Posts

Showing posts from February, 2019

വചനപരിച്ഛേദം.-65.

65-ദീര്‍ഘായുസ്സിന്റെ രഹസ്യങ്ങള്‍ സങ്കീഃ 91;16.ദീര്‍ഘായുസ്സുകൊണ്ടു ഞാന്‍ അവന്നു ത്യപ്തി വരുത്തും; എന്റെ രക്ഷയെ അവന്നു കാണിച്ചു കൊടുക്കും.                              91-ാം സങ്കീര്‍ത്തനം ഓര്‍ത്തഡോക്സുസഭയുടെ യാമപ്രാര്‍ത്ഥനകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന അതിമനോഹരവും ഹൃദയാവര്‍ജ്ജകവും വിശ്വാസികളുടെ മനസ്സിനെ ദൈവോന്മുഖമാക്കി തീര്‍ക്കുന്നതുമായ ഒരുസങ്കീര്‍ത്തനമാണു.സ്ളീബാ ക്യംതാ നമസ്കാരങ്ങളിലും നിത്യപ്രാര്‍ത്ഥനാക്രമത്തിലും കുടുംബാരാധനക്രമത്തിലും സൂത്താറാനമസ്കാരത്തില്‍ ചൊല്ലുവാനായി പരിശുദ്ധ പിതാക്കന്മാര്‍ ക്രമപ്പെടുത്തിയിരിക്കുന്ന രണ്ടു സങ്കീര്‍ത്തനങ്ങളില്‍ ഒന്നാമത്തേതാണു ഇതു.മറ്റൊന്നു 121-ാം സങ്കീര്‍ത്തനമാണു. അത്യുന്നതന്റെ മറവില്‍ വസിക്കുകയും ദൈവത്തിന്റെ നിഴലില്‍ പാര്‍ക്കുകയും ചെയ്യുന്ന മനുഷ്യനു ലഭിക്കുന്ന ഭാഗ്യാതിരേകത്തെ ഈ സങ്കീര്‍ത്തനത്തിലൂടെ ധ്യാനിച്ചിട്ടു, തങ്ങളുടെ കണ്ണുകള്‍ പര്‍വ്വതത്തിലേക്കു ഉയര്‍ത്തി , തന്റെ ഗമനത്തേയും ആഗമനത്തേയും കാക്കുന്ന, കാലുകള്‍ കല്ലുകളില്‍ തട്ടാതെ പരിപാലിക്കുന്ന, ഉറക്കം തൂങ്ങാതെയും ഉറങ്...

വചനപരിച്ഛേദം-69.

69-കുടുംബജീവിത സൗഭഗം സങ്കീ ഃ123;1 യഹോവയെ ഭയപ്പെട്ടു അവന്റെ വഴികളില്‍ നടക്കുന്നവന്‍ ഭാഗ്യവാന്‍ നിന്റെ കൈകളുടെ അദ്ധ്വാനഫലം നീ തിന്നും. നീ ഭാഗ്യവാന്‍ , നിനക്കു നന്മ വരും.                             ഈ സങ്കീര്‍ത്തനവും ആരോഹണഗീതങ്ങളില്‍ ഉള്‍പ്പെടുന്ന ഒന്നാണു. അജ്ഞാതകത്തൃകമായ ഒരു സങ്കീര്‍ത്തനം എന്നു ഇതിനെ വിശേഷിപ്പിക്കാം. ഇതു ആരാണു എഴുതിയതു എന്നു അവിടെ രേഖപ്പെടുത്തിയിട്ടില്ല. ആരാധനാഗീതമായി ഉപയോഗിച്ചിരുന്നു എന്നു കരുതുന്ന ഈ സങ്കീര്‍ത്തനം സമാധാനപൂര്‍ണ്ണവും സന്തോഷപ്രദവുമായ കുടുംബജീവിതം യഹോവാഭക്തനായ മനുഷ്യനു ലഭിക്കുന്ന ഒരു വലിയ അനുഗ്രഹമാണെന്നു വ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെ ഇതു വിവാഹ ശുശ്രൂഷയില്‍ ഉപയോഗിച്ചിരുന്നതായി ചില വേദപണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. ഭൂമിയിലെ സ്വര്‍ഗ്ഗത്തിന്റെ പതിപ്പാണു കുടുംബം എന്നു പറയാറുണ്ടു.പറുദീസായുടെ അനുഭവമാണു കുടുംബജീവിതത്തിലൂടെ ലഭിക്കേണ്ടതു. ആദ്യ മാതാപിതാക്കന്മാരായ ആദമിനേയും ഹവ്വയേയും സൃഷ്ടിച്ചു യഹോവ പറുദീസായുടെ അവകാശിയായി പാര്‍പ്പിക്കുകയാണല്ലോ ചെയ്തതു. അവിടെ അവര്‍ ദൈവത്തിന്റെ കാലൊച്ച ...

വചനപരിച്ഛേദം-68.

68-യഹോവയുടെ സന്നിധിയിലെ ആനന്ദം. സങ്കീഃ122;1 യഹോവയുടെ ആലയത്തിലേക്കു നമുക്കു പോകാമെന്നു അവര്‍ എന്നോടു പറഞ്ഞപ്പോള്‍ ഞാന്‍ സന്തോഷിച്ചു.                                    122-ാം സങ്കീര്‍ത്തനം ദാവീദിന്റെ  ഒരു ആരോഹണഗീതമാണു. ആരോഹണഗീതങ്ങള്‍ എന്ന തലക്കെട്ടോടു കൂടിയ 15 സങ്കീര്‍ത്തനങ്ങളില്‍ നാലെണ്ണം ദാവീദിന്റെ പേരിലും ഒരെണ്ണം ദാവീദിന്റെ പുത്രനായ ശലോമോന്റെ പേരിലുമാണു.ബാക്കി പത്തു സങ്കീര്‍ത്തനങ്ങള്‍ ആരെഴുതി എന്നു പറയുന്നില്ല.ഇതില്‍ 121,133 എന്നിവ നമ്മുടെ നമസ്കാരങ്ങളില്‍ ഉപയോഗിക്കുന്നുണ്ടു.ശലോമോന്റെ ഗീതമായ127-ാം സങ്കീര്‍ത്തനവും അജ്ഞാതകര്‍ത്തൃകമായ 122-ാം സങ്കീര്‍ത്തനവും എല്ലാവരും ഇഷ്ടപ്പെടുന്നു. ആരാധനാഗീതങ്ങളായി അറിയപ്പെടുന്ന സങ്കീര്‍ത്തനങ്ങള്‍ എല്ലാം പൊതുവെ ചെറിയ സങ്കീര്‍ത്തനങ്ങള്‍ ആണെങ്കിലും അവ ഏറ്റം മനോഹരങ്ങളാണു . 122-ാം സങ്കീര്‍ത്തനവും ആ വിധത്തില്‍ നമ്മെ ആകര്‍ഷിക്കുന്ന ഒന്നാണു.                             ഈ സങ്കീര്‍ത്തനങ്ങളുടെ ...