Posts

Showing posts from December, 2018

വചനപരിച്ഛേദം-60.

60-യാഹു നല്ല ഇടയൻ, എന്നുമെന്റെ പാലകൻ... സങ്കീഃ 23 ; 1.'' യഹോവ എന്റെ ഇടയനാകുന്നു, എനിക്കു മുട്ടുണ്ടാകയില്ല.                        സങ്കീർത്തനങ്ങളുടെ സങ്കീർത്തനം എന്നു പ്രകീർത്തിതമായ സങ്കീർത്തനമാണു 23-ാം സങ്കീർത്തനം. വി.വേദുസ്തകം വായിച്ചിട്ടുള്ള ഏവരുടേയും ഹൃദയത്തിൽ നിന്നു മാഞ്ഞുപോകാത്ത ഒരു സങ്കീർത്തനമാണിതു. ഇതു കാണാപാഠം പഠിച്ചു നിരന്തരം ഉരുവിട്ടു ധ്യാനിക്കുന്ന ഭക്തന്മാർ അനവധിയാണു.ഇന്നു ജീവിച്ചിരിക്കുന്ന മുതിർന്ന തലമുറയിൽ പെട്ടവർ ഈ സങ്കീർത്തനം മനഃപാഠമാക്കിയതു മുത്തശ്ശിമാരും അമ്മമാരും തങ്ങളുടെ കുഞ്ഞുങ്ങൾക്കു അവരുടെ ശൈശവബാല്യകാലങ്ങളിൽ ചൊല്ലി പഠിപ്പിച്ചതു മൂലമാണു. വെറുതെ ഇരിക്കുമ്പോൾ മാത്രമല്ല, ആഹാരം കഴിക്കുമ്പോഴും  ഉറങ്ങാൻ കിടക്കുമ്പോഴും അവർ മുടങ്ങാതെ തങ്ങളുടെ മക്കൾക്കും കോച്ചുമക്കൾക്കും ഈ സങ്കീർത്തനം ചൊല്ലിക്കൊടുക്കുമായിരുന്നു.ഇന്നത്തെ ന്യൂക്ളിയർ ഫാമലിയിൽ  കുട്ടികൾക്കു മുത്തശ്ശിമാർ അന്യമായി തീർന്നിരിക്കുന്നു.ഉദ്യോഗസ്ഥരായ ഇന്നത്തെ അമ്മമാർക്കു ഇതു ചൊല്ലിക്കൊടുക്കുവാൻ സമയവുമില്ല. വീട്ടുകാര്യങ്ങളുടെ ഇടയിൽ കുട്ടികളുടെ ഹോംവ...

വചനപരിച്ഛേദം-59.

59-യഹോവയുടെ പർവ്വതത്തിൽ വസിക്കുന്നവർ. സങ്കീ. 15:1 യഹോവേ നിന്റെ കൂടാരത്തിൽ ആർ പാർക്കും നിന്റെ വിശുദ്ധപർവ്വതത്തിൽ ആർ വസിക്കും.                                      ദാവീദു രാജാവിന്റെ ഒരു ചെറിയ സങ്കീർത്തനമാണു 15-ം സങ്കീർത്തനം. ആറു വാക്യങ്ങൾ മാത്രമുള്ള ഈ സങ്കീർത്തനം മഹത്തും വിലയേറിയതുമായ ഒരു ആശയമാണു സംവേദനം ചെയ്യുന്നതു. അതുകൊണ്ടു തന്നെ ഇതു ഒരു വലിയ സങ്കീർത്തനം ആണെന്നു പറയാവുന്നതാണു. ദൈവത്തെ ആരാധിക്കുവാനായി ദൈവസന്നിധിയിലേക്കു കടന്നു വരുന്ന ഒരു വിശ്വാസിക്കു ഉണ്ടായിരിക്കേണ്ട യോഗ്യതകൾ എന്തെല്ലാമാണെന്നു ഈ സങ്കീർത്തനത്തിലൂടെ ദാവീദു പറഞ്ഞു തരുന്നു. ആർക്കും എപ്പോൾ വേണമെങ്കിലും കടന്നു ചെല്ലുവാൻ തക്കവണ്ണം ദൈവം തന്റെ സന്നിധിയിലേക്കുള്ള കവാടം മലർക്കെ തുറന്നിട്ടിരിക്കുന്നു എന്നതു സത്യമാണെങ്കിലും അവനെ ആരാധിക്കുവാനായി കടന്നു ചെല്ലണമെങ്കിൽ ചില യോഗ്യതകൾ അനുപേക്ഷണീയമാണു. യെശ്ശയ്യാപ്രവാചകനിലൂടെ യഹോവ അരുളിച്ചെയ്തിരിക്കുന്നതു കേൾക്കുക, യെശ്ശഃ 1; 15-17 '' നിങ്ങൾ കൈമലർത്തുമ്പോൾ ഞാൻ എന്റെ കണ്ണു മറച്ചുകളയും.നിങ്ങൾ എത്ര...

വചനപരിച്ഛേദം.-58.

58-രക്ഷയ്ക്കായി കാംക്ഷിക്കുന്നവർ സങ്കീഃ 12:1 യഹോവേ രക്ഷിക്കേണമേ  ഭക്തന്മാർ ഇല്ലാതെ പോകുന്നു. വിശ്വസ്തന്മാർ മനുഷ്യപുത്രന്മാരിൽ കുറഞ്ഞിരിക്കുന്നു .                       ദാവീദിന്റെ മറ്റൊരു സങ്കീർത്തനമാണു നമ്മുടെ ധ്യാനചിന്തയ്ക്കു വിഷയമാക്കുന്നതു.കാലത്തിനു പരുക്കേല്പിക്കുവാൻ കഴിയാത്ത, കാലാതിവർത്തിയായി നിലനില്ക്കുന്ന ഒരു പ്രാർത്ഥനാമന്ത്രത്തോടെയാണു സങ്കീർത്തനം ആരംഭിക്കുന്നതു,'യഹോവേ രക്ഷിക്കേണമേ.'ദൈവഭയമുള്ള ഏതൊരാളുടേയും മനസ്സിൽ നിന്നു നിരന്തരം ഉയരുന്ന, ഉയരേണ്ട ഒരു പ്രാർത്ഥനയാണു ഇതു.എന്നാൽ അതുമാത്രമല്ല ഈ സങ്കീർത്തനത്തിന്റെ സവിശേഷത. എല്ലാ കാലത്തും,പ്രത്യേകിച്ചു ആധുനികകാലത്തു കാലദേശ ഭേദമെന്യേ മനുഷ്യൻ നേരിടുന്ന ഗുരുതരമായ പ്രശ്നത്തെയാണു  ഈ പ്രാർത്ഥന ഉരുവിടുവാൻ ദാവീദിനെ പ്രേരിപ്പിച്ചതു എന്നു പിന്നീടുള്ള വാക്യങ്ങൾ വ്യക്തമാക്കുന്നു. ദാവീദും താൻ ജീവിക്കുന്ന ദേശവും ദേശനിവാസികളും നേരിടുന്ന ഗുരുതരവും അത്യധികം ഗൗരവമേറിയതുമായ പ്രശ്നം കണ്ടു നുറുങ്ങിയഹൃദയത്തോടെ ദൈവത്തോടു അപേക്ഷിക്കുന്നു.'യഹോവ...