Posts

കൗടുംബികം-4

4- ലോത്തിനെറെ കുടുംബം ------------------------------                                                അബഹാമിന്റെ ജീവചരിത്രത്തിൽ  നാം കാണുന്ന മറ്റൊരു കഥാപാത്രമാണു ലോത്തു.അബ്രഹാമിനെ കുറിച്ചു പറയുമ്പോൾ ഇടയ്ക്കിടയ്ക്കു പരാമർശിക്കപ്പെടുന്ന ഒരാളായിട്ടാണു ലോത്തിനെ അവതരിപ്പിച്ചിരിക്കുന്നതു.അബ്രഹാമിന്റെ സവിശേഷതകൾ വ്യക്തമാക്കുവാൻ ഉപകരിക്കുന്ന വ്യക്തകളേയും സംഭവങ്ങളേയും പറയുമ്പോൾ, അവരേക്കാൾ പ്രാധാന്യം അബ്രഹാമിനു കല്പിക്കുന്നതിനാൽ  ലോത്തിനെപ്പോലെയുള്ളവരുടെ ജീവചരിത്രത്തിന്റെ പൂർണ്ണരൂപം അവിടെ നമുക്കു ലഭിക്കുന്നില്ല.അതുകൊണ്ടുതന്നെ ,കുടുംബ ചിന്തയിൽ ,അബ്രഹാമിൽ നാം ദർശിച്ചതുപോലെ അനുകരണീയങ്ങളായ സവിശേഷതകളൊന്നും ലോത്തിന്റെ ചരിത്രത്തിൽ കണ്ടെത്തുവാൻ കഴിയില്ല.ലോത്തിന്റെ കുടുംബജീവിതത്തെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ അവിടെയില്ലാത്തതിനാൽ കുടുംബജീവിതത്തെ വിലയിരുത്തുവാൻ മതിയായ കുടുംബബന്ധങ്ങളും അധികമൊന്നും അവിടെ നമുക്കു വായിച്ചെടുക്കുവാൻ കഴിയുന്നുമില്ല.എങ്കിലും പരാജയപ്പെട്ട ഒരു കുടുംബത്...

കൗടുംബികം-3

3.   അബ്രഹാമിന്റെ കുടുംബം

കൗടുംബികം.-1

വി.വേദപുസ്തകത്തിലെ കുടുംബങ്ങൾ-ഒരു ലഘുപഠനം. ------------------------------------------------------------ 1. ആദമിന്റെ കുടുംബം.    -----------------------                  ,            ,ഈ ഭൂമിയിലെ ആദ്യകുടുംബമായി വി.വേദപുസ്തകത്തിലൂടെ നാം അറിയുന്നതു ആദമിന്റേയും ഹൗവ്വയുടേയും കുടുംബമാണു.ഇവർ രണ്ടുപേരും ജീവിച്ചിരുന്ന വ്യക്തികളല്ലെന്നും പൂർവ്വകാലത്തു നിലനിന്നിരുന്ന ചിലകഥകളിൽ പ്രത്യക്ഷപ്പെട്ട സാങ്കല്പിക കഥാപാത്രങ്ങളാണെന്നും അഭിപ്രായപ്പെടുന്നവരുണ്ടു.അതിലെ ന്യായാന്യായങ്ങളെക്കുറിച്ചോ സത്യാസത്യങ്ങളെക്കുറിച്ചോ  ചിന്തിക്കുവാനല്ല ഇവിടെ ശ്രമിക്കുന്നതു. എങ്കിലും ആമുഖമായി ചില കാര്യങ്ങൾ അറിയേണ്ടതു ആവശ്യമാണു.ഉല്പത്തി ആദ്യത്തെ അഞ്ചു അദ്ധ്യായങ്ങളിൽ  പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങൾ നമുക്കു നൽകുന്ന സന്ദേശങ്ങളാണു നമ്മുടെ ചിന്തയ്ക്കും ധ്യാനത്തിനും വിഷയമാക്കുവാൻ ആഗ്രഹിക്കുന്നതു. വി.വേദപുസ്തകം ദൈവിക വെളിപാടുകളാണു, ദൈവത്തെക്കുച്ചും മനുഷ്യനെക്കുറിച്ചുമുള്ള വെളിപ...

വചനപരിച്ഛേദം- 1

 1. പരിവർത്തിക്കുന്ന ദൈവാത്മാവു. ----------------------------------- ഉല്പഃ1;1,2.''ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.ഭൂമി പാഴായും ശൂന്യമായും കിടന്നിരുന്നു. ആഴത്തിൻമീതെ ഇരുൾ ഉണ്ടായിരുന്നു. ദൈവത്തിന്റെ ആത്മാവു വെള്ളത്തിൻ മീതെ പരിവർത്തിച്ചുകൊണ്ടിരുന്നു.''                                     വി.വേദപുസ്തകത്തിലെ പ്രഥമവാക്യമാണു നമ്മുടെ ചിന്തയ്ക്കും ധ്യാനത്തിനുമായി സമർപ്പിക്കുന്നതു. ആ വാക്യത്തിന്റെ അർത്ഥതലങ്ങളിലേക്കു കടക്കുന്നതിനു മുമ്പു ആമുഖമായി ചിലകാര്യങ്ങൾ ഗ്രഹിക്കേണ്ടതുണ്ടു.വി.വേദപുസ്തകം ദൈവാത്മപ്രേരിതമായി എഴുതപ്പെട്ടതാകയാൽ അതിലെ എല്ലാവാക്കുകളും അർത്ഥസംപുഷ്ടങ്ങളാണു.ശ്രദ്ധാപൂർവ്വം, ധ്യാനനിനരതമായ മനസ്സോടുകൂടി വായിക്കുന്ന വിശ്വാസിക്കു ആ അക്ഷരങ്ങളിൽ ഒളിഞ്ഞുകിടക്കുന്ന അർത്ഥതലങ്ങൾ വെളിവായി വരും.അങ്ങനെയുള്ള ഒരു പുനവായനക്കു പ്രേരണനൽകുകയാണു ഈ ധ്യാനചിന്തകളുടെ പ്രധാനലക്ഷ്യം.വീണ്ടും വീണ്ടും വായിക്കുമ്പോൾ ദൈവപരിജ്ഞാനത്...

വി.നോമ്പുകാലധ്യാനചിന്തകൾ-39

39.  ആറാം ചൊവ്വാ. ---------------------                                           ഇന്നത്തെ സന്ധ്യയുടേയും പ്രഭാതത്തിന്റേയും  ഏവൻഗേലിയോൻ ഭാഗങ്ങൾ വി.നോമ്പിനെക്കുറിച്ചും പ്രാർത്ഥനെയെ സംബന്ധിച്ചുമുള്ള ചില വലിയ സന്ദേശങ്ങൾ നമുക്കു നൽകുന്നുണ്ടു.സന്ധ്യയുടെ ഏവൻഗേലിയോൻ വി.ലൂക്കോഃ 9; 18- 27 ഉം പ്രഭാതത്തിലേതു വി.മർക്കോഃ 10; 32-45 ഉം ആണു. സന്ധ്യയുടെ ഏവൻഗേലിയോനിൽ നിന്നുതന്നെ ഇന്നത്തെ ധ്യാനചിന്തകൾ ആരംഭിക്കാം.അഞ്ചപ്പംകൊണ്ടു അയ്യായിരത്തിൽ പരം പുരുഷാരത്തെ  തൃപ്തിപ്പെടുത്തിയതിനു ശേഷം  നടന്ന കാര്യങ്ങളാണു  വി.ലൂക്കോസു ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നതു.വി.ലൂക്കോഃ 9; 18 ൽ ''അവൻ തനിച്ചു പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ  ശിഷ്യന്മാർ അടുത്തുണ്ടായിരുന്നു. എന്നാണു കാണുന്നതു. സമവീക്ഷണ സുവിശേഷങ്ങളിൽ മറ്റു രണ്ടിലും  യേശു ഈ അത്ഭുതം പ്രവർത്തിച്ചതിനുശേഷം വേറിട്ടു പോയി പ്രാർത്ഥിച്ചതായി പ...

വി.നോമ്പുകാലധ്യാനചിന്തകൾ.

നോമ്പു്- ഒരാമുഖം  --------------------തുടരുന്നു --------                                       അപ്പോസ്തോലന്മാരുടെ കാലഘട്ടത്തിൽ ഉണ്ടായിരുന്ന ഒരു വിവാദവിഷയമായിരുന്നു ഭക്ഷണം.എന്തു ഭക്ഷിക്കാം ,എന്തു ഭക്ഷിക്കുവാൻ പാടില്ലായെന്നതായിരുന്നു പ്രശ്നം.യഹൂദക്രിസ്ത്യാനികളെ സംബന്ധിച്ചു അതു ഒരു വലിയ പ്രശ്നമായിരുന്നില്ല.കാരണം അവർ ന്യായപ്രമാണം അതേപടി അനുസരിക്കുന്നവർ ആയിരുന്നു.അപ്പോഃ21;20.ന്യായപ്രമാണത്തിൽ എന്തൊക്കെ ഭക്ഷിക്കാം ,എന്തൊക്കെ ഭക്ഷിക്കരുതു് എന്നു വ്യക്തമായി പറഞ്ഞിട്ടുണ്ടു്.എന്നാൽ ന്യായപ്രമാണം ഇല്ലാത്ത പുറജാതിക്രിസ്ത്യാനികൾക്കു ഭക്ഷണകാര്യങ്ങളിൽ അങ്ങനെ നിയന്ത്രണങ്ങൾ ഇല്ലായിരുന്നു.അതിനാൽ അവർ എല്ലാം ഭക്ഷിക്കുവാൻ തുടങ്ങി.അതോടൊപ്പം പരിച്ഛേദനയും ഒരു തർക്കവിഷയമായി.ആയതിനാൽ സഭയിലേക്കു ചേർന്ന പുറജാതികൾക്കു അതു സംബന്ധിച്ചു നിർദ്ദേശങ്ങൾ നൽകുവാൻ പൗലോസുശ്ളീഹാ നിർബ്ബന്ധിതനായി.റോമഃ14;2-22, 1.കൊരിഃ8; 7-13, 10;24-31, 1തിമോഃ4...