Posts

Showing posts from November, 2018

വചനപരിച്ഛേദം_57.

57-നല്ല ഉറക്കം എനിക്കു നീ താ. സങ്കീഃ 4;7 , 8  '' ധാനൃവും വീഞ്ഞും വർദ്ധിച്ചപ്പോൾ അവർക്കുണ്ടായതിലും അധികം സന്തോഷം നീ എന്റെ ഹൃദയത്തിൽ നൽകിയിരിക്കുന്നു ഞാൻ സമാധാനത്തോടെ കിടന്നുറങ്ങും നീയല്ലോ യഹോവേ എന്നെ നിർഭയം വസിക്കുമാറാക്കുന്നതു.                                  ദാവീദു രാജാവിന്റെ ഒരു മനോഹരമായ ഒരു സങ്കീർത്തനമാണു നാലാം സങ്കീർത്തനം. ഒരു സന്ധ്യാഗാനമായിട്ടാണു ഇതു അറിയപ്പെടുന്നതു.മയലാളത്തിൽ ഇതു ഗദ്യരുപത്തിലായതു കൊണ്ടു,,ഇന്നു പകൽമുഴുവൻ..'എന്നിങ്ങനെയുള്ള ക്രിസ്തീയ ഗാനങ്ങൾ നാം സന്ധ്യയ്ക്കു ആലപിക്കുമെങ്കിലും നാലാം സങ്കീർത്തനം നാമാരും അങ്ങനെ പാടാറില്ല. 23-ാം സങ്കീർത്തനം പോലെയുള്ളവ പലരും ഗാനങ്ങളാക്കിയിട്ടുണ്ടെങ്കിലും ഈ സങ്കീർത്തനം പാട്ടു രൂപത്തിൽ ആക്കുവാൻ ആരും ശ്രമിച്ചിട്ടുമില്ല. യഹൂദന്മാർ തങ്ങളുടെ ആരാധനയിൽ ഉപയോഗിച്ചിരുന്നവയാണു ഈ സങ്കീർത്തനങ്ങൾ അധികവും. യഹൂദ ആരാധന പിന്തുടർന്ന പരിശുദ്ധ സഭയുടെ  ആരാധനയിലും സങ്കീർത്തനങ്ങൾക്കു അതുല്യമായ ഒരു സ്ഥാനമാണു പരിശുദ്ധ പിതാക്കന്മാർ നൽകിയിരിക്കുന്നതു. സങ്കീർത്തനങ്ങൾ ഉൾ...

വചനപരിച്ഛേദം-56

56_ദുഷ്ടസംസർഗ്ഗം പരിത്യജിക്കേണം ബുധജനം. -------------------------------------------------------------------- സങ്കീഃ1; 1,2'' ദുഷ്ടന്മാരുടെ ആലോചനപ്രകാരം നടക്കാതെയും പാപികളുടെ വഴിയിൽ നില്ക്കാതെയും  പരിഹാസികളുടെ ഇരിപ്പിടത്തിൽ ഇരിക്കാതെയും യഹോവയുടെ ന്യായപ്‌രമാണത്തിൽ സന്തോഷിച്ചു അവന്റെ ന്യായപ്രമാണത്തെ രാപ്പകൽ ധ്യാനിക്കുന്നവൻ ഭാഗ്യവാൻ.''                          വി.വേദപുസ്തകത്തിലെ 150 സങ്കീർത്തനങ്ങളും വ്യത്യസ്ഥങ്ങളും സങ്കീർണ്ണങ്ങളുമായ ജീവിതാനുഭവങ്ങളിൽ കൂടെ കടന്നുപോകുന്ന മനുഷ്യനു ആശ്വാസവും സന്തോഷവും സമാധാനവും ദൈവാശ്രയവും നൽകുവാൻ പര്യാപ്തങ്ങളാണു.അവയെല്ലാം മനോഹരങ്ങളായ ഗാനങ്ങളുമാണു.സന്താപസന്തോഷവേളകളിൽ ഈ ഗാനങ്ങൾ പ്രദാനം ചെയ്യുന്ന അവാച്യങ്ങളായ അനുഭൂതികൾ അനുഭവിച്ചു അറിയുവാനേ കഴിയൂ.ഭക്തനായ കവിയുടെ മനസ്സു ദൈവോന്മുഖമായി സഞ്ചരിച്ചപ്പോൾ അനുഭവിക്കുവാൻ കഴിഞ്ഞ അനുഭൂതികളെ കാവ്യാത്മകമായി ഈ വരികളിൽ കോറിയിട്ടിരിക്കുന്നു.കവിതയും കാവ്യങ്ങളുമെല്ലാം ഭാവനാജന്യങ്ങളായതിനാൽ അവ യാഥാർത്ഥ്യങ്ങളിൽ...