Posts

വചനപരിച്ഛേദം - 33.

33. വസ്ത്രവിചാരം ന്യായപ്രമാണ വെളിച്ചത്തില്‍.      ആവഃ 22; 5.''പരുഷന്റെ വസ്ത്രം സ്ത്രീയും സ്ത്രീയുടെ വസ്ത്രം പുരുഷനും ധരിക്കരുതു; അങ്ങനെയുള്ളവരൊക്കെയും നിന്റെ ദൈവമായ യഹോവയ്ക്കു വെറുപ്പാകുന്നു.                      മോശെ മുഖാന്തിരം യഹോവയായ ദൈവം തന്റെ സ്വന്തജനമായ യിസ്രായേല്‍ മക്കള്‍ക്കു നല്‍കിയ പത്തുകല്പനകളും ന്യായപ്രമാണങ്ങളും മനുഷ്യകുലത്തിന്റെ മുഴുവന്‍ സുസ്ഥിതിക്കും സമാധാനത്തിനും സന്തോഷത്തിനും ആവശ്യമായ നിയമങ്ങളും സാരോപദേശങ്ങളുമാണു. മനുഷ്യജീവിതത്തിലെ ചെറുതും വലുതുമായ സമസ്തമേഖലകളെയും ഈ ന്യായപ്രമാണങ്ങള്‍ ഉള്‍ക്കൊള്ളുന്നു എന്നതാണു ഇതിന്റെ സവിശേഷത. എന്നാല്‍ അതു വായിച്ചു പോകുമ്പോള്‍ അവയില്‍ പലതിനെ കുറിച്ചും,അത്രയും കര്‍ക്കശമാകണമായിരുന്നോ, അതൊക്കെ പറയുന്നതു എന്തിനാണു, അതെല്ലാം മനുഷ്യസ്വാതന്ത്ര്യത്തിലുള്ള കൈകടത്തലല്ലേ, ഇതിനു കാലികപ്രസക്തിയുണ്ടോ എന്നിങ്ങനെ സംശയിക്കുന്നവര്‍ കുറവല്ല. ന്യായപ്രമാണങ്ങള്‍ ഉണ്ടായ കാലഘട്ടത്തില്‍ നിന്നു പുരോഗതിയുടെ പാതകളിലൂടെ സഞ്ചരിച്ചു നൂറ്റാണ്ടുകള്‍ പിന്നിട്ടു വളര്‍ച്ചയുടെ പടവുകള്‍ ചവുട്ടി കയറി അത...

വചനപരിച്ഛേദം - 32

32. കഷ്ടതയില്‍ തെളിയുന്ന ദൈവസ്നേഹം.  ആവഃ 8; 4'ഈ നില്പതു സംവത്സരം നീ ധരിച്ച വസ്ത്രം ജീര്‍ണ്ണിച്ചു പോയില്ല; നിന്റെ കാല്‍ വീങ്ങിയതുമില്ല.                     യിസ്രായേല്‍ ജനത്തിന്റെ നാല്പതു സംവത്സരം നീണ്ടുനിന്ന മരുഭൂപ്രയാണത്തില്‍ ദൈവത്തിന്റെ കരുതലും നടത്തിപ്പും എങ്ങനെയുളളതായിരുന്നു ഈ വാക്യം വെളിവാക്കുന്നു. മിസ്രയീമിലെ അടിമത്തത്തില്‍ നിന്നും വിടുവിച്ചു പാലും തേനും ഒഴുകുന്ന കനാനിലേക്കു വഴിനടത്തിയ ജീവനുള്ള ദൈവമായ യഹോവയുടെ സ്നേഹാതിരേകം എങ്ങനെയുള്ളതാണെന്നു മരുഭൂപ്രയാണം വെളിവാക്കുന്നു. ഒരു പിതാവു തന്റെ മകനെ സ്നേഹിച്ചും ലാളിച്ചും ശിക്ഷിച്ചും വളര്‍ത്തുന്നതു പോലെ കരുതുകയും കാത്തുപരിപാലിക്കുകയും ചെയ്യുന്ന ദൈവമാണു യഹോവയെന്നു ഇവിടെ വ്യക്തമാകുന്നു. നാല്പതു സംവത്സരം മരുഭൂമിയിലൂടെ യാത്ര ചെയ്തെങ്കിലും വസ്ത്രം ജീര്‍ണ്ണിക്കാതെയും കാലു വീങ്ങാതെയുമിരുന്നതിന്റെ കാരണവും ഉദ്ദേശവും അഞ്ചാം വാക്യത്തില്‍ യഹോവ വെളിപ്പെടുത്തുന്നു. 'ഒരു മനുഷ്യന്‍ തന്റെ മകനെ ശിക്ഷിച്ചു വളര്‍ത്തുന്നതു പോലെ നിന്റെ ദൈവമായ യഹോവ നിന്നെ ശിക്ഷിച്ചു വളര്‍ത്തുമെന്നു നീ മനസ്സില്‍ ധ്യാനിച...

വചനപരിച്ഛേദം -31.

31, ജൂബിലി- വിമോചനത്തിന്റെ ആഘോഷം.    ലേവ്യാഃ 25, 10. അതു നിങ്ങൾക്കു യോബേൽ സംവത്സരമായിരിക്കേണം.                             യഹോവയായദൈവം യിസ്രായേലിനു നല്കിയ നയാപ്രമാണങ്ങളിൽ ഒട്ടും അപ്രധാനമല്ലാത്ത ഒന്നാണു യോബേൽ സംവത്സര ആഘോഷങ്ങളെ കുറിച്ചു യഹോവ നല്കിയ കല്പനകൾ. അതിന്റെ പ്രാധാന്യം ഗ്രഹിക്കണമെങ്കിൽ  ന്യായപ്രമാണത്തെ കുറിച്ചുള്ള അടിസ്ഥാപരമായ അറിവു ആവശ്യമാണു. ന്യായപ്രമാണങ്ങൾ എന്തെല്ലാമാണെന്നും അവയുടെ ഉദ്ദേശമെന്താണെന്നും അവ ആചരിക്കേണ്ടതു എങ്ങനെയാണെന്നും അറിയണമെങ്കിൽ , അവയെക്കുറിച്ചു പറഞ്ഞിരിക്കുന്ന പുറപ്പാടു, ലേവ്യാ, സംഖ്യാ, ആവർത്തനം എന്നീ പുസ്തകങ്ങൾ ശ്രദ്ധാപൂർവ്വം വായിക്കണം. അതു വലിയ വിഷയമായതിനാൽ നമ്മുടെ ചിന്തയ്ക്കു അനിവാര്യമായ വസ്തുതകൾ സംക്ഷിപ്തമായി മാത്രം പറയുന്നു. ഈ കല്പനകളും പ്രമാണങ്ങളും നല്കിയ സന്ദർഭവും രീതിയും പുറപ്പാടുപുസ്തകം 20-ാം അദ്ധ്യായത്തിലും ആവർത്തനപുസ്തകം 5-ാം അദ്ധ്യായത്തിലും രേഖപ്പെടുത്തിയിരിക്കുന്നതു പഠിക്കുമ്പോൾ മാത്രമേ അതിന്റെ പ്രാമാണികതയും ആധികാരികതയും അനുപേക്ഷണീയതയും മനസ്സിലാക്കുവാൻ കഴിയുക...

വചനപരിച്ഛേദം - 30

30_ വിശുദ്ധിയുടെ പടവുകള്‍.  ലേവ്യഃ 10; 2. ''നിങ്ങളുടെ ദൈവമായ യഹോവ എന്ന ഞാന്‍ വിശുദ്ധനായിരിക്കുന്നതു പോലെ നിങ്ങളും വിശുദ്ധരായിരിപ്പീന്‍.''                    യഹോവയായ ദൈവം മോശെയിലൂടെ തന്റെ ജനത്തിനു തന്നെത്തന്നെ വെളിപ്പെടുത്തകയാണു ഈ വാക്യത്തില്‍. വി.വേദപുസ്തകത്തിന്റെ പരമമായ ലക്ഷ്യം ദൈവത്തെ മനുഷ്യനു വെളിപ്പെടുത്തിക്കൊടുക്കുകയും മനുഷ്യരെക്കുറിച്ചുള്ള ദൈവത്തിന്റെ ഉദ്ദേശമെന്താണെന്നും മനസ്സിലാക്കിക്കൊടുക്കുകയുമാണു. യിസ്രായേല്‍ മക്കളുടെ സര്‍വ്വ സഭയോടും പറയുവാനായി മോശെയോടു യഹോവ അരുളിച്ചയ്ത ഈ വാക്യത്തില്‍ മുകളില്‍ പറഞ്ഞ രണ്ടുകാര്യങ്ങളും വെളിപ്പെടുത്തിയിരിക്കുന്നു. ദൈവം പരിശുദ്ധനാണു; മനുഷ്യരും അതുപോലെ വിശുദ്ധരായിരിക്കണം.                      ദൈവം പരിശുദ്ധനാകുന്നു എന്നു വി.വേദപുസ്തകം ഉടനീളം വ്യക്തമാക്കുന്ന ഒരു ദൈവികസത്യമാണു. മാത്രമല്ല, ദൈവം വസിക്കുന്നിടവും വിശുദ്ധമാണു. വിശുദ്ധമായിടത്തു മാത്രമേ ദൈവം വസിക്കുകയുള്ളു. അതുകൊണ്ടാണു ദൈവത്തിനായി വേര്‍തിരിച്ചു വിശുദ്ധീകരിച്ചു പ്രതിഷ്ഠിക്കുന്ന...

വചനപരിച്ഛേദം - 29

29_ നേതൃത്വത്തിന്റെ മാര്‍ഗ്ഗരേഖകള്‍.      പുറഃ 32; 32. ''എങ്കിലും നീ അവരുടെ പാപം ക്ഷമിക്കേണമേ; അല്ലെങ്കില്‍ നീ എഴുതിയ നിന്റെ പുസ്തകത്തില്‍ നിന്നു എന്റെ പേര്‍ മായിച്ചുകളയേണമേ.''                         ദീര്‍ഘദര്‍ശിമാരില്‍ തലവനായ മോശെയുടെ ശ്രേഷ്ഠമായ സ്വഭാവങ്ങളില്‍ അതിമഹത്തായ ഒന്നാണു ഈ വാക്യം വ്യക്തമാക്കുന്നതു. ഒരു നേതാവിനു ഉണ്ടായിരിക്കേണ്ട എല്ലാ യോഗ്യതകളും മോശെയില്‍ ദര്‍ശിക്കുവാന്‍ കഴിയും. നേതാവു ഒരു വിമോചകനായിരിക്കണം. മിസ്രയീമിലെ അടിമത്തത്തില്‍ നിന്നു ദൈവജനത്തെ വിടുവിക്കുവാനായി യഹോവയാല്‍ നിയോഗിക്കപ്പട്ടവനാണല്ലോ മോശെ. യിസ്രായേല്‍ ജനം മിസ്രയീമില്‍ അനുഭവിച്ച കഷ്ടതകളില്‍ നിന്നും ദുരിതങ്ങളില്‍നിന്നും വിടുവിച്ചു പാലും തേനും ഒഴുകുന്ന കനാനില്‍ എത്തിക്കുകയായിരുന്നു മോശെയുടെ ദൗത്യം. മിസ്രയീമില്‍ നിന്നു ഓടിപ്പോകുന്നതുവരെ തന്റെ ജാതിയുടെ ദുരിതങ്ങള്‍ കണ്ടു അതിനുള്ള വിമോചനത്തിനായി അടങ്ങാത്ത മോഹത്തോടെ നടന്നവനായിരുന്നു മോശെ. യിസ്രായേല്യനുമായി വഴക്കിട്ട മിസ്രയീമ്യനെ അടിച്ചു കൊന്നതില്‍ മോശെയുടെ  ആഗ്രഹം പ്രതിഫലിക്കുന്നുണ്ട...

വചനപരിച്ഛേദം - 28.

28. കുറുക്കുവഴികളില്‍ അന്യമാകുന്ന ദൈവം.       പുറഃ 13;17 ' ഫറവോന്‍ ജനത്തെ വിട്ടയച്ച ശേഷം ഫെലിസ്ത്യദേശത്തുകൂടിയുള്ള വഴി അടുത്തതു എന്നുവരികിലും ജനം യുദ്ധം കാണുമ്പോള്‍ പക്ഷെ അനുതപിച്ചു മടങ്ങിപ്പോകുമെന്നുവെച്ചു ദൈവം അവരെ അതിലെ കൊണ്ടുപോയില്ല.'                      മോശെ യഹോവയുടെ കല്പനപ്രകാരം അഹറോനെയും കൂട്ടി ഫറവോന്റെ അടുക്കല്‍ ചെന്നു. 'മരുഭൂമിയില്‍ എനിക്കു ഉത്സവം കഴിക്കേണ്ടതിനു എന്റെ ജനത്തെ വിട്ടയയ്ക്കേണം എന്നിപ്രകാരം യിസ്രായേലിന്റെ ദൈവമായ യഹോവ കല്പിക്കുന്നു എന്നു പറഞ്ഞു. ഫറവോന്‍ വിട്ടയയ്ക്കാതെ അവരെ കൂടുതല്‍ പീഡിപ്പിച്ചു. യിസ്രായേല്‍ക്കാരുടെ കോപം മോശെയുടെ നേര്‍ക്കായി. യഹോവ പറഞ്ഞപ്രകാരം മോശെയും അഹറോനും ഫറവോന്റെ അടുക്കല്‍ ചെന്നു ആവശ്യം ആവര്‍ത്തിച്ചു. ഫറവോന്‍ കേള്‍ക്കാത്തതിനാല്‍ അവര്‍ ചില അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചു. അവിടെയുള്ള മന്ത്രവാദികളും അങ്ങനെ ചെയ്തതിനാല്‍ ഫറവോന്‍ യിസ്രായേലിനെ വിട്ടയച്ചില്ല. പിന്നീടു കാണിച്ച അത്ഭുതങ്ങള്‍ മന്ത്രവാദികള്‍ക്കു ചെയ്യുവാന്‍ കഴിഞ്ഞില്ലെങ്കിലും ഫറവോന്റെ ഹൃദയം കഠിനമാകുകയായിരുന്നു ഫലം. എന്ന...

വചനപരിച്ഛേദം - 27

27. ബലഹീനതയില്‍ ബലമാകുന്ന ദൈവം.  പുറഃ 4;12. ' ഞാന്‍ നിന്റെ കൂടെയിരുന്നു നീ സംസാരിക്കേണ്ടതു നിനക്കു  ഉപദേശിച്ചു തരും.'                                        യഹോവയായ ദൈവം മോശെയെ  ഒരു വിലിയ ദൗത്യം ഏല്പിക്കുന്നു. മിസ്രയീമിലെ അടിമത്തത്തിൽ നിന്നു, യഹോവ തന്റെ ജനമായി വേർതിരിച്ച യിസ്രയേലിനെ വടുവിച്ചു വാഗ്ദത്ത നാടായ കനാനിൽ എത്തിക്കുകയെന്ന വലിയ ഉത്തരവാദിത്തമാണു യഹോവ മോശെയെ ഏല്പിക്കുന്നതു. ദൈവത്തിന്റെ രക്ഷാപദ്ധതിയിൽ മോശെയ്ക്കുള്ള സ്ഥാനമാണു ഇതു വെളിവാക്കുന്നതു. മിസ്രീമിലെ അടിമത്തത്തിൽ നിന്നുള്ള വിമോചനം ദൈവപുത്രനായ മിശിഹാതമ്പുരാനിലൂടെ പിതാവാം ദൈവം മാനവകുലത്തിനു ഒരുക്കിയ പാപത്തിൽ നിന്നും പാപത്തിന്റെ ഫലമായ മരണത്തിൽ നിന്നുമുള്ള വിടുതിന്റെ മുൻകുറിയായതിനാലാണു മോശെയ്ക്കു അവിടെ ഉന്നതമായ സ്ഥാനം കല്പിക്കുന്നതു.                            മിദ്യാന്യ പുരോഹിതനായ യിത്രോവിന്റെ ആടുകളെ  മേയിച്ചു, ഭാര്യയും മക്കളുമുള്ള ഒരു ...