതു മാത്രമാണെന്നു മനസ്സിലാകും.കല്ലുനീക്കുവീൻ എന്ന കർത്താവിന്റെ കല്പനയിൽ മരിച്ചവർക്കു വേണ്ടി പ്രാർത്ഥിക്കുന്നതിനു വരുന്ന എല്ലാ പ്രതിബന്ധങ്ങളേയും മാറ്റുവാനുള്ള ആഹ്വാനമാണു കേൾക്കുന്നതു
. മാർത്ത പറഞ്ഞു.'കർത്താവേ നാറ്റം വച്ചു കാണും.'മരണത്തിനു കാരണമായ പാപത്തിന്റെ ദുർഗ്ഗന്തത്തെക്കുറിച്ചുള്ള സൂചനയാണു അവിടെ കാണുന്നതു.കല്ലു മാറ്റുവാൻ കർത്താവു പറഞ്ഞതിൻറെ ഉദ്ദേശം അവൾക്കു മനസ്സിലായില്ല.ലാസറിന്റെ മുഖം കാണുവാനായിട്ടാണു അങ്ങനെ പറഞ്ഞതു എന്നു അവൾ കരുതി.യഹൂദ ചിന്തയനുസരിച്ചു നാലു ദിവസമാകുമ്പോൾ മരിച്ചയാളിന്റെ മുഖം തിരിച്ചറിയാൻ കഴിയാത്തവണ്ണം വിരൂപമാകുമത്രേ.വിശ്വസിച്ചാൽ നീ ദൈവത്തിന്റെ മഹത്വം കാണുമെന്നു ഞാൻ നിന്നോടു പറഞ്ഞിട്ടില്ലയോ എന്നു കർത്താവു ചോദിക്കുന്നു.ദൈവത്തിന്റെ മഹത്വം എന്നതുകൊണ്ടു പാപം മൂലം മനുഷ്യകുലത്തിനു നഷ്ടമായ ദൈവസ്വരൂപവും സാദൃശ്യവും തിരികെ നൽകുന്ന ദൈവപുത്രന്റെ രക്ഷാകര പ്രവൃത്തിയാണു സൂചിപ്പിക്കുന്നതു.
യേശു ലാസറേ പുറത്തുവരിക എന്നു ഉറക്കെ വിളിച്ചു.മരിച്ചവൻ ജീവനുള്ളവനായി പുറത്തുവന്നു.മരിച്ചവർ മൗനതയിലാണെന്നു വാദിക്കുന്നവർക്കുള്ള മറുപടി ഇവിടെ കേൾക്കാം.മരിച്ചവർക്കു കാഴ്ച ശക്തിയും കേൾവിയും പ്രതികരണശേഷിയും ഉണ്ടെന്നു ഇതു നമ്മെ പഠിപ്പിക്കുന്നു.അവൻ പുറത്തുവന്നപ്പോൾ അവന്റെ കെട്ട് അഴിപ്പാൻ യേശു ആവശ്യപ്പെട്ടു.പാപബന്ധനങ്ങളെയാണു അതു സൂചിപ്പിക്കുന്നതു.പരിശുദ്ധ പിതാക്കന്മാർ പരിശുദ്ധാത്മ നിറവിൽ ലാസറിനെ ഉയർപ്പിച്ച സംഭവത്തെക്കുറിച്ചു പറഞ്ഞിരിക്കുന്നതു അന്നത്തെ സന്ധ്യാസെദറായിൽ നാം ഇങ്ങനെ കാണുന്നു.ലാസർ ആദ്യമനുഷ്യന്റെ ദൃഷ്ടാന്തമായിരുന്നു.ആദാം യഥാർത്ഥത്തിൽ നിന്റെ ഇഷ്ടനും ബന്ധുവുമായിരുന്നു.എല്ലാ സൃഷ്ടികളിലും വച്ചു അവൻ നിനക്കു പ്രീതനായിരുന്നു.ലാസറിന്റെ കബറിനെപ്പറ്റി അവൻ എവിടെവയ്ക്കപ്പെട്ടിരിക്കുന്നു എന്നു നീ ചോദിച്ചതു ആദമേ നീ എവിടെ എന്നു ചോദിച്ചതിനെ പുതുതായി ഓർമ്മിപ്പിക്കുകയായിരുന്നു.ഉച്ചത്തിൽ തന്നെ അവനെ വിളിച്ചു ശവക്കുഴിയിൽ നിന്നും പുറത്തു കടത്തിയതിനാൽ അന്ത്യകാഹളത്തിൽ എല്ലാവരേയും ഉയർപ്പിപ്പാനിരിക്കുന്നുവെന്നു മുമ്പു കൂട്ടി അറിയിച്ചു.അവനെ കെട്ടിയിരിക്കുന്ന കീറ്റുശീലകളേയും ചരടുകളേയും അഴിപ്പീൻ എന്നു പറഞ്ഞതിനാൽ,ദുർമ്മോഹങ്ങളാലുള്ള വികാരങ്ങളുടെയും അധമജീവിതത്തിന്റെയും ബന്ധങ്ങളിൽ നിന്നും ആത്മാക്കൾക്കുണ്ടാകാവുന്ന മോചനത്തെ നീ കാണിച്ചു.' .വി.നോമ്പും ഉപവാസവും എല്ലാം ആവിധത്തിൽ നമുക്കു ഉപകരിക്കേണ്ടതാണു.അതുവഴി ദൈവവുമായുള്ള ഒരു പുതിയ ബന്ധത്തിലേക്കു കടക്കുകയും പുതിയ ജീവിതത്തിൻറെ ഉടമകളായി പരിണമിക്കുകയും ചെയ്യേണ്ടതിനുവേണ്ടി ഈ അപേക്ഷകൾ ദൈവസന്നിധിയിൽ സമർപ്പിക്കാം
സന്ധ്യസ്ളഃസോ. , കീറ്റുശീലകൾകൊണ്ടു ചുറ്റിപ്പൊതിഞ്ഞു സംസ്കരിക്കപ്പെട്ട ലാസറിനെ തന്റെ ജീവരക്തത്താൽ ശവക്കുഴിയിൽ നിന്നും എഴുനേല്പിച്ച ഞങ്ങളുടെ മശിഹാതമ്പുരാനേ! നിന്റെ മോക്ഷത്തിലേക്കു ഞങ്ങളെ ഒരുക്കേണമേ.പാപത്തിന്റെ ബന്ധനങ്ങളേയും ആലാത്തുകളേയും അധർമ്മപരമായ നിന്ദ്യവികാരങ്ങളേയും ഞങ്ങളിൽ നിന്നു നീക്കേണമേ. ജീവിതാന്ത്യത്തിൽ മരണം പ്രാപിച്ച ഇഷ്ടനായ ലാസറിനെ ചീഞ്ഞു നാലുദിവസം കഴിഞ്ഞശേഷം,ജീവനുള്ള നിന്റെ ശബ്ദത്താൽ കബറിൽനിന്നും വിളിച്ചെഴുന്നേല്പിച്ചു പാതാളക്കുഴിയിൽ നിന്നും കരേറ്റുകയും തന്മൂലം ലോകത്തിനു പുതിയ ജീവൻ സ്ഥിരപ്പെടുത്തുകയും ചെയ്ത കർത്താവേ!ഇപ്പോൾ പാപത്തിൽ മരിച്ചിരിക്കുന്ന ഞങ്ങളുടെ ആത്മാക്കളെ പശ്ചാത്താപത്താലും നിന്റെ സന്നിധിയിലേക്കുള്ള മാനസ്സാന്തരത്താലും ഉയർപ്പിക്കേണമേ. ആമ്മീൻ .
Comments
Post a Comment