Posts

Showing posts from May, 2019

വചനപരിച്ഛേദം-10

10- അനുഗ്രഹം പ്രാപിക്കുവാനുള്ള മാര്‍ഗ്ഗങ്ങള്‍ ഉല്പഃ 12;2,3. ഞാന്‍ നിന്നെ വലിയോരു ജാതിയാക്കും; നിന്നെ അനുഗ്രഹിച്ചു നിന്റെ പേര്‍ വലുതാക്കും; നീ ഒരു അനുഗ്രഹമായിരിക്കും. നിന്നെ അനുഗ്രഹിക്കുന്നവരെ ഞാന്‍ അനുഗ്രഹിക്കും, നിന്നെ ശപിക്കുന്നവരെ ഞാന്‍ ശപിക്കും; നിന്നില്‍ ഭൂമിയിലെ സകലവംശങ്ങളും അനുഗ്രഹിക്കപ്പെടും.                അബ്രഹാമിനെ യഹോവയായ ദൈവം വിളിച്ചു 'ഞാന്‍ കാണിപ്പാനിരിക്കുന്ന ദേശത്തേക്കു പുറപ്പെട്ടു പോക' എന്നു അരുളിച്ചെയ്തതിനുശേഷം അബ്രഹാമിനെ അനുഗ്രഹിക്കുന്നതാണു ഈ വാക്യങ്ങള്‍. വി.വേദപുസ്തകത്തില്‍ വ്യക്തമായ ഒരു ദൈവവിളി ആദ്യമായി ലഭിക്കുന്നതു അബ്രഹാമിനാണെങ്കിലും ദൈവത്തിന്റെ അനുഗ്രഹം അതിനുമുമ്പു ചിലര്‍ക്കു ലഭിച്ചതായി കാണാന്‍ കഴിയും. രണ്ടുപേരെയാണു ദൈവം അനുഗ്രഹിച്ചതായി നാം ദര്‍ശിക്കുന്നതു. ആദ്യമാതാപിതാക്കന്മാരും നോഹയും മക്കളുമാണു അനുഗ്രഹം പ്രാപിച്ചവര്‍.ഉല്പഃ1;28ല്‍ '' ദൈവം അവരെ അനുഗ്രഹിച്ചുഃ നിങ്ങള്‍ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയില്‍ നിറഞ്ഞു അതിനെ അടക്കി സമുദ്രത്തിലെ മത്സ്യത്തിന്മേലും ആകാശത്തിലെ പറവജാതിയിന്മേലും സകല ഭൂചരജന്തുവിന്മേലും വാഴുവീന്‍...

വചനപരിച്ഛേദം -9

9- അബ്രഹാം- രക്ഷാപദ്ധതിയിലെ നിര്‍ണ്ണായക കണ്ണി. ഉല്പഃ12;1. യഹോവ അബ്രഹാമിനോടു അരുളിച്ചെയ്തതെന്തെന്നാല്‍ഃ നീ നിന്റെ ദേശത്തേയും ചാര്‍ച്ചക്കാരേയും പിതൃഭവനത്തേയും വിട്ടു പുറപ്പെട്ടു ഞാന്‍ കാണിപ്പാനിരിക്കുന്ന ദേശത്തേക്കു പോക.                          യഹോവയായ ദൈവം, വിശ്വാസികളുടെ പിതാവായ അബ്രഹാമിനെ വിളിക്കുന്നതാണു ഈ വാക്യത്തില്‍ നാം കാണുന്നതു. ഉല്പത്തിപുസ്തകം 12-ാം അദ്ധ്യായം വി.വേദപുസ്തകചരിത്രത്തിലെ ഒരു നിര്‍ണ്ണായക വഴിത്തിരിവാണു.ഇതിനു മുമ്പു ചില വഴിത്തിരിവുകള്‍ നാം കാണുന്നുണ്ടു. നമ്മുടെ ശ്രദ്ധ ആകര്‍ഷിക്കുന്ന രണ്ടു സംഭവങ്ങള്‍ ഇതിനു മുമ്പു വായിക്കുന്നു. ഒന്നു, ഉല്പഃ 6 മുതല്‍ 9 വരെയുള്ള അദ്ധ്യായങ്ങളില്‍ പ്രതിപാദിച്ചിരിക്കുന്ന നോഹയുടെ ചരിത്രമാണു. അതു മനുഷ്യകുലത്തിന്റെ പുനരാരംഭമായിരുന്നു എന്നു നേരത്തെ നോഹയെക്കുറിച്ചു ചിന്തിച്ചപ്പോള്‍ പറഞ്ഞിട്ടള്ളതാണല്ലോ.അതാകട്ടെ മനുഷ്യചരിത്രത്തിന്റെ തന്നെ ഒരു വഴിത്തിരിവായിരുന്നു. രണ്ടാമത്തെ വഴിത്തിരിവായി പിന്നീടു നാം കാണുന്നതു ഉല്പഃ 11;1 മുതല്‍ 9 വരെയുള്ള വാക്യങ്ങളില്‍ പറഞ്ഞിരിക്കുന്ന സംഭവമാണു. നോ...