വചനപരിച്ഛേദം_57.
57-നല്ല ഉറക്കം എനിക്കു നീ താ. സങ്കീഃ 4;7 , 8 '' ധാനൃവും വീഞ്ഞും വർദ്ധിച്ചപ്പോൾ അവർക്കുണ്ടായതിലും അധികം സന്തോഷം നീ എന്റെ ഹൃദയത്തിൽ നൽകിയിരിക്കുന്നു ഞാൻ സമാധാനത്തോടെ കിടന്നുറങ്ങും നീയല്ലോ യഹോവേ എന്നെ നിർഭയം വസിക്കുമാറാക്കുന്നതു. ദാവീദു രാജാവിന്റെ ഒരു മനോഹരമായ ഒരു സങ്കീർത്തനമാണു നാലാം സങ്കീർത്തനം. ഒരു സന്ധ്യാഗാനമായിട്ടാണു ഇതു അറിയപ്പെടുന്നതു.മയലാളത്തിൽ ഇതു ഗദ്യരുപത്തിലായതു കൊണ്ടു,,ഇന്നു പകൽമുഴുവൻ..'എന്നിങ്ങനെയുള്ള ക്രിസ്തീയ ഗാനങ്ങൾ നാം സന്ധ്യയ്ക്കു ആലപിക്കുമെങ്കിലും നാലാം സങ്കീർത്തനം നാമാരും അങ്ങനെ പാടാറില്ല. 23-ാം സങ്കീർത്തനം പോലെയുള്ളവ പലരും ഗാനങ്ങളാക്കിയിട്ടുണ്ടെങ്കിലും ഈ സങ്കീർത്തനം പാട്ടു രൂപത്തിൽ ആക്കുവാൻ ആരും ശ്രമിച്ചിട്ടുമില്ല. യഹൂദന്മാർ തങ്ങളുടെ ആരാധനയിൽ ഉപയോഗിച്ചിരുന്നവയാണു ഈ സങ്കീർത്തനങ്ങൾ അധികവും. യഹൂദ ആരാധന പിന്തുടർന്ന പരിശുദ്ധ സഭയുടെ ആരാധനയിലും സങ്കീർത്തനങ്ങൾക്കു അതുല്യമായ ഒരു സ്ഥാനമാണു പരിശുദ്ധ പിതാക്കന്മാർ നൽകിയിരിക്കുന്നതു. സങ്കീർത്തനങ്ങൾ ഉൾ...